Connect with us

Views

കോടിയൂരപ്പന്‍

Published

on


പാര്‍ലമെന്ററി രംഗത്തിന് മോദിയുടെ കണക്കിലെ 75 കടന്നെങ്കിലും മൂന്നു തവണ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഡോ. ബൂക്കനാകിരി സിദ്ദലിംഗപ്പ യെ ദിയൂരപ്പക്ക് അധികാരക്കൊതി ഇനിയും രുചിച്ചു തീര്‍ന്നിട്ടില്ല. യെദിയൂരപ്പ എന്ന പേര്് ജ്യോല്‍സ്യന്മാര്‍ പറഞ്ഞാണ് കനപ്പിച്ച്് യെഡ്ഡിയൂരപ്പ എന്നാക്കിയത്. എന്നിട്ടും ഒരുത്തനും പേടിയില്ല. തൊട്ടതിലെല്ലാം ശനിയുടെ ഒരുപിടുത്തവും. തറയിലാണ് കിടപ്പെങ്കിലും കിടക്കയും വിരിയുമൊക്കെ നോട്ടുകെട്ടാണെന്ന് യെദിയൂരപ്പയെക്കുറിച്ച് ശത്രുക്കള്‍. അംബാനിമാരെ പോലെ മോദി കാലത്ത് കാവി രാഷ്ട്രീയക്കാരും മലപോലെ വളര്‍ന്നതാണ് ഇന്ത്യന്‍ അനുഭവം. അതിലൊരു ധനകാര്യ വിദ്വാനാണ് കര്‍ണാടകയിലെ സാക്ഷാല്‍ യെദിയൂരപ്പജി. 2007ല്‍ മുഖ്യമന്ത്രിയായെങ്കിലും ഖനി മാഫിയയുടെ ആളാണെന്ന സത്യം പുറത്തുവന്നതോടെ കേസും കൂട്ടവുമായി, ജയിലിലും. 2008ല്‍ മുഖ്യനാകാന്‍ കോടികള്‍ എറിഞ്ഞു. അതാണിപ്പോള്‍ പുലിവാലായത്.
ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ തലതൊട്ടപ്പന്‍. തെക്ക് ബി.ജെ.പി കാലുംകൈയും കുത്താന്‍ കൊതിച്ചിരിക്കുമ്പോള്‍ വീണു കിട്ടിയതാണ് യെദിയൂരപ്പയെ. പക്ഷേ അപ്പ പണി പറ്റിച്ചുകളഞ്ഞു. കേസില്‍പെട്ടതോടെ പാര്‍ട്ടി പിടിച്ചുപുറത്താക്കുമെന്ന് ഭയന്നാണ് അപ്പന്‍ കോടികള്‍ വീശിയത്.
2009ലാണ് മുഖ്യമന്ത്രിയായിരിക്കവെ അപ്പയുടെ ഡയറിയെഴുത്ത്. അന്ന് ഖനി കേസില്‍ യു.പി.എ സര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് യെദിയൂരപ്പയുടെ വീട്ടില്‍നിന്ന് ഒരു ഡയറി കണ്ടെടുക്കുന്നത്. അതിലെ പേരുകളും കോടികളുടെ എണ്ണവും കണ്ട് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. ഒന്നും രണ്ടുമല്ല, നീണ്ട 1800 കോടിയുടെ കുറിപ്പും കണക്കുമാണ് യെദിയുരിയന്‍ ഡയറിയിലുണ്ടായിരുന്നത്. അന്വേഷണം മുറുകവെ സര്‍ക്കാര്‍ മാറി. സ്വന്തം മോദിജി പ്രധാന്‍മന്ത്രിജിയായി. അതോടെ വീണ്ടും യെദിയൂരപ്പയുടെ മോഹ പുഷ്പം വിടര്‍ന്നു. മുഖ്യമന്ത്രിയാകാന്‍ സഹായിക്കണം. പണം പ്രശ്‌നമല്ല. വീട്ടിലെയും ഔട്ട്ഹൗസിലെയും ബാങ്കുകളിലെയുമൊക്ക നോട്ടു കെട്ടുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു. എടുത്തുകൊടുത്തു, അദ്വാനിക്ക് 50, രാജ്‌നാഥ് സിങിന്് 100, നിതിന്‍ഗഡ്കരിക്ക് 150, മുരളി മനോഹര്‍ ജോഷിക്ക് 50 കോടി. ബി.ജെ.പി കേന്ദ്ര ഓഫീസിലേക്ക് 1000. കോടതിവിധികള്‍ എതിരായാലോന്ന് വെച്ച് ജഡ്ജിമാര്‍ക്കും കൊടുത്തുവിട്ടു 250. വക്കീലന്മാര്‍ പിണങ്ങിയാലോ, അവര്‍ക്ക് 50. അപ്പോഴാണ് ഗഡ്കരിയുടെ മകന്റെ കല്യാണം. അതിനും കൊടുത്തു 10 കോടി. കേസ് നടത്തിപ്പിനുള്ള ഫീസായി അരുണ്‍ ജെയ്റ്റിലിക്കും കൊടുത്തു 150 കോടി. വെറും കോടിത്തുണികളല്ല കേട്ടോ. ഒന്നാന്തരം ഇന്ത്യന്‍ കറന്‍സികള്‍ തന്നെ. പക്ഷേ എല്ലാം അങ്ങോര് തന്റെ ഡയറിയില്‍ സംഖ്യകളും പേരുംവരെ എഴുതി ഒപ്പുമിട്ടങ്ങുവെച്ചു. ശരിക്കും കന്നഡിഗയില്‍. അതാണ് ഐ.ടി വകുപ്പുകാര്‍ പിടിച്ചെടുത്തത്. മോദി ഉള്ളിടത്തോളം ഒന്നും പുറത്തറിയില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് കാരവന്‍ മാസികയിലെ താന്തോന്നികളായ പത്രപ്രവര്‍ത്തകര്‍ എല്ലാം പുറത്തെടുത്തിട്ടത്. ആദായ നികുതി വകുപ്പുകാരില്‍ ചിലര്‍ സഹായിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പടിക്കഥയാണ് പുറത്തായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി നേതാക്കള്‍ക്ക് തീരെ വിശ്വാസം വരുന്നില്ല. വരാത്തത് രവി ശങ്കര്‍ പ്രസാദ് പോലുള്ള വക്താക്കള്‍ക്കാണ്. ഇതിന്റെ പത്തിലൊന്ന് പോലും തനിക്ക് തന്നില്ലല്ലോ പഹയന്‍ എന്നാണത്രെ രവിയുടെ ആത്മഗതം.
2017 മുതല്‍ കയ്യിലിരിക്കുന്ന വിവാദ രേഖയുടെ സൂക്ഷിപ്പ് അപകടത്തിലാണെന്ന് എന്തുകൊണ്ടോ മോദിയും അപ്പയും അറിഞ്ഞില്ല. ഇനി പുറത്തായ നിലക്ക് ഒരു നിഷേധക്കുറിപ്പങ്ങ് ട്വീറ്റ് ചെയ്യുക. അത്രയല്ലേ മാര്‍ഗോള്ളൂ. ഏതായാലും ഇതോടെ ദക്ഷിണേന്ത്യ പോയിട്ട് രാജ്യത്താകെ കാവിപ്പാര്‍ട്ടിക്കാര്‍ക്ക് കോഴപ്പാര്‍ട്ടി എന്ന പേര് പതിഞ്ഞു. നേരത്തെ റഫാല്‍ വിമാനക്കരാറിലെ നാല്‍പതിനായിരം കോടിയും അംബാനി പ്രേമവുമൊക്കെ വീശിയടിക്കുമ്പോഴാണ് പുതിയ കന്നട സുനാമി. എല്ലാ കണ്ടും കേട്ടും അടക്കത്തോടെ ചെയ്യാനറിയാത്തതിന്റെ കുഴപ്പെന്നല്ലാതെന്തു പറയാന്‍. കഴിഞ്ഞ കൊല്ലം മേയിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വലിയ കക്ഷിയായിട്ടുപോലും വേണ്ട എം.എല്‍. എമാരെ പിടികൂടാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രിക്കസേര പോയത് രണ്ടാം ദിവസം. കോടികള്‍ വീശിയിട്ടും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും ഒരൊറ്റെണ്ണവും വീണില്ല. നാല്‍പത്തെട്ടാം മണിക്കൂറില്‍ വിശ്വാസം തെളിയിക്കാനാകാതെ ഒരു സെന്റി പ്രസംഗവും തട്ടി സഭയുടെ പടിയിറങ്ങേണ്ടിവന്നു. പിന്നീട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമ്പോള്‍ തലതാഴ്ത്തിയാണ് നടപ്പ്. പക്ഷേ കോടികള്‍ വീശുന്ന ഈ അപ്പയെ പേടിച്ച് കോണ്‍ഗ്രസിനും ദളിനും ഉറക്കം നഷ്ടപ്പെട്ടു. അടുത്തിടെ പാക്കിസ്താനെ ആക്രമിച്ചപ്പോള്‍ അതുമതി ബി.ജെ.പിക്ക് ജയിക്കാനെന്ന് പറഞ്ഞ യെദിയൂരപ്പയെ മോദി വിരട്ടിയെന്നും കേള്‍ക്കുന്നു. അതിനുള്ള പണിയാണ് അപ്പ കൊടുത്തതെന്നും ശ്രുതിയുണ്ട്; തിരിച്ചാണെന്നും. ഇനി നാലാം തവണയെങ്കിലും കാലാവധി തികച്ചൊന്ന് ഭരിക്കണം, അത്രേയുള്ളൂ.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending