Connect with us

Video Stories

സുവിശേഷപീഡകര്‍ക്ക് സവിശേഷനീതിയോ

Published

on

പഞ്ചാബ്ജലന്ധറിലെ റോമന്‍കാത്തലിക് സഭക്ക് കീഴിലുള്ള ബിഷപ്പും മലയാളിയുമായ ഫ്രാങ്കോമുളയ്ക്കലിനെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള നടപടികളെടുക്കാന്‍ കേരളപൊലീസ് കാട്ടുന്ന വൈമനസ്യം ഏറെ ചോദ്യശരങ്ങളുയര്‍ത്തിവിട്ടിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് നടത്തിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളം സ്ത്രീസുരക്ഷയുടെ നാടാക്കുമെന്നത്. എന്നാലിന്ന് ബിഷപ്പിന്റെയും മറ്റും സ്ത്രീപീഡനകേസുകളില്‍ വേണ്ടത്ര ശുഷ്‌കാന്തി എന്തുകൊണ്ടാണ് കേരളപൊലീസിന്റെയും ഇടതുപക്ഷസര്‍ക്കാരിന്റെയും കാര്യത്തിലില്ലാതെ പോകുന്നത്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസിലെ നിരവധി കന്യാസ്ത്രീകളാണ് ബിഷപ്പിന്റെ കാമകേളിക്ക് ഇരയായതായി പരാതിയുള്ളത്. 2014ല്‍ നടന്ന സംഭവത്തെക്കുറിച്ച് സഭാഅധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാലാണ് ഇരകളിലൊരാള്‍ രണ്ടുമാസംമുമ്പ് ജൂണില്‍ കേരളപൊലീസിനെ സമീപിച്ചത്. സ്ത്രീപീഡനക്കേസുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയുള്ളപ്പോഴാണ് കേരളപൊലീസിന്റെ ഈ അഴകൊഴമ്പന്‍ നടപടിയെന്നോര്‍ക്കണം.
ബിഷപ്പിനെ ചോദ്യംചെയ്യാനായി പഞ്ചാബിലേക്ക്‌പോയ കോട്ടയംപൊലീസിലെ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് ദിവസങ്ങളോളം അതിന് കഴിയാത്തതെന്തുകൊണ്ടായിരുന്നു. ഒടുവില്‍ കാത്തുകാത്തിരുന്നശേഷം ജനത്തിനുമുന്നില്‍ കേരളപൊലീസും സംസ്ഥാനസര്‍ക്കാരും കാട്ടിയ നാടകം പൊളിഞ്ഞുപാളീസാകുകയും ചെയ്തിരിക്കുന്നു. കേസന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പിയുടെ് സംഘം ജലന്ധറിലുള്ള ബിഷപ്പിന്റെ വസതിയിലെത്തുന്നത് തിങ്കളാഴ്ചയാണ്. അവിടെ കാത്തുകിടന്നതാകട്ടെ മണിക്കൂറുകളും. ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് ഹൗസിലുണ്ടെന്നും ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അന്യസംസ്ഥാനമായതിനാല്‍ അവിടുത്തെ പൊലീസിന്റെ സഹകരണത്തോടെയാണ് ചോദ്യംചെയ്യാന്‍ കേരളപൊലീസ് തയ്യാറായത്. എന്നാല്‍ ബിഷപ്പിന്‌വേണ്ടി ഇരുപൊലീസ് സംവിധാനങ്ങളും പരമാവധി വിട്ടുവീഴ്ചചെയ്യുകയും താഴാവുന്നിടത്തോളം താഴുകയും ചെയ്തുവെന്ന ്മാത്രമല്ല, സ്ഥലത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അടിച്ച് അവശരാക്കുകയും ചെയ്തിരിക്കുന്നു. ബിഷപ്പ് നാലുമണിമുതല്‍ സ്്ഥലത്തുണ്ടെന്നായിരുന്നു ബന്ധപ്പെട്ടവരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ഇത് വിശ്വസിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍, അവരില്‍ ഭൂരിപക്ഷവും കേരളത്തില്‍നിന്നുള്ളവര്‍, എത്തിയത്. എന്നാല്‍ ബിഷപ്പ് 7.45 ഓടെ മാത്രമാണ് സ്ഥലത്തെത്തിയത്. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അതിക്രൂരമായാണ് ബിഷപ്പുമായിബന്ധമുള്ള ഗുണ്ടാസംഘം ആക്രമിച്ചുപരിക്കേല്‍പിച്ചത്. മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകളിലെ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ഇതരസംസ്ഥാനമായതിനാല്‍ അവിടുത്തെ പൊലീസാണ് ഇതിന് തടയിടേണ്ടതെന്ന് കരുതിയെങ്കിലും പഞ്ചാബ് പൊലീസ് സംഘം അക്രമത്തെ കയ്യുംകെട്ടി ആസ്വദിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.
പാവങ്ങള്‍ക്കുവേണ്ടി അധികാരിവര്‍ഗത്തിന്റെ കുരിശില്‍ തറക്കപ്പെട്ടതടക്കം അതിനിനിഷ്ഠൂരമായ പീഡനമുറകള്‍ക്കിരയായ ദിവ്യദൂതന്‍യേശുക്രിസ്തുവിന്റെ നാമത്തിലുള്ള പരിപാവനമായസ്ഥലത്താണ് ഈ നാണംകെട്ട അതിക്രമം നടന്നതെന്നത് കേവലം പ്രതിഷേധിച്ചുതള്ളാനുള്ളതല്ല. കേരളത്തിലെ പൊലീസിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ കാര്യമായ പങ്കാളിത്തവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് പുറത്തുനിന്നുള്ള
ഏതെങ്കിലും ഗുണ്ടകളല്ലെന്നും ബിഷപ്പിന്റെ അംഗരക്ഷകരാണെന്നുമുള്ള വിവരം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പറയാന്‍ കേരളസര്‍ക്കാരിന് ബാധ്യതയുണ്ട്. കാരണം ആക്രമിക്കപ്പെട്ടത് ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരാണ്. യേശുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍നടന്നത് ഇതിലും ലജ്ജാവഹമായ സ്ത്രീപീഡനമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇതില്‍ അല്‍ഭുതം കൂറേണ്ട കാര്യമില്ല. ഏറെ വര്‍ഷങ്ങളായി ബിഷപ്പിനോടൊപ്പം സേവനം അനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീയാണ് തിരുവസ്ത്രത്തില്‍ മാനഭംഗത്തിനിരയായത്. ബിഷപ്പ് കന്യാസ്ത്രീമഠം പതിവായി സന്ദര്‍ശിച്ചിരുന്നതായും പരാതിയുണ്ട്. പരാതികള്‍ പരിശോധിച്ചതിലും ബന്ധപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരെയും മറ്റും ചോദ്യം ചെയ്തതിലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം ബിഷപ്പിനെ പ്രതിയാക്കാന്‍ തക്ക തെളിവുകളുണ്ടെന്നതാണ്. ഇതനുസരിച്ചാണ് ഏറെ അവധാനതയോടെ സംഘം പഞ്ചാബിലെത്തിയത്. എന്നാല്‍ ഇതിനിടയില്‍പോലും ഇരയെ സ്വാധീനിക്കാന്‍ വൈദികനടക്കമുള്ള ബിഷപ്പിന്റെ പിണിയാളുകള്‍ പരിശ്രമിച്ചുവെന്ന് വ്യക്തമായതാണ്. ഇതൊക്കെ കൊണ്ട് ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ നീതി പ്രതീക്ഷിച്ച ജനത്തിനും വിശ്വാസികള്‍ക്കും കിട്ടിയിരിക്കുന്നത് ഇരട്ടപ്രഹരമാണ്.
പരാതിയും കേസും കൊണ്ട് ഒരാള്‍ കുറ്റക്കാരനാകുമെന്ന് ആര്‍ക്കും പറയാനാകില്ല. ഇന്ത്യന്‍ശിക്ഷാനിയമം അതിന് അനുവാദവും നല്‍കുന്നില്ല. ചോദ്യം ചെയ്യലും തെളിവുശേഖരണവും കോടതിയിലെ ഇഴപിരിച്ചുള്ള വിചാരണകളും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് നീതിപീഠം കുറ്റവാളിയെ കണ്ടെത്തുന്നത്. അതുവരെയും അന്വേഷണ ഏജന്‍സിക്ക് പ്രതിയെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും വേണ്ടിവന്നാല്‍ ജയിലില്‍ ഇടാന്‍ ശുപാര്‍ശ ചെയ്യാനും അധികാരാവകാശങ്ങളുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ കാര്യത്തില്‍ എളുപ്പം നടപ്പാകുന്ന ഈ നിയമം എന്തുകൊണ്ട് മതവിഭാഗത്തിന്റെ ഉന്നതന്‍ എന്നതുകൊണ്ടുമാത്രം നടക്കാതെ പോകുന്നു. ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് കേരളത്തിലെ കൊച്ചുകുട്ടിപോലും ഇതുവരെയും പറഞ്ഞതായി അറിവില്ല. എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്രയും അലംഭാവം കാണിക്കുന്നത്?ഇതിനുപിന്നില്‍ പൊലീസിനെ ഭരിക്കുന്ന സര്‍്ക്കാരിന്റെയും അതിന് ചരടുവലിക്കുന്ന രാഷ്ട്രീയകക്ഷിയുടെയും പിന്‍ബലമല്ലേ ഉള്ളതെന്ന് ന്യായമായും സംശയി്ക്കണം. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന, മതനിരപേക്ഷതയുടെ മുഖംമൂടികൊണ്ടുനടക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ഇതും ഇതിലപ്പുറവും വോട്ടിനുവേണ്ടി ചെയ്യാനാകും എന്നതിന് തെളിവുകള്‍ നിരവധി നമ്മുടെ മുന്നിലുണ്ട്.
ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ ചേര്‍ന്ന് കന്യാസ്ത്രീയെ അപമാനിച്ചുവെന്നകേസിലും ഇതേ അലംഭാവം കേരളജനത കണ്ടതാണ്. കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് സന്നദ്ധത കാട്ടിയത്. നടന്‍ ദിലീപിനും കള്ളസന്യാസി സന്തോഷ്മാധവനും ലക്ഷങ്ങള്‍ അനുയായികളുള്ള ഗുര്‍മീതിനും കിട്ടാത്ത സൗമനസ്യം നിയമത്തിന്റെയും സാമാന്യനീതിയുടെയും കാര്യത്തില്‍ എന്തുകൊണ്ട് ജലന്ധര്‍ബിഷപ്പിനെതിരെ ഉണ്ടാവുന്നുവെന്നിടത്താണ് സകലസമകാലീന ഭരണകൂടനെറികേടുകളും പകല്‍പോലെകിടക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending