Connect with us

Video Stories

നീതിപുലരുന്ന നാളും പ്രതീക്ഷിച്ച്

Published

on

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍പെടുന്ന അയോധ്യയില്‍ പ്രഥമ മുഗള്‍ചക്രവര്‍ത്തി ബാബറിന്റെ നിര്‍ദേശപ്രകാരം 1528ല്‍ മീര്‍ ബാഖ്‌വി നിര്‍മിച്ച ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദേശീയ ദുരന്തത്തിന് 26 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനമാണിന്ന്. ദേശീയപ്രസ്ഥാനകാലം മുതലിങ്ങോട്ട്് സങ്കുചിതവ്യക്തിത്വങ്ങളിലൂടെ പടര്‍ത്തിവിട്ട തീവ്രഹിന്ദുത്വത്തിന്റെ ആധുനികവക്താക്കളും പ്രയോക്താക്കളും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള തീവ്രപരിശ്രമത്തിലാണിപ്പോള്‍ അക്കൂട്ടര്‍. 1992 ഡിസംബര്‍ ആറിനുശേഷം ഇന്നുവരെയും പള്ളി പുനര്‍നിര്‍മിക്കുകയോ അവിടേക്ക് പ്രവേശനം അനുവദിക്കുക പോലുമോ ചെയ്യപ്പെടാത്ത മുസ്്‌ലിം സമുദായവും മതേതരവിശ്വാസികളുമാകട്ടെ രാജ്യത്തിന്റെ നീതിപീഠങ്ങളിലേക്കും ജനാധിപത്യസംവിധാനത്തിലേക്കും നീതിക്കുവേണ്ടി കണ്ണുംനട്ടിരിപ്പാണ്. പുരാതന ആരാധനാലയത്തിന്റെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഭരണഘടനാപരമായ നടപടിയെടുത്തില്ലെന്ന ആരോപണമാണ് ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത്. എങ്കിലും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കാനുള്ള പടപ്പുറപ്പാടിലാണ് നമ്മുടെ ഭരണകൂടങ്ങള്‍. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ് അയോധ്യയില്‍ കാണാന്‍ കഴിഞ്ഞതെങ്കില്‍ രാജ്യത്തെ നിയമങ്ങളെയൊന്നും വകവെക്കാതെ മറ്റൊരു ‘അയോധ്യാസംഭവ’ ത്തിന് ഒരിക്കല്‍കൂടി ഒരുക്കൂട്ടുകയാണ് സംഘപരിവാരം. രാമക്ഷേത്രപ്രക്ഷോഭം എന്ന പേരില്‍ രഥയാത്രനടത്തുകയും രാജ്യത്താകമാനം ഹിന്ദുത്വവികാരം ഉണര്‍ത്തുകയും ചെയ്ത് വോട്ടുതട്ടാന്‍ ശ്രമിച്ചവരുടെ തന്ത്രങ്ങള്‍ ഫലംകണ്ടുവെന്നതാണ്, സ്വാതന്ത്ര്യാനന്തരകാലത്ത് ഒരിക്കലും അധികാരത്തിന്റെ ഏഴയലത്തുപോലും എത്താതിരുന്ന ഹിന്ദുത്വശക്തികള്‍ക്ക് അയോധ്യാപ്രക്ഷോഭത്തിനുശേഷം രാജ്യാധികാരം കൈപ്പിടിയിലാക്കാന്‍ സാധിച്ചതിലൂടെ പ്രകടമായത്. വീണ്ടും അവര്‍ അതേസിദ്ധാന്തം പ്രയോഗിക്കുന്നുവെങ്കില്‍ അതുകൊണ്ടുതന്നെ അത്ഭുതത്തിന് ഒരു വകയുമില്ല.
ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം സ്ഥലത്ത് താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ച് പൂജാദി കര്‍മങ്ങള്‍ നടന്നുവരികയാണ്. മസ്ജിദിന് ചുറ്റുമുള്ള 67.7 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരിനെ റിസീവറാക്കി ഏറ്റെടുക്കുന്ന1993ല്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി. 1991ല്‍ യു.പി സര്‍ക്കാരും രാമഭക്തരുടെ ആവശ്യാര്‍ത്ഥം എന്ന പേരില്‍ ഈ ഭൂമി ഏറ്റെടുക്കുകയുണ്ടായി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പ്രസ്തുത ഭൂമി ഇപ്പോള്‍ ആരുടെയും കൈവശത്തിലല്ല. നിലനില്‍ക്കുന്ന കേസ് മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ കോമ്പൗണ്ടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ്. മസ്ജിദ് തകര്‍ത്തകേസില്‍ എല്‍.കെ. അഡ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ് അടക്കമുള്ളവര്‍ക്കെതിരായ കേസും പൂര്‍ണതീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നു. 1994ലെ ഇസ്മയില്‍ഫറൂഖി കേസിലെ അപ്പീലില്‍ നമസ്‌കാരത്തിന് മസ്ജിദ് അനിവാര്യമല്ല എന്ന വിധിയാണ് വിയോജനക്കുറിപ്പോടെ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാനകേസില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലാണ്. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോഡക്കും അയോധ്യാട്രസ്റ്റിനുമായി മൂന്നായി ഭൂമി വീതിച്ചുനല്‍കണമെന്ന വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരിക്കുന്നത്. ഇതിന്മേല്‍ 2019 മേയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിധി വരുത്തണമെന്നും അതുവഴി ക്ഷേത്രം പണിയാമെന്നുമായിരുന്നു ബി.ജെ.പിയുടെയും മറ്റും കണക്കുകൂട്ടല്‍. ഈ ദുരുദ്ദേശ്യത്തെ കഴിഞ്ഞ ഒക്ടോബര്‍ 29ലെ വിധിയിലൂടെ സുപ്രീംകോടതി പൊളിച്ചടുക്കുകയുണ്ടായി. അയോധ്യ പോലെ വൈകാരികമായൊരു ദേശീയപ്രാധാന്യമുള്ള വിഷയത്തെ കേവലരാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നത് മുന്‍കൂട്ടിക്കണ്ട ചീഫ്ജസ്റ്റിസ് അടക്കമുള്ള ഉന്നതജഡ്ജിമാര്‍ കേസില്‍ വിചാരണ ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ പ്രധാനമന്ത്രി പോലും പരസ്യമായി രംഗത്തുവന്നുവെന്നതിനെ ഗൗരവമായി കാണേണ്ടതുണ്ട്. സുപ്രീംകോടതിയെ കോണ്‍ഗ്രസ് ഭയപ്പെടുത്തിയാണ് വിചാരണ നീട്ടിവെപ്പിച്ചതെന്നാണ് മോദി രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണവേദിയില്‍ ആരോപിച്ചത്. അതിനര്‍ത്ഥം പ്രധാനമന്ത്രിയും രാജ്യഭരണകൂടവും പോലും ഈ വിഷയത്തെ പരസ്യ രാഷ്ട്രീയകാര്യ സാധ്യത്തിനുപയോഗപ്പെടുത്തുകയാണ് എന്നാണ്.
2014ല്‍ അധികാരത്തിലേറും മുമ്പ് ബി.ജെ.പി ഇറക്കിയ പ്രകടനപത്രികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ്പറഞ്ഞുവെന്നും അത് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നുമുള്ള ആവശ്യമാണ് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയിലെ ഏതാനും നേതാക്കളും കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ കുംഭകര്‍ണ ഉറക്കത്തിലായിരുന്നുവെന്ന് ശിവസേനയെപോലുള്ളവര്‍ ആക്ഷേപിക്കുന്നുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മുറിവില്‍ മുളകുപുരട്ടലും രാജ്യശരീരത്തെ വീണ്ടുംവീണ്ടും സാമൂഹികമായി വിഭജിക്കലുമാണിത്. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും യു.പി സര്‍ക്കാരിന്റെയും ഒക്കെ പരസ്യമായ ആവശ്യം പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരോക്ഷമായി ഉന്നയിക്കുന്നതാണിതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഹൈന്ദവരിലെ നിഷ്‌കളങ്കരായ സാധാരണക്കാര്‍ ഇതും വിശ്വസിച്ച് അയോധ്യയിലേക്കും ബി.ജെ,പിയിലേക്കും ഒഴുകുമെന്നും അതുവഴി ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് അവരെ സമര്‍ത്ഥമായി ശ്രദ്ധതിരിപ്പിക്കാമെന്നുമാണ് മോദിയുടെയും ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍.
നവംബര്‍ 25ന് അയോധ്യയിലേക്ക് ധര്‍മസഭ എന്ന പേരില്‍ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന ്‌സമാനമാണ്. ഡല്‍ഹിയിലും അവരിത് നടത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ യുവജനസംഖ്യയുള്ള രാജ്യമായ ഇന്ത്യക്ക് അവരുടെ ഊര്‍ജം ദുര്‍വ്യയമാക്കി ഈ ആധുനികകാലത്ത് മുന്നോട്ടുപോകാനും കഴിയില്ല. രാജ്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുക എന്നത് ന്യൂനപക്ഷത്തിന്റെ മാത്രം കടമയല്ല. സര്‍വമതേതരവിശ്വാസികള്‍ക്കും അതില്‍ തുല്യമായ ഉത്തരവാദിത്തമുണ്ട്. അക്രമത്തെ അക്രമം കൊണ്ട് നേരിടുകയെന്ന സമീപനം ആത്മഹത്യാപരമാണ് എന്ന് ഇതിനകം പാഠമായതാണ്. അതിലേക്ക് മതന്യൂനപക്ഷത്തെകൂടി വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങെള തടയിടലുമാകണം വീണ്ടുമെത്തുന്ന ഡിസംബര്‍ ആറിന്റെ സ്മരണ. ഇന്ന് മുസ്്‌ലിംലീഗ് നടത്തുന്ന മതേതതരത്വ സംരക്ഷണദിനാചരണം നീതി നടപ്പാക്കാനും ജനങ്ങള്‍ക്കും രാജ്യത്തിന്റെ മഹിത സംസ്‌കാരത്തിനും സംരക്ഷണം നല്‍കാനും ഭരണകൂടം ബാധ്യസ്ഥമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരുന്ന നാളും കാത്തിരിക്കുകയാണ്, രാജ്യത്തെ ന്യൂനപക്ഷ ജനതയും മതേതര വിശ്വാസികളും. ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് അധികാരം ജനങ്ങള്‍ക്കുള്ളതാണെന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ ജനകോടികളുടെ മുറവിളികള്‍. ഇത് ഭരണകൂടം കാണാതെ പോകരുത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending