Connect with us

Video Stories

നോട്ടില്ലാ കാലത്തെ റിപ്പബ്ലിക് ദിനം

Published

on

അനിരുദ്ധ് എ.ആര്‍

രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കുന്ന വേളയാണിന്ന്. ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒരു ഭരണഘടന സ്വന്തമായപ്പോള്‍ അന്നത്തെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രമാണിത്വ രാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ ആനയുടെ അത്രയും വലിപ്പമുണ്ടെന്നാണ് കളിയാക്കിയത്. ഇതിന് ഡോ. രാജേന്ദ്ര പ്രസാദ് നല്‍കിയ മറുപടി ‘ലോകത്ത് ഏറ്റവും ലക്ഷണമൊത്ത ആനകള്‍ ഇന്ത്യന്‍ ആനകളാണെന്നും അതുപോലെ തന്നെ ലോകത്തെ ലക്ഷണമൊത്ത ഭരണഘടന ഇന്ത്യയുടേയാണെന്നുമായിരുന്നു’. അന്ന് ഇന്ത്യയെ കളിയാക്കിയ രാഷ്ട്രങ്ങള്‍ക്ക് പിന്നീട് ഇന്ത്യയെ വാഴ്‌ത്തേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണിന്ന്. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും നമ്മുടേത് തന്നെ.
ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിഷിപ്തമായിരിക്കുകയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുഖേന അത് നടപ്പാക്കാപ്പെടുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൗഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ‘സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്‍കുന്നു’ എന്നാണ് ആമുഖ വാചകം. ഈ ആമുഖം അതിന്റെ ശില്‍പികളുടെ മനസ്സിന്റെ താക്കോലാണ്.
നമ്മുടെ ഭരണഘടനയെ കവച്ചുവെക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തക്കും അഭിപ്രായപ്രകടനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന് നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സമഗ്രമായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും രാജ്യത്തെ പകുതിയിലധികം വരുന്ന ജനവിഭാഗം അസ്വസ്ഥരാണ്. ഇതില്‍ നല്ലൊരു വിഭാഗം നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലും. ജനങ്ങള്‍ക്കിടയില്‍ മതങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വലിയ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ദലിതരും പിന്നാക്ക ന്യൂനപക്ഷങ്ങളും എവിടെ വെച്ചും അക്രമിക്കപ്പെടാമെന്ന അവസ്ഥയിലാണ്. തങ്ങള്‍ എന്തിനാണ് അക്രമത്തിനിരയായതെന്നറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ പോലും ജീവന്‍ കൊടുക്കേണ്ടിവരുന്നു. തങ്ങള്‍ അനുമാനിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചതെന്ന തോന്നലിന്റെ പേരില്‍ പോലും രാജ്യത്ത് കൊലകള്‍ നടക്കുന്നതാണ് അതിലും കഷ്ടം. കുലത്തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം ദലിതര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ചിന്തകള്‍ക്ക് മേല്‍ സെന്‍സര്‍ കത്തികള്‍ ആഞ്ഞു പതിക്കുന്നു. ഇരട്ട പൗരന്മാരും ഇരട്ട നീതിയുമുള്ള നാടായി നമ്മുടെ സ്വതന്ത്ര ഭാരതം മാറിപ്പോയിട്ടുണ്ടോ എന്ന സംശയമാണ് സമീപ കാല ചരിത്രം നമ്മോടു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ, ഭരണ കക്ഷികള്‍ അവരുടെ ഇഷ്ടത്തിന് ഭരണം നടത്തുകയും സാധാരണക്കാരന് കേവലം ‘കറവ’പ്പശുവിന്റെ വില പോലും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്.
നോട്ടില്ലാത്ത രാജ്യത്താണ് നാം ജീവിക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ റിപ്പബ്ലിക് ദിനത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു വരുന്ന വൃത്താന്തം. നിരക്ഷരരായ, ബാങ്ക് എക്കൗണ്ട് പോലുമില്ലാത്ത പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയിലാണ് ക്യാഷില്ലാത്ത രാജ്യത്തെ അവര്‍ സ്വപ്‌നം കാണുന്നത്. ഭരണ കര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയിലൂടെ ബേങ്കുകള്‍ക്കു മുന്നില്‍ തളര്‍ന്നുവീണു മരിച്ചത് നൂറിലേറെ ഇന്ത്യന്‍ പൗരന്മാരാണ്. വിത്തും വളവും വാങ്ങാന്‍ പണമില്ലാതെ കര്‍ഷകര്‍ കാര്‍ഷിക വൃത്തിയോട് വിട ചൊല്ലിയ അവസരം കൂടിയാണിത്. അതേസമയം അവരുടെ വിളകള്‍ക്ക് മതിയായ വില ലഭിച്ചതുമില്ല. കള്ളപ്പണക്കാരെ പിടികൂടാനെന്നു പറഞ്ഞു ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടവര്‍ക്ക് ഇല്ലം ചുട്ടു നശിപ്പിച്ചിട്ടും ഒരു എലിയെ പോലും പിടികൂടാനായില്ല എന്ന ഖേദകരമായ വസ്തുതയും നിലനില്‍ക്കുകയാണ്.
രാജ്യത്തെ കാക്കാന്‍ പ്രതികൂല കാലാവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുന്ന സൈനികന്‍ തനിക്കു വിശക്കുന്നുവെന്ന് രാജ്യത്തോട് ഉറക്കെ വിളിച്ചു പറയേണ്ടി വന്ന അവസ്ഥ വേദനിപ്പിക്കുന്നതാണ്. പട്ടാളക്കാരന്റെ വിശപ്പിന്റെ വിളി പോലും കേള്‍ക്കാനാവാത്തവരാണ് രാജ്യസ്‌നേഹത്തിന്റെ പേരില്‍ നാടു കടത്തല്‍ ശിക്ഷ വിധിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ നോട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്നു.
നീതി പീഠങ്ങള്‍ പോലും തുണക്കെത്താത്ത അവസ്ഥയാണ് പലപ്പോഴും. അല്ലെങ്കില്‍ അവയെ നിശബ്ദമാക്കുന്ന കാഴ്ച. പുതിയൊരു ശീലം കൂടി അവര്‍ കടമെടുത്തിട്ടുണ്ട്. പൊതു ജനാഭിപ്രായം മാനിച്ചു വിധി പ്രസ്താവിക്കുന്ന, ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത, രീതി ശാസ്ത്രമാണത്. ഇതൊക്കെ നമ്മുടെ ഭരണ ഘടനാ ശില്‍പികള്‍ വിഭാവന ചെയ്യാത്തതാണ്.
ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെ യ്തിട്ടുണ്ട്. പലവിധ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും മറ്റു പല ഭേദഗതികള്‍ക്കും ശേഷം മൂന്നു വര്‍ഷത്തോളമെടുത്താണ് ഭരണഘടന തയ്യാറാക്കിയത്. ഓരോ ഇന്ത്യക്കാരനും തുല്യ അവകാശവും സ്വാതന്ത്ര്യവുമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന ആദര്‍ശാശയത്തില്‍ ഉറച്ചു നില്‍ക്കുന്നൊരു തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആണിക്കല്ല്. 22 ഭാഗങ്ങളുള്ള നമ്മുടെ ഭരണഘടനയില്‍ സാധാരണക്കാരനായ പൗരനെ ബാധിക്കുന്ന ‘മൗലികാവകാശങ്ങള്‍’ എന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ അന്തസത്ത. ഈ മൂന്നാം ഭാഗത്തുതന്നെയുള്ള 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങള്‍ സ്വന്തം വിശ്വാസങ്ങള്‍ പുലര്‍ത്താനും അഭിപ്രായങ്ങള്‍ പറയാനും വിദ്യയാര്‍ജിക്കാനും തൊഴില്‍ സ്വാതന്ത്ര്യവും സുരക്ഷിതമായി കുടുംബ ജീവിതം നയിക്കാനുമുള്ള പൗരന്റെ അവകാശം എടുത്തുകാട്ടുന്നു.
ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാതെ ദേശീയ പതാക ഉയര്‍ത്തുമ്പോഴും ധീര ഘോരം പ്രസംഗിക്കുമ്പോഴും ഭരണഘടനാശില്‍പികളുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും. ഭാരതത്തിന്റെ അഖണ്ഡതക്ക് വിഘാതമായി വരുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്തു മുന്നേറാന്‍ കഴിയുമ്പോഴും രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനുള്ള സന്മനസ് കൈവരുമ്പോഴും മാത്രമാണ് റിപ്പബ്ലിക്കിന്റെ പൂര്‍ണത കൈവരിക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending