Connect with us

Video Stories

കൊലക്കളമാവുന്നു നമ്മുടെ നാട്

Published

on

എട്ട് മാസത്തിനിടെ 1,75,000 ക്രിമിനല്‍ കേസുകള്‍-ഈ ഞെട്ടിക്കുന്ന കണക്ക് ബിഹാറിലേതോ, ഒറീസയിലേതോ അല്ല. നമ്മുടെ കൊച്ചു കേരളം എത്രമാത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്. ഈ കണക്ക് ഊഹാപോഹമല്ല-ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള കണക്ക് സമര്‍പ്പിച്ചിരിക്കുന്നത് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പാണ്. കലാപങ്ങളുടെ നാടായിരിക്കുന്നു കേരളം. എങ്ങും എവിടെയും പ്രശ്‌നങ്ങള്‍. അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നു, മറ്റ് കൊലപാതകങ്ങള്‍ കൂടിയിരിക്കുന്നു, ക്രിമിനല്‍വത്ക്കരണം പോലെ ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപിക്കുന്നു, പൊലീസിന് വിശ്രമമില്ലാത്ത തരത്തില്‍ രാത്രിയും പകലുമെല്ലാം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. പിടിച്ചുപറിയും മോഷണവും നിര്‍ബാധം നടക്കുന്നു. കേസുകളുടെ എണ്ണത്തിലെ ഭീതീതമായ വര്‍ധനയില്‍ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയെ പോലെ നില്‍ക്കുന്നു. ഇത്തരത്തില്‍ കേസുകളുടെ വര്‍ധന കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. പൊലീസ് കേന്ദ്രങ്ങളും കുറ്റാന്വേഷണ രംഗത്തെ വിദഗ്ദ്ധരുമെല്ലാം ഒരു പോലെ പറയുന്നു-ഈ വര്‍ധനയില്‍ ആശങ്കപ്പെടണമെന്ന്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാംസ്‌കാരിക കേരളം ഞെട്ടല്‍ പ്രകടിപ്പിച്ച് നില്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പിനും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മാത്രം ഞെട്ടലില്ല എന്നത് ക്രിമിനലുകളെ പിന്തുണക്കുന്നതിലുളള ഭരണകൂടത്തിന്റെ വ്യക്തമായ തെളിവായി മാറുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ ആശങ്കയിലാണ്. കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമാവുന്നതിനൊപ്പം കൊലപാതകങ്ങളും വര്‍ധിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കൃത്യമായ നടപടികള്‍ ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ആ വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖകളായി മാറുകയും ചെയ്യുന്നുണ്ട്. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം എവിടെയുമെത്തി നില്‍ക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ പോലും പരസ്യമായി സമരത്തിനിറങ്ങുന്ന കാഴ്ചയും കേരളത്തില്‍ കാണുന്നു. സദാചാര കൊലകള്‍ വര്‍ധിക്കുമ്പോള്‍ അതില്‍ പലതിലും ഭരണകക്ഷിയിലുളളവരുടെ പങ്കും സംശയിക്കപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ ഗുഡാലോചനയുണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് സിനിമാ മേഖലയിലുള്ള ഉന്നതരാണ്. അനുഭവങ്ങളില്‍ നിന്ന് അവര്‍ ഗുഢാലോചാന ആരോപിച്ചപ്പോള്‍ അത് നിഷേധിച്ചത് പൊലീസ് ഉന്നതരല്ല-അവരെയും നയിക്കുന്ന മുഖ്യമന്ത്രിയാണ്. സാധാരണ ഗതിയില്‍ അന്വേഷണം നടക്കുമ്പോള്‍ ഉന്നത സ്ഥാനത്തുളളവര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാറില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വെച്ച് പറഞ്ഞ വാക്കുകള്‍ പൊലീസിന് പോലും ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി. പള്‍സര്‍ സുനി എന്ന ക്രിമിനലിന് പിറകില്‍ മറ്റ് പലരുമുണ്ടെന്ന് ആക്രമിക്കപ്പെട്ട താരം പറയുമ്പോള്‍, സര്‍ക്കാര്‍ എന്തിന് ആ വാദം നിരാകരിക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം പ്രസക്തമാണ്. അന്വേഷണം പൊലീസിനാണ് നല്‍കേണ്ടത്. അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ എന്തിന് ഭരണകൂടം നിലപാട് വ്യക്തമാക്കണം… ജിഷ്ണു പ്രണോയിയുടെ കേസില്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ എത്രയോ തവണ അഭ്യര്‍ത്ഥിച്ചിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആ വീട്ടിലേക്ക് പോയില്ല-ആ മാതാവിന്റെ കണ്ണുനീര്‍ കാണുന്നില്ല. തിരുവനന്തപുരം യുനിവേഴ്‌സിറ്റി കോളജില്‍ സദാചാര പൊലീസ് ചമയാന്‍ ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ ചിലര്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിക്കുന്നത് ആക്രമണത്തിന് വിധേയനായ വിദ്യാര്‍ത്ഥിയും അവരുടെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഇതിലും വ്യക്തമായ ഉത്തരം സര്‍ക്കാരിനില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ബാധം നടക്കുമ്പോള്‍ കേവലമായ സമാധാന യോഗങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ നടക്കുന്നില്ല.
പൊലീസ് പല കാര്യങ്ങളിലും ഇരുട്ടില്‍ തപ്പുകയാണ്. വ്യക്തമായ മറുപടികള്‍ ഒരു കാര്യത്തിനുമില്ല. ഡി.ജി.പി പറയുന്നത് കേസന്വേഷണം മാജിക്ക് അല്ലെന്നാണ്. പള്‍സര്‍ സുനിയെ കോടതി വരാന്തയില്‍ മല്‍പ്പിടുത്തതിലുടെ കീഴടക്കിയത് അഭിമാനമാണെന്ന് പറയുന്ന ഉന്നത പൊലീസ് മേധാവികള്‍ക്ക് ഇത് വരെ ആ ക്രിമിനല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ നിര്‍ണായക തെളിവാകുമെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴി വിശ്വസിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാതെ പൊലീസ് പിന്മാറുമ്പോള്‍ നമ്മുടെ നാടിന്റെ ഈ ദുര്‍ഘട യാത്രയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. കേവലം രാഷ്ട്രീയമായ ആരോപണമല്ല കേസുകള്‍ വര്‍ധിച്ചുവെന്നത്. രാഷ്ട്രീയമായ വാക്കുകളാണെങ്കില്‍ അതിന് സര്‍ക്കാരിന് മറുപടി നല്‍കാം. പക്ഷേ ഇത് ആഭ്യന്തര വകുപ്പ് തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ ഈ കാര്യത്തില്‍ വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്‍കണം. ക്രിമിനലുകളെ നിലക്ക് നിര്‍ത്തണം. സമാധാന ജീവിതം ഉറപ്പ് വരുത്തണം. അതിന് മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങണം. അദ്ദേഹത്തില്‍ നിന്നും രാഷ്ട്രീയ വെല്ലുവിളികളല്ല കേരളം ആവശ്യപ്പെടുന്നത്. പക്വമായ പ്രവര്‍ത്തനവും മറുപടിയുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending