Connect with us

Video Stories

വര്‍ഗവര്‍ണ വിവേചനം

Published

on

എ.എ വഹാബ്

ചിന്തിക്കുന്നവന് വിസ്മയം തീരാത്ത മഹാത്ഭുതമാണ് ജീവിതം. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്തോറും വിസ്മയം ഏറുന്നു. ഒടുവില്‍ ധിഷണ നശിച്ചു യുക്തി തളര്‍ന്നു മനസ് അവനിലേക്ക് തന്നെ മടങ്ങും. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ ദ്രുതഗതിയിലുള്ള പുരോഗതി മനുഷ്യനെ ഗതാഗത, വാര്‍ത്താ വിനിമയ രംഗങ്ങളില്‍ വിസ്മയാവഹമായ ലോകത്തേക്ക് നയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞു പോയ തലമുറകള്‍ക്ക് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന പലതും ഇന്ന് സര്‍വസാധാരണമാണ്. ഇപ്പോഴുള്ളവര്‍ക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയാത്ത പലതും വരുംനാളുകളില്‍ കടന്നുവരും. അറിവും സാങ്കേതിക വിദ്യയും ഇത്രമേല്‍ വികസിക്കുമ്പോഴും ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കാന്‍ പഠിക്കുന്നില്ലന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
മത,ജാതി,വര്‍ഗ, വര്‍ണ, ഭാഷാ, ദേശാ വിവേചനങ്ങള്‍ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ചു പോയ തരത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും അരങ്ങേറുന്നു. വ്യക്തികളും കൂട്ടങ്ങളും സര്‍ക്കാരുകളും അതിലൊക്കെ മത്സരിച്ചു മുന്നേറുന്ന കാഴ്ച ലോകത്ത് എല്ലായിടത്തുമുണ്ട്. ധര്‍മമോ നീതിയോ ഇല്ലാത്ത പുതിയ പ്രവണത മാനവകുലം ഉത്തമായിക്കണ്ട നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും അടിത്തറ മാന്തുകയാണ്. അസത്യം പ്രചരിപ്പിച്ചും ഭീതി പരത്തിയും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും ഒരു ജനതയെയും ജീവിത വിജയത്തിലേക്ക് നയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.
ഭൂമിയിലെ മനുഷ്യജീവിതം ഗൗരവപൂര്‍ണമായ ഒരു ദൈവീക പ്രാതിനിധ്യമാണ്. ഉത്തരവാദിത്വങ്ങള്‍ നല്‍കപ്പെട്ട നിയോഗം ഒടുവില്‍ വിചാരണയെ നേരിട്ട് രക്ഷാശിക്ഷാ വിധിക്ക് മനുഷ്യന്‍ വിധേയനാകേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യമാണ് ഖുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. ജീവിതത്തിന്റെ അത്ഭുതാവഹമായ പരിണാമങ്ങള്‍ ചൂണ്ടിക്കാട്ടി മനുഷ്യ ധിഷണയെ ഉദ്ദീപിപ്പിച്ചുകൊണ്ട് ദൈവീക ശക്തി മഹാത്മ്യത്തിന്റെ ഔന്നത്യവും മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. ‘നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്നിട്ട് നിങ്ങളിതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു; ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ (വി.ഖുര്‍ആന്‍ 30:20). മണ്ണില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ചു കൂടുതല്‍ വിശദമായി ഖുര്‍ആന്‍ മറ്റിടങ്ങളില്‍ വിവരിക്കുന്നുണ്ട്. കളിമണ്ണിന്റെ സത്തില്‍ നിന്ന് ആദ്യമനുഷ്യന്‍ അവനില്‍ നിന്ന് ഇണ അവര്‍ രണ്ടു പേരില്‍ നിന്നായി പുതിയ പിറവി ബീജം, ഭ്രൂണം, ഗര്‍ഭപാത്രം, മാംസപിണ്ഡം, അസ്ഥിക്കൂടം, മാംസം കൊണ്ട് അസ്ഥിക്കൂടത്തെ പൊതിയുടെ മറ്റൊരു രൂപം, പിന്നെ മനുഷ്യക്കുഞ്ഞ് ഇവയൊക്കെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് താന്‍ പോന്നവനാണെന്ന് ധരിച്ചുവശാവുന്ന മനുഷ്യന്‍ സ്വന്തം പരിണാമം കൃത്യമായി മനസ്സിലാക്കാനാണ് സൃഷ്ടിപ്പിലെ ഈ അത്ഭുതങ്ങള്‍ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ നിര്‍മാണത്തില്‍ തനിക്ക് ഒരു പങ്കുമില്ല എന്ന ബോധമുണ്ടാവാന്‍ ഈ പാഠം ഉപകരിക്കും. സമാധാന പൂര്‍ണമായി ഒത്തുചേര്‍ന്നു ജീവിക്കാന്‍ മനുഷ്യരില്‍ നിന്ന് തന്നെ അവര്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തത് ചിന്തിക്കുന്നവര്‍ക്കുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു (30:21) ഇതിലും മനുഷ്യകരങ്ങള്‍ക്ക് പങ്കൊന്നുമില്ല. പ്രപഞ്ചത്തിന്റെ നിര്‍മിതിയിലും മനുഷ്യന്റെ ഭാഷാ വര്‍ണ വൈജാത്യങ്ങളിലും വിവരമുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു. എന്തൊക്കെ ജന്മസിദ്ധമായ വൈജാത്യങ്ങളുണ്ടെങ്കിലും മനുഷ്യന്‍ അടിസ്ഥാനപരമായി ഒന്നാണെന്ന കാര്യം ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്. ‘അല്ലയോ, മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വര്‍ഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതാബോധമുള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ് (49:13)
മനുഷ്യരുടെ അടിസ്ഥാനം ഒന്നാണെന്നും ജന്മസിദ്ധമായ വൈവിധ്യങ്ങള്‍ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി അല്ലാഹു സോദ്ദേശപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അവ്യക്തതക്ക് ഇടമില്ലാത്തവണ്ണം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ഒരു മേന്മയുമില്ലെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍. ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. ദൈവീക കാരുണ്യത്തില്‍ നിന്ന് നല്‍കപ്പെടുന്ന സ്‌നേഹം പങ്കുവെച്ച് ശാന്തമായി ഭൂമിയില്‍ വസിക്കേണ്ട സഹോദരങ്ങളാണ് മാനവകുലം. ഭാഷയുടെയോ ദേശത്തിന്റെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ കലഹിച്ചും അക്രമിച്ചും പരസ്പരം ചോര ചിന്താനും തമ്മില്‍ തല്ലി തല കീറാനുമല്ല മനുഷ്യജന്മം നല്‍കപ്പെട്ടിട്ടുള്ളത്. എല്ലാത്തരം വൈജാത്യങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് സഹകരിക്കാനുള്ള സൗകര്യത്തിനാണ്. മനുഷ്യര്‍ക്കിടയിലുള്ള മഹത്വത്തിന്റെ മാനദണ്ഡം ദൈവഭക്തിയും സൂക്ഷ്മതയുമാണ്. വൈജാത്യങ്ങള്‍ മാനദണ്ഡമാക്കി വിവേചനം കാണിക്കുന്നതും ദൈവദൃഷ്ടിയില്‍ അക്രമവും അനീതിയും അധര്‍മവും പ്രകൃതി വിരുദ്ധവുമാണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യരില്‍ അധികപേരും ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാത്തവരാണ്. ഈ ദര്‍ശനത്തിന്റെ വാഹകരായവര്‍ പോലും ഇതിന്റെ വ്യാപ്തി അറിയാത്തവരാണ്.
ദൈവാജ്ഞ പ്രകാരമുള്ള ധര്‍മവും നീതിയും വിശ്വമാനവികതയും നീതിയും വിശ്വമാനവികതയുമായിരിക്കണം ഭൂമിയില്‍ മനുഷ്യന്‍ ജീവിതത്തിനായി പിന്തുടരേണ്ട മാര്‍ഗരേഖ. ഭൂമിയിലെ ഭൂരിപക്ഷം പേരും ദൈവവിശ്വാസികളാണ്. പക്ഷേ, ജീവിതത്തില്‍ ദൈവീക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നതിനാല്‍ അവരില്‍ അധികം പേരും വിശ്വസിക്കുന്നില്ല. അതേക്കുറിച്ച് ഗൗരവമായ ജ്ഞാനവും ബോധവും അവര്‍ക്കില്ല. അങ്ങനെയവര്‍ ദൈവസ്മരണയില്‍ നിന്ന് വിട്ടൊഴിയുമ്പോള്‍ അവരുടെ പ്രധാന കൂട്ടുകാരന്‍ പിശാചായിരിക്കും എന്നത് അല്ലാഹുവിന്റെ വിധി നിശ്ചയത്തില്‍ പെട്ടതാണ്. അത് പിശാചുക്കള്‍ മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. പക്ഷേ, വിധേയരാവുന്ന മനുഷ്യര്‍ തങ്ങള്‍ സന്മാര്‍ഗികളാണെന്ന് വിചാരിക്കുകയും ചെയ്യും (43: 36,37). അത്യന്തം വികലമായ ഒരു മാനസിക നിലയാണിത്. വികല മനസ്സുകളില്‍ നിന്ന് വികല സങ്കല്‍പ്പങ്ങളും ആശയങ്ങളുമേ ഉണ്ടാവൂ. അത്തരക്കാരോട് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും നേരായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് (17:9-10).

Health

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍; കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി

Published

on

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു.

മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

Continue Reading

crime

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാവ് 5 തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Published

on

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഞ്ചുവട്ടം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. പെരിങ്ങനാട് ലോക്കല്‍ സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്‌തെന്നും പൊലീസിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശ ഇതിനുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വ്യാപക ക്രമക്കേടിനെതിരെ ഡി.സി.സി ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും അഖില്‍ പെരിങ്ങനാട് സജീവമായി ഉണ്ടായിരുന്നു. ദൃശ്യങ്ങളില്‍ വന്നതിന്റെ ഇരട്ടി കള്ളവോട്ടുകള്‍ നടന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അടൂര്‍, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകരെ എത്തിച്ച് വോട്ടുചെയ്യിച്ചുവെന്നതാണ് മറ്റൊരു ആരോപണം. സഹകരണ ബാങ്ക് ഭരണം പക്ഷേ യു.ഡി.എഫ് നിലനിര്‍ത്തി. അടുത്തമാസം പതിനാലിന് നടക്കുന്ന കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാകും കോണ്‍ഗ്രസ് കോടതിയെ സമീപിക്കുക. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മാര്‍ത്തോമാ സ്‌കൂളില്‍ തന്നെയാണ് കാര്‍ഷിക ബാങ്ക് തിരഞ്ഞെടുപ്പും നടക്കുക

 

Continue Reading

kerala

കേന്ദ്രത്തിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് മടിയെന്ന് സിപിഐ

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .

Published

on

കേന്ദ്രസർക്കാരിനെതിരെ നാവനക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയാണെന്ന് സിപിഐ. സർക്കാർ കാര്യക്ഷമല്ല . സാധാരണക്കാരുടെ പണം സഹകരണ ബാങ്കുകൾ വഴി കൊള്ളയടിച്ചത് ശരിയല്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കേണ്ട തുകയിൽ വെട്ടിക്കുറവ് വരുത്തിയിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .
സർക്കാരിനെതിരെ ഘടകകക്ഷി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമാണ്.

കേന്ദ്രസർക്കാരിനെതിരെ സമരം നടത്താൻ എന്തുകൊണ്ട് സിപിഎം തയ്യാറാവുന്നില്ല. സഹകരണ മേഖലയുടെ തട്ടിപ്പ് തുടർക്കഥയാണ് .നിക്ഷേപകർക്ക് ഉടൻതന്നെ പണം നൽകണം. മതിയായ തുക അനുവദിക്കാത്തതിനാൽ സിപിഐയുടെ വകുപ്പുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ആരോപണം ഉയർന്നു.

Continue Reading

Trending