Connect with us

Video Stories

ഷാബാനു ബീഗം മുതല്‍ ഷയാറാ ബാനു വരെ

Published

on

അഡ്വ. തട്ടാമല എം. അബ്ദുല്‍അസീസ്

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ശരീഅത്ത് സംബന്ധമായ കോടതി വിധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1985ല്‍ ഉണ്ടായ ഷാബാനുകേസിലെ സുപ്രീം കോടതി വിധി. അല്‍-ബഖറ സൂറയിലെ 241ാം സൂക്തത്തിന്റെ വ്യാഖ്യാനം സംബന്ധിച്ചുള്ളതായിരുന്നു ആ വിധിന്യായം. അഭിഭാഷകനായ മുഹമ്മദ് അഹമ്മദ്ഖാന്‍, തന്റെ ഭാര്യയെ ത്വലാഖ് മൂലം ഒഴിവാക്കി. ആ ദമ്പതികള്‍ക്ക് ആണും പെണ്ണുമായി അഞ്ചു മക്കളുണ്ടായിരുന്നു. വിവാഹമോചിതയായ ഷാബാനുവിന്, വിവാഹമോചനം നടത്തിയ ഭര്‍ത്താവില്‍ നിന്നും എന്തെല്ലാം അവകാശങ്ങള്‍ ശരീഅത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നതായിരുന്നു പ്രധാന പ്രശ്‌നം. ക്രിമിനല്‍ നടപടി സംഹിതയില്‍ 1973ല്‍ വരുത്തിയ ഭേദഗതി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് പുനര്‍വിവാഹം വരെയോ മരണം വരെയോ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന വ്യവസ്ഥ ഷാബാനുവിന് ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. മാത്രമല്ല, ഈ വകുപ്പ് ഖുര്‍ആനിലെ 2:241 സൂക്തത്തിലെ വ്യവസ്ഥക്കനുസൃതമാണെന്നും കോടതി പ്രഖ്യാപിച്ചു. ഈ വിധിക്കെതിരെ മുസ്‌ലിംകള്‍ പ്രതിഷേധമുയര്‍ത്തി. ഇങ്ങനെയൊരു വ്യാഖ്യാനം 2:241 എന്ന സൂക്തത്തിന് ഖുര്‍ആന്‍ അറിയുന്ന പണ്ഡിതന്മാരും ന്യായാധിപന്മാരും നല്‍കിയിട്ടില്ലെന്നും ആയതിനാല്‍ സുപ്രീംകോടതി വിധി റദ്ദ് ചെയ്യണമെന്നും മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു.
ഖുര്‍ആന്‍ 2:241ലെ മതാഅ് എന്ന പദത്തെ വ്യാഖ്യാനിച്ചാണ് പുനര്‍ വിവാഹം വരെയോ മരണം വരെയോ വിവാഹമോചിതക്ക് ജീവനാംശം നല്‍കണമെന്ന് ബഹു. സുപ്രിം കോടതി വിധിച്ചത്. മതാഅ് എന്ന പദത്തിന് ജീവനാംശം എന്ന് ഒരു പരിഭാഷകന്‍ നല്‍കിയിട്ടുള്ള അര്‍ത്ഥത്തെ ആസ്പദിച്ചാണ് കോടതി ഇപ്രകാരം വിധിച്ചത്. ഖുര്‍ആനില്‍ അമ്പതോളം ഇടങ്ങളില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടെയെല്ലാം പാരിതോഷികം, ദാനം, 2: 236, അല്‍പകാലത്തേക്ക് അനുഭവിക്കാനുള്ളത് 3:185, 9, 38, 10:23, 10: 70 തുടങ്ങിയ അര്‍ത്ഥമാണ് നല്‍കികാണുന്നത്. ചുരുക്കത്തില്‍ അല്‍പകാലത്തേക്കുള്ള ഒരു ആസ്വാദനം മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. ഖുര്‍ആനിലെയും ഹദീസുകളിലെയും വചനങ്ങള്‍ക്ക് പൗരാണിക പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മറ്റും നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങളില്‍ നിന്നും വ്യതിചലിച്ച് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിന് കോടതികള്‍ക്ക് അധികാരമില്ലെന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്. (ആഗാമുഹമ്മദ് -കുല്‍സംബീവി 1987(24) ഐ.എ 196, 203-47 പ്രസ്തുത കേസില്‍ പ്രിവി കൗണ്‍സില്‍ വിധിച്ചതിപ്രകാരമാണ്.
”ഹിദായ, ഫതാവ ആലംഗിരി’ എന്നിവ പോലെയുള്ള പ്രാചീന ആധികാരിക ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ക്കും ഹദീസുകള്‍ക്കും മഹാന്മാരായ വ്യാഖ്യാതക്കള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ കോടതികള്‍ക്ക് അധികാരമില്ല. ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച് ഒരു സമയത്ത് മഹാന്മാരായ വ്യാഖ്യാതാക്കള്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ആ വിഷയം സംബന്ധിച്ച് നിലവിലിരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ കൂടി അവര്‍ എടുത്ത് കാണിക്കുക പതിവായിരുന്നു. അവരുടെ ഫത്‌വകളില്‍ ഏത് അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറയുമായിരുന്നു. വിവിധ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ എടുത്തു പറയുകയും ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തിനനുസരിച്ചാണ് തങ്ങളുടെ ഫത്‌വയെന്ന് എടുത്തുപറയുകയും ചെയ്യാതിരുന്നാല്‍ ആ അഭിപ്രായവ്യത്യാസം അതേപടി തുടരുന്നുവെന്നും കണക്കാക്കേണ്ടതാണ്. ഖാസിക്ക്, കോടതിക്ക് അപ്പോള്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ നിന്നും സന്ദര്‍ഭമനുസരിച്ച് യുക്തമായ അഭിപ്രായം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അബുല്‍ഫത്താ-റസമയി ചൗധരി (1894) 22 ഐ.എ 76, ബേക്കര്‍ അലി-അന്‍ജുമന്‍ ആറാ (1903) 30 ഐ.എ 94 എന്നീ കേസുകളിലും ഖുര്‍ആനും ഹദീസും മറ്റും വ്യാഖ്യാനിക്കുന്നത് സംബന്ധിച്ച്, പ്രിവി കൗണ്‍സില്‍ ഇതേ അഭിപ്രായം തന്നെ ഭംഗ്യന്തരേണ പുറപ്പെടുവിച്ചിട്ടുണ്ട്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്, ഇന്നത്തെ കോടതികള്‍ക്ക് യുക്തമെന്ന് തോന്നുന്ന വ്യാഖ്യാനം കൊടുക്കുവാന്‍ അധികാരമില്ലെന്ന്, മേലുദ്ധരിച്ച രണ്ടു കേസുകളിലും പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങള്‍ ബഹു. സുപ്രീം കോടതി മുമ്പാകെ കൊണ്ടുവന്നതായി, വിധി ന്യായത്തില്‍ കാണുന്നില്ല. അതുപോലെ തന്നെ 2:241ാം ഖുര്‍ആന്‍ സൂക്തത്തിന് പൗരാണിക പണ്ഡിതന്മാരും ന്യായാധിപന്മാരും നല്‍കിയിരുന്ന വ്യാഖ്യാനങ്ങളും ബഹു. സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായും കാണുന്നില്ല. അമവീ ഖലീഫയായിരുന്ന അബ്ദുല്‍മാലിക്കിന്റെ കാലത്ത് (എ.ഡി 685-705 ഹിജ്‌റ 65-86)ഈജ്പ്തിലെ ഖാസിയായിരുന്ന ഇബ്‌നുഹുജൈറിന്റെ (എ.ഡി 688-702) മുമ്പിലും അദ്ദേഹത്തിനു ശേഷം ഖാസിയായിരുന്ന തൗബ ഇബ്‌നു നമീറിന്റെയും അതിനുശേഷം വന്ന ഖൈര്‍ഇബ്‌നു നയീമിന്റെയും കാലത്ത് ഖുര്‍ആനിലെ 2:236, 2:241) എന്നീ ആയത്തുകളുടെ വ്യാപ്തിയും സാരവും എന്താണെന്ന് പരിശോധനാവിധേയമായിട്ടുണ്ട്. ഈ ആയത്തുകളില്‍ പ്രയോഗിച്ചിരിക്കുന്ന ‘മത്തിഊഹുന്ന’ 2:236 മതാഉന്‍ (2:241) എന്നീ പദങ്ങളുടെ സാരത്തെ കേന്ദ്രീകരിച്ചായിരുന്നു വാദം. വിവാഹമോചിതക്ക് മതാഅ് (പാരിതോഷികം) കൊടുക്കല്‍ നിയമപരമായി നിര്‍ബന്ധമാണോയെന്ന് മുകളില്‍ പറഞ്ഞ മൂന്ന് ഖാസിമാരും പരിശോധിച്ചിട്ടുണ്ട്. ഇബ്‌നുഹുജൈര്‍ ഖാസിയായിരുന്ന കാലത്ത് വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ‘മതാഅ്’ (പാരിതോഷികം) കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും അതിന്റെ തുകയായി മൂന്നു ദീനാര്‍ അദ്ദേഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. മോചനം നടത്തി അയക്കുന്ന വേളയില്‍ തന്നെ ഈ പാരിതോഷികം നല്‍കിയിരുന്നു. ‘മതാഅ്’ നല്‍കാന്‍ വിസമ്മതിച്ചിരുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ നിന്നും അതു വസൂലാക്കി കൊടുത്തിരുന്നുവെന്നും കാണുന്നുണ്ട്. അതേസമയം ഇബ്‌നുഹുജൈറിനു ശേഷം വന്ന ഖാസിയായ തൗബഇബ്‌നു നുമീര്‍, മതാഅ് കൊടുക്കല്‍, നിയമപരമായ ഒരു ബാധ്യതയല്ലെന്നും ഭര്‍ത്താവിന്റെ മനഃസാക്ഷിയോട് ഖുര്‍ആന്‍ കല്‍പിക്കുന്ന ഒരു ആജ്ഞ മാത്രമാണെന്നും അഭിപ്രായപ്പെട്ടു. തന്റെ മുന്‍ന്‍ഗാമിയായിരുന്ന ഇബ്‌നു ഹുജൈറ സ്വീകരിച്ചിരുന്നു ശമ്പളത്തില്‍ നിന്നും വസൂലാക്കുന്ന സമ്പ്രദായം അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അതേസമയം വിവാഹമോചനം നടത്തിയ ഒരു ഭര്‍ത്താവ് വിവാഹമോചിതക്ക് മതാഅ് കൊടുക്കുവാന്‍ വിസമ്മതിച്ചുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹം മൗനം അവലംബിക്കുകയും അതയാളുടെ മേല്‍ നിയമം അനുശാസിക്കുന്ന ഒരു ബാധ്യതയല്ലെന്നു കരുതുകയും ചെയ്തു. പക്ഷേ, അതേ ഭര്‍ത്താവ് മറ്റൊരു കേസില്‍ തൗബയുടെ മുമ്പില്‍ സാക്ഷിയായി വന്നപ്പോള്‍ അയാള്‍ നല്‍കിയ തെളിവുകള്‍ അദ്ദേഹം സ്വീകരിച്ചില്ല. കാരണം അയാളെ മുത്തഖിയായോ മുഅ്മിനായോ (ദൈവ ഭയമുള്ള, സൂക്ഷ്മതയുള്ള തികഞ്ഞ വിശ്വാസി) കരുതാന്‍ നിവൃത്തിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൗബ ഇബ്‌നുനമീറിന് ശേഷം വന്ന മറ്റൊരു ഖാസിയായ ഖൈര്‍, ഇബ്‌നു നയീം മുത്അ് നല്‍കല്‍ നിയമപരമായ ബാധ്യതയാണെന്ന് അഭിപ്രായപ്പെട്ടു. (ഇസ്‌ലാമിക് സര്‍വേസ്-എ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് ലാ- എന്‍.ജെ കോണ്‍സണ്‍, 1971-പുറം 31-32)
മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത് പ്രവാചക നിര്യാണത്തിന് ശേഷമുള്ള അര നൂറ്റാണ്ടിനുള്ളിലാണെന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഇമാം മാലിക് അവര്‍കളുടെ മുവത്തയില്‍ ത്വലാഖിന്റെ ഖണ്ഡികയില്‍ അബ്ദുല്ല ഇബ്‌നുഉമര്‍ (റ) നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: ‘മഹര്‍ നിശ്ചയിക്കുകയും എന്നാല്‍ സഹശയനം നടത്തുന്നതിന് മുമ്പ് വിവാഹമോചനം നടത്തപ്പെടുകയും ചെയ്യപ്പെട്ടവളൊഴികെയുള്ള വിവാഹ മോചിതയായ സ്ത്രീക്ക് ഒരു പാരിതോഷികം (മുത്അ) ലഭിക്കാന്‍ അര്‍ഹതയുണ്ട്. ആ മുത്അ അവളുടെ മഹറിന്റെ പകുതി മതിയാകുന്നതാണ്. അബ്ദുല്‍റഹ്മാനിബ്‌നു ഔഫ് അദ്ദേഹത്തിന്റെ ഭാര്യയെ ത്വലാഖ് ചെയ്തു. അവര്‍ക്ക് ‘മതാഅ്’ ആയി അദ്ദേഹം നല്‍കിയത് ഒരു അടിമ സ്ത്രീയെയാണ് (മുവത്ത- ഇംഗ്ലീഷ് പരിഭാഷ- പ്രൊഫ. മുഹമ്മദ് റഹീമുദ്ദീന്‍- 1981- പുറം 256) ഇതേ പുസ്തകത്തില്‍ ഇതേ പേജില്‍, കുറിപ്പ് 299ല്‍ ‘മതാഅ്’ എന്നാണെന്ന് നിര്‍വചിച്ചിരിക്കുന്നു. അത് പ്രകാരമാണ് ‘മതാഅ്’ എന്നാല്‍, ഭര്‍ത്താവ്, വിവാഹമോചന സമയത്ത് ഭാര്യക്ക് കൊടുക്കുന്ന പാരിതോഷികമാണ്. അതില്‍ ഏറ്റവും കുറഞ്ഞത് ഒരു ജോഡി വസ്ത്രങ്ങളും ഏറ്റവും കൂടിയത് സ്ത്രീയോ പുരുഷനോ ആയ ഒരു അടിമയെ നല്‍കലുമാണ്.
ഇമാം ശാഫി, ഇമാം അബൂഹനീഫാ എന്നീ എന്നീ ഇമാമുകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ബുര്‍ഹാനുദ്ദീന്‍ അലി മര്‍റിനാനി (മരണം എ.ഡി 1197) തന്റെ ഹിദായ എന്ന ഇസ്‌ലാമിക നിയമഗ്രന്ഥത്തില്‍ മതാഇനെ സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
മതാഇനെ സംബന്ധിച്ച് മേല്‍ പറയപ്പെട്ട വിവരങ്ങളെല്ലാം ബഹു. സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വിധിന്യായത്തില്‍ വ്യത്യാസമുണ്ടാകുമായിരുന്നു.
‘മതാഅ്’ എന്ന അറബി പദത്തിന് അറബി ഭാഷയിലെ വിവക്ഷയും വ്യാപ്തിയും എന്താണെന്ന് പരിശോധിക്കുകയും തീരുമാനമെടുക്കുന്നതിന് അതുമാത്രം പരിഗണിക്കുകയുമാണ് കോടതി ചെയ്യേണ്ടിയിരുന്നത്. അതിനു പകരം വിവര്‍ത്തനത്തിലെ ജീവനാംശം എന്നര്‍ത്ഥം വരുന്ന പദത്തിന് ഇംഗ്ലീഷ് നിയമഭാഷയില്‍ നല്‍കാവുന്ന അര്‍ത്ഥം നല്‍കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത് ശരിയായ നടപടിയല്ല. ജീവനാംശത്തിന് അറബി ഭാഷയില്‍ ‘നഫഖ’ എന്നാണ് പറയുന്നത്. അറബ് ഭാഷയില്‍ മതാഇനും നഫഖക്കും വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. നഫഖ എന്നാല്‍ വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ ഭാര്യക്ക് ചെലവിന് കൊടുക്കലും വിവാഹമോചിതയായാല്‍ ഇദ്ദയുടെ മൂന്നു മാസം നല്‍കേണ്ട ജീവനാംശവും ആണ്. ‘മതാഅ്’ ചില സന്ദര്‍ഭങ്ങളില്‍, ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പാരിതോഷികം മാത്രമാണ്. ഈ വകതിരിവ് ബഹു. സുപ്രീം കോടതി പരിഗണിച്ചില്ല. ശരീഅത്ത് പ്രകാരം വിവാഹമോചനം നടത്തപ്പെട്ട സ്ത്രീയുടെ പുനര്‍ വിവാഹം വരെയോ മരണം വരെയോ നഫഖ കൊടുക്കേണ്ട ആവശ്യമില്ല. ‘മതാഅ്’ ഒരിക്കല്‍ മാത്രം നല്‍കുന്ന പാരിതോഷികം മാത്രമാണ്.
ഭര്‍ത്താവ് ത്വലാഖ് ചെയ്താല്‍ അയാളില്‍ നിന്നും സ്ത്രീക്ക് എന്തെല്ലാം കിട്ടാനുണ്ട് എന്ന കാര്യം മാത്രമാണ് ബഹു. സുപ്രീംകോടതി പരിഗണിച്ചതും വിധിന്യായംപുറപ്പെടുവിച്ചതും. അതേസമയം സ്ത്രീ മുന്‍കൈയെടുത്ത് ഭര്‍ത്താവില്‍ നിന്നും മോചനം തേടിയാല്‍, അവള്‍ക്ക് എന്തെല്ലാം അയാളില്‍ നിന്നും കിട്ടും, അല്ലെങ്കില്‍ അവള്‍ക്ക് എന്തെല്ലാം നഷ്ടമാകും എന്ന കാര്യം കോടതി പരിഗണിച്ചിട്ടേയില്ല. ശരീഅത്ത് പ്രകാരം ഈ രണ്ട് സംഗതികളിലും വ്യത്യസ്ത നിയമങ്ങളാണ് ബാധകം. സ്ത്രീ അവളുടെ മഹര്‍ തിരികെ നല്‍കണം. ചിലപ്പോള്‍ ഭര്‍ത്താവിന് നഷ്ടപരിഹാരവും നല്‍കണം. ഈ വ്യത്യാസങ്ങളൊന്നും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. ഈ കേസില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു കക്ഷിയായിരുന്നില്ല. അതുകൊണ്ട്, ഗവണ്‍മെന്റ് ഈ കേസില്‍ യാതൊരഭിപ്രായവും പ്രകടിപ്പിച്ചിരുന്നില്ല. കോടതി അവരുടെ അഭിപ്രായം പറയുക മാത്രമാണ്‌ചെയ്തത്. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് മുന്‍ ഭര്‍ത്താവ്, പുനര്‍വിവാഹം വരേയോ മരണം വരെയോ ചെലവിന് നല്‍കണമെന്ന് വിധിച്ചു. ക്രിമിനല്‍ നടപടിസംഹിതയുടെ വകുപ്പ് 125 മുസ്‌ലിംകള്‍ക്കും ബാധകമാണെന്ന് വിധിച്ചു. ഖുര്‍ആന്‍ 2:241ല്‍ പറഞ്ഞതും വകുപ്പ് 125ല്‍ വ്യവസ്ഥ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ലെന്നും വിധിച്ചു.
സുപ്രീംകോടതിവിധി ശരീഅത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നതിനാല്‍ അതിനെതിരെ മുസ്‌ലിംകള്‍ ശബ്ദമുയര്‍ത്തി. വിധി റദ്ദാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 1981ല്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ 1985ലാണ് വിധി പ്രസ്താവിച്ചത്.
പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഇടപെട്ട് സുപ്രീംകോടതി വിധിക്കെതിരെ 1986ലെ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച ആക്ട് പാസാക്കുകയുണ്ടായി.
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും ക്രിമിനല്‍ നടപടി സംഹിതയിലെ വകുപ്പ് 125 പ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് പുനര്‍വിവാഹം വരെ മുന്‍ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് ഇപ്പോഴും നടപ്പാക്കിവരുന്നു. ഷമീമ ഫാറൂഖി അഭി ഷഹീദ്ഖാന്‍ എന്ന കേസില്‍ 6.4.2015ല്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് പാസാക്കിയ വിധിന്യായം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending