Views
കോടതി വിമര്‍ശനങ്ങളെ അഴകായി കാണരുത്
കേരള ഹൈക്കോടതി തുറന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനമെങ്കിലുമില്ലാതെ അന്നന്നത്തെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്നായിരിക്കുന്നു. കേരള പൊലീസ് മുതല്‍ വിജിലന്‍സ് വരെ നീതിപീഠത്തിന്റെ വിമര്‍ശനക്കൂരമ്പുകളില്‍ ദിനംപ്രതി അലിഞ്ഞില്ലാതാവുകയാണ്. കഴിഞ്ഞ പത്തു മാസത്തിനകം ഒരു ഡസനിലധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്ന ഒരു വിജിലന്‍സിന്റെ തലവനെ സര്‍ക്കാര്‍ ഇനിയും സംരക്ഷിക്കുന്നതെന്തിനെന്ന ചോദ്യം ജന മനസ്സുകളില്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്നലെ ഒരിക്കല്‍കൂടി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശം ഉണ്ടായിരിക്കുന്നു. ഇനിയും എന്തിനാണ് ഇത്തരമൊരു ഡയറക്ടറെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നായിരുന്നു വിവിധ പരാതികളിന്മേല്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ജഡ്ജി ആരാഞ്ഞത്. ഈ ചോദ്യം ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ജിഷ വധക്കേസ്, മുന്‍മന്ത്രി കെ.എം മാണിക്കെതിരായ പരാതികള്‍ തുടങ്ങിയ വിവിധ ഹര്‍ജികളിന്മേലുള്ള വാദത്തിനിടെയായിരുന്നു ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്് തോമസിനെതിരായ കോടതിയുടെ ആവര്‍ത്തിത പരാമര്‍ശങ്ങള്‍. കോടതിയുടെയും നിയമസഭയുടെയും പരിധിയില്‍പെട്ട വിഷയങ്ങളിലും വിജിലന്‍സ് ഡയറക്ടര്‍ ഇടപെടുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി ചോദിച്ചിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. പൊലീസ് വകുപ്പിന്റെ മാത്രം ചുമതലയിലുള്ള ജിഷ വധക്കേസ് അന്വേഷണം തുടര്‍ന്നുവരുന്ന ഘട്ടത്തില്‍ വിജിലന്‍സിന് എന്തു കാര്യമാണ് ഈ കേസിലുള്ളതെന്ന് കോടതി ചോദിച്ചു. ജേക്കബ് തോമസിനെതിരെ ഇതിലും ഗുരുതരമായ ആക്ഷേപങ്ങള്‍ ഇനി ഉയരാനില്ല. സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചകളും അഴിമതിയും തടയുന്നതിന് രൂപീകൃതമായ വിജിലന്‍സ് സംവിധാനത്തിനെതിരെ കോടതിയില്‍ നിന്ന് ഇത്രയും രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയുടെ മാത്രം താല്‍പര്യ പ്രകാരമാണ് അദ്ദേഹം ആ പദവിയില്‍ തുടരുന്നത്. ജേക്കബ് തോമസ് തമിഴ്‌നാട്ടില്‍ വഴിവിട്ട് ഭൂമിവാങ്ങിയെന്ന കാര്യം പ്രതിപക്ഷം നിയമസഭയില്‍ കഴിഞ്ഞയാഴ്ച വസ്തുതകളുടെ ബലത്തോടെ ഉയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ജേക്കബ് തോമസിന്റെ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നാണ് പിണറായി വിജയന്‍ സഭയില്‍ നല്‍കിയ മറുപടി.
അഴിമതി വിരുദ്ധ നടപടികള്‍ക്ക് ചുക്കാനേന്തുന്ന ആളെന്ന നിലയില്‍ നൂറു ശതമാനവും സുതാര്യമായ പ്രവര്‍ത്തനമാണ് ഒരു വിജിലന്‍സ് തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കോടികളുടെ സാമഗ്രികള്‍ വഴിവിട്ട് വാങ്ങിയെന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നും ജോലിയില്‍ നിന്ന് അവധിയെടുത്ത് സ്വകാര്യ കോളജില്‍ ക്ലാസെടുത്ത് ശമ്പളം പറ്റിയെന്നുമൊക്കെയാണ് ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കൊട്ടിഘോഷിച്ചാണ് പൊലീസ് നിര്‍മാണ വകുപ്പിന്റെ ചുമതലയുള്ള ജേക്കബ് തോമസിനെ പിണറായി വിജയന്‍ വിജിലന്‍സ് തലപ്പത്തേക്ക് ആനയിച്ചിരുത്തിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് നടത്താന്‍ അനുമതി ചോദിച്ച് വാര്‍ത്ത സൃഷ്ടിച്ചയാളാണ് ടിയാന്‍. അഗ്നിശമന സേനാ വകുപ്പില്‍ നിന്നുമാറ്റി എന്നതായിരുന്നു ജേക്കബ് തോമസിന്റെ കൊതിക്കെറിവിന് കാരണം. സര്‍ക്കാരിന് മുകളില്‍ എല്ലാ വകുപ്പുകളിലും ക്രിയേറ്റീവ് വിജിലന്‍സായി ഇടപെടുമെന്ന വീമ്പുപറച്ചിലായി പിന്നീട്. ഇതിനായി ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡുമൊക്കെ പോക്കറ്റില്‍ നിന്ന് ഉയര്‍ത്തിക്കാട്ടി ജനപ്രിയത നേടാനും ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു. എന്നാല്‍ വിജിലന്‍സ് ഏറ്റെടുത്ത പ്രമാദമായതെന്നുകരുതിയ കേസുകളിലെല്ലാം തെളിവില്ലെന്ന സത്യവാങ്മൂലമാണ് കോടതികളില്‍ വിജിലന്‍സ് നല്‍കിക്കൊണ്ടിരുന്നത്. ഉന്നതരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ അവരുടെ സ്വകാര്യ വസതികളിലടക്കം പരിശോധന നടത്തി. ഇതോടെ ഭരണം സ്തംഭിച്ചു. ഐ.ജി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരായ പരാതിയിലും വിജിലന്‍സിന് കോടതിയുടെ വിമര്‍ശന ശരമേറ്റു. ആരെങ്കിലുമൊരാള്‍ വെള്ളക്കടലാസില്‍ പരാതിയുമായി ചെന്നാല്‍ അന്വേഷണവുമായി രംഗത്തിറങ്ങി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക എന്ന തന്ത്രമാണ് ജേക്കബ് തോമസ് പയറ്റിവന്നത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് കോടതിയെക്കൊണ്ട് ചോദിപ്പിച്ചത് ഇതായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനം നടന്നുവെന്നാരോപിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണവും തെളിവില്ലെന്നുകണ്ട് തള്ളിക്കളയേണ്ടിവന്നു. മന്ത്രി ഇ.പി ജയരാജന്റെ രാജിക്ക് കാരണമായ ബന്ധു നിയമനക്കേസിലും വിജിലന്‍സിന് തിരിച്ചടിയാണ് ഏല്‍ക്കേണ്ടിവന്നത്.
ഈ കോലാഹലങ്ങള്‍ക്കെല്ലാമിടയിലും മുഖ്യമന്ത്രിയുടെ പ്രത്യേക വല്‍സലനായി ജേക്കബ് തോമസ്. ഉദ്യോഗസ്ഥനും അദ്ദേഹവും തമ്മിലെന്ത് അന്ത:രഹസ്യമാണ് ഉള്ളതെന്ന സംശയമാണിപ്പോള്‍ ജനമനസ്സില്‍ ഉയരുന്നത്. ഡി.ജി.പിയായിരുന്ന ടി.പി സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാരിനെതിരെ സുപ്രീം കോടതി തന്നെ പരാമര്‍ശങ്ങള്‍ നടത്തിയത് മറന്നുകൂടാ. ഏകാധിപത്യ രീതിയിലുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പഞ്ചപുച്ഛമടക്കിക്കഴിയേണ്ട അവസ്ഥയിലാണ് ഭരണകൂടം ഒന്നാകെ. സി.പി.ഐ ഇടക്ക് ചില ഒളിയമ്പുകളെയ്യുന്നുവെന്നല്ലാതെ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കുലുക്കം ലവലേശമില്ല. ഓരോ കോടതി വിമര്‍ശനവും ആസനത്തിലെ തണലായി കൊണ്ടുനടക്കുകയാണ് പിണറായി സര്‍ക്കാരെന്നു തോന്നുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് കുമ്പസാരിച്ചിട്ടും മൂന്നാറില്‍ സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ഔദ്യോഗിക രേഖകള്‍ പരസ്യമായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി വെള്ളപൂശുകയാണ്. നിരപരാധികളുടെ വധങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. അഴിച്ചുവിട്ട കൂട്ടം പോലെ പൊലീസ്. കുട്ടികള്‍ക്കുപോലും സൈ്വര്യമായി ജീവിക്കാനാവുന്നില്ല. വിദ്യാഭ്യാസ വകുപ്പ് കലക്കവെള്ളമായിട്ടും മുഖ്യമന്ത്രിക്ക് ഒരുപ്രതികരണവുമില്ല. ഇതെല്ലാം തെളിയിക്കുന്നത് വിജിലന്‍സ് മാത്രമല്ല, ആഭ്യന്തര വകുപ്പടക്കമുള്ള മുഖ്യമന്ത്രിയുടെ നിയന്ത്രണംവേണ്ട എല്ലാ വകുപ്പുകളും കെടുകാര്യസ്ഥതകൊണ്ട് മലീമസമായിരിക്കുന്നു. ഇനിയും കോടതിയെ പോലും വിലവെക്കാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അത് ജനാധിപത്യത്തെതന്നെ കുരുതിക്ക് കൊടുക്കലാകും.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india20 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment24 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india21 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india22 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

