Views
കുട്ടിക്കുറ്റവാളികളെ കരുതിയിരിക്കേണ്ട കാലം
രാജ്യത്ത് പീഡനക്കേസില്‍ പിടിയിലാവുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് ആധിയും ആശങ്കയുമുയര്‍ത്തുന്നതാണ്. ഓരോ നാലു മണിക്കൂറിലും ഒരു കൗമാരക്കാരന് കേസുകളില്‍ പ്രതികയാവുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഓരോ രണ്ടു മണിക്കൂറിലും ഒരു കൗമാരക്കാരന് അറസ്റ്റിലാവുന്നുവെന്നതും സമൂഹ മന:സാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. കുറ്റകൃത്യങ്ങള്‍ക്ക് ചുറ്റുപാടുകളും സാഹചര്യങ്ങളും പറുദീസയൊരുക്കുന്നതും പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന ശിക്ഷാനിയമങ്ങളും കുട്ടിക്കുറ്റവാളികളുടെ എണ്ണം പെരുകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി കരുതലൊരുക്കുമ്പോള്‍ തന്നെ കുട്ടിപ്പീഡകരുടെ കാര്യത്തില്‍ കണ്ണും കാതും കൂര്‍പ്പിച്ച് കാവലിരിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മ്ര്രന്താലയത്തിന്റെ റിപ്പോര്‍ട്ട് നല്കുന്ന പാഠമാണ്. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ രാജ്യത്ത് 6039 കുട്ടികളാണ് പീഡന കേസുകളില്‍ അഴിക്കുള്ളിലായതെങ്കില്‍ 2017ല്‍ നാലു ശതമാനത്തോളം വര്‍ധനവോടെയാണ് രാജ്യം കുട്ടിക്കുറ്റകൃത്യങ്ങളില്‍ കുതിക്കുന്നത്. 2014ല്‍ പിടിയിലായ 1592 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുറ്റവാളികളുടെ കണക്കുകളും നടപ്പുവര്‍ഷം ഭേദിച്ച് മുന്നേറുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. കൊലപാതകം ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്തും ഉപയോഗവും, സ്വവര്‍ഗരതി, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ ചെയ്യുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളിലും കുട്ടികള്‍ പിടിയിലാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ വര്‍ഷം ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ ആറു ശതമാനം ബലാത്സംഗവും 4.7 ശതമാനം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും 20 ശതമാനം മോഷണവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ തോത് കൂടുന്നത് മാത്രമല്ല, എല്ലാതരം കുറ്റങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം വര്‍ധിച്ചുവരുന്നു എന്നത് ഏറെ പേടിപ്പെടുത്തന്നതാണ്.
ചെറുപ്രായത്തില്‍ തന്നെ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ സാമൂഹിക കാരണങ്ങള്‍ പലരും പലതവണ പഠനവിധേയമാക്കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ക്രിമിനല്‍ കേസുകളില്‍ കുട്ടികള്‍ പ്രതികളാകുന്നതിന് സമൂഹത്തിലെ അരാജകത്വത്തെ മാത്രം പഴിചാരി കയ്യൊഴിയുന്നതില്‍ കാര്യമില്ല. ഹൈസ്കൂള്‍ തലത്തില്‍ എത്തുമ്പോഴേക്ക് സ്വഭാവത്തിലും സാമൂഹികാവബോധത്തിലും വൈകൃതം പേറിക്കഴിയുന്ന കുട്ടികളുടെ എണ്ണം പെരുകുന്നത് തടയാനായില്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മുടേതല്ലാതായി മാറുമെന്ന കാര്യം തീര്‍ച്ച. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ഒബ്സര്‍വേഷന്‍ സെല്ലുകളിലും സ്പെഷ്യല്‍ ഹോമുകളിലും കഴിഞ്ഞിരുന്ന കുട്ടികള്‍ പുറത്തിറങ്ങിയ ശേഷവും വീണ്ടും വലിയ കുറ്റവാളികളായി മാറുന്നത് ഭീതിപരത്തുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാലും കുട്ടിക്കുറ്റവാളികളുടെ കടന്നുകയറ്റം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് കാണാന്‍ കഴിയും. നാല്പതു ശതമാനത്തിലധികം വര്‍ധനവാണ് കുറ്റകൃത്യങ്ങളുടെ സര്‍വ മേഖലകളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരിക്കല്‍ പിടിക്കപ്പെട്ട് നല്ല നടപ്പിന് വിധേയരായവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നത് പതിവാകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിസാര കുറ്റങ്ങളില്‍ കുടുങ്ങി ഒടുവില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ നീരാളിക്കൈകളില്‍ അകപ്പെടുന്ന കുട്ടികള്‍ പിന്നീട് കൊടും ക്രിമിനലുകളായി പരിവര്‍ത്തിക്കപ്പെടുന്ന രീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാവുന്നതോടെ ഇവര്‍ മറ്റു കുറ്റവാളികള്‍ക്കൊപ്പം പല കേസുകളിലും പ്രതിയായി മാറുകയും ചെയ്യുന്നു. ഇതിനു വിഭിന്നമായി, കുറ്റകൃത്യങ്ങളില്‍ നിന്ന് പാടെ മാറിനിന്നു ജീവിതം മുന്നോട്ടു നയിക്കുന്നവരെ വളരെ വിരളമായി മാത്രമെ കാണുന്നുള്ളൂ.
ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് അറുനൂറിലധികം കേസുകളില്‍ കുട്ടികള്‍ പിടിയിലായിട്ടുണ്ട്. ഇവയില്‍ പലതും പുതിയ തലമുറ അങ്ങേയറ്റം അപകടാവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന കേസുകളാണ്. സ്വന്തം അമ്മ വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത പത്തുവയസുകാരനും സ്കൂള്‍ ബാഗില്‍ കഞ്ചാവു പൊതിക്കെട്ടുകളുമായി പിടിയിലായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും വാട്സ് ആപ്പിലൂടെ സ്വന്തം ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ കുട്ടിക്കാമുകന് കൈമാറിയ ഒമ്പതാം ക്ലാസുകാരിയുമെല്ലാം വര്‍ത്തമാന കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തുവിധം വളര്‍ന്നു വരുന്നുണ്ട്. ദാരിദ്ര്യമോ മോശം ജീവിത പശ്ചാത്തലമോ ആണ് കുറ്റകൃത്യങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തി കൈകഴുകാനാവില്ല. വിശപ്പു മാത്രമല്ല, അതിസമ്പന്നതയും കുട്ടികളെ കുറ്റകൃത്യങ്ങളുടെ ആഴക്കയങ്ങളിലേക്ക് തള്ളിവിടുന്നതായി കാണാനാകും.
സ്മാര്‍ട്ട് ഫോണുകളും സൂപ്പര്‍ ബൈക്കുകളുമായി കറങ്ങുന്ന കൊച്ചുകുട്ടികളാണ് ക്രിമിനല്‍ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നവരില്‍ അധികവും. 35 ശതമാനം കുട്ടികള്‍ അശ്ലീല സൈറ്റുകളില്‍ അഭയം പ്രാപിച്ചവരായി സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോച്ചാല് ബോധ്യമാകും. ഇതില്‍ 45 ശതമാനവും സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്ന കുട്ടികളാണെന്ന കാര്യം ഗൗരവമേറിയതാണ്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്കീം (ഐ.സി.പി.എസ്) ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ബാലാവകാശ നിയമത്തില്‍ കാതലായ മാറ്റം കൊണ്ടുവന്നെങ്കില്‍ രാജ്യത്ത് അതിന്റെ അലയൊലികള്‍ പ്രതിഫലിച്ചില്ല എന്നതാണ് സമീപകാല കണക്കുകള്‍ പോലും പറയുന്നത്. ശിക്ഷകളും നിയമങ്ങളും നോക്കുകുത്തിയായി നില്ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നത് ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സ്വത്വ സംരക്ഷണത്തിനും നാടിന്റെ നിര്‍മിതിക്കും ഉതകുന്ന കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ കരുതല്‍ വേണ്ട കാലംകൂടിയാണ്. അഹന്തയും ദുരഭിമാനവും അരങ്ങുതകര്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തോട് മത്സരിക്കാന്‍ ആഢംബരങ്ങളുടെ രസപ്പകര്‍ച്ചയിലേക്ക് കുട്ടികളെ തള്ളിവിടുന്ന രക്ഷിതാക്കള്‍ ഒടുവില്‍ നഖംകടിക്കേണ്ടി വരുമെന്ന നഗ്നചിത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ അസ്വസ്ഥതയുടെ പുകച്ചുരുളുകള്‍ പടര്‍ന്നുപിടിക്കുന്ന ആസുരകാലത്തുനിന്നും നമ്മുടെ മക്കളെ നമ്മുടേതു മാത്രമായി നമുക്ക് കാത്തുസൂക്ഷിക്കാം.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india21 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF22 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala19 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india20 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala17 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

