Connect with us

kerala

കൊവിഡ് ഹോമിയോ മരുന്ന്: ‘ആരോഗ്യ മന്ത്രി അശാസ്ത്രീയത പ്രചരിപ്പിക്കുന്നു’-തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമമെന്ന്

ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠനം നടത്തിയവര്‍ പാലിച്ചിട്ടില്ലെന്നാണ് ഡോ കെപി അരവിന്ദന്‍, ഡോ വി രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ‘ലൂക്ക’ സയന്‍സ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറയുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികള്‍ക്കും അപ്പുറമാണ്. ടെസ്റ്റുകള്‍ ചെയ്ത രീതിയും ലബോറട്ടറിയും ഏതെന്ന് വ്യക്തമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

Published

on

കോഴിക്കോട്: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശവുമായി മെഡിക്കല്‍ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി ജനങ്ങളെ കരുതിക്കൂട്ടി പറ്റിക്കുകയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസര്‍ കൂടിയായ ഡോ. കെപി അരവിന്ദന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ‘ഫലപ്രാപ്തിയെപ്പറ്റി യാതൊരു തെളിവുമില്ലാത്ത’ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊവിഡിനെതിരെയുള്ള ജാഗ്രതക്കുറവ് വരുത്തുമെന്നാണ് ആലോപതി ഡോക്ടര്‍മാര്‍ പറയുന്നത്.

‘കൊവിഡ് പ്രതിരോധത്തില്‍ വളരെയധികം മുന്നിലുള്ള കേരളം ഈ ഒരു കാര്യത്തില്‍ മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകുന്ന സ്ഥിതി ഉണ്ടാവരുത്. ആര്‍സെനിക്കം ആല്‍ബം എന്ന മരുന്നിന് ഇന്ത്യയില്‍ മാത്രമാണ് ഇത്ര പ്രചാരം ലഭിച്ചത്. ഈ ഒരു സന്ദര്‍ഭം ഉപയോഗിച്ച് ഇത് ഫലപ്രദമായ ചികിത്സാ രീതിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് കൂടിയായ ഡോ. കെപി അരവിന്ദന്‍ പ്രതികരിച്ചു.

‘ആരോഗ്യ മന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് ഹോമിയോപ്പതി. അവര്‍ കരുതിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. അവര്‍ ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഒരു പഠനം, ആ പഠനത്തിന്റെ വിശ്വസനീയതയെയാണ് ഞങ്ങള്‍ ചോദ്യംചെയ്യുന്നത്. ആരോഗ്യ മന്ത്രി ഒരു സാങ്കേതിക വിദഗ്ദയല്ല. അപ്പോള്‍ അവരുടെ കീഴിലുള്ള ഒരു വകുപ്പ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ കാര്യമാണ്. അത് ചെറിയ കാര്യമായി കരുതാനും സാധിക്കില്ല. ഈ പഠനം എവിടെ വെച്ച് എങ്ങനെ ചെയ്തു എന്ന് പഠനത്തില്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ പഠനത്തിന്റെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഠനത്തില്‍ പറയുന്ന ആ ലാബില്‍ ഈ പറയുന്ന ടെസ്റ്റ് ചെയ്യുന്നുമില്ല. കൃത്രിമമായി ഉണ്ടാക്കിയ ഡാറ്റ ഉപയോഗിച്ച് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയെന്നത് ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘ചിലയിടത്ത് ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്. പ്രതിരോധ മരുന്ന് കഴിച്ചയാളുകള്‍ക്ക് കുറച്ചു പേര്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. അഥവാ വന്നാല്‍ തന്നെ വളരെ പെട്ടെന്ന്, മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ രോഗം ഭേദമാകുന്ന അവസ്ഥ ഉണ്ടായി.’ എന്നായിരുന്നു ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസ്താവന. സംവിധായകനും പത്തനംതിട്ട ഡിഎംഓ ഡോ. ബിജുവാണ് പഠനം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠനം നടത്തിയവര്‍ പാലിച്ചിട്ടില്ലെന്നാണ് ഡോ കെപി അരവിന്ദന്‍, ഡോ വി രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ‘ലൂക്ക’ സയന്‍സ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറയുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികള്‍ക്കും അപ്പുറമാണ്. ടെസ്റ്റുകള്‍ ചെയ്ത രീതിയും ലബോറട്ടറിയും ഏതെന്ന് വ്യക്തമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. പിഴവുള്ള പഠനങ്ങള്‍ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാന്‍ ഇടവരരുതെന്നും ലേഖനത്തില്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending