Connect with us

Views

റെക്കോര്‍ഡുകള്‍ അംഗീകരിക്കപ്പെടണം

Published

on

സ്വന്തം കഴിവുകളെ റെക്കോര്‍ഡുകളാക്കി സമൂഹത്തില്‍ മാതൃകയാകുന്ന വ്യക്തികള്‍ ഇന്ന് രാജ്യത്ത് അവഗണന നേരിടുന്നു. ജീവിതം തന്നെ പണയംവെച്ചു നേടുന്ന ദേശീയ, അന്തര്‍ ദേശീയ റെക്കോര്‍ഡുകള്‍ ജന പിന്തുണ ഏറെ യുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ അവ കണ്ടില്ലെന്നു മറ്റു മനുഷ്യരും മാധ്യമങ്ങളും സര്‍ക്കാരുകളും നടിക്കുബോള്‍ റെക്കോര്‍ഡ് ഉടമകള്‍ ഒരുപക്ഷേ മനസ് തളരുന്ന അവസ്ഥയിലാണ്. ഗിന്നസ്, ലിംകാ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ നേടിയവരുടെ കഥയാണിത്. സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത് നല്ലത് തന്നെ. എന്നാല്‍ അവയെ കുറച്ചു കാണുന്നു എന്ന തോന്നലും അല്ല. പക്ഷേ വ്യക്തി മുദ്ര പതിപ്പിച്ച റെക്കോര്‍ഡ് ഉടമകളുടെ കഴിവുകള്‍ നിസ്സാരമാണോ ?. പ്രസംഗത്തിലും വരയിലും മാജിക്കിലും ഡാന്‍സിലും എഴുത്തിലും കരാട്ടെയിലും എല്ലാ മനുഷ്യ കഴിവുകളിലും റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ നിസ്സാരക്കാരല്ല. അവരെ അംഗീകരിച്ചു മുഖ്യ ധാരയിലേക്ക് എത്തിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണ്.

ലിംകാ ബുക്കും ഇന്ത്യ ബുക്കും ദേശീയ റെക്കോര്‍ഡുകളാണ്. ഈ റെക്കോര്‍ഡുകള്‍ നേടിയവര്‍ പിന്നീട് ഗിന്നസ് റെക്കോര്‍ഡിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഒറ്റയടിക്ക് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടുന്നവരും ഉണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ആസ്ഥാനം ഫരീദാബാദിലാണ്. ലിംകാ ബുക്കിന്റെ ആസ്ഥാനം ഹരിയാനയിലാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ 2017 എഡിഷന്‍ കഴിഞ്ഞ മാസം പുറത്തിറക്കി. കേരളത്തില്‍ നിന്നും നിരവധി പേരുടെ കഴിവുകള്‍ രേഖപ്പെടുത്തിട്ടുണ്ട്. കുമളി സ്വദേശി കെ.എ അബ്ദുല്‍ റസാഖ് ഓയില്‍ പേസ്റ്റല്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍ നാലു ദേശീയ റെക്കോര്‍ഡുകള്‍ നേടി. ലേഖകന്‍ ഒരു വര്‍ഷം കൊണ്ട് എഴുതി കുട്ടിയ നൂറു ലേഖനങ്ങളുടെ റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. എരുമേലി സ്വദേശിയായ ഇന്ത്യന്‍ ബ്രൂസ് ലീ ഡോ കെ.ജെ ജോസഫ് കൈക്കരുത്തു മുഖേനെ 18 ഇഞ്ച് കമ്പി പൊട്ടിച്ചതും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. അങ്ങനെ നിരവധിയായ കേരള റെക്കോര്‍ഡുകള്‍ ദേശീയ അളവില്‍ എത്തിക്കപ്പെട്ടു. അടുത്ത ഏപ്രില്‍ ഏഴിന് ഇന്ത്യയില്‍ 230 നഗരങ്ങളില്‍ ഇന്ത്യ ഓഫ് റെക്കോര്‍ഡ് റെക്കോര്‍ഡുകളുടെ ഉത്സവം സംഘടിപ്പിക്കുകയാണ്. ഒരു മിനിറ്റ് കാലയളവില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ ഒരേ വേദിയില്‍ ഒത്തു കൂടും. ഒരു മിനിറ്റിനുള്ളില്‍ 100 പുഷ് അപ്പ് മുതല്‍ ഒരു മിനിറ്റുനുള്ളില്‍ കൂടുതല്‍ വെള്ളം കുടിക്കല്‍, സി.ഡി മാനിപുലേഷന്‍, 300 സ്‌കിപ്പിങ്, അങ്ങനെ നിരവധിയായ റെക്കോര്‍ഡുകള്‍ അന്ന് കേരളത്തില്‍ സ്ഥാപിക്കപ്പെടും. കേരളത്തില്‍ എറണാകുളം ചാവറ സാംസ്‌കാരിക കേന്ദ്രത്തില്‍ ഏപ്രില്‍ ഏഴിന് റെക്കോര്‍ഡ് ഉത്സവം നടത്തും. സ്വന്തം കഴിവുകള്‍ ജീവിതത്തിനും നാടിനും വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് അവതരിപ്പിക്കുന്ന റെക്കോര്‍ഡുകളുടെ ഉത്സവം ആഘോഷമാക്കി മാറ്റാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ 82 എണ്ണം ഇപ്പോഴും അനാഥം

Published

on

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, ഇനിയും 30ലധികം മൃതദേഹങ്ങൾക്ക് ആളുകൾ വന്നിട്ടില്ല.

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Bodies Of 82 Odisha Crash Victims Still Unclaimed At AIIMS Bhubaneswar

ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശമില്ല. IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. 43 ബിഹാർ സ്വദേശികൾ അപകടത്തിൽ മരിച്ചതായും 44 പേർക്ക് പരുക്ക് ഏറ്റതായും മന്ത്രി ഷാനവാസ് ആലം അറിയിച്ചു.

Continue Reading

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

india

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികളുള്‍പ്പെടെ 7പേര്‍ തല്‍ക്ഷണം മരിച്ചു

Published

on

മധ്യപ്രദേശില്‍ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ജപ്പെടുന്നു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.

സിദ്ധിയിലെ ബരം ബാബ ഗ്രാമ പഞ്ചായത്തില്‍ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട ഏഴുപേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

Continue Reading

Trending