Connect with us

Video Stories

നമ്മുടെ നാട് എങ്ങോട്ടാണ്

Published

on

ലാത്‌വിയ എന്ന യൂറോപ്യന്‍ രാജ്യം എല്ലാവര്‍ക്കും സുപരിചിതമായിരുന്നില്ല ഇത് വരെ. പക്ഷേ ആ നാട്ടില്‍ നിന്നും കേരളം കാണാനെത്തിയ ലിഗ എന്ന യുവതി മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ലോകം ഒന്നടങ്കം ഇന്ത്യയെയും കേരളത്തെയും പഴിച്ചു-ലിഗയുടെ സഹോദരി ഇവിടെയെത്തി കൊല്ലപ്പെട്ട സഹോദരിക്ക് വേണ്ടി ശക്തമായി സംസാരിച്ചു. അതോടെ ലാത്‌വിയ എന്ന അധികമാരുമറിയാത്ത യൂറോപ്യന്‍ രാജ്യത്തിനൊപ്പം നിന്നും മനസ്സലിവുള്ളവര്‍. അങ്ങനെ ലിഗ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണത്തിന് നിര്‍ബന്ധിതമായി. ആദ്യം നമ്മുടെ നിയമപാലകര്‍ പറഞ്ഞു ലിഗയുടെ മരണം ആത്മഹത്യയാണെന്ന്. സഹോദരി വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു ലിഗ ആത്മഹത്യ ചെയ്യില്ലെന്ന്. ആദ്യം സര്‍ക്കാര്‍ പൊലീസിനൊപ്പം നിന്നു-മുഖ്യമന്ത്രി ലിഗയുടെ സഹോദരിയെ കാണാന്‍പോലും തയ്യാറായില്ല. അശ്വതി ജ്വാല എന്ന വനിത സര്‍ക്കാരിനും പൊലിസിനുമെതിരെ രംഗത്ത് വന്നപ്പോള്‍ ചിലര്‍ അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ലിഗ മരിച്ചത് ക്രൂരമായ ബലാല്‍സംഗത്തിന് ശേഷമാണെന്ന സത്യം മനസ്സിലായത്. അതിന് ശേഷം ലിഗയുടെ സഹോദരിയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. തിരുവനന്തപുരം ശാന്തി കവാടത്തില്‍ ലിഗയുടെ അന്തിമ ചടങ്ങുകള്‍ നടത്തി സഹോദരി നാട്ടിലേക്ക് മടങ്ങി. മടങ്ങുന്നതിന് മുമ്പ് തന്നെ സഹായിച്ച, സഹോദരിക്കായി മനമുരുകി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ഇതാണ് ലാത്‌വിയന്‍ മനസ്സെങ്കില്‍ നമ്മുടെ മനസ്സിനെ കുറിച്ച് ഗൗരവത്തില്‍ നമ്മള്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്താണ് നമ്മുടെ നാടിന് സംഭവിച്ചത്…? ഉത്തരം പറയേണ്ടത് നമ്മള്‍ തന്നെ. ദൈവത്തിന്റെ സ്വന്തം നാട് എന്നതാണല്ലോ കേരളത്തിന്റെ വിശേഷണം. നമ്മുടെ ടൂറിസം വെബ് സൈറ്റുകളില്‍ പോയാല്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വം മാത്രമാണ്. ആ മഹത്വത്തില്‍ വിശ്വസിച്ചാണല്ലോ ലിഗയെ പോലുളള വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത്. ഇങ്ങനെ വരുന്നവര്‍ക്ക് എന്ത് സഹായമാണ് നമ്മള്‍ നല്‍കുന്നത്-കേവലം അധിക്ഷേപവും പരിഹാസങ്ങളും പീഡനങ്ങളുമെല്ലാം. ടൂറിസം വെബ് സൈറ്റുകളില്‍ പറയുന്നത് മധുര മനോഹര വാഗ്ദാനങ്ങളാണ്. കേരളത്തിലെ വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാറുള്ളത് സംശയലേശമന്യേ പറയാം-കോവളമാണ്. എന്താണ് നിലവില്‍ കോവളത്തിന്റെ അവസ്ഥ…? ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവളത്ത് ഒന്നുമില്ല. കടലോരവും പിന്നെ കൂറെ ബഹളവും. അതിനിടെ പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരുമെല്ലാം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതാണ് അവസ്ഥ. വെറുതെയല്ല നമ്മുടെ വിദേശ വരുമാനം കുറയുന്നത്. ഒരു തവണ കേരളത്തില്‍ വന്നവര്‍ പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കില്ല എന്ന സത്യത്തിന് അടിവരയിടുകയാണ് ലിഗയുടെ കൊലപാതകം.
മുമ്പെല്ലാം അതിഥികളെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഒന്നാം സ്ഥാനത്തായിരുന്നു നമ്മള്‍. വിദേശികള്‍ വഴി ചോദിച്ചാല്‍ അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതില്‍ ജാഗ്രത പാലിച്ചും നമ്മള്‍ സ്വയം മാതൃകയായിരുന്നുവെങ്കില്‍ ഇന്ന് വഴി ചോദിച്ചാല്‍ പോലും കൃത്യമായി പറഞ്ഞ് കൊടുക്കാന്‍ നമ്മുടെ മനസ് അനുവദിക്കാത്തത് പോലെ. ലിഗയെ വഴി പറഞ്ഞ് തെറ്റിച്ചാണ് ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ട് പോയത്. അവിടെ വെച്ചാണ് പീഢിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ക്കശമായി തടയേണ്ടിയിരിക്കുന്നു. വിദേശികള്‍ മാത്രമല്ല സ്വദേശികളും ആക്രമിക്കപ്പെടുന്നത് വര്‍ധിക്കുമ്പോള്‍ പൊലീസ് തന്നെയാണ് ജാഗ്രത പാലിക്കേണ്ടത്. കേരളത്തിലെ പൊലീസിനെ എല്ലാത്തിനും കുറ്റം പറയാനാവില്ല. വളരെ കൃത്യമായി അന്വേഷണങ്ങള്‍ നടത്തുകയും കേസുകള്‍ തെളിയിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുമ്പോള്‍ തന്നെ പല കോണുകളിലായി അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ അത് പൊലീസിന്റെ പിഴവായി ഗണിക്കപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പൊലിസ് സ്‌റ്റേഷനും അവിടുത്തെ ഉദ്യോഗസ്ഥരും നമ്മുടെ നിയമപാലക സമൂഹത്തിന്റെ വലിയ മനസ്സിന്റെ തെളിവാണെങ്കില്‍ അത്തരത്തിലുള്ള സഹായ-സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിയമ ലംഘകരെ കര്‍ക്കശമായി നേരിടാന്‍ നിയമപാലക സമൂഹത്തിന് കഴിയണം.
കേരളത്തിലേക്ക് എല്ലാവര്‍ക്കും വരാമെന്ന സുരക്ഷാ സത്യം വ്യക്തമാക്കേണ്ടവര്‍ സര്‍ക്കാരും പൊലീസുമാണ്. ഈ കാര്യത്തില്‍ രാഷ്ട്രീയ ചിന്താഗതികള്‍ക്കപ്പുറം പൊതു മനസ്സാണ് ഉണരേണ്ടത്. ലിഗയുടെ കൊലപാതകം നല്‍കുന്ന ചിത്രത്തിന്റെ ഗൗരവം ഇപ്പോഴും പലര്‍ക്കും മനസ്സിലായിട്ടില്ല. അശ്വതി ജ്വാല എന്ന വനിതയുടെ ശബ്ദമാവണം നമ്മുടെ ശബ്ദം. അനീതി ആര് കാട്ടിയാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം. അപ്പോഴാണ് പൊലീസും സര്‍ക്കാരുമെല്ലാം ഉണരുക. നിയമം ഇവിടെ കര്‍ക്കശമാണ്. ആ നിയമത്തെ കര്‍ക്കശമായി തന്നെ നടപ്പിലാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളം ലോകത്തില്‍ അറിയപ്പെടേണ്ടത് നല്ല നാമത്തില്‍ മാത്രമാണ്. നമ്മുടെ സാക്ഷരതാ ബോധവും പൗര ബോധവുമെല്ലാം കാലത്തിനൊപ്പം നില്‍ക്കണം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നിലനില്‍ക്കണമെങ്കില്‍ നമ്മള്‍ എല്ലാവരും പൗരബോധം പ്രകടിപ്പിക്കണം. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയും വേണം. അപ്പോഴാണ് നാടിന്റെ വിലാസം നന്നാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending