india
ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു
ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.
ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ മുന്‍ നിരയിലെയും രണ്ടാംനിരയിലെയും ഓഹരികള്‍ സ്വന്തമാക്കാന്‍ മത്സരിച്ചത് നേട്ടത്തിന് വഴിതെളിച്ചു. ബോംബെസെന്‍സെക്സ് 424 പോയിന്റും നിഫ്റ്റി 192 പോയിന്റും കഴിഞ്ഞവാരം ഉയര്‍ന്നു. സ്റ്റീല്‍ വിഭാഗം ഓഹരികളാണ് പിന്നിട്ടവാരം ഏറെ തിളങ്ങിയത്. മെറ്റല്‍ ഇന്‍ഡക്സ് പത്ത് ശതമാനം ഉയര്‍ന്നു. ആഗോള വിപണിയില്‍ ലോഹങ്ങള്‍ക്ക് ഡിമാന്റ് ഉയര്‍ന്നത് ഈ വിഭാഗം ഓഹരികളിലെ വാങ്ങല്‍ താല്പര്യം ഉയര്‍ത്തി.
മെറ്റല്‍ ഇന്‍ഡക്സ് പോയവാരം ഏറെ തിളങ്ങി. മുന്‍ നിരസ്റ്റീല്‍ ഓഹരിയായ ടാറ്റാസ്റ്റീല്‍ 11 ശതമാനം കുതിച്ചു. ബജറ്റ് പ്രഖ്യാപനവേളയെ അപേക്ഷിച്ച് ടാറ്റാസ്റ്റീല്‍ ഓഹരിവില 97 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച 81 രൂപയുടെ നേട്ടവുമായി ഓഹരിവില 1182 രൂപയിലാണ്. ഹിന്‍ഡാല്‍ക്കോ 401, സെയില്‍ 144, ജെഎസ് ഡബ്ലയൂ 756 രൂപയിലുമാണ് വാരാന്ത്യം. മുന്‍ നിര ഓഹരികളില്‍ വാങ്ങല്‍ താല്പര്യം തുടരുന്നു.
ബോംബെസെന്‍സെക്സ് 48,782 പോയിന്റില്‍ നിന്ന് 48,356 ലേക്ക് ഇടിഞ്ഞാണ് ഓപ്പണ്‍ ചെയ്ത്. ആദ്യദിനത്തിലെ വില്‍പ്പനസമ്മര്‍ത്തില്‍ 48,028 വരെ സൂചിക ഇടിഞ്ഞത് കണ്ട് ആഭ്യന്തരഫണ്ടുകള്‍ വിപണിയില്‍ സജീവമായതോടെ ബിഎസ് ഇ സൂചിക 49,417 വരെ കയറി, വാരാന്ത്യം 49,206 ല്‍ ക്ലോസിങ് നടന്നു. ഈവാരം 48,350 ലെ സപ്പോര്‍ട്ട് നിലനിര്‍ത്താന്‍ സെന്‍സെക്സിനായാല്‍ 49,739 50,272 പോയിന്റിലേക്കും മുന്നേറാം. അതേസമയം പ്രതികൂലവാര്‍ത്തകള്‍ വിപണിക്ക് മേല്‍ സമ്മര്‍ദ്ദം ഉളവാക്കിയാല്‍ വിപണി 48,350 ലെ താങ്ങ് തകര്‍ന്നാല്‍ 47,494 ലേക്ക് പരീക്ഷണം നടത്താം.
നിഫ്റ്റി സൂചികയില്‍ മൂന്നേറ്റം. താഴ്ന്ന റേഞ്ചില്‍ നിന്ന് സൂചിക400 പോയിന്റ് തിരിച്ചുവരവ് ആഘോഷിച്ചു. മുന്‍വാരത്തിലെ 14,631 പോയിന്റില്‍ നിന്ന് 14,416 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലുംപിന്നിട് 14,863 പോയിന്റ് വരെകയറി. വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ നിഫ്റ്റി 14,823 പോയിന്റിലാണ്. നിഫ്റ്റിസൂചിക അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയായ 14,800 ന് മുകളിലെത്തിയ സാഹചര്യത്തില്‍ ചാര്‍ട്ട് പ്രകാരം 15,20015,421 നെ സൂചിക ഉറ്റ് നോക്കാം. ഈവാരംപ്രതിരോധം 14,94815,150 പോയിന്റിലും താങ്ങ് 14,53814,253 പോയിന്റിലുമാണ്. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ സൂപ്പര്‍ ട്രെന്റ് സെല്ലര്‍മാര്‍ക്ക് അനുകൂലമായി നീങ്ങുമ്പോള്‍ പാരാബോളിക്ക് എസ് ഏ ആര് ബുള്ളിഷ് ട്രന്റിലാണ്.
കഴിഞ്ഞവാരം വിദേശധനകാര്യ സ്ഥാപനങ്ങള്‍ 6314 കോടിരൂപയുടെ ഓഹരികള്‍ വിറ്റു. ഈ അവസരത്തില്‍ ആഭ്യന്തരഫണ്ടുകള്‍ 3008 കോടിരൂപയു െട ഓഹരികള്‍ വാങ്ങി വിപണിക്ക് ശക്തമായ പിന്തുണ നല്കി.
മുന്‍ നിരയിലെപത്ത് കമ്പനികളില്‍ എട്ടിനും പിന്നിട്ടവാരം വിപണിമൂല്യത്തില്‍ 81,250കോടിരൂപയുടെ വര്‍ധന. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്,എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ എന്നിവയുടെ വിപണി മൂല്യം കയറി. ആര്‍ഐഎല്‍,ഇന്‍ഫോസിസ് എന്നിവക്ക് തിരിച്ചടിനേരിട്ടു.
ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.
india
കശ്മീര്‍ താഴ്വരയില് കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില
മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു.
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡുകള്‍ മഞ്ഞുപാളികളാല്‍ മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ തുടരുന്ന തണുപ്പ് ഇപ്പോള്‍ ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്‍ കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ 5.4 ഡിഗ്രി, അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്നാഗില്‍ 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്‍ മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്‍ തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്‍ ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്‍ 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ബനിഹാലില്‍ താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില് 8.5, കാര്‍ഗിലില്‍ 8.8, ന്യൂബയില് 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായ സംവിധാനങ്ങള്‍ സജ്ജമാക്കി അധികൃതര്‍ അറിയിച്ചു.
india
മധ്യപ്രദേശില്‍ 13 കാരനെ കാണാതായി; കട്ടിലിനരികില്‍ കണ്ടെത്തിയത് അസ്വാഭാവിക കുറിപ്പ്
. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു.
ബോപ്പാല്‍: ‘ ദൈവത്തെ സേവിക്കാനാണ് പോകുന്നത്, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക ‘, ഇത്തരമൊരു കുറിപ്പ് കട്ടിലിനരികില്‍ എഴുതി വച്ചിട്ടാണ് മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ 13 കാരന് ഞായറാഴ്ച രാത്രിയില്‍ വീട് വിട്ടത്. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു. സൊഹാഗ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കാണാതായ വിവരം അറിഞ്ഞതോടെ ബന്ധുക്കളുടെ വീടുകള്‍, ബന്‍ഗംഗ പ്രദേശം, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കുടുംബം തിരച്ചിലിനിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്കി. പൊലീസ് ഐപിസി സെക്ഷന്‍ 137(2) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയും ആളുകള്‍ക്ക് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
india
വെള്ളത്തിന് പകരം കറിയില്‍ ആസിഡ് ഒഴിച്ച് വീട്ടമ്മ;കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍
ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രസ്നേശ്വര്‍ബതിയില്‍ നവംബര്‍ 23നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ഘടാലിലെ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇപ്പോഴും എല്ലാവരുടെയും നില ഗുരുതരമാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളിയായ സന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ജോലിക്കായി അവിടെ സാധാരണയായി ആസിഡ് സൂക്ഷിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. ആസിഡും വെള്ളവും സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ ഒരേപോലെ തോന്നിയതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിച്ച ഉടനെ ആറുപേരും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതോടെ കൂടുതല്‍ ചികിത്സയിലേക്ക് മാറ്റേണ്ടി വന്നു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

