Connect with us

Video Stories

നീതിയുടെ ചാട്ടവാറില്‍ രക്ഷപ്പെട്ട തമിഴകം

Published

on

തമിഴ്‌നാട്ടിലെ പ്രമാദമായ 66.65 കോടിയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഇരുപത്തൊന്നുകൊല്ലത്തെ നിയമപോരാട്ടങ്ങള്‍ക്കു ശേഷം രാജ്യത്തെ ഉന്നത നീതിപീഠം അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നു. 1996ല്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിന്മേല്‍ ചെന്നൈ കോടതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നീതി ന്യായ രംഗത്തെയും രാഷ്ട്രീയ അധികാര മേഖലകളെയും സ്വാധീനിക്കാവുന്ന സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. അന്തരിച്ച മുഖ്യമന്ത്രി ജെ.ജയലളിത, തോഴി വി.കെ. ശശികല, ജയലളിതയുടെ വളര്‍ത്തു പുത്രന്‍ വി.എന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ജെ. ഇളവരശി എന്നിവരെയാണ് കേസില്‍ കുറ്റവാളികള്‍ തന്നെയെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ജയലളിതയൊഴികെയുള്ള മൂന്നു പ്രതികള്‍ക്കും നാലു വര്‍ഷത്തേക്ക് തടവും പത്തു കോടി രൂപ വീതം പിഴയുമാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഇന്നലെ ശിക്ഷ വിധിച്ചിരിക്കുന്നത്. 2014ല്‍ നാലു പേരും ശിക്ഷയുടെ ആറുമാസം അനുഭവിച്ചിട്ടുള്ളതിനാല്‍ ബാക്കി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
ഉന്നത അധികാര പദവികള്‍ കൈയാളുന്നവര്‍ നടത്തുന്ന അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കര്‍ക്കശ നിലപാടാണ് സ്വീകരിക്കുക എന്ന തോന്നലാണ് വിധി പൊതുവെ സംജാതമാക്കിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടും ജനാധിപത്യ സംവിധാനത്തോടുമെല്ലാം പൗരന്മാര്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരിക്കുന്നു ഈ വിധി. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന അവസ്ഥയിലാണ് ശശികലക്കെതിരെ നീതിയുടെ ചാട്ട വാറടി ഉണ്ടായിരിക്കുന്നത് എന്നത് തമിഴ്‌നാടിന്റെ ഭാഗ്യമായി വേണം കാണാന്‍. അല്ലായിരുന്നെങ്കില്‍ ഒരു മാഫിയാ കുടുംബത്തിന്റെ കീഴില്‍ അമര്‍ന്നില്ലാതാകുമായിരുന്നു തിളക്കമാര്‍ന്ന ഭരണ പാരമ്പര്യമുള്ള ആ സംസ്ഥാനം. പണവും അധികാരവും ഹുങ്കും ജനാധിപത്യത്തില്‍ താല്‍കാലികമായി മാത്രമേ വിലപ്പോവുള്ളൂ. വിധി ഇപ്പോഴും വന്നില്ലായിരുന്നെങ്കില്‍ കോടികളുടെ അഴിമതിക്കുറ്റവാളിക്ക് മുഖ്യമന്ത്രിക്കസേര പുഷ്പം പോലെ ലഭിക്കുമായിരുന്നുവെന്നു വേണം കരുതാന്‍.
2014 ഏപ്രിലിലാണ് നാലുപേരെയും വിചാരണക്കോടതി ജഡ്ജി മൈക്കിള്‍ കുന്‍ഹ് ശിക്ഷിച്ച് കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചത്. എന്നാല്‍ ജയയും കൂട്ടരും നല്‍കിയ അപ്പീലില്‍ ഒക്ടോബറില്‍ കര്‍ണാടക ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത് രാജ്യത്തെ കോടതികളിലെ വിശ്വാസ്യതക്കു തന്നെ കോട്ടം തട്ടിച്ചു. കണക്കിലെ കളിയായിരുന്നു ഈ വിധി റദ്ദാക്കലിന് ഹേതു. വരുമാനത്തില്‍ കവിഞ്ഞ സ്വത്തില്‍ വിചാരണക്കോടതിയുടെ നിഗമനങ്ങള്‍ തള്ളിക്കളഞ്ഞായിരുന്നു ജഡ്ജി രാമസ്വാമിയുടെ വിധി. വരുമാനം കാണിച്ചതില്‍ 13 കോടി രൂപ വായ്പയാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. അതായത് പത്തു ശതമാനത്തില്‍ കുറവാണ് അധികൃതസ്വത്തെന്നും തമിഴ്‌നാട്ടില്‍ രാഷ്ട്രീയക്കാര്‍ക്ക് സമ്മാനം ലഭിക്കുന്നത് പതിവാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കര്‍ണാടക സുപ്രീം കോടതിയെ സമീപിപ്പിക്കുകയായിരുന്നു. 2016 ജൂണ്‍ ഏഴിന് വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പിന്നെയും എട്ടു മാസത്തിലധികം നീണ്ടു. നീതി വൈകുന്നത് നീതി ഇല്ലാതാകുന്നതിന് തുല്യമാണെന്ന ചൊല്ലു കൂടിയാണ് ഇവിടെ പ്രസക്തമാകുന്നത്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ ആശങ്കയാകുന്നതും അതുകൊണ്ടാണ്.
നാലു വര്‍ഷത്തെ ശിക്ഷയും ആറു വര്‍ഷത്തെ അയോഗ്യതയും കണക്കിലെടുത്ത് ശശികലക്ക് പത്തു വര്‍ഷത്തേക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാകില്ലെന്നതാണ് വിധിയുടെ രാഷ്ട്രീയം. മുമ്പ് രണ്ടു തവണ തനിക്കു പകരം മുഖ്യമന്ത്രിപദം ഏല്‍പിച്ച ജയലളിതയുടെ തീരുമാനത്തെ തള്ളിക്കളയുന്ന രീതിയില്‍ ഒ. പനീര്‍ശെല്‍വത്തെ മാറ്റി താന്‍ തന്നെ മുഖ്യമന്ത്രിയാകാനുള്ള കഠിന പരിശ്രമത്തിലായിരുന്നു വിധിക്കുമുമ്പേ ശശികല. ശിക്ഷാവിധിയെതുടര്‍ന്ന് വെട്ടിലായിട്ടും പാര്‍ട്ടിയെയും ഭരണത്തെയും കൈപ്പിടിയിലൊതുക്കാനുള്ള തിടുക്കത്തിലാണ് ശശികലയെന്നാണ് എടപ്പാടി പളനിസ്വാമിയെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തുകൊണ്ടുള്ള ശശികലയുടെ തീരുമാനം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി മുപ്പത്തൊന്നിനാണ് ശശികല ധൃതിപ്പെട്ട് എ.ഐ. ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നിലെ ഉദ്ദേശ്യശുദ്ധി അപ്പോള്‍തന്നെ സംശയിക്കപ്പെട്ടതാണ്. അടുത്തയാഴ്ച കോടതി വിധി വരുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടും മുഖ്യമന്ത്രിയാകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു ശശികല. ഗവര്‍ണറെ വിരട്ടുന്ന പ്രസ്താവനകള്‍ വരെ അവര്‍ നടത്തി. ഇതിലെല്ലാം ‘ഞാന്‍’ എന്നതിനായിരുന്നു മുന്‍തൂക്കം. മുഖ്യമന്ത്രി പദം രാജിവെച്ച് ജയിലില്‍ പോയാല്‍ വി.ഐ.പി സൗകര്യം നേടുകയും അതേ പ്രൗഢിയോടെ തിരിച്ചുവരാമെന്നും അവര്‍ തെറ്റിദ്ധരിച്ചിരിക്കണം. അല്ലെങ്കില്‍ താനിപ്പോള്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു കഴിയില്ലെന്നും. ജയയുടെ മരണത്തിന് തൊട്ടു പിന്നാലെ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യിച്ചത് പാര്‍ട്ടി ഐകകണ്‌ഠ്യേനയായിരുന്നു. എന്നാല്‍ രണ്ടുമാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല കാണിച്ച തിടുക്കം ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന വിധത്തിലായി. അതിനിടെ തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി പനീര്‍ശെല്‍വം രംഗത്തുവന്നു. സ്വാഭാവികമായും ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കഴിഞ്ഞ പത്തുദിവസത്തോളം കോടതി വിധി കാത്തിരുന്നു. 135 നിയമസഭാംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ തനിക്കാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് ശശികല കത്തയച്ചെങ്കിലും ഇതംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. പനീര്‍ശെല്‍വം എന്ന പക്വമതിയില്‍ തമിഴ് ജനത പുതിയ നേതാവിനെ കണ്ടു. മണ്ണാര്‍കുടി മാഫിയയെന്ന് ദുഷ് പേരു കേട്ടിട്ടുള്ള ശശികലയുടെയും ഭര്‍ത്താവ് നടരാജന്റെയും നിയന്ത്രണത്തിലുള്ള ഭരണം തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ജനങ്ങള്‍. ശശികല പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടും ദിനമെന്നോണം പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എമാരെത്തിയത് ഇതുകൊണ്ടാണ്.
ജയയുടെ മരണം പോലും ശശികലയുടെ പങ്കാളിത്തത്തോടെയായിരുന്നുവെന്ന വാര്‍ത്തകളുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കണം. ഏതായാലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ അധികാര അനിശ്ചിതത്വത്തിന് ഇപ്പോഴും ശാശ്വത പരിഹാരം കാണാനായിട്ടില്ല. ഗവര്‍ണറുടെ കോര്‍ട്ടിലാണ് വീണ്ടും പന്തെത്തിയിരിക്കുന്നത്. നിയമസഭ വിളിച്ചുകൂട്ടി ആരാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ജനാധിപത്യപരമായി തീരുമാനിക്കപ്പെടുകയാണ് വേണ്ടത്. കുതിരക്കച്ചവടത്തിനും രാഷ്ട്രീയ ലാഭത്തിനും ആരുശ്രമിച്ചാലും അത് അനുവദിച്ചുകൊടുക്കരുത്. ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ തങ്ങള്‍ കുതിരക്കച്ചവടത്തിനില്ലെന്ന് വ്യക്തമാക്കിയത് ജനാധിപത്യത്തിലെ ശുഭ സൂചനയും മാതൃകാപരവുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

Published

on

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് വെള്ളിയാഴ്ട രാത്രി 11.30 വരെ 1.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

Indepth

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്‌
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5  പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.

ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും  തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.

നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.

എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending