kerala
കൊവിഡ് ഹോമിയോ മരുന്ന്: ‘ആരോഗ്യ മന്ത്രി അശാസ്ത്രീയത പ്രചരിപ്പിക്കുന്നു’-തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമമെന്ന്
ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠനം നടത്തിയവര്‍ പാലിച്ചിട്ടില്ലെന്നാണ് ഡോ കെപി അരവിന്ദന്‍, ഡോ വി രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ‘ലൂക്ക’ സയന്‍സ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറയുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികള്‍ക്കും അപ്പുറമാണ്. ടെസ്റ്റുകള്‍ ചെയ്ത രീതിയും ലബോറട്ടറിയും ഏതെന്ന് വ്യക്തമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട്: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശവുമായി മെഡിക്കല്‍ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി ജനങ്ങളെ കരുതിക്കൂട്ടി പറ്റിക്കുകയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസര്‍ കൂടിയായ ഡോ. കെപി അരവിന്ദന്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ‘ഫലപ്രാപ്തിയെപ്പറ്റി യാതൊരു തെളിവുമില്ലാത്ത’ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊവിഡിനെതിരെയുള്ള ജാഗ്രതക്കുറവ് വരുത്തുമെന്നാണ് ആലോപതി ഡോക്ടര്‍മാര്‍ പറയുന്നത്.
‘കൊവിഡ് പ്രതിരോധത്തില്‍ വളരെയധികം മുന്നിലുള്ള കേരളം ഈ ഒരു കാര്യത്തില്‍ മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകുന്ന സ്ഥിതി ഉണ്ടാവരുത്. ആര്‍സെനിക്കം ആല്‍ബം എന്ന മരുന്നിന് ഇന്ത്യയില്‍ മാത്രമാണ് ഇത്ര പ്രചാരം ലഭിച്ചത്. ഈ ഒരു സന്ദര്‍ഭം ഉപയോഗിച്ച് ഇത് ഫലപ്രദമായ ചികിത്സാ രീതിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് കൂടിയായ ഡോ. കെപി അരവിന്ദന്‍ പ്രതികരിച്ചു.
‘ആരോഗ്യ മന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് ഹോമിയോപ്പതി. അവര്‍ കരുതിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. അവര്‍ ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഒരു പഠനം, ആ പഠനത്തിന്റെ വിശ്വസനീയതയെയാണ് ഞങ്ങള്‍ ചോദ്യംചെയ്യുന്നത്. ആരോഗ്യ മന്ത്രി ഒരു സാങ്കേതിക വിദഗ്ദയല്ല. അപ്പോള്‍ അവരുടെ കീഴിലുള്ള ഒരു വകുപ്പ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ കാര്യമാണ്. അത് ചെറിയ കാര്യമായി കരുതാനും സാധിക്കില്ല. ഈ പഠനം എവിടെ വെച്ച് എങ്ങനെ ചെയ്തു എന്ന് പഠനത്തില്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ പഠനത്തിന്റെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഠനത്തില്‍ പറയുന്ന ആ ലാബില്‍ ഈ പറയുന്ന ടെസ്റ്റ് ചെയ്യുന്നുമില്ല. കൃത്രിമമായി ഉണ്ടാക്കിയ ഡാറ്റ ഉപയോഗിച്ച് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയെന്നത് ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
‘ചിലയിടത്ത് ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്. പ്രതിരോധ മരുന്ന് കഴിച്ചയാളുകള്‍ക്ക് കുറച്ചു പേര്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. അഥവാ വന്നാല്‍ തന്നെ വളരെ പെട്ടെന്ന്, മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ രോഗം ഭേദമാകുന്ന അവസ്ഥ ഉണ്ടായി.’ എന്നായിരുന്നു ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസ്താവന. സംവിധായകനും പത്തനംതിട്ട ഡിഎംഓ ഡോ. ബിജുവാണ് പഠനം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠനം നടത്തിയവര്‍ പാലിച്ചിട്ടില്ലെന്നാണ് ഡോ കെപി അരവിന്ദന്‍, ഡോ വി രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ‘ലൂക്ക’ സയന്‍സ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറയുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികള്‍ക്കും അപ്പുറമാണ്. ടെസ്റ്റുകള്‍ ചെയ്ത രീതിയും ലബോറട്ടറിയും ഏതെന്ന് വ്യക്തമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. പിഴവുള്ള പഠനങ്ങള്‍ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാന്‍ ഇടവരരുതെന്നും ലേഖനത്തില്‍ പറയുന്നു.
kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു
kerala
ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
kerala
അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

