Video Stories
നോട്ടില്ലാ കാലത്തെ റിപ്പബ്ലിക് ദിനം
അനിരുദ്ധ് എ.ആര്
രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കുന്ന വേളയാണിന്ന്. ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒരു ഭരണഘടന സ്വന്തമായപ്പോള്‍ അന്നത്തെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രമാണിത്വ രാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ ആനയുടെ അത്രയും വലിപ്പമുണ്ടെന്നാണ് കളിയാക്കിയത്. ഇതിന് ഡോ. രാജേന്ദ്ര പ്രസാദ് നല്കിയ മറുപടി ‘ലോകത്ത് ഏറ്റവും ലക്ഷണമൊത്ത ആനകള്‍ ഇന്ത്യന്‍ ആനകളാണെന്നും അതുപോലെ തന്നെ ലോകത്തെ ലക്ഷണമൊത്ത ഭരണഘടന ഇന്ത്യയുടേയാണെന്നുമായിരുന്നു’. അന്ന് ഇന്ത്യയെ കളിയാക്കിയ രാഷ്ട്രങ്ങള്‍ക്ക് പിന്നീട് ഇന്ത്യയെ വാഴ്ത്തേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണിന്ന്. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും നമ്മുടേത് തന്നെ.
ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിഷിപ്തമായിരിക്കുകയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുഖേന അത് നടപ്പാക്കാപ്പെടുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൗഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ‘സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്കുന്നു’ എന്നാണ് ആമുഖ വാചകം. ഈ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണ്.
നമ്മുടെ ഭരണഘടനയെ കവച്ചുവെക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തക്കും അഭിപ്രായപ്രകടനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന് നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സമഗ്രമായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും രാജ്യത്തെ പകുതിയിലധികം വരുന്ന ജനവിഭാഗം അസ്വസ്ഥരാണ്. ഇതില്‍ നല്ലൊരു വിഭാഗം നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലും. ജനങ്ങള്‍ക്കിടയില്‍ മതങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വലിയ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ദലിതരും പിന്നാക്ക ന്യൂനപക്ഷങ്ങളും എവിടെ വെച്ചും അക്രമിക്കപ്പെടാമെന്ന അവസ്ഥയിലാണ്. തങ്ങള്‍ എന്തിനാണ് അക്രമത്തിനിരയായതെന്നറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ പോലും ജീവന് കൊടുക്കേണ്ടിവരുന്നു. തങ്ങള്‍ അനുമാനിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചതെന്ന തോന്നലിന്റെ പേരില്‍ പോലും രാജ്യത്ത് കൊലകള്‍ നടക്കുന്നതാണ് അതിലും കഷ്ടം. കുലത്തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം ദലിതര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ചിന്തകള്‍ക്ക് മേല്‍ സെന്‍സര്‍ കത്തികള്‍ ആഞ്ഞു പതിക്കുന്നു. ഇരട്ട പൗരന്മാരും ഇരട്ട നീതിയുമുള്ള നാടായി നമ്മുടെ സ്വതന്ത്ര ഭാരതം മാറിപ്പോയിട്ടുണ്ടോ എന്ന സംശയമാണ് സമീപ കാല ചരിത്രം നമ്മോടു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ, ഭരണ കക്ഷികള്‍ അവരുടെ ഇഷ്ടത്തിന് ഭരണം നടത്തുകയും സാധാരണക്കാരന് കേവലം ‘കറവ’പ്പശുവിന്റെ വില പോലും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്.
നോട്ടില്ലാത്ത രാജ്യത്താണ് നാം ജീവിക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ റിപ്പബ്ലിക് ദിനത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു വരുന്ന വൃത്താന്തം. നിരക്ഷരരായ, ബാങ്ക് എക്കൗണ്ട് പോലുമില്ലാത്ത പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയിലാണ് ക്യാഷില്ലാത്ത രാജ്യത്തെ അവര്‍ സ്വപ്നം കാണുന്നത്. ഭരണ കര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയിലൂടെ ബേങ്കുകള്‍ക്കു മുന്നില്‍ തളര്‍ന്നുവീണു മരിച്ചത് നൂറിലേറെ ഇന്ത്യന്‍ പൗരന്മാരാണ്. വിത്തും വളവും വാങ്ങാന്‍ പണമില്ലാതെ കര്‍ഷകര്‍ കാര്‍ഷിക വൃത്തിയോട് വിട ചൊല്ലിയ അവസരം കൂടിയാണിത്. അതേസമയം അവരുടെ വിളകള്‍ക്ക് മതിയായ വില ലഭിച്ചതുമില്ല. കള്ളപ്പണക്കാരെ പിടികൂടാനെന്നു പറഞ്ഞു ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടവര്‍ക്ക് ഇല്ലം ചുട്ടു നശിപ്പിച്ചിട്ടും ഒരു എലിയെ പോലും പിടികൂടാനായില്ല എന്ന ഖേദകരമായ വസ്തുതയും നിലനില്‍ക്കുകയാണ്.
രാജ്യത്തെ കാക്കാന്‍ പ്രതികൂല കാലാവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുന്ന സൈനികന് തനിക്കു വിശക്കുന്നുവെന്ന് രാജ്യത്തോട് ഉറക്കെ വിളിച്ചു പറയേണ്ടി വന്ന അവസ്ഥ വേദനിപ്പിക്കുന്നതാണ്. പട്ടാളക്കാരന്റെ വിശപ്പിന്റെ വിളി പോലും കേള്‍ക്കാനാവാത്തവരാണ് രാജ്യസ്നേഹത്തിന്റെ പേരില്‍ നാടു കടത്തല്‍ ശിക്ഷ വിധിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ നോട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്നു.
നീതി പീഠങ്ങള്‍ പോലും തുണക്കെത്താത്ത അവസ്ഥയാണ് പലപ്പോഴും. അല്ലെങ്കില്‍ അവയെ നിശബ്ദമാക്കുന്ന കാഴ്ച. പുതിയൊരു ശീലം കൂടി അവര്‍ കടമെടുത്തിട്ടുണ്ട്. പൊതു ജനാഭിപ്രായം മാനിച്ചു വിധി പ്രസ്താവിക്കുന്ന, ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത, രീതി ശാസ്ത്രമാണത്. ഇതൊക്കെ നമ്മുടെ ഭരണ ഘടനാ ശില്പികള് വിഭാവന ചെയ്യാത്തതാണ്.
ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെ യ്തിട്ടുണ്ട്. പലവിധ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും മറ്റു പല ഭേദഗതികള്‍ക്കും ശേഷം മൂന്നു വര്‍ഷത്തോളമെടുത്താണ് ഭരണഘടന തയ്യാറാക്കിയത്. ഓരോ ഇന്ത്യക്കാരനും തുല്യ അവകാശവും സ്വാതന്ത്ര്യവുമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന ആദര്‍ശാശയത്തില്‍ ഉറച്ചു നില്ക്കുന്നൊരു തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആണിക്കല്ല്. 22 ഭാഗങ്ങളുള്ള നമ്മുടെ ഭരണഘടനയില്‍ സാധാരണക്കാരനായ പൗരനെ ബാധിക്കുന്ന ‘മൗലികാവകാശങ്ങള്‍’ എന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ അന്തസത്ത. ഈ മൂന്നാം ഭാഗത്തുതന്നെയുള്ള 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങള്‍ സ്വന്തം വിശ്വാസങ്ങള്‍ പുലര്‍ത്താനും അഭിപ്രായങ്ങള്‍ പറയാനും വിദ്യയാര്‍ജിക്കാനും തൊഴില്‍ സ്വാതന്ത്ര്യവും സുരക്ഷിതമായി കുടുംബ ജീവിതം നയിക്കാനുമുള്ള പൗരന്റെ അവകാശം എടുത്തുകാട്ടുന്നു.
ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാതെ ദേശീയ പതാക ഉയര്‍ത്തുമ്പോഴും ധീര ഘോരം പ്രസംഗിക്കുമ്പോഴും ഭരണഘടനാശില്പികളുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും. ഭാരതത്തിന്റെ അഖണ്ഡതക്ക് വിഘാതമായി വരുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്തു മുന്നേറാന്‍ കഴിയുമ്പോഴും രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനുള്ള സന്മനസ് കൈവരുമ്പോഴും മാത്രമാണ് റിപ്പബ്ലിക്കിന്റെ പൂര്‍ണത കൈവരിക.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

