Connect with us

Video Stories

കാവിയേമാന്‍

Published

on


കയ്യിലിരിപ്പ് മുഴുവന്‍ ശുദ്ധസംഘിത്തരമാണ്. കേരളത്തിലെ ഐ.പി.എസ്പ്രമുഖനായിട്ടും എന്തേ ചൊറിയുംകുത്തി വീട്ടിലിരിക്കുന്നു എന്നു ചോദിച്ചാല്‍ സ്വതവേയുള്ള തല്ലുകൊള്ളിത്തരമെന്ന് ഇങ്ങ് കോട്ടയത്തുകാര്‍ പറയും. പൊലീസ് മേധാവിയല്ലെങ്കിലും അതിനുതക്ക റാങ്കുണ്ട് മൂപ്പിലാന്. അഴിമതിക്കെതിരെ പടവാളേന്തിയിട്ടും അഴിമതിവിരുദ്ധ വീരനായ പിണറായി ഏമാന്‍ പിടിച്ചങ്ങ് സസ്‌പെന്റ് ചെയ്തുകളഞ്ഞു. ചതി. ഒന്നല്ല, മൂന്നുവട്ടം. പോരാളിക്ക് പോര് ഒഴിഞ്ഞൊരു നേരമുണ്ടോ. മുട്ടാവുന്ന മുട്ടുകളൊക്കെ മുട്ടി. ഒടുവില്‍ കൊല്ലം ഒന്നു പിന്നിടുമ്പോള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ രൂപത്തില്‍ നീതി വീട്ടിലെത്തി. നല്ല കാലത്തുണ്ടാക്കിയ നാലു പണംകൊണ്ട് പറമ്പിലിത്തിരി കപ്പയും നട്ടിരിക്കുമ്പഴാ ട്രിബ്യൂണലിന്റെ ജൂലൈ 28ലെ ഉത്തരവ്. ടിയാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് പിണറായിയോട് സി.എ.ടി ജഡ്ജി ഏമാന്‍.അതും കാത്തിരിപ്പ് തുടങ്ങിയിട്ട് ദിനം അഞ്ചായി. ന്യൂസ്‌മേക്കിംഗാണ് ജേക്കബ് തോമസിന്റെ വീക്‌നെസ്. കിടിലന്‍ ഡയലോഗ് കേട്ട് സിനിമാകൊട്ടകയിലെ പോലെ നാലു പേര്‍ കയ്യടിക്കണം. പൊലീസുകാരെയും സിവില്‍ സര്‍വീസിലെ കീഴ്ജീവനക്കാരെയും എന്തിന് അധികാര കേന്ദ്രങ്ങളെയുമൊക്കെ വിറപ്പിച്ചുനിര്‍ത്തുന്നതാണ് അതിന്റെ ഒരു ത്രില്‍. അല്ലാതെന്ത് ഐ.പി.എസ് നല്ല ഒന്നാന്തരം കാര്‍ഷിക ഗവേഷണ പണി വേണ്ടെന്നുവെച്ചിട്ടാണ് കാക്കിയണിഞ്ഞത്. സിവില്‍ സര്‍വീസില്‍ ഐ.എ.എസിന് മാര്‍ക്ക് തികഞ്ഞില്ലെങ്കില്‍ കയറ്റിവിടുന്നതാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസ്. എന്നാല്‍ പഴയ ഐ.എ.എസ് മോഹം വിട്ടൊഴിയുന്നില്ല. ഐ.എം.ജിയിലും ഗതാഗത കോര്‍പറേഷനിലുമൊക്കെയായി കാക്കിയിട്ട നേരം സര്‍വീസില്‍ നന്നേകുറഞ്ഞു. വക്കാണത്തരം കാരണം മാസാമാസം ലാവണംവിട്ട് ഓടേണ്ടിവന്നു ടിയാന്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ തലവനാക്കി നിയമിച്ചത്. കിട്ടിയ അപേക്ഷകളുടെയൊക്കെ മേലെ ചുവപ്പുമഷി കോറിയിട്ടു. അതോടെ #ാറ്റുകളും കെട്ടിടങ്ങളുമൊക്കെ പണിതീര്‍ന്നിട്ടും തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. കൊച്ചി പോലുള്ള മഹാനഗരത്തില്‍ ഇതിന്റെ പുകില്‍ പറയാനുണ്ടോ. താന്‍ ചെയ്തത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലെന്നായി ഏമാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ജേക്കബ് തോമസിന്റെ നടപടികളെ വിമര്‍ശിച്ചു. മുഖ്യമന്ത്രി അപമാനിച്ചെന്നായി ജേക്കബ്. തനിക്ക് മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ അനുമതി തരണമെന്നുമായി മൂപ്പിലാന്‍. അക്കാലത്താണ് 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായെത്തുന്നത്. യു.ഡി.എഫിനെതിരെ ഹാലിളക്കിയ വീരനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി ഇരട്ടച്ചങ്ക്. പിടിച്ചങ്ങ് വിജിലന്‍സിന്റെ തലപ്പാവ് നല്‍കി. പിറ്റേന്ന് ചുകപ്പും മഞ്ഞയും കാര്‍ഡുകളുമായി വിജിലന്‍സ് തലവന്‍ പത്രക്കാര്‍ക്കുമുമ്പില്‍. കേരളത്തിലെ അഴിമതി ഇതാ എന്നെന്നേക്കുമായി അന്ത്യശ്വാസം വലിക്കാന്‍ പോകുന്നുവെന്ന് ജനം. സിവില്‍ സര്‍വീസിലെ തന്നെ തന്റെ സഹപ്രവര്‍ത്തകരിലേക്കായി അടുത്ത പ്രയോഗം. ഇപ്പോഴത്തെ ചീഫ്‌സെക്രട്ടറി ടോം ജോസ് അടക്കമുള്ളവരെ അഴിമതിക്കേസില്‍ കുടുക്കാനായി അളവുകോലുമായി ജൂനിയര്‍മാരെ വിട്ടു. ഇതിനിടെ കര്‍ണാടകയിലും കൊച്ചിയിലുമൊക്കെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ പുറത്തായി. മുമ്പ് പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതിയും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. തന്റെ തത്തയുടെ കാലൊടിച്ചവര്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നായി പിണറായി മുഖ്യന്‍. ഇതുപറഞ്ഞ് മാസം തികയുംമുമ്പേ സ്വജനപക്ഷപാതത്തിന് രാജിവെച്ച പിണറായിയുടെ സ്വന്തം മന്ത്രി ഇ.പി ജയരാജനെതിരെ കേസെടുത്തു ജേക്കബിലാന്‍. കൊത്തിക്കോളൂ, മുറത്തില്‍ കയറേണ്ടെന്ന് പിണറായിയും. അതിനെതിരെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതലായി അടുത്ത പരിപാടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ജീവനക്കാരന് എഴുതാനാകില്ലെന്നൊന്നും നോക്കിയില്ല. പുസ്തകം പ്രകാശനത്തിന് വരാമെന്നേറ്റ മുഖ്യനതാ സസ്‌പെന്‍ഷനുമായി വരുന്നു. ആറു മാസത്തിനുശേഷം വീണ്ടും കിട്ടി, സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍. മൈക്ക് കിട്ടിയപ്പോള്‍ പിണറായിയും അഴിമതിക്കാരനാണെന്ന രീതിയില്‍ ഒരു തട്ട്.
23 കൊല്ലമായി താന്‍ ആര്‍.എസ്.എസ് അനുഭാവിയാണെന്നാണ് ഏമാന്റെ താമര വിപ്ലവം പറച്ചില്‍. സ്വയം സേവനമാണ് എസ്.എസ്സെന്നും അതില്‍ അഭിമാനമുണ്ടെന്നുമായി. അറുപതാകുന്നു, ലോക്‌സഭയിലേക്കൊരു കൈ നോക്കാമെന്ന് വെച്ചപ്പോള്‍ വരട്ടെയെന്നായി ബി.ജെ.പിക്കാര്‍. ശ്രീറാം വിളിക്കുന്നതില്‍ തെറ്റില്ലെന്നും പുതിയ വെളിപാട്. ഇതുവരെ കുടിച്ചതും തിന്നതുമെല്ലാം ഇംഗ്ലീഷായിരുന്നിട്ടും സംഘ ബാധയേറ്റതുകാരണം അതിനോട് വിരക്തിയാണത്രെ. മുണ്ട് മാത്രമേ ഇനി ഉടുക്കൂ. ഷര്‍ട്ട് കേരളീയമല്ലല്ലോ എന്ന് ചോദിച്ചവരോട് യോഗമസില്‍ പെരുപ്പിക്കും. വെള്ളമുണ്ടുടുത്ത് ചെളിയുള്ള പാടത്തുകൂടി നടക്കുന്ന ചിത്രങ്ങള്‍ യഥേഷ്ടം എടുപ്പിച്ചെങ്കിലും മുണ്ട് മടക്കിക്കുത്താന്‍ കൂടിയുള്ളതാണെന്ന് പക്ഷേ പിടിയില്ല. ഏതായാലും അങ്ങ് ഡല്‍ഹിയിലെ കട്ടില് കണ്ടാണ് ഈ വിളയാട്ടമൊക്കെ. വേലിയില്‍ കിടന്ന പാമ്പാണല്ലോ ഭഗവാനേ.. എന്നാണ് മാര്‍ക്‌സിസ്റ്റുകാരുടെയും ബി.ജെ.പിക്കാരുടെയും അടക്കംപറച്ചില്‍.

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Trending