Connect with us

Views

കോടിയൂരപ്പന്‍

Published

on


പാര്‍ലമെന്ററി രംഗത്തിന് മോദിയുടെ കണക്കിലെ 75 കടന്നെങ്കിലും മൂന്നു തവണ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഡോ. ബൂക്കനാകിരി സിദ്ദലിംഗപ്പ യെ ദിയൂരപ്പക്ക് അധികാരക്കൊതി ഇനിയും രുചിച്ചു തീര്‍ന്നിട്ടില്ല. യെദിയൂരപ്പ എന്ന പേര്് ജ്യോല്‍സ്യന്മാര്‍ പറഞ്ഞാണ് കനപ്പിച്ച്് യെഡ്ഡിയൂരപ്പ എന്നാക്കിയത്. എന്നിട്ടും ഒരുത്തനും പേടിയില്ല. തൊട്ടതിലെല്ലാം ശനിയുടെ ഒരുപിടുത്തവും. തറയിലാണ് കിടപ്പെങ്കിലും കിടക്കയും വിരിയുമൊക്കെ നോട്ടുകെട്ടാണെന്ന് യെദിയൂരപ്പയെക്കുറിച്ച് ശത്രുക്കള്‍. അംബാനിമാരെ പോലെ മോദി കാലത്ത് കാവി രാഷ്ട്രീയക്കാരും മലപോലെ വളര്‍ന്നതാണ് ഇന്ത്യന്‍ അനുഭവം. അതിലൊരു ധനകാര്യ വിദ്വാനാണ് കര്‍ണാടകയിലെ സാക്ഷാല്‍ യെദിയൂരപ്പജി. 2007ല്‍ മുഖ്യമന്ത്രിയായെങ്കിലും ഖനി മാഫിയയുടെ ആളാണെന്ന സത്യം പുറത്തുവന്നതോടെ കേസും കൂട്ടവുമായി, ജയിലിലും. 2008ല്‍ മുഖ്യനാകാന്‍ കോടികള്‍ എറിഞ്ഞു. അതാണിപ്പോള്‍ പുലിവാലായത്.
ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ തലതൊട്ടപ്പന്‍. തെക്ക് ബി.ജെ.പി കാലുംകൈയും കുത്താന്‍ കൊതിച്ചിരിക്കുമ്പോള്‍ വീണു കിട്ടിയതാണ് യെദിയൂരപ്പയെ. പക്ഷേ അപ്പ പണി പറ്റിച്ചുകളഞ്ഞു. കേസില്‍പെട്ടതോടെ പാര്‍ട്ടി പിടിച്ചുപുറത്താക്കുമെന്ന് ഭയന്നാണ് അപ്പന്‍ കോടികള്‍ വീശിയത്.
2009ലാണ് മുഖ്യമന്ത്രിയായിരിക്കവെ അപ്പയുടെ ഡയറിയെഴുത്ത്. അന്ന് ഖനി കേസില്‍ യു.പി.എ സര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് യെദിയൂരപ്പയുടെ വീട്ടില്‍നിന്ന് ഒരു ഡയറി കണ്ടെടുക്കുന്നത്. അതിലെ പേരുകളും കോടികളുടെ എണ്ണവും കണ്ട് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. ഒന്നും രണ്ടുമല്ല, നീണ്ട 1800 കോടിയുടെ കുറിപ്പും കണക്കുമാണ് യെദിയുരിയന്‍ ഡയറിയിലുണ്ടായിരുന്നത്. അന്വേഷണം മുറുകവെ സര്‍ക്കാര്‍ മാറി. സ്വന്തം മോദിജി പ്രധാന്‍മന്ത്രിജിയായി. അതോടെ വീണ്ടും യെദിയൂരപ്പയുടെ മോഹ പുഷ്പം വിടര്‍ന്നു. മുഖ്യമന്ത്രിയാകാന്‍ സഹായിക്കണം. പണം പ്രശ്‌നമല്ല. വീട്ടിലെയും ഔട്ട്ഹൗസിലെയും ബാങ്കുകളിലെയുമൊക്ക നോട്ടു കെട്ടുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു. എടുത്തുകൊടുത്തു, അദ്വാനിക്ക് 50, രാജ്‌നാഥ് സിങിന്് 100, നിതിന്‍ഗഡ്കരിക്ക് 150, മുരളി മനോഹര്‍ ജോഷിക്ക് 50 കോടി. ബി.ജെ.പി കേന്ദ്ര ഓഫീസിലേക്ക് 1000. കോടതിവിധികള്‍ എതിരായാലോന്ന് വെച്ച് ജഡ്ജിമാര്‍ക്കും കൊടുത്തുവിട്ടു 250. വക്കീലന്മാര്‍ പിണങ്ങിയാലോ, അവര്‍ക്ക് 50. അപ്പോഴാണ് ഗഡ്കരിയുടെ മകന്റെ കല്യാണം. അതിനും കൊടുത്തു 10 കോടി. കേസ് നടത്തിപ്പിനുള്ള ഫീസായി അരുണ്‍ ജെയ്റ്റിലിക്കും കൊടുത്തു 150 കോടി. വെറും കോടിത്തുണികളല്ല കേട്ടോ. ഒന്നാന്തരം ഇന്ത്യന്‍ കറന്‍സികള്‍ തന്നെ. പക്ഷേ എല്ലാം അങ്ങോര് തന്റെ ഡയറിയില്‍ സംഖ്യകളും പേരുംവരെ എഴുതി ഒപ്പുമിട്ടങ്ങുവെച്ചു. ശരിക്കും കന്നഡിഗയില്‍. അതാണ് ഐ.ടി വകുപ്പുകാര്‍ പിടിച്ചെടുത്തത്. മോദി ഉള്ളിടത്തോളം ഒന്നും പുറത്തറിയില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് കാരവന്‍ മാസികയിലെ താന്തോന്നികളായ പത്രപ്രവര്‍ത്തകര്‍ എല്ലാം പുറത്തെടുത്തിട്ടത്. ആദായ നികുതി വകുപ്പുകാരില്‍ ചിലര്‍ സഹായിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പടിക്കഥയാണ് പുറത്തായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി നേതാക്കള്‍ക്ക് തീരെ വിശ്വാസം വരുന്നില്ല. വരാത്തത് രവി ശങ്കര്‍ പ്രസാദ് പോലുള്ള വക്താക്കള്‍ക്കാണ്. ഇതിന്റെ പത്തിലൊന്ന് പോലും തനിക്ക് തന്നില്ലല്ലോ പഹയന്‍ എന്നാണത്രെ രവിയുടെ ആത്മഗതം.
2017 മുതല്‍ കയ്യിലിരിക്കുന്ന വിവാദ രേഖയുടെ സൂക്ഷിപ്പ് അപകടത്തിലാണെന്ന് എന്തുകൊണ്ടോ മോദിയും അപ്പയും അറിഞ്ഞില്ല. ഇനി പുറത്തായ നിലക്ക് ഒരു നിഷേധക്കുറിപ്പങ്ങ് ട്വീറ്റ് ചെയ്യുക. അത്രയല്ലേ മാര്‍ഗോള്ളൂ. ഏതായാലും ഇതോടെ ദക്ഷിണേന്ത്യ പോയിട്ട് രാജ്യത്താകെ കാവിപ്പാര്‍ട്ടിക്കാര്‍ക്ക് കോഴപ്പാര്‍ട്ടി എന്ന പേര് പതിഞ്ഞു. നേരത്തെ റഫാല്‍ വിമാനക്കരാറിലെ നാല്‍പതിനായിരം കോടിയും അംബാനി പ്രേമവുമൊക്കെ വീശിയടിക്കുമ്പോഴാണ് പുതിയ കന്നട സുനാമി. എല്ലാ കണ്ടും കേട്ടും അടക്കത്തോടെ ചെയ്യാനറിയാത്തതിന്റെ കുഴപ്പെന്നല്ലാതെന്തു പറയാന്‍. കഴിഞ്ഞ കൊല്ലം മേയിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വലിയ കക്ഷിയായിട്ടുപോലും വേണ്ട എം.എല്‍. എമാരെ പിടികൂടാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രിക്കസേര പോയത് രണ്ടാം ദിവസം. കോടികള്‍ വീശിയിട്ടും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും ഒരൊറ്റെണ്ണവും വീണില്ല. നാല്‍പത്തെട്ടാം മണിക്കൂറില്‍ വിശ്വാസം തെളിയിക്കാനാകാതെ ഒരു സെന്റി പ്രസംഗവും തട്ടി സഭയുടെ പടിയിറങ്ങേണ്ടിവന്നു. പിന്നീട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമ്പോള്‍ തലതാഴ്ത്തിയാണ് നടപ്പ്. പക്ഷേ കോടികള്‍ വീശുന്ന ഈ അപ്പയെ പേടിച്ച് കോണ്‍ഗ്രസിനും ദളിനും ഉറക്കം നഷ്ടപ്പെട്ടു. അടുത്തിടെ പാക്കിസ്താനെ ആക്രമിച്ചപ്പോള്‍ അതുമതി ബി.ജെ.പിക്ക് ജയിക്കാനെന്ന് പറഞ്ഞ യെദിയൂരപ്പയെ മോദി വിരട്ടിയെന്നും കേള്‍ക്കുന്നു. അതിനുള്ള പണിയാണ് അപ്പ കൊടുത്തതെന്നും ശ്രുതിയുണ്ട്; തിരിച്ചാണെന്നും. ഇനി നാലാം തവണയെങ്കിലും കാലാവധി തികച്ചൊന്ന് ഭരിക്കണം, അത്രേയുള്ളൂ.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending