Video Stories
കൂടത്തായി: അപൂര്‍വങ്ങളില്‍ അപൂര്‍വമായി അവസാനിക്കട്ടെ

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ക്കും ഇപ്പോള്‍ നടന്ന അറസ്റ്റിനും സമാനമായി അനവധി സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പിണറായിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര് കൊല്ലപ്പെട്ടതാണ് സമാന സ്വഭാവത്തിലുണ്ടായ മറ്റൊരു കേസ്. ഈ രണ്ട് സംഭവങ്ങള്‍ക്കും ചില കാര്യങ്ങളിലെങ്കിലും പൊതുസ്വഭാവങ്ങളുണ്ട്. പിണറായിയില്‍ സൗമ്യ എന്ന യുവതി, സ്വന്തം മക്കളേയും മാതാപിതാക്കളേയുമാണ് വകവരുത്തിയത്. കൂടത്തായിയില്‍ സ്വന്തം ഭര്‍ത്താവിനെ ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി എന്ന യുവതി അറസ്റ്റിലായിരിക്കുന്നത്. സമാനതകളുണ്ടെങ്കിലും പിണറായിയിലെ സൗമ്യയുടെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക പരിസരമാണ് ജോളിയുടേത്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയുള്ള മധ്യവര്‍ഗ കുടുംബത്തിലെ അംഗമാണ് ജോളി. ഒരു കുടുംബത്തില്‍ നടന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങളെന്ന നിലയില്‍ കൂടത്തായിയിലെ ദുരൂഹമരണങ്ങളെ സാമാന്യവല്ക്കരിക്കാന് കഴിയില്ല. ഇവിടെ നടന്ന ദുരൂഹമരണങ്ങളോടൊപ്പം തന്നെ ഭീതിപ്പെടുത്തുന്നതാണ് അതിലേക്ക് നയിച്ച കാരണങ്ങളും. ആദ്യ കൊല നടത്തി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോളി പിടിയിലാകുന്നത്. കൃത്യമായ ഇടവേളകളില്‍ ഏതൊരു കുറ്റാന്വേഷണ കഥയേയും വെല്ലുന്ന രീതിയില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഒരു യുവതിക്ക് കഴിഞ്ഞുവെന്നത് അത്ഭുതാവഹമാണ്. തെളിവുകളില്ലാതെ, ബന്ധുക്കളില്‍ സംശയ സൂചന പോലും നല്‍കാതെ കൊലപാതകങ്ങള്‍ നടത്താനും കൊലപാതകത്തിന് കൂട്ടുനിന്നവരില്‍ നിന്ന് രഹസ്യം ചോരാതെ സൂക്ഷിക്കാനും കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. വ്യത്യസ്ത കാരണങ്ങളാലാണ് ഓരോ കൊലപാതകവും നടത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സാമാന്യയുക്തിയുള്ള ഒരാള്‍ക്ക് യുവതി പറഞ്ഞ കാരണങ്ങളിലൊന്നും ഗൗരവമുള്ള എന്തെങ്കിലും കണ്ടെത്താന്‍ കഴിയില്ല. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള പ്രയാണത്തില്‍ തടസ്സങ്ങളായി നിന്നവരെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.
മധ്യവര്‍ഗ കുടുംബത്തിലെ ഒരു യുവതി നീണ്ട പതിനേഴ് വര്‍ഷങ്ങളാണ് ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചത്. എന്‍.ഐ.ടി പോലൊരു പ്രമുഖ സ്ഥാപനത്തില്‍ ലക്ചറാണെന്ന ജോളിയുടെ അവകാശവാദത്തെ ആദ്യഭര്‍ത്താവും രണ്ടാം ഭര്‍ത്താവും കണ്ണടച്ച് വിശ്വസിക്കുന്ന വിധം മലയാളികളുടെ കുടുംബ ബന്ധങ്ങളിലുണ്ടായ തകര്‍ച്ച കൂടിയാണ് കൂടത്തായി സംഭവം അടയാളപ്പെടുത്തുന്നത്. ഇവര്‍ക്ക് മാത്രമല്ല, ബന്ധുക്കളിലൊരാള്‍ക്ക് പോലും ജോളി എവിടെ ജോലി ചെയ്യുന്നുവെന്ന അറിവില്ലായിരുന്നുവെത്രെ. മലയാളിയുടെ കുടുംബ ബന്ധങ്ങള്‍ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിലേക്കും ഉപരിപ്ലവമായ സംഭാഷണങ്ങളിലും ഒതുങ്ങിത്തീരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന് ഇതിനപ്പുറമുള്ള ഉദാഹരണം വേണ്ടതില്ല. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കുടുംബവും ബന്ധങ്ങളും ഓര്‍ക്കപ്പെടാതെ പോകുന്ന ദുരവസ്ഥയോടൊപ്പം സംസ്ഥാനത്ത് ഗാര്‍ഹിക കൊലപാതകങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ടെന്ന വസ്തുത കൂടി ചേര്‍ത്ത് വെക്കണം. കുടുംബബന്ധങ്ങളുടെ പവിത്രതയെന്നത് പഴഞ്ചന്‍ മനോഭാവമാണെന്ന ചിന്ത പുതുതലമുറയെ ഗ്രസിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. കൂടത്തായി സംഭവത്തെ ആവുംവിധം ഇപ്പോള്‍ പൊലിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് പോലും.
പതിനാല് വര്‍ഷത്തിനിടെ ഒരു കുടുംബത്തില്‍ നടന്ന ആറ് കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ കഥകളും ഉപകഥകളും കൂട്ടിച്ചേര്‍ക്കപ്പെടുന്നത് സ്വാഭാവികമാണ്. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ മൂന്ന് പേരുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന സത്യം കൂടി ഇതിനൊപ്പമുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചെങ്കിലും തുടരന്വേഷണം നടത്താതെ ആത്മഹത്യാ പട്ടികയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുകയായിരുന്നു. റോയ് തോമസിന്റെ മരണത്തില്‍ സംശയം തോന്നി പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവന് എം.എം മാത്യു സമാനരീതിയില്‍ കൊല്ലപ്പെട്ടപ്പോഴും പൊലീസ് അന്വേഷണത്തിന് മുതിര്‍ന്നില്ലെന്നത് പുനരാലോചിക്കപ്പെടേണ്ട അത്ഭുതമാണ്. ആറ് ദുര്‍മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തുന്നതില്‍ പൊലീസ് ഇപ്പോള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് സേനയിലെ ചിലര്‍ക്കെങ്കിലും പിഞ്ചുകുട്ടിയടക്കം മൂന്നു പേരുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാകില്ല.
ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റേയും ഭര്‍തൃപിതാവ് ടോം തോമസിന്റേയും മരണങ്ങളില്‍ ദുരൂഹത നിഴലിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. അതേസമയം പോസ്റ്റ്മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളും റോയ് തോമസിന്റേത് ആത്മഹത്യയല്ലെന്ന നിഗമനത്തിലേക്കെത്താന്‍ പര്യാപ്തമായിരുന്നു. ജോളിയുടെ മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടരാതെ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. റോയ് തോമസിന്റെ ദുരൂഹ മരണത്തെക്കുറിച്ച് തുടരന്വേഷണം നടന്നിരുന്നുവെങ്കില്‍ എം.എം മാത്യുവും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയും രണ്ടു വയസ്സുള്ള മകളും കൊല്ലപ്പെടുമായിരുന്നില്ല. റോയ് തോമസിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപം ബോധപൂര്‍വമാണോ എന്ന് കൂടി കണ്ടെത്തേണ്ട ബാധ്യത ഇപ്പോള്‍ അന്വേഷണ സംഘത്തിന് മേലുണ്ട്. എങ്കില്‍ മാത്രമേ സമ്പത്തിനും വഴിവിട്ട ജീവിതത്തിനുമായി പിഞ്ചുകുട്ടിയടക്കം ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്താന്‍ യുവതിയെ സഹായിച്ച മുഴുവന്‍ പേരും നിയമത്തിന് മുന്നിലെത്തൂ.
സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മേഖലകളില്‍ ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തിന് ഒരു കുടുംബത്തില്‍ നടന്ന പരമ്പര കൊലപാതകങ്ങളുണ്ടാക്കിയ നാണക്കേടിനെ ചെറുതായി കാണാനാകില്ല. തകരുന്ന കുടുംബ ബന്ധങ്ങളും ഉപരിപ്ലവമാകുന്ന സൗഹൃദങ്ങളും സാമൂഹിക പ്രതിബദ്ധത വേണ്ടെന്ന പുതുനിലപാടും കേരളത്തിന്റെ മഹിത പരാമ്പര്യത്തെ കീഴ്മേല്‍ മറിക്കും. കൂടത്തായി സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വ സംഭവമായി ചരിത്രം രേഖപ്പെടുത്തണമെങ്കില്‍ കേരളീയ സമൂഹം വൈയക്തിക നേട്ടങ്ങളുടെ മോഹാലസ്യം വിട്ടുണരുക തന്നെ വേണം. സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റെയും പച്ചത്തുരുത്തുകളെ വീണ്ടെടുത്തില്ലെങ്കില്‍ കെട്ട വാര്‍ത്തകളുടെ ദുര്‍ഗന്ധത്താല്‍ നന്മ നശിച്ച മരുപ്പറമ്പായി കേരളം മാറും.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala3 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്