Connect with us

Video Stories

വാഹനമോടിക്കുന്ന വിശ്വാസികള്‍ പാലിക്കേണ്ട മുറകള്‍

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

മനുഷ്യന്‍ ഇന്ന് യാത്രക്കായി എന്തെല്ലാം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. കരയിലും കടലിലും മനുഷ്യരെ വാഹനത്തില്‍ കയറ്റികൊണ്ട് പോകുന്നതിനെ ദൈവം ചെയ്ത ഒരു വലിയ അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. പൂര്‍വ്വ കാലത്ത് കരയാത്രക്ക് ഒട്ടകം, കുതിര, കഴുത, കോവര്‍ കഴുത തുടങ്ങിയ മൃഗങ്ങളാണ് വാഹനമായി ഉപയോഗിക്കപ്പെട്ടിരുന്നത്. കാലികളെ യാത്രക്കും ചരക്കുകള്‍ ദൂര ദിക്കുകളിലേക്ക് കൊണ്ടുപോകുന്നതിനും നിങ്ങള്‍ക്ക് ഒരുക്കിത്തന്നത് അല്ലാഹുവാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. സമുദ്ര സഞ്ചാരത്തിന് പൂര്‍വ്വിക കാലം മുതല്‍ക്കേ മനുഷ്യന്‍ കപ്പല്‍ ഉപയോഗിക്കുന്നു. കപ്പലില്‍ അവന്‍ നിങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു-ഖുര്‍ആന്‍.
ഇന്ന് ദൈവം മനുഷ്യന് നല്‍കിയ ബുദ്ധി ഉപയോഗിച്ചും അവന്‍ ഒരുക്കിത്തന്ന പ്രകൃതി വസ്തുക്കളെ കൂട്ടിയിണക്കിയും യാത്ര സുഗമവും ദൂരം വളരെ വേഗത്തില്‍ മുറിച്ചുകടക്കുന്നതുമായ പല പുതിയ യാത്രാ വാഹനങ്ങളും മനുഷ്യന്‍ കണ്ടുപിടിച്ചിരിക്കുന്നു. വാഹനത്തെ പറ്റി വിവരിക്കുമ്പോഴൊക്കെയും ഇവയൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അവനു നന്ദികാണിക്കേണമെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. വാഹനത്തില്‍ കയറിയാല്‍ നിങ്ങള്‍ ഇങ്ങനെ പറയുക: ഇത് ഞങ്ങള്‍ക്ക് അധീനപ്പെടുത്തി തന്നവന്‍ എത്ര പരിശുദ്ധന്‍. ഞങ്ങള്‍ക്ക് അവന്റെ സഹായമില്ലെങ്കില്‍ ഇതിന് കഴിയുമായിരുന്നില്ല. വാഹനത്തില്‍ കയറുന്ന ഏത് മനുഷ്യനും- വിശേഷിച്ച് ഡ്രൈവര്‍ക്ക് ഈ ദൈവവിചാരം അനിവാര്യമാണ്. സുരക്ഷിതമായി വാഹനത്തെയും അതിലുള്ളവരെയും ഉദ്ദിഷ്ട സ്ഥലത്തെത്തിക്കാന്‍ കഴിവുള്ളവന്‍ ദൈവം മാത്രം. ഈ വിചാരത്തോടെ വാഹനത്തില്‍ കയറുന്നവരും അത് ഓടിക്കുന്നവരും എത്ര വിനയാന്വിതരായിരിക്കും. വിനയം വിശ്വാസിയുടെ മുഖമുദ്രയാണ്.
വാഹനാപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നതും വായിക്കുന്നതും. ജീവഹാനി സംഭവിച്ചവര്‍, മുറിവേറ്റവര്‍, ശരീരം കത്തിക്കരിഞ്ഞവര്‍, സ്വത്തിന് നാശവും നഷ്ടവും പറ്റിയവര്‍- ഇങ്ങനെ കണക്കാക്കാന്‍ കഴിയാത്ത ദുരന്തങ്ങള്‍. അരമണിക്കൂര്‍ മുമ്പ് സന്തോഷപൂര്‍വ്വം മുത്തംതന്ന് വീട്ടില്‍ നിന്നിറങ്ങിയ പ്രിയതമന്റെ ചോരയില്‍ കുളിച്ച ചലനമറ്റ ശരീരമാണ് തിരിച്ചെത്തുന്നത്. മനുഷ്യന്റെ തന്നെ ശ്രദ്ധക്കുറവും പിഴവും സുരക്ഷാനിയമങ്ങളുടെ ലംഘനവുമാണ് അധിക അപകടങ്ങളും വിളിച്ചു വരുത്തുന്നത്. മനുഷ്യന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ സ്വന്തത്തെ ദൈവത്തെ ഏല്‍പിച്ചു തവക്കല്‍തു അലല്ലാ എന്നു പറയേണ്ടതുണ്ട്. വാഹനത്തില്‍ കയറുമ്പോഴും പ്രാര്‍ത്ഥിക്കണം. ദൈവത്തെ ഏല്‍പിക്കുന്നതിനര്‍ത്ഥം ഇനി തനിക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാം, എല്ലാം ദൈവം നോക്കിക്കൊള്ളും എന്നല്ല. മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായം തേടുകയാണ് ഉദ്ദേശ്യം. ഒട്ടകത്തെ അഴിച്ചുവിട്ടല്ല, കെട്ടിയിട്ടാണ് തവക്കുല്‍ ചെയ്യേണ്ടതെന്ന് പ്രവാചകന്‍ അനുയായികളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെടുംമുമ്പ് വാഹനത്തിന്റെ സുരക്ഷാ പരിശോധന നടത്തണം. ‘നിങ്ങള്‍ സ്വന്തം കൈകളെ നാശത്തിലേക്ക് വലിച്ചിടരുത്’ എന്ന് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ ദുഷ്ഫലങ്ങള്‍ ഇന്ന് എത്രയാണ് മനുഷ്യര്‍ അനുഭവിക്കുന്നത്. അതുപോലെ ഉറക്കം, ക്ഷീണം, രോഗം, ശേഷിക്കുറവ് തുടങ്ങിയ ദൗര്‍ബല്യങ്ങളുണ്ടാകുമ്പോഴും വാഹനമോടിക്കുന്നത് തെറ്റാണ്. പ്രവാചകന്‍ പറയുന്നു: നിങ്ങളുടെ ജീവനും സ്വത്തിനും അല്ലാഹു സംരക്ഷണം നല്‍കിയിരിക്കുന്നു. അവക്ക് നാശം വരുത്തുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഈ സംരക്ഷണ നിരോധന ക്രമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല.
അമിത വേഗത, മറ്റൊരു വാഹനത്തെ മറികടന്ന് മുമ്പിലെത്താനുള്ള വ്യഗ്രത, ദിശ ലംഘിച്ചുള്ള ഓട്ടം തുടങ്ങിയവയാണല്ലോ പലപ്പോഴും റോഡപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ധൃതി പിശാചില്‍ നിന്നാണെന്ന് നബി വചനം. വാഹനമോടിക്കുന്ന ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതാണ്. ‘ക്ഷമയേക്കാള്‍ വിശാലവും ഉത്തമവുമായ ഒരു ദാനവും മനുഷ്യന് ലഭിക്കാനില്ല’ എന്ന തിരുവചനത്തിന്റെ പൊരുളനുസരിച്ച് ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്ര അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. മറ്റൊരു വാഹനത്തിന്റെ പിറകില്‍ പോകുന്നതില്‍ അഭിമാന പ്രശ്‌നം കാണുന്നവരാണ് ചിലരെങ്കിലും. അതേ അവസരം തന്റെ വാഹനം വളരെ പതുക്കെയാണ് നീങ്ങുന്നതെങ്കിലും മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതില്‍ കുറ്റകരമായ ലുബ്ധത കാണിക്കുന്നവരാണ് ചിലര്‍. ‘പിശുക്കില്‍ നിന്ന് രക്ഷപ്പെടുന്നവരാണ് വിജയം നേടുന്നവര്‍. സ്വാര്‍ത്ഥതയുപേക്ഷിച്ച് മറ്റുള്ളവരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള വിശാല മനസ്‌കതയാണ് വിശ്വാസിയുടെ സ്വഭാവ ഗുണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്നവന്റെ ശ്രദ്ധ മറ്റു ഭാഗങ്ങളിലേക്ക് തിരിയുന്നതാണ് അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം. അയാള്‍ ശ്രദ്ധ മുഴുവന്‍ വാഹനത്തിലും റോഡിലുമായി പരിമിതപ്പെടുത്തേണ്ടതുണ്ട്. ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണുക. ഫോണ്‍ ചെയ്യുക, തീറ്റയിലും കുടിയിലും ഏര്‍പ്പെടുക തുടങ്ങിയവയെല്ലാം ശ്രദ്ധ തിരിച്ചുവിടും. ഒരു പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ശ്രദ്ധ മുഴുവന്‍ അതില്‍ കേന്ദ്രീകരിച്ച് മികവ് നേടുന്നതാണ് അല്ലാഹുവിനിഷ്ടം എന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു.
വിശാല മനസ്‌കത, അവശതയനുഭവിക്കുന്നവരോടുള്ള അനുകമ്പ, അന്യര്‍ക്ക് താന്‍ കാരണമായി ഒരു ബുദ്ധിമുട്ടും അനുഭവിക്കാന്‍ പാടില്ലെന്ന സ്‌നേഹവിചാരം തുടങ്ങിയവയെല്ലാം വിശ്വാസിയുടെ സദ്ഗുണങ്ങളാണല്ലോ. റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം വാഹനം നിര്‍ത്താന്‍ സന്മനസ്സ് കാണിക്കാത്ത എത്ര പേരുണ്ട്. അതുപോലെ സ്ത്രീകള്‍, വൃദ്ധന്മാര്‍, രോഗികള്‍ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് വാഹനത്തില്‍ കയറാന്‍ സൗകര്യം ചെയ്യാത്തവരും റോഡില്‍ കാല്‍നടയാത്രക്കാരുടെ ഭാഗം കൂടി കവര്‍ന്നെടുക്കുന്നവരും വേറെയും. പ്രവാചകന്‍ പിന്നില്‍ യാത്ര ചെയ്യുന്നവരെ കണ്ടാല്‍ തന്റെ വാഹനത്തിന്റെ പിന്നില്‍ ഇരുത്തുമായിരുന്നു. ഖലീഫ ഉമര്‍ പറയന്നു: ‘മൂന്ന് കാര്യങ്ങള്‍ നിനക്ക് സഹോദരന്റെ സ്‌നേഹം നേടിത്തരും: കാണുമ്പോള്‍ സലാം ചൊല്ലുക; അവന് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുക; അവന് ഏറ്റവും ഇഷ്ടപ്പെട്ട പേര് വിളിക്കുക’. വാഹന യാത്രികന്‍ ഉച്ചത്തില്‍ ഹോണ്‍ അടിച്ച് ശബ്ദ ശല്യമുണ്ടാക്കുന്നതും വര്‍ജിക്കേണ്ടതാണ്. പ്രവാചകന്‍ രാത്രി വീട്ടില്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരെ മാത്രം കേള്‍പ്പിക്കുകയും ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താതിരിക്കുകയും ചെയ്യുംവിധമായിരുന്നു സലാം ചൊല്ലിയിരുന്നത്.
ഇന്ന് ഒരു ചെറിയ വാഹനമെങ്കിലും കൈവശമുള്ളവരാണ് അധികപേരും. വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരും കുറവല്ല. യാത്ര സുഗമമാക്കാനും അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും ജനങ്ങള്‍ പാലിക്കേണ്ട പല ട്രാഫിക്ക് നിയമങ്ങളും ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ മനുഷ്യ നന്മ ലക്ഷ്യം വെച്ചുള്ള ഈ നിയമങ്ങള്‍ പാലിക്കാനും കടപ്പെട്ടവരാണ്. അവ ശരീഅത്തിന് വിരുദ്ധമല്ലാത്തിടത്തോളം കാലം. തന്റെ വാഹനം ഒരു മനുഷ്യന്റെ ജീവനോ ശരീരത്തിനോ സ്വത്തിനോ നാശം സൃഷ്ടിക്കുകയാണെങ്കില്‍ ഈ ലോകത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നുവരികിലും പരലോകത്ത് അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് തീര്‍ച്ച. തന്റെ പുണ്യ കര്‍മ്മങ്ങളെല്ലാം അക്രമത്തിന് വിധേയനായ മനുഷ്യന് നല്‍കുകയും എന്നിട്ടും നഷ്ടപരിഹാരമായില്ലെങ്കില്‍ അവന്റെ തിന്മകള്‍ തന്റെ പിരടിയില്‍ വലിച്ചിടപ്പെടുകയും ചെയ്യുമെന്ന അറിവ് വിശ്വാസിക്കുവേണം. വാഹനമോടിക്കുന്ന ഓരോ വ്യക്തിക്കും താന്‍ ദൈവത്തിന്റെ ഒളിക്യാമറയുടെ നിരീക്ഷണത്തിലാണെന്ന ബോധം വേണം. അപകടം വരുത്തി ജനങ്ങളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം അതില്‍ പതിയുമല്ലോ.
വഴിക്ക് ചില അവകാശങ്ങളുണ്ടെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു. വാഹനമോടിക്കുന്നവരെപ്പോലെ പൊതുജനങ്ങളും ഈ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. വഴിയിലെ ഉപദ്രവം നീക്കം ചെയ്യുക വിശ്വാസത്തിന്റെ അടയാളമാണ്. പക്ഷേ മത സംഘടനകള്‍ പോലും ഗതാഗത തടസ്സം സൃഷ്ടിക്കുംവിധം ജാഥകള്‍ നടത്തുകയും തെരുവോരത്ത് മതപ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്യുന്ന വിരോധാഭാസം കാണുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending