Connect with us

Video Stories

അന്നം തരുന്നവര്‍ ഓര്‍മിപ്പിക്കുന്നത്

Published

on

രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ തളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭീതിതമായ ഭാവിയെയാണ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അമ്പത്തെട്ടു ശതമാനം വരുമാനവും ഗാന്ധിജി വിഭാവനംചെയ്ത സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമീണ മേഖലയിലായിരിക്കെ അതിനെ പരിപോഷിപ്പിക്കുന്നതിന് പകരം സര്‍ക്കാരുകള്‍ കാട്ടുന്ന അമിതമായ നഗരവത്കരണ ത്വരയാണ് ഈ പ്രതിസന്ധിക്ക് കാരണം. നോട്ടു നിരോധനത്തിന്റെ ഏതാനും ദിവസത്തിന് ശേഷം 2016 നവംബര്‍ 16ന് കേന്ദ്ര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് 63 വന്‍കിട കോര്‍പറേറ്റുകളുടെ 7016 കോടി രൂപയായിരുന്നു. ഇതേ സര്‍ക്കാരാണ് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ വായ്പകളുടെ പലിശയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന നയം സ്വീകരിച്ചിരിക്കുന്നത് എന്നത് തികച്ചും വൈരുധ്യാത്മകമായിരിക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നടത്തിയ പ്രസ്താവന നോക്കുക: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രം ഒരുക്കമല്ല. സര്‍ക്കാരുകള്‍ക്ക് അവരവരുടെ ശേഷിയനുസരിച്ച് അത് ചെയ്യാം. പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത് എന്നതില്‍ പലതും ഒളിഞ്ഞുകിടപ്പുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഇതേപ്രശ്‌നം ഉന്നയിച്ചതാണ്. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നുകണ്ട് അഭ്യര്‍ഥിച്ചിട്ടും ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറായില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ കര്‍ഷക രോഷത്തിന്റെ എരിതീയില്‍ പെട്ടുഴലുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ മെട്രോക്കും മറ്റും മുടക്കുന്ന കോടികളുടെ ചെറിയ പങ്ക് കാര്‍ഷിക മേഖലക്ക് വേണ്ടി നീക്കിവെച്ചാല്‍ മാത്രംമതി ഈ പ്രതിസന്ധി തല്‍കാലത്തേക്കെങ്കിലും പരിഹരിക്കാന്‍. ഫലമോ ഗ്രാമീണ യുവത സര്‍ക്കാരുകളുടെയും കോര്‍പറേറ്റുകളുടെയും കാടടച്ച നഗരക്കൊതിയുടെ പിന്നാലെ പായുന്നു. മധ്യപ്രദേശില്‍ ജൂണ്‍ ആറിനുണ്ടായ കര്‍ഷക പ്രക്ഷോഭത്തില്‍ കൊലചെയ്യപ്പെട്ടവരില്‍ പത്താംക്ലാസ് പാസായ യുവാവുമുണ്ടായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് കര്‍ഷകരുടെ നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എ.ബി വാജ്‌പേയിയുടെ ‘തിളങ്ങുന്ന ഇന്ത്യ’യുടെ കാലത്ത് വിവിധ വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കൃഷി ഉപേക്ഷിച്ച് മുംബൈ, ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളിലേക്ക് കുടിയേറിയ കര്‍ഷക കുടുംബങ്ങളുടെ സംഭവ കഥകള്‍ ഏറെ വായിച്ചറിഞ്ഞവരാണ് നമ്മള്‍. പതിനായിരക്കണക്കിന് കര്‍ഷകരാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ ഗ്രാമത്തില്‍ മാത്രം ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഉണ്ടായ വരള്‍ച്ചയുടെ കെടുതി അനുഭവിച്ചു തീര്‍ക്കുകയായിരുന്നു കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പൊതുവെ ലഭിച്ച മഴയാണ് ഇപ്പോഴത്തെ ഉത്പാദന വര്‍ധനവിനും വിലക്കുറവിനും ഇടയാക്കിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ സവാളയുടെ വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ ഏതാനും മാസം മുമ്പുതന്നെ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും ഇന്നും വേണ്ട നടപടി ഉണ്ടായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പാക്കേജാണ് പ്രതീക്ഷക്കു വകയുള്ളത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാകട്ടെ കര്‍ഷകരെ കളിയാക്കുന്ന രീതിയില്‍ നിരാഹാരം അനുഷ്ഠിച്ചാണ് അവരുടെ ആവശ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ബി.ജെ.പിയാണ് ഭരിക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് രാഷ്ട്രീയമായിത്തന്നെ ഇടപെട്ട് പരിഹാരം കാണാമെന്നിരിക്കെ പ്രശ്‌നത്തെ സംസ്ഥാനങ്ങളുടെ തലയില്‍വെച്ച് കൈയൊഴിയുന്നത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഗുജറാത്ത് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ടു കൊല്ലത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയേണ്ടിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ച് കാര്‍ഷികകടം എഴുതിത്തള്ളിയത് മാതൃകയാണ്. ഈ വര്‍ഷം ആറു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ കാര്‍ഷിക വളര്‍ച്ച 4.4 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഇറക്കുമതി നയം കൂനിന്മേല്‍ കുരുവായി.
വര്‍ധിച്ചുവരുന്ന കടബാധ്യതയാണ് ഇന്ന് ഇന്ത്യന്‍ കര്‍ഷകനെ അലട്ടുന്നത്. കുറഞ്ഞ ജലസേചന സസൗകര്യം, മഴക്കുറവ്, വിലയില്ലായ്മ തുടങ്ങിയവയേക്കാള്‍ കര്‍ഷകന്‍ പ്രയാസപ്പെടുന്നത് ചെലവിന് ആനുപാതികമായി ഉത്പാദനം കൂട്ടാന്‍ കഴിയുന്നില്ല എന്നതാണ്. കേന്ദ്രം ഒരു സംഖ്യ താങ്ങുവില നല്‍കുകയും ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുകയും ചെയ്യുക എന്ന രീതി പ്രായോഗികമല്ലാതായിരിക്കുന്നു. കേരളംനെല്ലിന്റെ സംഭരണ വിലയില്‍ ഇരുന്നൂറിലധികം കോടി രൂപയാണ് കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. സംഭരിച്ചയുടന്‍ വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുന്നണിയാണ് ഭരിക്കുന്നത് എന്നോര്‍ക്കണം. സത്യത്തില്‍ നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നോട്ടു നിരോധനമാണ് കര്‍ഷകന്റെ ദുരിതം ഇരട്ടിപ്പിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2015ല്‍ 7.1 ശതമാനമായിരുന്ന രാജ്യത്തിന്റെ ആഭ്യന്തര വരള്‍ച്ചാനിരക്ക് ഈ വര്‍ഷമാദ്യം 6.1 ശതമാനമായി കുറഞ്ഞത് മോദിയുടെ നയം മൂലമായിരുന്നുവെന്ന് ഇതിനകം വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. വിളയിറക്കുന്ന കാലത്താണ് നോട്ടു നിരോധനംമൂലം കര്‍ഷകന് പണത്തിന് നെട്ടോട്ടമോടേണ്ടിവന്നത്.
ലോകത്തെ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമെന്നനിലക്ക് (35 വയസ്സിനുതാഴെ 65 ശതമാനം) അപാരമായ ഈ ക്രയശേഷിയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുവിടുന്നതിന് സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും പ്രത്യേക നയമൊന്നുമില്ല. കേന്ദ്രമാകട്ടെ കശാപ്പുനിരോധനം പോലുള്ള കൂടുതല്‍ കര്‍ഷകവിരുദ്ധമായ നിലപാടിലേക്ക് തിരിഞ്ഞിരിക്കുന്നു. ഭൂമിയെ തുണ്ടംതുണ്ടമാക്കുന്ന നടപടിയുടെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് കൂടുതല്‍ പ്രായോഗികവും ഉത്പാദനക്ഷമവുമായ സംവിധാനത്തിലേക്ക് ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു. തൊഴിലുറപ്പു പദ്ധതികൊണ്ട് ഉത്പാദന മേഖലയില്‍ എന്തു നേടിയെന്നുകൂടി വിലയിരുത്തണം. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നം വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇപ്പോഴും കടലാസ് പദ്ധതികളായി മാത്രം നില്‍ക്കുന്നത് മാറ്റാന്‍ ആത്മാര്‍ഥമായ നീക്കം നടക്കണം. വിലക്കയറ്റത്തെപോലെ തന്നെ വിലക്കുറവിലും ശ്രദ്ധപതിയുകയും ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയും വേണം. വ്യവസായികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സാമാജികരുടെയും വരുമാനത്തിലുള്ള താല്‍പര്യമെങ്കിലും സര്‍ക്കാരുകള്‍ അന്നംതരുന്നവരോട് കാട്ടണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending