Connect with us

Video Stories

വിലക്കയറ്റം തടയാന്‍ ഇവിടെ ആളില്ലേ

Published

on

അനിയന്ത്രിതമായ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുകയാണ് രാജ്യവും കേരളവും. രാജ്യത്തെ സമ്പദ്‌രംഗം കീഴ്‌പോട്ട് കുതിക്കുകയാണെന്ന കണക്കുകള്‍ക്കിടെയാണ് കേരളത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ ഇപ്പോള്‍ വന്‍കുതിപ്പ് അനുഭവപ്പെട്ടുവരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമാണ് ഇതിന്റെ ഇരകള്‍ എന്നറിയാമായിരുന്നിട്ടും കേന്ദ്രസംസ്ഥാനഭരണകൂടങ്ങള്‍ വിലക്കയറ്റത്തിനെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ പുതിയ സാമ്പത്തികബാധ്യതകള്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണവര്‍. അരിക്കും പലചരക്കിനും പച്ചക്കറി, മാംസ ഇനങ്ങള്‍ക്കും വന്‍തോതിലുള്ള വിലവര്‍ധനയാണ് ഏതാനും നാളായിസംഭവിക്കുന്നത്. വില കയറുമ്പോള്‍ സാധാരണയായി ജനങ്ങള്‍ ആശ്രയിക്കാറുള്ളത് താരതമ്യേന വിലകുറഞ്ഞ കടല്‍മല്‍സ്യവിഭവങ്ങളെയാണ്. എന്നാല്‍ സാധാരണക്കാരന്റെ മല്‍സ്യമായ അയലക്കും മത്തിക്കുംപോലും വിലകള്‍ മുന്നൂറും നാനൂറും ഇരട്ടിയായിരിക്കുന്നു.
തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ കഴിഞ്ഞദിവസം മത്തി വില്‍പന നടത്തിയത് കിലോക്ക് 500 രൂപക്കാണ്. അയലയുടെ വിലയും ഇതോടൊപ്പമെത്തി. നെയ്മീനിന്റെ വില കിലോക്ക് 1000 രൂപ. സാധാരണക്കാരന്‍ ആശ്രയിക്കുന്ന മീന്‍ഇനങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ആകോലി, ഐക്കോര പോലുള്ള മുന്തിയമല്‍സ്യങ്ങളുടെ വിലയെക്കുറിച്ച് പറയാനില്ല. കാലവര്‍ഷം ആരംഭിച്ചതും ട്രോളിംഗ ്‌നിരോധനവുമാണ് മല്‍സ്യവിലക്കയറ്റത്തിന് കാരണമായി പറയുന്നതെങ്കില്‍ മറ്റുനിത്യോപയോഗ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലവര്‍ധനവിന് സര്‍ക്കാരിന് എന്ത് ന്യായീകരണമാണുള്ളത്. ഇതരസംസ്ഥാനങ്ങളിലെ വരള്‍ച്ചയും പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയും കേരളത്തിന്റെ പ്രത്യേകഅവസ്ഥക്ക് കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് സര്‍ക്കാരിന് ഇതിനെതിരെ ചെറുവിരലനക്കാന്‍ കഴിയാത്തത്. രണ്ടുവര്‍ഷത്തേക്ക് 600 കോടിരൂപയുടെ പ്രളയസെസ് ഏര്‍പെടുത്തിയതാണ് കേരളത്തിലെ വിലക്കയറ്റത്തിന് ഒരുകാരണം. കൂനി•േല്‍കുരു പോലെ ഇന്നത്തെഅവസ്ഥയില്‍ ഇത് അഭികാമ്യമാണോ എന്ന് പുന:പരിശോധിക്കണം. അഞ്ചുശതമാനത്തിന് മുകളില്‍ ചരക്കുസേവനനികുതി ഈടാക്കുന്ന കച്ചവടക്കാരില്‍നിന്നാണ് ജൂണ്‍ മുതല്‍ പ്രളയസെസ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 40 കോടിയോളം പേര്‍ ആശ്രയിക്കുന്ന ഹോട്ടലുകള്‍ ഉള്‍പെടെയുള്ള ചെറുകിടവ്യാപാരമേഖലയുടെ കഴുത്തറുക്കുകകൂടിയാണ് ഇതിലൂടെ സര്‍ക്കാരുകള്‍. മൂന്നുവര്‍ഷംമുമ്പ് അധികാരത്തിലേറിയ ഇടതുമുന്നണിസര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വിലക്കയറ്റം അഞ്ചുവര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്ന വാഗ്ദാനം ഏട്ടിലെ പശുവായിരിക്കുകയാണ്. തൊട്ടതെല്ലാംപാഴാകുന്ന പിണറായി സര്‍ക്കാരിന്റെ അവസ്ഥയാണ് വിലയുടെകാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നര്‍ത്ഥം.
റമസാനിലും പെരുന്നാളിലും ഉണ്ടാകാറുള്ള സിവില്‍സപ്ലൈസ് ചന്തകള്‍ പോലും ഇല്ലാതാക്കിയതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ പരിഷ്‌കാരം. ഇത് മൂലം പൊതുവിപണിയില്‍നിന്ന് അവര്‍ പറയുന്ന വില നല്‍കി സാധാനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് ജനത്തിന്. റമസാന്‍, ശബരിമല വ്രതക്കാലത്ത് പച്ചക്കറിക്കും മാംസഇനങ്ങള്‍ക്കും ഉണ്ടായ വിലക്കയറ്റം അതുകഴിഞ്ഞും തുടരുന്നതിന്റെ കാരണമെന്താണ്. പച്ചക്കറിയും കോഴിയും മറ്റും തമിഴ്‌നാട്ടില്‍നിന്നാണ് പ്രധാനമായും വരുന്നത്. പെരുന്നാള്‍ കഴിഞ്ഞതോടെ കോഴിവില നൂറുരൂപയില്‍നിന്ന് വീണ്ടും ഉയര്‍ന്ന് പാലക്കാട്ട് ഇന്നലെ 130 രൂപയിലെത്തിനില്‍ക്കുന്നു. ഇതിനനുസരിച്ച് ആട്ടിറച്ചിയുടെ വിലയിലും വ്യാപാരികള്‍ 50 രൂപ കൂട്ടി കിലോക്ക് 600 രൂപയാക്കി. അരിയുടെ വിലയിലും താരതമ്യേന മൂന്നും നാലും രൂപയുടെ വര്‍ധന വന്നിരിക്കുകയാണ്. 50 രൂപയാണ് എറണാകുളത്ത് കിലോഅരി. പഞ്ഞകാലമായ കര്‍ക്കിടകത്തില്‍ അരിക്കുപോലും വില വര്‍ധിക്കുന്നത് പാവപ്പെട്ടവരുടെ ജീവന് ഭീഷണിയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം 25ഓളം കുരുന്നുകളാണ് മരിച്ചത്. ഇത് തുടരാനാണ് ഇന്നത്തെ അവസ്ഥയില്‍ സാധ്യത. കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ നികുതി എടുത്തുകളഞ്ഞപ്പോള്‍ കോഴിയിറച്ചി കിലോക്ക് 80 രൂപക്ക് വില്‍ക്കാന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ കേരളധനമന്ത്രി തോമസ് ഐസക്കിന് ഈ വിലക്കുതിപ്പിലും വ്യക്തമായ മറുപടിയില്ല. കഴിഞ്ഞദിവസം നിയമസഭയില്‍ കോണ്‍ഗ്രസ്അംഗം എം.വിന്‍സന്റ് പറഞ്ഞതുപോലെ ലോക്‌സഭയിലെ യു.ഡി.എഫ് വിജയത്തിന് സഹായിച്ചത് ഭക്ഷ്യവകുപ്പുമന്ത്രി തിലോത്തമന്‍ മാത്രമല്ല ഐസ്‌ക്കൂടിയാണെന്ന് ഈ അവസരത്തില്‍ സമ്മതിക്കണം. ജനങ്ങളുടെ ജീവനും സ്ത്രീകളുടെ മാനത്തിനുപോലും ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാരെസംബന്ധിച്ച് ജനങ്ങളുടെ ആരോഗ്യത്തിലും വിലക്കയറ്റത്തിലുമൊക്കെ ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെനേരം?
ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ ആലസ്യം തിരഞ്ഞെടുപ്പുകഴിഞ്ഞിട്ടും തുടരുകയാണെന്നതാണ് അതിലും ഖേദകരം. വോട്ടെടുപ്പുകാലത്ത് ഏതാണ്ട് സ്തംഭിച്ചിരുന്ന പെട്രോളിയം ഉല്‍പന്നവിലവര്‍ധന വീണ്ടും പൂര്‍വാവസ്ഥയിലേക്ക് കുതിക്കുകയാണ്. 2014നുശേഷം 120 ശതമാനമാണ് ഈയിനത്തില്‍ വില വര്‍ധിപ്പിച്ചത്. ഇതുവഴി കോടികള്‍ ലാഭമായി എണ്ണക്കമ്പനികള്‍ ഈടാക്കുന്നു. രാജ്യത്ത് ചെലവാകുന്ന പട്രോളിയത്തിന്റെ 40 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് അകത്തുനിന്നുതന്നെയാണ് എന്നറിയുമ്പോഴാണ് അന്താരാഷ്ട്രവിപണിയുടെ പേരില്‍ നാള്‍തോറും കൂട്ടുന്ന പെട്രോള്‍.ഡീസല്‍വില. ഡീസല്‍വിലയിലെ കയറ്റം നിത്യോപയോഗസാധനങ്ങളുടെ വിലയെ പ്രതികൂലമായി ബാധി്ക്കുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാജ്യത്തെ 76 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കഴിഞ്ഞവര്‍ഷം അര്‍ജുന്‍ഗുപ്ത കമ്മീഷനാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ തോത് കൂടുന്നുവെന്നാണ് ജി.ഡി.പി നിരക്ക് പെരുപ്പിച്ചുകാട്ടിയെന്ന മോദിസര്‍ക്കാരിലെ മുന്‍സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. സകലരംഗത്തും നിശ്ചലാവസ്ഥയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. ഇതിലൊന്നും ശ്രദ്ധയില്ലാത്ത ഭരണാധികാരികള്‍ക്ക് വോട്ടും അധികാവും നേടാന്‍ അതിര്‍ത്തികളില്‍ ഭീകരര്‍ ഇട്ടുകൊടുക്കുന്ന ബോംബുകള്‍ മതിയായേക്കും. ജനാധിപത്യത്തില്‍ ജനത്തിന്റെ യാഥാര്‍ത്ഥ്യബോധമാണ് അവരുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ അഭാവത്തില്‍ മുതലെടുപ്പുനടത്തുകയാണ് ഭരണകൂടങ്ങളിപ്പോള്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending