Connect with us

Video Stories

പ്രജ്ഞാസിംഗിന്റെ സ്വന്തം ബി.ജെ.പി

Published

on


മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞമാസം ആ കക്ഷി പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍ പോലൊന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും രാജ്യത്ത് ഈ തെരഞ്ഞെടുപ്പു പോയിട്ട് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അതിനു കാരണം മഹാരാഷ്ട്രയിലെ 2006ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രതിയാണ് സാധ്വി എന്നു ചേര്‍ത്ത് വിളിക്കപ്പെടുന്ന പ്രജ്ഞാസിംഗ് താക്കൂര്‍ എന്നതാണ്. പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനും ശക്തമായി പിന്തുണച്ചതോടെ എന്താണ് ബി.ജെ.പി ഇതിലൂടെ ഉന്നയിക്കുന്നതെന്ന് വ്യക്തമായതാണ്. ഹിന്ദുത്വ ഭീകരതയുടെ ആധുനിക വക്താവാണ് ഈ സംഘ്പരിവാര്‍ മഹിളാമണി. പ്രതീക്ഷിച്ചതുപോലെ, അവര്‍ സ്ഥാനാര്‍ത്ഥിയായ ഉടന്‍ തന്നെ രാജ്യത്തെ ഞെട്ടിച്ചൊരു പ്രസ്താവന നടത്തി. മുംബൈയിലെ പാക് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് കര്‍ക്കറെക്ക് തന്റെ ശാപം നേരിട്ടതിനാലാണ് അദ്ദേഹത്തിന് അത്യാഹിതം സംഭവിച്ചതെന്നായിരുന്നു ആ പ്രസ്താവം. അതിനുശേഷവും ബാബരി മസ്ജിദ് തകര്‍ത്തതില്‍ താന്‍ നേരിട്ടു പങ്കെടുത്തിരുന്നുവെന്നും അതില്‍ അഭിമാനിക്കുമെന്നായി വര്‍ഗീയ വായ്ത്താരി. എന്നാലിതാ ഈ കപട സന്യാസിനിയുടെ മൂന്നാമത്തേതാണ് മറ്റു രണ്ടിനെയും ഇപ്പോള്‍ കടത്തിവെട്ടിയിരിക്കുന്നത്: രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണ്. ഇതാണ് തന്റെ പാര്‍ട്ടിലൈന്‍!
സത്യത്തില്‍ എന്താണ് പ്രജ്ഞാസിംഗിനെക്കൊണ്ട് ബി.ജെ.പിയും സംഘ്പരിവാരവും പ്രധാനമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളും ലക്ഷ്യംവെക്കുന്നത്? അത് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുള്ള മാര്‍ഗത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്നതാണ്. അതുകൊണ്ടായിരിക്കണം ആറു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ സ്‌ഫോടനക്കേസ് പ്രതിയെ ജാമ്യത്തിലിറങ്ങിയിരിക്കെ ബി.ജെ.പി ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വിവാദ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പുകമ്മീഷന്‍ പ്രജ്ഞക്ക് താക്കീത് നല്‍കുകയും 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ്. അതുപോലും പാലിക്കാന്‍ തയ്യാറാകാതെ വീണ്ടും താക്കീത് കേട്ട വ്യക്തിയാണ് ഇവര്‍.
പക്ഷേ ഗോഡ്‌സെയെക്കുറിച്ച് കഴിഞ്ഞദിവസം തമിഴ്‌നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ നടത്തിയ മറ്റൊരു പ്രസ്താവനയാണ് പ്രജ്ഞസിംഗിനെയും ബി.ജെ.പിയെയും ചൊടിപിച്ചത്. പ്രജ്ഞയാണ് ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു ഭീകരവാദി എന്ന് പലരും കരുതിയിരിക്കുമ്പോഴാണ് കമല്‍ തന്റെ സ്വതസ്സിദ്ധ ശൈലിയില്‍ ഗോഡ്‌സെക്കെതിരെ വെടിപൊട്ടിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദുതീവ്രവാദി ഗോഡ്‌സെയാണെന്നായിരുന്നു കമലിന്റെ പ്രസ്താവന. സധാരാണഗതിയില്‍ ലോകത്ത് അഹിംസ എന്ന ധര്‍മസിദ്ധാന്തംകൊണ്ട് പുനശ്ചിന്തിപ്പിച്ച മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നരാധമനെ ആരെങ്കിലും വിമര്‍ശിക്കുന്നത് കേട്ടാല്‍ ആരായാലും അയാളെ പ്രേല്‍സാഹിപ്പിക്കണം. എന്നാല്‍ ബി.ജെ.പി കമലിനെതിരെ രംഗത്തുവന്നത് അവരുടെ തനിനിറം വ്യക്തമാക്കുന്നതായി. കമല്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് മധുരയിലെയും ഡല്‍ഹിയിലെയും കോടതികളില്‍ അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയാവശ്യപ്പെട്ട് കേസെടുക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ബി.ജെ.പി അനുഭാവികള്‍. തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുന്നു. കമല്‍ തന്റെ ഗോഡ്‌സെ വിരുദ്ധ പ്രസ്താവം ആവര്‍ത്തിച്ചിരിക്കുകയുമാണ്.
ഗോഡ്‌സെയെക്കുറിച്ച് ഭള്ള് പറയുന്നവരെ കേട്ടാല്‍ ബി.ജെ.പിക്കാര്‍ക്ക് ഇത്ര അരിശം വരാനുള്ള ഹേതു എന്താണ്? പ്രജ്ഞാസിംഗ് താക്കൂറിന് തോന്നിയ വികാരം തന്നെയായിരിക്കണം അവരെ ലോക്‌സഭാ എം.പിയാക്കാന്‍ നിശ്ചയിച്ച മോദിക്കും ഷായ്ക്കുമൊക്കെ തോന്നുക എന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനാകില്ല. പ്രജ്ഞയുടെ പിന്നില്‍ മോദിയാണെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുടെ പ്രസ്താവന ഈ സംശയത്തിന്റെ സൂചനയാണ്. ബി.ജെ.പി പ്രജ്ഞയുടെ ഗോഡ്‌സെയോടുള്ള മമതയെ തള്ളിപ്പറഞ്ഞതായി ഭാവിക്കുന്നുണ്ടെങ്കിലും അവരുടെ ഇദംപ്രഥമമായ ചരിത്രം അതിന് നിരക്കുന്നതല്ല. ഹിന്ദു മഹാസഭയില്‍ അംഗമായിരുന്ന നാഥുറാംവിനായക് ഗോഡ്‌സെ ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്സിലും അംഗമായിരുന്നുവെന്ന് വ്യക്തമാക്കിയത് ഗാന്ധിജി വധക്കേസില്‍ പ്രതിയായിരുന്ന സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്നെയായിരുന്നു. രാഹുല്‍ഗാന്ധിക്കെതിരെ കേസ് കൊടുത്ത ആര്‍.എസ്.എസ്സിന് എതിരായി 2004ല്‍ ഗോഡ്‌സെയുടെ മരുമകന്‍ സത്യാകിസവര്‍ക്കറും ഇത് ശരിവെച്ചിരുന്നു. ഗാന്ധിജിയുടെ വധത്തെതുടര്‍ന്ന് അതിന്റെ പാപഭാരം തങ്ങളില്‍നിന്ന് ഒഴിവാക്കാനാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും പരസ്യമായി ഗോഡ്‌സെ വിരുദ്ധ നിലപാടെടുക്കുന്നത് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രജ്ഞയുടെ പ്രസ്താവന. ഗോഡ്‌സെയെ ദേശസ്‌നേഹിയാക്കുന്നവര്‍ തന്നെയാണ് അയാള്‍ക്ക് വേണ്ടി പ്രതിമയും അമ്പലവും ഉണ്ടാക്കാന്‍ പുറപ്പെട്ടിരിക്കുന്നതും.
ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം സാഹോദര്യ സ്‌നേഹമാണ് ഗോഡ്‌സെയെ പോലുള്ളവരെ ആ മഹാമനീഷിക്കെതിരാക്കിയതെന്ന് ഗാന്ധിവധത്തിന്റെ പശ്ചാത്തലം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. ഹെഡ്ഗവാര്‍, സവര്‍ക്കര്‍, ഗോള്‍വാര്‍ക്കര്‍ എന്നിവരൊക്കെ പിന്തുടര്‍ന്ന ഹിന്ദുത്വ ആശയത്തിന് എതിരായ നിലപാടാണ് അവസാന ശ്വാസത്തിലും ഹേ, റാം എന്നുച്ഛരിച്ച തികഞ്ഞ ഹിന്ദുമത വിശ്വാസിയായ മഹാത്മാവിനുണ്ടായിരുന്നതെന്നത് ചരിത്രം. ഒരുപക്ഷേ 1948 ജനുവരി 30ന് ഡല്‍ഹി ബിര്‍ളഹൗസിലെ പുല്‍ത്തകിടിയില്‍വെച്ച് ഗോഡ്‌സെയുടെ തോക്കില്‍ നിന്നേറ്റ വെടിയുണ്ടകള്‍കൊണ്ട് ഒരൊറ്റ മരണമാണ് ഗാന്ധിജിക്ക് സംഭവിച്ചതെങ്കില്‍ അതിനുശേഷം മഹാത്മാവിനെ അനുനിമിഷം പ്രസ്താവനകളിലൂടെയും എഴുത്തുകളിലൂടെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ് സംഘ്പരിവാര കേസരികള്‍. മഹാത്മാവിന്റെ ആശയങ്ങളോട് തരിമ്പും പ്രതിപത്തിയില്ലെന്ന് നിരവധിയായ വര്‍ഗീയ കലാപങ്ങളിലൂടെയും അടുത്തിടെ നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലൂടെയുമൊക്കെ അവര്‍ തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ്കമ്മീഷനില്‍നിന്ന് രക്ഷപ്പെടാന്‍ പേരിനൊരു മാപ്പ് പറഞ്ഞെങ്കിലും പ്രജ്ഞയുടെ പ്രസ്താവനയുടെ കറ പതിറ്റാണ്ടുകളോളം ബി.ജെ.പിയെ വേട്ടയാടുകതന്നെ ചെയ്യും. അതല്ലെങ്കില്‍ പ്രജ്ഞയെന്ന കൂട്ടക്കൊലക്കേസ് പ്രതിക്കുള്ള പാര്‍ട്ടി അംഗത്വമെങ്കിലും എടുത്തുകളയാന്‍ പേരിനെങ്കിലും ബി.ജെ.പി നേതൃത്വം തയ്യാറാകണം. ഗോഡ്‌സെ തങ്ങളുടേതല്ല എന്ന് ആണയിടുന്നവരുടെ ആത്മാര്‍ത്ഥത ഗാന്ധിഘാതകത്തിന്റെ ഈ എഴുപത്തൊന്നാം ആണ്ടിലെങ്കിലും അങ്ങനെ തെളിയട്ടെ!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending