Connect with us

Video Stories

കൊലക്കളമാവുന്നു നമ്മുടെ നാട്

Published

on

എട്ട് മാസത്തിനിടെ 1,75,000 ക്രിമിനല്‍ കേസുകള്‍-ഈ ഞെട്ടിക്കുന്ന കണക്ക് ബിഹാറിലേതോ, ഒറീസയിലേതോ അല്ല. നമ്മുടെ കൊച്ചു കേരളം എത്രമാത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്. ഈ കണക്ക് ഊഹാപോഹമല്ല-ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള കണക്ക് സമര്‍പ്പിച്ചിരിക്കുന്നത് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പാണ്. കലാപങ്ങളുടെ നാടായിരിക്കുന്നു കേരളം. എങ്ങും എവിടെയും പ്രശ്‌നങ്ങള്‍. അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നു, മറ്റ് കൊലപാതകങ്ങള്‍ കൂടിയിരിക്കുന്നു, ക്രിമിനല്‍വത്ക്കരണം പോലെ ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപിക്കുന്നു, പൊലീസിന് വിശ്രമമില്ലാത്ത തരത്തില്‍ രാത്രിയും പകലുമെല്ലാം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. പിടിച്ചുപറിയും മോഷണവും നിര്‍ബാധം നടക്കുന്നു. കേസുകളുടെ എണ്ണത്തിലെ ഭീതീതമായ വര്‍ധനയില്‍ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയെ പോലെ നില്‍ക്കുന്നു. ഇത്തരത്തില്‍ കേസുകളുടെ വര്‍ധന കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. പൊലീസ് കേന്ദ്രങ്ങളും കുറ്റാന്വേഷണ രംഗത്തെ വിദഗ്ദ്ധരുമെല്ലാം ഒരു പോലെ പറയുന്നു-ഈ വര്‍ധനയില്‍ ആശങ്കപ്പെടണമെന്ന്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാംസ്‌കാരിക കേരളം ഞെട്ടല്‍ പ്രകടിപ്പിച്ച് നില്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പിനും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മാത്രം ഞെട്ടലില്ല എന്നത് ക്രിമിനലുകളെ പിന്തുണക്കുന്നതിലുളള ഭരണകൂടത്തിന്റെ വ്യക്തമായ തെളിവായി മാറുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ ആശങ്കയിലാണ്. കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമാവുന്നതിനൊപ്പം കൊലപാതകങ്ങളും വര്‍ധിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കൃത്യമായ നടപടികള്‍ ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ആ വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖകളായി മാറുകയും ചെയ്യുന്നുണ്ട്. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം എവിടെയുമെത്തി നില്‍ക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ പോലും പരസ്യമായി സമരത്തിനിറങ്ങുന്ന കാഴ്ചയും കേരളത്തില്‍ കാണുന്നു. സദാചാര കൊലകള്‍ വര്‍ധിക്കുമ്പോള്‍ അതില്‍ പലതിലും ഭരണകക്ഷിയിലുളളവരുടെ പങ്കും സംശയിക്കപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ ഗുഡാലോചനയുണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് സിനിമാ മേഖലയിലുള്ള ഉന്നതരാണ്. അനുഭവങ്ങളില്‍ നിന്ന് അവര്‍ ഗുഢാലോചാന ആരോപിച്ചപ്പോള്‍ അത് നിഷേധിച്ചത് പൊലീസ് ഉന്നതരല്ല-അവരെയും നയിക്കുന്ന മുഖ്യമന്ത്രിയാണ്. സാധാരണ ഗതിയില്‍ അന്വേഷണം നടക്കുമ്പോള്‍ ഉന്നത സ്ഥാനത്തുളളവര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാറില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വെച്ച് പറഞ്ഞ വാക്കുകള്‍ പൊലീസിന് പോലും ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി. പള്‍സര്‍ സുനി എന്ന ക്രിമിനലിന് പിറകില്‍ മറ്റ് പലരുമുണ്ടെന്ന് ആക്രമിക്കപ്പെട്ട താരം പറയുമ്പോള്‍, സര്‍ക്കാര്‍ എന്തിന് ആ വാദം നിരാകരിക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം പ്രസക്തമാണ്. അന്വേഷണം പൊലീസിനാണ് നല്‍കേണ്ടത്. അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ എന്തിന് ഭരണകൂടം നിലപാട് വ്യക്തമാക്കണം… ജിഷ്ണു പ്രണോയിയുടെ കേസില്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ എത്രയോ തവണ അഭ്യര്‍ത്ഥിച്ചിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആ വീട്ടിലേക്ക് പോയില്ല-ആ മാതാവിന്റെ കണ്ണുനീര്‍ കാണുന്നില്ല. തിരുവനന്തപുരം യുനിവേഴ്‌സിറ്റി കോളജില്‍ സദാചാര പൊലീസ് ചമയാന്‍ ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ ചിലര്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിക്കുന്നത് ആക്രമണത്തിന് വിധേയനായ വിദ്യാര്‍ത്ഥിയും അവരുടെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഇതിലും വ്യക്തമായ ഉത്തരം സര്‍ക്കാരിനില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ബാധം നടക്കുമ്പോള്‍ കേവലമായ സമാധാന യോഗങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ നടക്കുന്നില്ല.
പൊലീസ് പല കാര്യങ്ങളിലും ഇരുട്ടില്‍ തപ്പുകയാണ്. വ്യക്തമായ മറുപടികള്‍ ഒരു കാര്യത്തിനുമില്ല. ഡി.ജി.പി പറയുന്നത് കേസന്വേഷണം മാജിക്ക് അല്ലെന്നാണ്. പള്‍സര്‍ സുനിയെ കോടതി വരാന്തയില്‍ മല്‍പ്പിടുത്തതിലുടെ കീഴടക്കിയത് അഭിമാനമാണെന്ന് പറയുന്ന ഉന്നത പൊലീസ് മേധാവികള്‍ക്ക് ഇത് വരെ ആ ക്രിമിനല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ നിര്‍ണായക തെളിവാകുമെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴി വിശ്വസിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാതെ പൊലീസ് പിന്മാറുമ്പോള്‍ നമ്മുടെ നാടിന്റെ ഈ ദുര്‍ഘട യാത്രയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. കേവലം രാഷ്ട്രീയമായ ആരോപണമല്ല കേസുകള്‍ വര്‍ധിച്ചുവെന്നത്. രാഷ്ട്രീയമായ വാക്കുകളാണെങ്കില്‍ അതിന് സര്‍ക്കാരിന് മറുപടി നല്‍കാം. പക്ഷേ ഇത് ആഭ്യന്തര വകുപ്പ് തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ ഈ കാര്യത്തില്‍ വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്‍കണം. ക്രിമിനലുകളെ നിലക്ക് നിര്‍ത്തണം. സമാധാന ജീവിതം ഉറപ്പ് വരുത്തണം. അതിന് മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങണം. അദ്ദേഹത്തില്‍ നിന്നും രാഷ്ട്രീയ വെല്ലുവിളികളല്ല കേരളം ആവശ്യപ്പെടുന്നത്. പക്വമായ പ്രവര്‍ത്തനവും മറുപടിയുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കുസാറ്റ് അപകടം; 25 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു, ചികത്സയിലുള്ളത് 18 പേര്‍

പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

Published

on

കുസാറ്റ് അപകടത്തില്‍ 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് 7 പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

 

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

crime

ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ 10 എണ്ണം പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്.

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 4 കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് 9് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് വിദ്വേഷ ഭാഷയിലൂടെ സംസാരിച്ചു.

ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Continue Reading

Trending