Connect with us

Video Stories

വരള്‍ച്ചാ കെടുതിയുടെ വാസ്തവമറിയണം

Published

on

സംസ്ഥാനത്തെ കൊടും വരള്‍ച്ചാ കെടുതിയുടെ നിജസ്ഥിതി നേരിട്ടറിയാന്‍ കേന്ദ്ര സംഘം കേരളത്തില്‍ പരിശോധന തുടരുകയാണ്. കേന്ദ്ര കൃഷി മന്ത്രാലയം ജോ. സെക്രട്ടറി അശ്വനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തീക്ഷ്ണ വരള്‍ച്ചയുടെ തീച്ചുഴിയില്‍ വെന്തുരുകുന്ന മുഴുവന്‍ പ്രദേശങ്ങളും കണ്ടെത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വരള്‍ച്ചാ ബാധിത പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റു ഏഴു സംസ്ഥാനങ്ങളോട് സാമ്യപ്പെടുത്തിയുള്ള പരിശോധനയും വിലയിരുത്തലുമായാല്‍ കേരളത്തിനു അര്‍ഹിച്ച ദുരിതാശ്വാസ തുക നഷ്ടമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിയല്ല കേരളത്തിലേതെന്ന് വസ്തുതാപരമായി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനും ഉദേ്യാഗസ്ഥര്‍ക്കും സാധ്യമായാല്‍ മാത്രമേ വരള്‍ച്ചാ കെടുതിയെ അതിജയിക്കാനുള്ള കേന്ദ്ര സഹായം ലഭ്യമാവുകയുള്ളു. പതിനഞ്ചു ദിവസം മുമ്പാണ് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും കര്‍ണാടകത്തിനും പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് രാജ്യത്ത് കൂടുതല്‍ വരള്‍ച്ച അനുഭവിക്കുന്നത്. ഇവിടങ്ങളിലേക്ക് കേവലം 24,000 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി കേന്ദ്രം കനിഞ്ഞത്. 50 തൊഴിലുറപ്പ് പ്രവൃത്തി ദിവസങ്ങള്‍ അധികമായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ താത്കാലികാശ്വാസങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ് നിലവില്‍ സംസ്ഥാനത്തെ മാത്രം സ്ഥിതി. രണ്ടു ദിവസങ്ങളിലായി കേന്ദ്ര സംഘത്തിനു മുമ്പിലെത്തിയ കെടുതിയുടെ കണക്കുകള്‍ ഇത് തെളിയിക്കുന്നുണ്ട്.
വറ്റിവരണ്ട ജല സ്രോതസുകള്‍, വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങള്‍, കത്തിക്കരിഞ്ഞ കാര്‍ഷിക വിളകള്‍, മണല്‍പ്പരപ്പുകള്‍ മാത്രമായ നദികളും പുഴകളുമെല്ലാം പ്രത്യക്ഷ ഉദാഹരണങ്ങളാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം ജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമുള്ള പ്രയാസങ്ങള്‍ വേറെയും. ഇതേ സ്ഥിതി തുടര്‍ന്നാലുള്ള കേരളത്തിന്റെ ഭാവി അങ്ങേയറ്റം ഭയാനകമാണ്. കാലവര്‍ഷക്കാലത്തിന് കണക്കു പ്രകാരം ഇനിയും ഒരു മാസം അകലെയാണ്. ഈ വര്‍ഷം 90 ശതമാനത്തിനു മുകളില്‍ മഴ ലഭിക്കുമെന്നാണ് രണ്ടു ദിവസം മുമ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. ദക്ഷിണേന്ത്യയിലും മഴ സുലഭമായി ലഭിക്കുമെന്നതാണ് നിരീക്ഷണം. ഇത് യാഥാര്‍ത്ഥ്യമായാല്‍ അടുത്ത വര്‍ഷം വലിയ തോതില്‍ വരള്‍ച്ചക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ പഠന കേന്ദ്രം. എങ്കിലും കണ്‍മുമ്പിലെ കൊടും വരള്‍ച്ചക്കുള്ള പരിഹാരമാണ് കേരളം തേടുന്നത്.
വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കുക എന്നത് ഒരുതരം വികസനപദ്ധതി എന്ന മട്ടിലാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം മുഴുവന്‍ വരള്‍ച്ചാ ബാധിതമായി നിയമസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി, കൃത്രിമ മഴ വര്‍ഷിപ്പിക്കുന്നതിനെ കുറിച്ചു ചിന്തിക്കുകയാണെന്ന് വ്യക്തമാക്കിയതും ഈ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുണ്ടായിരുന്ന കേരളത്തില്‍ ഇത്തവണ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവാണുണ്ടായത്. തുലാവര്‍ഷം ചതിച്ചുവെന്നു പറയാം. വര്‍ഷം 3000 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്ന ജലസമൃദ്ധ നാടെന്ന് മേനി നടിച്ചിരുന്ന നമുക്ക് ഇത്തവണ രണ്ടോ മൂന്നോ വേനല്‍ മഴ മാത്രമാണ് ലഭിച്ചത്. പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴ രണ്ടു മണിക്കൂര്‍ കൊണ്ട് അറബിക്കടലില്‍ പതിക്കുന്ന കേരളത്തില്‍ തുച്ഛം മഴ കൊണ്ട് പ്രയോജനം ലഭിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. അതിവര്‍ഷം പെയ്തിറങ്ങിയ കാലങ്ങളില്‍ പോലും നമ്മുടെ സംസ്ഥാനം വരള്‍ച്ച അഭിമുഖീകരിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. വേനല്‍ ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ ഭൗമതലങ്ങളില്‍ വെള്ളം സംരക്ഷിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ കാര്യങ്ങള്‍ കേന്ദ്ര സംഘത്തെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് സാധ്യമാകണം. ഉത്തരേന്ത്യയിലെ വരള്‍ച്ചയെ പോലെയല്ല കേരളത്തിലേത്. വിണ്ടു കീറിയ നിലങ്ങളാണ് ഉത്തരേന്ത്യയിലെ വരള്‍ച്ചയുടെ അടയാളങ്ങളെങ്കില്‍ പച്ചയില്‍ പൊതിഞ്ഞ പ്രകൃതിയില്‍ ഒരിറ്റ് ദാഹജലം പോലും കരുതിവെക്കാനിടമില്ലാത്ത ജലസംഭരണികളാണ് കേരളത്തിലേത്. ദൂരക്കാഴ്ചയിലും ആകാശക്കാഴ്ചകളിലുമൊന്നും ഇവിടത്തെ വരള്‍ച്ചയെ പൂര്‍ണമായും ദര്‍ശിക്കാനാവില്ല. ഓരോ പ്രദേശങ്ങളിലൂടെയും നടന്നു നീങ്ങിയാല്‍ മാത്രമേ വരള്‍ച്ചാ കെടുതിയുടെ നീറുന്ന കാഴ്ചകളിലേക്ക് ദൃഷ്ടി പതിയുകയുള്ളൂ. കുടിവെള്ള ക്ഷാമത്തിന്റെയും കാര്‍ഷിക നഷ്ടത്തിന്റെയും കദനകഥകള്‍ വിവരിച്ചവരില്‍ നിന്നു കേന്ദ്ര സംഘത്തിന് ഇതു ബോധ്യമായാല്‍ പ്രത്യാശക്കു വകയുണ്ടെന്നര്‍ഥം.
കഴിഞ്ഞ ആറു പതിറ്റാണ്ടിന്റെ കണക്കെടുത്തപ്പോള്‍ വര്‍ഷംതോറും കേരളത്തില്‍ ശരാശരി 1.43 മില്ലിമീറ്റര്‍ മഴ കുറയുന്നതായി കണ്ടെത്തിയിരുന്നു. ഭൂഗര്‍ഭ ജലനിരപ്പ് ചില വര്‍ഷങ്ങളില്‍ 10 സെന്റീ മീറ്റര്‍ വരെ കുറയുന്നതായും തെളിയിക്കപ്പെട്ടിരുന്നു. ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചതാണ് ഇന്നത്തെ ദുരവസ്ഥക്കു കാരണമെന്ന തിരിച്ചറിവിലേക്ക് ഓരോ മലയാളിയും എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജലസംരക്ഷണം ഇപ്പോഴും ശീലമാക്കാത്ത സമൂഹമാണ് മലയാളികള്‍ എന്ന യാഥാര്‍ഥ്യം ഇനിയും ആവര്‍ത്തിച്ചുകൂടാ. 44 നദികളും ആയിരക്കണക്കിന് ജലാശയങ്ങളും നീര്‍ത്തടങ്ങളുമുള്ള നമ്മുടെ സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നടന്നുനീങ്ങിയത് യാദൃച്ഛികമല്ല, മനുഷ്യകരങ്ങളുടെ പ്രവര്‍ത്തന ഫലം തന്നെയാണ്. എക്കാലത്തും വരള്‍ച്ചാ പ്രഖ്യാപനത്തിനും അതുവഴിയുണ്ടാകുന്ന താത്കാലിക സമാശ്വാസത്തിനും വേണ്ടി കാത്തിരിക്കുന്നത് ശുഭകരമല്ല. ശാദ്വല സമൃദ്ധി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതീവ ജാഗ്രതയോടെ ഇക്കാര്യം ഏറ്റെടുത്താല്‍ മാത്രമേ ഇനിയുള്ള ജനതക്ക് ആപത്കരമായ ജല ദൗര്‍ലഭ്യതയില്‍ നിന്ന് മോചനം ലഭിക്കുകയുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending