Video Stories
നമ്മുടെ നാട് എങ്ങോട്ടാണ്
ലാത്വിയ എന്ന യൂറോപ്യന്‍ രാജ്യം എല്ലാവര്ക്കും സുപരിചിതമായിരുന്നില്ല ഇത് വരെ. പക്ഷേ ആ നാട്ടില്‍ നിന്നും കേരളം കാണാനെത്തിയ ലിഗ എന്ന യുവതി മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ലോകം ഒന്നടങ്കം ഇന്ത്യയെയും കേരളത്തെയും പഴിച്ചു-ലിഗയുടെ സഹോദരി ഇവിടെയെത്തി കൊല്ലപ്പെട്ട സഹോദരിക്ക് വേണ്ടി ശക്തമായി സംസാരിച്ചു. അതോടെ ലാത്വിയ എന്ന അധികമാരുമറിയാത്ത യൂറോപ്യന്‍ രാജ്യത്തിനൊപ്പം നിന്നും മനസ്സലിവുള്ളവര്‍. അങ്ങനെ ലിഗ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണത്തിന് നിര്‍ബന്ധിതമായി. ആദ്യം നമ്മുടെ നിയമപാലകര്‍ പറഞ്ഞു ലിഗയുടെ മരണം ആത്മഹത്യയാണെന്ന്. സഹോദരി വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു ലിഗ ആത്മഹത്യ ചെയ്യില്ലെന്ന്. ആദ്യം സര്‍ക്കാര്‍ പൊലീസിനൊപ്പം നിന്നു-മുഖ്യമന്ത്രി ലിഗയുടെ സഹോദരിയെ കാണാന്‍പോലും തയ്യാറായില്ല. അശ്വതി ജ്വാല എന്ന വനിത സര്‍ക്കാരിനും പൊലിസിനുമെതിരെ രംഗത്ത് വന്നപ്പോള്‍ ചിലര്‍ അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ലിഗ മരിച്ചത് ക്രൂരമായ ബലാല്‍സംഗത്തിന് ശേഷമാണെന്ന സത്യം മനസ്സിലായത്. അതിന് ശേഷം ലിഗയുടെ സഹോദരിയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. തിരുവനന്തപുരം ശാന്തി കവാടത്തില്‍ ലിഗയുടെ അന്തിമ ചടങ്ങുകള്‍ നടത്തി സഹോദരി നാട്ടിലേക്ക് മടങ്ങി. മടങ്ങുന്നതിന് മുമ്പ് തന്നെ സഹായിച്ച, സഹോദരിക്കായി മനമുരുകി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും അവര്‍ നന്ദി പറഞ്ഞു. ഇതാണ് ലാത്വിയന്‍ മനസ്സെങ്കില്‍ നമ്മുടെ മനസ്സിനെ കുറിച്ച് ഗൗരവത്തില്‍ നമ്മള് തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്താണ് നമ്മുടെ നാടിന് സംഭവിച്ചത്…? ഉത്തരം പറയേണ്ടത് നമ്മള് തന്നെ. ദൈവത്തിന്റെ സ്വന്തം നാട് എന്നതാണല്ലോ കേരളത്തിന്റെ വിശേഷണം. നമ്മുടെ ടൂറിസം വെബ് സൈറ്റുകളില്‍ പോയാല്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വം മാത്രമാണ്. ആ മഹത്വത്തില്‍ വിശ്വസിച്ചാണല്ലോ ലിഗയെ പോലുളള വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത്. ഇങ്ങനെ വരുന്നവര്‍ക്ക് എന്ത് സഹായമാണ് നമ്മള് നല്‍കുന്നത്-കേവലം അധിക്ഷേപവും പരിഹാസങ്ങളും പീഡനങ്ങളുമെല്ലാം. ടൂറിസം വെബ് സൈറ്റുകളില്‍ പറയുന്നത് മധുര മനോഹര വാഗ്ദാനങ്ങളാണ്. കേരളത്തിലെ വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാറുള്ളത് സംശയലേശമന്യേ പറയാം-കോവളമാണ്. എന്താണ് നിലവില്‍ കോവളത്തിന്റെ അവസ്ഥ…? ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവളത്ത് ഒന്നുമില്ല. കടലോരവും പിന്നെ കൂറെ ബഹളവും. അതിനിടെ പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരുമെല്ലാം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതാണ് അവസ്ഥ. വെറുതെയല്ല നമ്മുടെ വിദേശ വരുമാനം കുറയുന്നത്. ഒരു തവണ കേരളത്തില്‍ വന്നവര്‍ പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കില്ല എന്ന സത്യത്തിന് അടിവരയിടുകയാണ് ലിഗയുടെ കൊലപാതകം.
മുമ്പെല്ലാം അതിഥികളെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഒന്നാം സ്ഥാനത്തായിരുന്നു നമ്മള്. വിദേശികള്‍ വഴി ചോദിച്ചാല്‍ അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതില്‍ ജാഗ്രത പാലിച്ചും നമ്മള് സ്വയം മാതൃകയായിരുന്നുവെങ്കില്‍ ഇന്ന് വഴി ചോദിച്ചാല്‍ പോലും കൃത്യമായി പറഞ്ഞ് കൊടുക്കാന്‍ നമ്മുടെ മനസ് അനുവദിക്കാത്തത് പോലെ. ലിഗയെ വഴി പറഞ്ഞ് തെറ്റിച്ചാണ് ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ട് പോയത്. അവിടെ വെച്ചാണ് പീഢിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ക്കശമായി തടയേണ്ടിയിരിക്കുന്നു. വിദേശികള്‍ മാത്രമല്ല സ്വദേശികളും ആക്രമിക്കപ്പെടുന്നത് വര്‍ധിക്കുമ്പോള്‍ പൊലീസ് തന്നെയാണ് ജാഗ്രത പാലിക്കേണ്ടത്. കേരളത്തിലെ പൊലീസിനെ എല്ലാത്തിനും കുറ്റം പറയാനാവില്ല. വളരെ കൃത്യമായി അന്വേഷണങ്ങള്‍ നടത്തുകയും കേസുകള്‍ തെളിയിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുമ്പോള്‍ തന്നെ പല കോണുകളിലായി അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ അത് പൊലീസിന്റെ പിഴവായി ഗണിക്കപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പൊലിസ് സ്റ്റേഷനും അവിടുത്തെ ഉദ്യോഗസ്ഥരും നമ്മുടെ നിയമപാലക സമൂഹത്തിന്റെ വലിയ മനസ്സിന്റെ തെളിവാണെങ്കില്‍ അത്തരത്തിലുള്ള സഹായ-സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിയമ ലംഘകരെ കര്‍ക്കശമായി നേരിടാന്‍ നിയമപാലക സമൂഹത്തിന് കഴിയണം.
കേരളത്തിലേക്ക് എല്ലാവര്ക്കും വരാമെന്ന സുരക്ഷാ സത്യം വ്യക്തമാക്കേണ്ടവര്‍ സര്‍ക്കാരും പൊലീസുമാണ്. ഈ കാര്യത്തില്‍ രാഷ്ട്രീയ ചിന്താഗതികള്‍ക്കപ്പുറം പൊതു മനസ്സാണ് ഉണരേണ്ടത്. ലിഗയുടെ കൊലപാതകം നല്കുന്ന ചിത്രത്തിന്റെ ഗൗരവം ഇപ്പോഴും പലര്‍ക്കും മനസ്സിലായിട്ടില്ല. അശ്വതി ജ്വാല എന്ന വനിതയുടെ ശബ്ദമാവണം നമ്മുടെ ശബ്ദം. അനീതി ആര് കാട്ടിയാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം. അപ്പോഴാണ് പൊലീസും സര്‍ക്കാരുമെല്ലാം ഉണരുക. നിയമം ഇവിടെ കര്‍ക്കശമാണ്. ആ നിയമത്തെ കര്‍ക്കശമായി തന്നെ നടപ്പിലാക്കുമ്പോള്‍ പ്രശ്നങ്ങള്‍ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളം ലോകത്തില്‍ അറിയപ്പെടേണ്ടത് നല്ല നാമത്തില്‍ മാത്രമാണ്. നമ്മുടെ സാക്ഷരതാ ബോധവും പൗര ബോധവുമെല്ലാം കാലത്തിനൊപ്പം നില്‍ക്കണം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നിലനില്ക്കണമെങ്കില് നമ്മള് എല്ലാവരും പൗരബോധം പ്രകടിപ്പിക്കണം. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയും വേണം. അപ്പോഴാണ് നാടിന്റെ വിലാസം നന്നാവുക.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

