Connect with us

Video Stories

അമിത്ഷായുടെ വിവരക്കേട്

Published

on


ജമ്മുകശ്മീരിന്റെ പ്രത്യേകാവകാശനിയമമായ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ടും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചുകൊണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ഭരണനടപടി ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കല്‍ തന്ത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആഗസ്ത് അഞ്ചിന്‌ശേഷം ജമ്മുകശ്മീര്‍ ജനതയെ അപ്പാടെ പൗരാവകാശങ്ങള്‍ നിഷേധിച്ചും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ നിരോധിച്ചും തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കേന്ദ്ര-കശ്മീര്‍ ഭരണകൂടങ്ങള്‍ വിഷയം ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര വേദികളിലും ചര്‍ച്ചയാകുന്നതിനെ വല്ലാതെ ഭയപ്പെടുകയാണിപ്പോള്‍. യു.എന്‍ മനുഷ്യാവകാശസമിതിയും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമെല്ലാം മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തെയും പൗരാവകാശലംഘനങ്ങളെയും ശക്തമായ ഭാഷയിലാണ് ഇപ്പോള്‍ അപലപിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ അമേരിക്കാസന്ദര്‍ശനത്തിനിടെ നരേന്ദ്രമോദിക്കെതിരെ ഹൂസ്റ്റണില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ ഞായറാഴ്ച പെന്‍ഷന്‍കാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രിയും ബി.ജെ.പി അഖിലേന്ത്യാഅധ്യക്ഷനുമായ അമിത്ഷാ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്റെ കശ്മീര്‍ നയത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത് ഏറെ കൗതുകമായിരിക്കുന്നു. അമിത്ഷായുടെയും ബി.ജെ.പിയുടെയും ചരിത്രബോധമില്ലായ്മയാണ് ഈ പ്രസ്താവനയില്‍ മുഴച്ചുനില്‍ക്കുന്നത്.
കശ്മീരില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നമൊന്നുമില്ലെന്നും പ്രശ്‌നം ‘ചിലരുടെ മനസ്സിനാ’ ണെന്നും അഭിപ്രായപ്പെട്ട മന്ത്രി ഷാ, രാഷ്ട്രശില്‍പിയും ലോകാദരണീയനുമായ നെഹ്‌റുവിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാഷ്ട്രശില്‍പിയും സ്വാതന്ത്ര്യസമര നായകനുമായ പണ്ഡിറ്റ്ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള ഇന്ത്യക്കാരന്റെ അറിവിനെയും ബോധ്യത്തെയുമാണ് ചരിത്രം വളച്ചൊടിച്ചതാണെന്ന് വരുത്തി അമിത്ഷാ വക്രീകരിക്കാന്‍ ശ്രമിക്കുന്നത്. നെഹ്‌റു കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍കരിക്കുകയായിരുന്നുവെന്നും ഇത് ഹിമാലയന്‍ മണ്ടത്തരത്തിനപ്പുറമാണെന്നുമാണ് ഷായുടെ പ്രകോപനപരമായ പരാമര്‍ശം. സത്യത്തില്‍ ഇന്ത്യാരാജ്യത്തെ സ്വാതന്ത്ര്യത്തിനുശേഷം ഇന്നു കാണുന്ന വിധത്തില്‍ ഏകോപിപ്പിച്ച് നിര്‍ത്തുകയും സാംസ്‌കാരികവും മതപരവുമായ വിജാതീയതകളെ ഒറ്റച്ചരടില്‍ മുത്തുമണികളെപോലെ കോര്‍ത്ത് ഇണക്കിക്കൂട്ടുകയും ചെയ്ത വ്യക്തിത്വമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു. രാജ്യത്തിന്റെ സമഗ്രമായ വ്യാവസായിക വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അടിത്തറ പാകിയ നെഹ്‌റുവിന്റെ സാന്നിധ്യവും സാമീപ്യവുമാണ് ലോക വേദികളില്‍ ഇന്ത്യക്ക് ഇന്നു കാണുന്ന മതിപ്പും പരിഗണനയും നേടിത്തന്നതെന്ന് സാമാന്യചരിത്രബോധമുള്ള ഏവര്‍ക്കും അറിയാവുന്ന വസ്തുതകള്‍ മാത്രമാണ്.
1947-48 കാലഘട്ടത്തില്‍ കശ്മീര്‍ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കപ്പെട്ട അതിര്‍ത്തി സംസ്ഥാനമാണ്. 1947 ആഗസ്ത് 15ന് അവര്‍ പാക്കിസ്താനുമായി സ്റ്റാന്‍ഡ്സ്റ്റില്‍ കരാറിലേര്‍പ്പെടുകവരെ ചെയ്തു. സ്വാതന്ത്ര്യലബ്ധിയോടെ വേര്‍പിരിഞ്ഞ പാക്കിസ്താനുമായി അതിര്‍ത്തിപങ്കിടുന്നതും മതപരമായി കൂടുതല്‍ താദാത്മ്യമുള്ളതുമായ കശ്മീരിനെ നെഹ്‌റുവാണ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ബുദ്ധിപരവും സൈനികവുമായ നേതൃത്വം നല്‍കിയതെന്നതിന് ചരിത്രം തെളിവാണ്. സര്‍ദാര്‍ പട്ടേലും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണും വി.പി മേനോനുമെല്ലാം കഠിനപ്രയത്‌നം നടത്തിയാണ് നെഹ്‌റുവിന്റെ ഈ ദൗത്യം വിജയിപ്പിച്ചെടുത്തത്. 561 നാട്ടു രാജ്യങ്ങളില്‍ കശ്മീരിനുപുറമെ ജൂനഗഡ്, ഹൈദരബാദ് എന്നിവയായിരുന്നു ഇന്ത്യയില്‍ ലയിക്കാന്‍ ആദ്യ ഘട്ടത്തില്‍ വിമുഖത കാട്ടിയത്. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ പെട്ടെന്നൊരു പരിഹാരം ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, കശ്മീര്‍ രാജാവ് ഹരിസിംഗ് ആകട്ടെ നാട്ടുരാജ്യം സ്വതന്ത്രമായി നില്‍ക്കാനാണ് ആഗ്രഹിച്ചത്. ഇതിനിടെ കശ്മീര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയും ഹരിസിംഗും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം ഇന്ത്യക്ക് തുണയാകുകയായിരുന്നു. ഷെയ്ഖ് അബ്ദുല്ലയുമായി നെഹ്‌റുവിനുണ്ടായിരുന്ന ആത്മബന്ധം മുതലെടുത്ത് ഇന്ത്യന്‍ യൂണിയനില്‍ കശ്മീരിനെ ലയിപ്പിക്കാനായി നെഹ്‌റുവിന്റെ ശ്രമം. ഇതിനായി പട്ടേലും വി.പി മേനോനുമായി ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് പാക്കിസ്താനുമായി അനിവാര്യമായ സൈനിക നടപടി വേണ്ടിവന്നത്. ഇന്ത്യന്‍ സൈന്യം ഇപ്പോഴത്തെ പാക്കധീന കശ്മീര്‍വരെ ചെന്ന് കശ്മീരിനെ ഇന്ത്യയിലേക്ക് ചേര്‍ക്കുകയായിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ ഹരിസിംഗ് രാജാവ് കീഴടങ്ങി. അതേസമയം സൈനികനടപടി ഇന്ത്യക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ത്തിവിട്ടു. വിഷയം സ്വാഭാവികമായും പാക്കിസ്താന്‍ ഐക്യരാഷ്ട്രസഭയിലെത്തിച്ചു. ഇതിന് ഐക്യരാഷ്ട്രസഭയില്‍ മറുപടി പറയേണ്ട ബാധ്യതയാണ് ഇന്ത്യക്കും നെഹ്‌റുവിനുമുണ്ടായതെ്ന്ന് വി.പി മോനോന്‍ അടക്കമുള്ളവര്‍ രേഖപ്പെടുത്തിയത് ചരിത്ര ഏടുകളില്‍ മങ്ങാതെ കിടപ്പുണ്ട്.
സത്യത്തില്‍ കശ്മീരിനെ ഇന്നുകാണുന്ന രീതിയില്‍ വഷളാക്കി ജനതയുടെ മനോവീര്യത്തെയും ഇന്ത്യയുമായുള്ള ആത്മബന്ധത്തെയും നിഷ്പ്രഭമാക്കിയത് നരേന്ദ്രമോദിസര്‍ക്കാരാണ്. 2016 ല്‍ കശ്മീരി നേതാവ് ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്നതില്‍നിന്ന് തുടങ്ങിയ അസ്വാരസ്യം യുവാവിനെ പട്ടാള ജീപ്പില്‍ കെട്ടിയിട്ട് വലിച്ചതും നിരവധി യുവാക്കളെയും വയോധികരെയും തെരുവില്‍ വെടിവെച്ചുകൊന്നതില്‍വരെ എത്തിനില്‍ക്കുന്നു, കേന്ദ്രത്തിന്റെയും സൈന്യത്തിന്റെയും ഹിമാലയന്‍ മണ്ടത്തരങ്ങള്‍. ഇതുപോരാഞ്ഞാണ് നെഹ്‌റുവും കശ്മീരി നേതാക്കളും ചേര്‍ന്ന് ഒപ്പുവെച്ച് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത 370 ാം വകുപ്പ് റദ്ദാക്കിയ നടപടി. ആര്‍.എസ്.എസ്സിന്റെ കശ്മീര്‍ അജണ്ടയാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്. രണ്ടു മാസത്തോളമായി ഒരു ജനതയൊന്നാകെ അസ്വാതന്ത്ര്യത്തിന്റെ നുകത്തില്‍ കഴിയുമ്പോള്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കപ്പെടുക സ്വാഭാവികം. പക്ഷേ അതിനെ പ്രതിരോധിക്കാന്‍ നമുക്കായില്ല. ഹൂസ്റ്റണ്‍ മേയര്‍ സെപ്തംബര്‍ 22ന് ‘ഹൗഡിമോദി’ പരിപാടിയെ സ്വാഗതംചെയ്തുകൊണ്ട് പറഞ്ഞ നെഹ്‌റുപ്രശംസാവാചകങ്ങളെങ്കിലും അമിത്ഷാ ഒരാവര്‍ത്തി കേള്‍ക്കണമായിരുന്നു. കാലാതിവര്‍ത്തിയായ തുറന്നപുസ്തകമാണ് ചരിത്രം. മതേതര-ബഹുസ്വര ജനാധിപത്യസാംസ്‌കാരികചരിത്രത്തെ സത്യത്തില്‍ ലോകത്തിനുമുന്നില്‍ ഇകഴ്ത്തുന്നവര്‍തന്നെയാണ് ഹിമാലയന്‍ അബദ്ധങ്ങളുടെ അട്ടിപ്പേറുകാര്‍. ചരിത്രത്തെ വളച്ചൊടിച്ചും ഭരണഘടനയെപോലും കുളിപ്പിച്ചില്ലാതാക്കിയും മുന്നോട്ടുപോകുന്നതിന് രാഷ്ട്രശില്‍പികളെ ഇകഴ്ത്തുന്നത് അനിവാര്യതയായിരിക്കാമെങ്കിലും ശുദ്ധചരിത്രവും ബുദ്ധിയുള്ള ജനതയും അതിന് മാപ്പുതരില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending