Connect with us

Video Stories

സംസ്‌കാര സംഗമ ഭൂമിയില്‍ സാഭിമാനം

Published

on

 

ചരിത്രമുഹൂര്‍ത്തമാണിത്്. ബഹുഭാഷാ-സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ പാലക്കാട്ടുനിന്ന് ചന്ദ്രിക പ്രസിദ്ധീകരണമാരംഭിച്ചിരിക്കുന്നു. ചന്ദ്രികയുടെ പതിമൂന്നാമത് എഡിഷനായി, പാലക്കാട്ടുകാരുടെ സ്വന്തം ചന്ദ്രികയായി. ടിപ്പുസുല്‍ത്താന്റെയും, കുഞ്ചന്‍നമ്പ്യാരൂടെയും എം.ടിയൂടെയും ഒ.വി വിജയന്റെയും ജീവിത യാത്രയുടെ മുദ്രകള്‍ പതിഞ്ഞ മലയാണ്മയുടെ ഹൃദയ ഭൂമിയില്‍, ആശയ സമ്പത്തിന്റെയും ആത്മാഭിമാനത്തിന്റെയും അക്ഷരത്തലയെടുപ്പോടെ ചന്ദ്രിക വീണ്ടുംവരുന്നു, കൂടുതല്‍ ഉള്ളടക്കത്തോടെയും പുതുമോടിയോടെയും. കൂടുതല്‍ അരികത്തേക്ക്, കൂടുതല്‍ ആത്മവിശ്വാസത്തോടെ. അന്യായങ്ങളോട് കലഹിച്ചും സമൂഹത്തിന് അര്‍ഹമായത് നേടിക്കൊടുക്കുമെന്നുള്ള ദൃഢപ്രതിജ്ഞ പുതുക്കിക്കൊണ്ടും ആ വിശ്വാസം പരസ്പരം പകര്‍ന്നുനല്‍കിക്കൊണ്ടും.
എട്ടരപതിറ്റാണ്ടോളംമുമ്പ്് 1934 മാര്‍ച്ച് 26 ലെ ബലിപെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത അധ:സ്ഥിത-പിന്നാക്ക പതിതകോടികളുടെ ജിഹ്വ ഇപ്പോള്‍ കേരളത്തിന്റെ നെല്ലറകൂടിയായ പാലക്കാട്ടേക്ക് വരുമ്പോള്‍ ഇതിഹാസഭൂമിയില്‍ മറ്റൊരു ചരിത്രദൗത്യംകൂടിനിറവേറപ്പെടുകയാണ്. ബലിപെരുന്നാളിന്റെ രണ്ടാംദിനത്തില്‍ അത്യന്തം ലളിതവും അതേസമയം പ്രൗഢഗംഭീരവുമായി മലപ്പുറം പാണക്കാട്ട് നടന്ന ഊഷ്മളമായ ചടങ്ങിലാണ് മുസ്‌ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പാലക്കാട് -കോയമ്പത്തൂര്‍ പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചന്ദ്രികയുടെ ആശയഗംഭീരവും വിവരസാങ്കേതികവുമായ കുതിപ്പിന്റെ പാന്ഥാവിലെ പുതുനാഴികക്കല്ലാണിത്. എഴുപത്തൊന്നാം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടുവെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി സംസ്ഥാനം നൂറ്റാണ്ടിനിടെ നേരിട്ട കൊടുംപ്രളയത്തിന്റെ, ഇരുന്നൂറില്‍പരം മനുഷ്യരുടെ ജീവഹാനിയുടെ പശ്ചാത്തലത്തില്‍ കേരള നാടിന്റെ പുനര്‍നിര്‍മാണത്തിന് കൈകോര്‍ക്കാനുള്ള ആഹ്വാനം കേട്ട് ആഘോഷപ്പൊലിമയാര്‍ന്ന ചടങ്ങുകളും പ്രചാരണ ഘോഷങ്ങളും മാറ്റിവെച്ച് അതീവ ലളിതമായി നിര്‍വഹിക്കുകയായിരുന്നു. ചന്ദ്രികയുടെ അഭ്യുദയകാംക്ഷികളെല്ലാം ഈ സാഹചര്യത്തിലെ പരിപാടി മാറ്റത്തെ ഔചിത്യപൂര്‍വം ഉള്‍ക്കൊള്ളുകയും അഭിവാദ്യം നേരുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ-സാമൂഹികപൊതുമണ്ഡലങ്ങളിലെ പ്രമുഖരുടെയും പഴയതും പുതിയതുമായ തലമുറകളുടെയും സംഗമവേദിയായി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല എന്നതിനുപുറമെ പരമ്പരാഗതമായ കാരണങ്ങളാലും ഭൂശാസ്ത്രപ്രത്യേകതകള്‍കൊണ്ടും വിവിധ സമുദായങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അന്നമൂട്ടിയ മണ്ണാണ് പാലക്കാട്. മാപ്പിളമാരും റാവുത്തര്‍മാരും പഠാണികളും തമിഴ് ബ്രാഹ്മണരുമൊക്കെ തോളോടുതോള്‍ ചേര്‍ന്ന് വിയര്‍പ്പൊഴുക്കിയ നിളാനദിക്കര. അവിഭക്തപാലക്കാട് ജില്ല ഉള്‍പെടുന്ന മലബാര്‍ പ്രവിശ്യയില്‍നിന്നാണ് ഇന്നത്തെ തമിഴ്‌നാടായ പഴയ മദ്രാസ് നിയമസഭയിലേക്ക് മതന്യൂനപക്ഷസമുദായത്തില്‍നിന്ന് നിരവധി അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്്‌ലിംലീഗിനെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനുശേഷം ആദ്യമായി ഖാഇദേമില്ലത്ത് ഇസ്്മായില്‍സാഹിബ് പാലക്കാടിന്റെ അതിര്‍ത്തിപ്രദേശമായ പുതുനഗരത്തില്‍ വന്ന് ഉയര്‍ത്തിയ ഹരിതപതാക ഇന്ന് അതിരുകളില്ലാതെ കേരളത്തിലും രാജ്യത്താകെയും പാറിപറക്കുന്നു. ഇവിടെതന്നെയാണ് തൊഴിലാളി യൂണിയനടക്കമുള്ള കരുത്തുറ്റ പ്രസ്ഥാനങ്ങള്‍ നട്ടുപിടിപ്പിച്ചതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മതിയായ അക്ഷരജ്ഞാനംപോലുമില്ലാതിരുന്ന നിര്‍ഭാഗ്യരും നിത്യദരിദ്രരുമായ സമൂഹത്തെ പ്രബുദ്ധമാക്കിയും സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങളിലേക്കുയര്‍ത്തിയുമാണ് അവരുടെ പരിദേവനങ്ങളെയൊക്കെയും വെളുത്ത പ്രതലത്തിലെ കറുത്ത മഷിയിലാക്കിക്കൊണ്ട് അധികാരത്തിന്റെ കോട്ടകൊത്തങ്ങളിലേക്ക് ചന്ദ്രിക തൂലിക ചലിപ്പിച്ചത്. അക്ഷരങ്ങള്‍ അഗ്നിസ്ഫുലിംഗങ്ങളായ ദിനരാത്രങ്ങള്‍. ഈ പത്രം മുസ്്‌ലിംലീഗ് അടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുടെ പടവാളും പടച്ചട്ടയുമായതും കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ നിര്‍ണായകമായ ഭാഗഭാക്കായതും മറ്റൊന്നും കൊണ്ടല്ല. കേരള നവോത്ഥാന നായകരിലൊരാളായ സീതിസാഹിബ് അടക്കം പലരും നേരിട്ടും ചന്ദ്രികയുടെ പുറങ്ങളിലൂടെയും പതിതജനകോടികളുമായി ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചു. വെള്ളപ്പട്ടാളത്തിന്റെയും ഭൂ ജന്മിമാരുടെയും നുകങ്ങള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടതു മുതല്‍ മലബാര്‍ കലാപാനന്തരകാലത്ത് പിറന്ന മണ്ണുപോലും അന്യാധീനപ്പെട്ട പശ്ചാത്തലത്തില്‍ ദരിദ്ര ലക്ഷങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ആശ്രയബിന്ദുവായി ചന്ദ്രിക. പിന്നീട് തൊഴില്‍ തേടി അവര്‍ മണലാരണ്യങ്ങളിലേക്ക് പോയപ്പോഴും വിരല്‍തുമ്പില്‍ പിടിച്ച് കൂടെനിന്നു, നില്‍ക്കുന്നു.
തനിക്ക് ആദ്യമായി കിട്ടിയ എഴുത്തിന്റെ പ്രതിഫലം ചന്ദ്രികയില്‍നിന്നാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായര്‍ മുതല്‍ സാംസ്‌കാരിക-മാധ്യമലോകത്തെ പല പ്രമുഖരുടെയും എഴുത്തുതൊട്ടിലുമായിരുന്നു ചന്ദ്രിക. എണ്ണമറ്റ രചനകളുടെയും പ്രതിഭകളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പൊതുമണ്ഡലത്തിലെയും മതസാമൂഹികരംഗങ്ങളിലെയും സ്ഥാപനങ്ങളുടെയും ഇന്ധനമായി അത് നിലകൊള്ളുന്ന പതിതകോടികളുടെ പുനരുത്ഥാനത്തിനുള്ള നിലപാട് തറയായി ചന്ദ്രിക. മലപ്പുറം ജില്ലയും കോഴിക്കോട് ഫാറൂഖ്‌കോളജും കാലിക്കറ്റ് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവുമൊക്കെ ആ നീണ്ട പട്ടികയിലെ വിരലിലെണ്ണാവുന്നവ മാത്രം. തീവ്രവര്‍ഗീയതയുടെ സമകാലികത്തിലും ചന്ദ്രികയുടെ പ്രതിരോധമാണ് വൈകാരിക വിക്ഷോഭങ്ങളിലേക്ക് ഇടംതിരിഞ്ഞു പോകുമായിരുന്ന ഒരു സമൂഹത്തെ സംയമനത്തിന്റെ നേര്‍വഴിയില്‍ പിടിച്ചുനിര്‍ത്തിയത്. ഇതിനൊക്കെ പ്രതിഭയും പ്രയത്‌നവും പകര്‍ന്ന കെ.എം. സീതി സാഹിബ്, സത്താര്‍ സേട്ട് സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി ചന്ദ്രികയുടെ സാരഥ്യം വഹിച്ച അസംഖ്യം പൂര്‍വസൂരികളെ നന്ദിപൂര്‍വം സ്മരിക്കട്ടെ. തൊട്ടടുത്ത തമിഴ്‌നാട്ടിലെ കോയമ്പത്തൂരടക്കമുള്ള വ്യാവസായികപട്ടണങ്ങളിലേക്കുകൂടിയാണ് പാലക്കാട്ടെ ചന്ദ്രിക ഇനിയെത്തുക. മതന്യൂനപക്ഷപിന്നാക്ക ജനതയുടെ ആവേശമായ ചന്ദ്രികയുടെ ചിരപ്രശോഭിതമായ ഉന്നതിക്ക്് സര്‍വവിധ അകമഴിഞ്ഞ പിന്തുണയും പാലക്കാട്ടെയും തമിഴ്‌നാട്ടിലെയും രാജ്യത്തും ലോകത്താകെയുമുള്ള മതേതര ജനവിഭാഗങ്ങളില്‍ നിന്ന് പത്രബന്ധുക്കളില്‍ നിന്ന് തുടര്‍ന്നും ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending