Connect with us

Video Stories

ഫാസിസവും കാപട്യവും തുറന്നുകാട്ടുക

Published

on

രാജ്യവും കേരളവും ഇന്നഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ധീരതയോടെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മലപ്പുറംജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലെ ബഹുമാന്യരായ സമ്മതിദായകര്‍ക്ക് ഈ ദിനം കൈവന്നിരിക്കുന്നത്. മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍നിന്ന് മുസ്‌ലിംലീഗിന്റെ മുന്‍എം.എല്‍.എ അഡ്വ. കെ. എന്‍.എ ഖാദറിന് നിയമനിര്‍മാണസഭയിലേക്ക് വീണ്ടും വഴികാട്ടാനുള്ള സന്ദര്‍ഭം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിനടുത്ത് ഭൂരിപക്ഷവുമായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിന് ഒന്നര വര്‍ഷത്തിനകംതന്നെ തങ്ങളുടെ ജനപിന്തുണയും ഭൂരിപക്ഷവും വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഇന്നത്തെ ഉപതെരഞ്ഞെടുപ്പ്. അന്തരിച്ച മുസ്്‌ലിംലീഗ് നേതാവ് ഇ.അഹമ്മദിന്റെ സീറ്റില്‍ ആറുമാസം മുമ്പ് നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര മണ്ഡലം മാത്രം നല്‍കിയത് നാല്‍പതിനായിരത്തിലധികം ഭൂരിപക്ഷമായിരുന്നു. ജനാധിപത്യരംഗത്ത് തങ്ങളുടെ ഉറച്ച കൈയൊപ്പ് ചാര്‍ത്തുകയാണ് അന്ന് വേങ്ങര നിര്‍വഹിച്ച ദൗത്യം. ആ പിന്തുണയും സഹായവും അതിലും മേലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ ജനാധിപത്യശക്തികളും സമാധാനപ്രിയരായ വോട്ടര്‍മാരും യു.ഡി.എഫിന്റെയും മറ്റും പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും.
ഈ ആത്മവിശ്വാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രചാരണവും ജനസഹകരണവുമാണ് കഴിഞ്ഞ മൂന്നാഴ്ചയോളം വേങ്ങര മണ്ഡലത്തിലൊട്ടാകെയായി ദര്‍ശിക്കാനായത്. യു.ഡി.എഫിന്റെ മുഖ്യ എതിരാളിയായി രംഗത്തുള്ള ഇടതുമുന്നണിക്ക് ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിനടുത്തുപോലും (38,057) വോട്ട് എത്തിക്കാനായിരുന്നില്ല. 2016ല്‍ ഇടതിന്റെ സ്ഥാനാര്‍ഥി 34,124 വോട്ടിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 40,259 ആയി ഉയരുകയും ഇടതുമുന്നണിക്ക് വോട്ടുകള്‍ വീണ്ടും കുറയുന്ന (33,275) കാഴ്ചയുമാണ് കാണാനായത്. ബി.ജെ.പിക്കും വോട്ടിലെ കുറവുതന്നെ. ഇത് വേങ്ങരക്കോ മലപ്പുറത്തിനോ കേരളത്തിനോ മാത്രമുള്ള സന്ദേശമല്ലെന്നും രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ്-വര്‍ഗീയ പ്രതിലോമ ശക്തികള്‍ക്കും അതിന് ഒളിഞ്ഞുംതെളിഞ്ഞും സഹായവും സഹകരണവും നല്‍കിവരുന്നവര്‍ക്കുമുള്ള രോഷപ്രകടനം കൂടിയായിരുന്നുവെന്നും സ്ഥിരമനസ്സുള്ള ആര്‍ക്കും നിരീക്ഷിക്കാനാകും.
ഒരുഭാഗത്ത് മത ന്യൂനപക്ഷങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അഭിമാനിതമായ അസ്തിത്വത്തെയും ചോദ്യംചെയ്യുകയും തച്ചുടക്കുകയും ചെയ്യുന്ന നാസിസ്റ്റ് മാതൃകയാണെങ്കില്‍, വേങ്ങരക്കും കേരളത്തിനും നേരിടാനുള്ളത് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ആശയത്തിന്റെ പേരിലുള്ള കാട്ടാളത്തവും മതേതര കാപട്യവുമാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെയും നിയമങ്ങളെയും കാറ്റില്‍പറത്തിയാണ് ദലിതര്‍ക്കും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ എതിരായ നിലപാടെടുത്തുകൊണ്ടിരിക്കുന്നത്. ഇതാകട്ടെ ഒളിച്ചും മറച്ചുമല്ല, പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ്. ജനാധിപത്യത്തിന്റെ മാര്‍ഗത്തില്‍ ഈ ദുശ്ശക്തിയെ നേരിട്ട് പോരാടി പരാജയപ്പെടുത്താനുള്ള ത്രാണി ഇന്നുമുള്ളത് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന് മാത്രമാണെന്നത് നിസ്സംശയമാണ്. ആ പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ഒരു കൈ സഹായം നല്‍കുന്നില്ലെന്നതോ പോകട്ടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ പിന്തുണക്കുന്ന സമീപനമാണ് സി.പി.എം പോലുള്ള മതേതരമെന്നഭിമാനിക്കുന്ന ഒരു കക്ഷി ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ആ പാര്‍ട്ടിയുടെ ഉന്നതവേദിയായ പൊളിറ്റ്ബ്യൂറോ തന്നെ ഇക്കാര്യം രേഖാമൂലം അടിവരയിട്ടു പറയുന്നു. ബി.ജെ.പി നേതൃത്വം നല്‍കുന്ന വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തലാണ് ലക്ഷ്യമെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന നയമാണ് സി.പി.എം സ്വീകരിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ സമ്മതം ഇതിനാവശ്യമാണെങ്കിലും പിണറായിയും കോടിയേരിയും എം.എ ബേബിയുമൊക്കെ ഒന്നിച്ചിരുന്ന വേദിയില്‍തന്നെയാണ് ഇത്തരമൊരു വിതണ്ഡവാദം സി. പി.എം പുറത്തുവിട്ടത് എന്നത് രാജ്യത്തെ മതേതര വിശ്വാസികളെയാകെ ലജ്ജിപ്പിച്ചിരിക്കുന്നു. അപ്പോള്‍ ഇവരുടെ യഥാര്‍ത്ഥോദ്ദേശ്യം വര്‍ഗീയതതന്നെയാണെന്ന്് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
സി.പി.എമ്മിന്റെ ഈ നയത്തില്‍ പുത്തരിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. 1989 വരെ ലോക്‌സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന, രാഷ്ട്രപിതാവിനെ വരെ വകവരുത്തിയ പാരമ്പര്യം പേറുന്ന ബി.ജെ.പി എന്ന തീവ്ര വലതുപക്ഷ വര്‍ഗീയ പാര്‍ട്ടിയെ എണ്‍പതംഗങ്ങളിലേക്ക് ഉയര്‍ത്തിയ അതേ പാരമ്പര്യം സി.പി.എമ്മടക്കമുള്ള ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ.് വി.പി സിങിനെ കോണ്‍ഗ്രസില്‍ നിന്ന ്ചാടിച്ച് അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണപ്രകാരം സി.പി.എം നേതാക്കള്‍ ബി.ജെ.പിയുമായി ഉണ്ടുറങ്ങിയ മാധ്യമക്കാഴ്ചകള്‍ കേവല രാഷ്ട്രീയബോധമുള്ളൊരാള്‍ക്കും മറക്കാവുന്നതല്ല. സി.പി.എമ്മിന്റെ കൂടി പിന്തുണയോടെ അന്ന് സ്ഥാപിച്ച അടിത്തറയിലാണ് ഇന്ത്യാമഹാരാജ്യത്തിനെതിരെ കടുത്ത ഭീഷണിയുമായി ഇന്ന് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിലുള്ള ബി.ജെ.പി നേതൃത്വം ജനാധിപത്യത്തെ നോക്കി അട്ടഹാസമിളക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സഹായത്തിന് തങ്ങളാണുള്ളതെന്ന് വീമ്പുപറയുന്ന സി.പി.എമ്മിനെ അറുപത്തഞ്ചില്‍ നിന്ന് ഒന്‍പത് സീറ്റിലേക്ക് ചുരുട്ടിക്കൂട്ടിയതും ഇതേ അന്ധമായ കോണ്‍ഗ്രസ് വിരോധം തന്നെയാണ്. 2015ല്‍ ബീഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും മഹാസഖ്യത്തിനെതിരെ പരസ്യമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തിയ സി.പി.എമ്മിന് ഇനിയും കോണ്‍ഗ്രസ് വിരോധത്തെ അബദ്ധമെന്നുപറഞ്ഞ് കൈകഴുകാനാകില്ല.
കേരളത്തില്‍ ഇനി അഞ്ചു കൊല്ലം വില കയറില്ലെന്നും അഴിമതി തുടച്ചുനീക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് അവശ്യസാധനവില വാണംകണക്കെ കുതിക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുതകര്‍ക്കുകും ചെയ്യുമ്പോള്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാമെന്ന് പറയുന്നത് സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള പാഴ്ശ്രമമാണ്. മതന്യൂനപക്ഷങ്ങളുടെ കാര്യംവരുമ്പോള്‍ എന്ത് നിലപാടാണ് സി.പി.എം സ്വീകരിക്കുക എന്നതിന് എത്രയോ തെളിവുകള്‍ നിരത്താനാകും. ഇത് മലപ്പുറമാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകള്‍ക്കെതിരെ വിരിമാറുകാട്ടി പോരാടി മരിച്ച മഹത്തുക്കളുറങ്ങുന്ന മണ്ണ്. കേവലം വോട്ടിന് വേണ്ടിയുള്ള സഖാക്കളുടെ ഇട്ടാമുട്ടുവാദങ്ങള്‍കൊണ്ട് വേങ്ങരയുടെ പാരമ്പര്യ, മതേതര മനസ്സിനെ ഇളക്കാന്‍ കഴിയുമെന്ന് കരുതിയാല്‍ അത് തിരിച്ചറിയാനുള്ള ശേഷി മലപ്പുറത്തിനും വേങ്ങരക്കുമുണ്ടെന്ന് വിനയപുരസ്സരം ഓര്‍മിപ്പിക്കട്ടെ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending