Video Stories
ഗ്രാമീണ ശൈലിയും പരസ്യ ശാസനയും

ശാരി പിവി
വാമൊഴിയും വരമൊഴിയും ഒന്നുമല്ലാതെ സാക്ഷാല്‍ ഇടുക്കിക്കാരന് മണി തയാറാക്കിയ നാടന്‍ മൊഴികള്‍ നാട്യമില്ലാതെ അവതരിപ്പിച്ചതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ടിയാനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. നാളിതുവരെ മണ്ണിന്റെ മണമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ മണി പറഞ്ഞതത്രയും നാടന്‍ പ്രയോഗങ്ങളായിരുന്നെന്ന് മൊഴിഞ്ഞ പാര്‍ട്ടി ഇരുട്ടി വെളുത്തപ്പോഴേക്കും പ്ലേറ്റ് മാറ്റിയടിച്ചു. സ്ത്രീകളോട് സഹാനുഭൂതി മാത്രം കാണിക്കുന്ന, ഒരു തെറ്റും ചെയ്യാത്ത ആശാനെ മാധ്യമ കൊഞ്ഞാണന്മാരുടെ മുട്ടുന്യായം കേട്ട് അങ്ങനെ വെറുതെ ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. മണി സി.പി.എമ്മിന്റെ നേതാവാണ്, വെറും നേതാവ് മാത്രമല്ല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതായതിനാലാണ് പരസ്യശാസന നല്‍കിയതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ശാസന മണിക്കും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ള മുന്നറിയിപ്പാണു പോലും. പാര്‍ട്ടി ഒരംഗത്തിനെതിരെ നടപടി എടുക്കുന്നത് തിരുത്തലുകള്‍ വരുത്താനാണത്രേ!. ഇങ്ങനെ തിരുത്തി വന്നവര്‍ എത്രയുണ്ടെന്നതിന് പാര്‍ട്ടിക്ക് കൃത്യമായ കണക്കുകള്‍ ഒന്നുമില്ലെങ്കിലും ഇ.എം.എസ് മുതല്‍ നായനാര്‍ വരെ താക്കീതിനോ ശാസനകള്‍ക്കോ വിധേയരായിട്ടുണ്ടെന്നതാണ് മണിക്കും ഒപ്പം പാര്‍ട്ടിക്കുമുള്ള ആശ്വാസം. എന്നാല്‍ അവരാരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഗ്രാമീണ ശൈലി നടത്തിയതായി അറിവുമില്ല. പിന്നെ പറഞ്ഞ് വരുമ്പോള്‍ എല്ലാം പറയണമല്ലോ പാര്‍ട്ടിക്ക് എവിടേയും ഇരുത്താന്‍ ഇടമില്ലാഞ്ഞിട്ട് കാസ്ട്രോയാക്കി ഭരണ പരിഷ്കാരത്തിന് നിയോഗിച്ച വി.എസും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് പാമ്പും കോണിയും കളി പോലെ കേറി ഇറങ്ങിക്കളിക്കുന്ന പിണറായിയും പി.ബിയില്‍ നിന്ന് പുറത്തിരുന്ന ചരിത്രവും സെക്രട്ടറി മണിയെ ന്യായീകരിക്കാന്‍ നിരത്തിയിട്ടുണ്ട്. പിന്നെ എല്ലാ ശാസനയും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നതാണ് ഒരു ആശ്വാസം. മണി രാജിവെക്കണമെന്നത് പ്രതിപക്ഷത്തിന്റെ രാമുവാണത്രേ (രാഷ്ട്രീയ മുദ്രാവാക്യം= രാമു) അത് മണിയുടെ വാക്കു പോലെ തന്നെ മറ്റേ പണിയാണല്ലോ. അപ്പോള്‍ പിന്നെ അത് അംഗീകരിക്കാനൊക്കുമോ ഇല്ല പകരം ശാസന തന്നെ. അല്ലേലും പാര്‍ട്ടിയുടെ പരസ്യ ശാസന എന്നാല്‍ വല്യക്കാട്ട് ഏര്‍പ്പാടൊന്നുമല്ലെന്ന് അരിയാഹാരം തിന്നുന്ന ആര്‍ക്കും അറിയാം. മണിയാശാനെ നേരിട്ട് ശാസിക്കാതെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്ന പരസ്യ ശാസന നാട്ടുകാരെ അറിയിക്കുക എന്നാതാണല്ലോ പാര്‍ട്ടി തന് കലാപരിപാടി. ഇടുക്കിയില്‍ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ജീവിച്ചിരിക്കുന്നവരില്‍ ബുദ്ധി ജീവി പട്ടവുമൊക്കെയുള്ള താത്വിക ആചാര്യനായ മണിയാശാനെ സിന്‍ഡിക്കേറ്റ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാലും ഇങ്ങനെ ശാസിക്കേണ്ടിയിരുന്നില്ല. സംഗതി മുഹമ്മദലിയെ കേരള താരമൊക്കെയാക്കി തിളങ്ങി നിന്ന ജയരാജ സഖാവ് സ്വന്തക്കാര്‍ക്ക് വേണ്ടി അല്പം നിയമനം നല്കിയ വകയില്‍ പുറത്തായപ്പോള്‍ ശിക്കാരി ശംഭുവിനെ പോലെ കിട്ടിയ മന്ത്രിപ്പണിയാണെങ്കിലും, ഹൊ…എന്നാ കുറ്റമാ ടിയാന് ചെയ്തത്. ഗ്രാമീണ ശൈലി ഒരു തെറ്റൊന്നുമല്ലല്ലോ ഹൊ…അല്ലേലും ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലല്ലോ. പറയലും തിരുത്തലുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള ലൊട്ടു ലൊടുക്കു നേതാക്കള്‍ വരെ എന്തു പറഞ്ഞാലും അത് പാര്‍ട്ടി ഇടപെട്ട് തിരുത്തിക്കും. പക്ഷേ പറഞ്ഞത് മണിയാണെങ്കില്‍ ടിയാന് പറഞ്ഞത് തിരുത്താന്‍ പാര്‍ട്ടി പോലും മിനക്കെടില്ലെന്നതാണ് ഇപ്പോഴത്തെ ഒരിത്. അങ്ങ് ഇടുക്കിയില്‍ പാര്‍ട്ടിയെന്നാല്‍ മണിയും മണിയെന്നാല്‍ പാര്‍ട്ടിയുമാണല്ലോ. ശൈലി മാറ്റാന്‍ തനിക്കും തന്റെ വാക്ക് മാറ്റാന്‍ പാര്‍ട്ടിക്കും കഴിയില്ലെന്നത് ഇരു കൂട്ടര്‍ക്കും നല്ല പോലെ അറിയാം. പിന്നെ മാധ്യമ പ്രവര്‍ത്തകരെ നാല് ചീത്ത പറയുന്നത് പാര്‍ട്ടിയും ആഗ്രഹിച്ചു കൊണ്ടാണല്ലോ. സഹോദരനും സഹോദര പുത്രന്‍മാരുമാരും വകയിലെ കുടുംബക്കാരുമൊക്കെ ഭൂമി കൈയ്യേറിയതും ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരുടെ മറ്റേ പരിപാടി വിളിച്ചു പറയുന്നതുമൊക്കെ നാട്ടു പ്രയോഗമായതിനാല്‍ വിശാല മനസ്കരുടെ പാര്‍ട്ടി അങ്ങനങ്ങ് ക്ഷമിച്ചിരിക്കുന്നു. പിന്നെ മേപ്പടിയാന്റെ ഗ്രാമീണ ശൈലിയില്‍ നാല് അസ്സല് കീറ് കേട്ടാലെന്താ, അഭിഭാഷകര്‍ കോടതി വളപ്പില്‍ പഞ്ഞിക്കിട്ടിട്ടു പോലും കിട്ടാത്ത സഹാനുഭൂതി ഹൈക്കോടതി പോലും മാധ്യമ പ്രവര്‍ത്തകരോട് കാണിച്ചല്ലോ. ഇതിനൊക്കെ മണി വെപ്രാളം തന്നെ വേണ്ടി വന്നു. സംഗതി ഇവ്വിധം മണിപ്രവാളം കേരളം കീഴടക്കുന്നതിനിടെ എല്ലാം ശരിയാക്കുന്ന ടീം ഒടുവില്‍ ആശാനും ഉപദേശകനെ വെക്കുകയാണ് പോലും. ഈ സര്‍ക്കാറില്‍ ഒരു ഉപേക്ഷയുമില്ലാതെ ലഭ്യമാകുന്ന ഏക സാധനമായ ഉപദേശകന് മണി മന്ത്രിക്കും ലഭിക്കാന്‍ പോവുകയാണത്രേ!. ഹൊ.. ഹ… കോപ്പ്… തുടങ്ങിയ ഗ്രാമീണ നിഷ്കളങ്ക പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന മണി വര്‍ണന അവസാനിപ്പിച്ച് പണ്ഡിതോചിതമായി ഇനി പ്രസംഗങ്ങളും വാര്‍ത്തകളും മന്ത്രിക്കു വേണ്ടി ഉപദേശകന് എഴുതി തയാറാക്കി നല്‍കുമെന്നാണ് പാര്‍ട്ടി പട്ടാള കോടതിയില്‍ നിന്നും അറിയാന്‍ പറ്റുന്നത്. ഇനി ഇതും പാഴായാല്‍ ഉപദേശകരെ ഉപദേശിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിക്കുമോ ആവോ?.
………………………………………………….
മുഖ്യമന്ത്രിയുടെ ചങ്കിന്റെ എണ്ണം പറഞ്ഞ് മേനി നടിച്ചിരുന്ന സി.പി.എമ്മുകാരെ കത്രികപ്പൂട്ടിട്ട് കുരുക്കിയിരിക്കുകയാണ് മൂപ്പിളമത്തര്‍ക്കത്തില്‍ സി.പി.ഐ. പഴകും തോറും വീര്യം കൂടുമെന്നറിയാത്ത മുഖ്യന് പിണറായി പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നാണ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേട്ടത്. ഏകാധിപതി എന്നൊക്കെ പറയുമ്പോ ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ പെടുമെന്ന് സി.പി.ഐക്കാര്‍ക്ക് നന്നായി അറിയാം. മുഖ്യന്റെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവരുടെ ആവശ്യം. അല്ലേലും ഈ സി.പി.എമ്മുകാരെ വെറുതെ വിടാന്‍ സി.പി.ഐക്കാര്‍ക്ക് പറ്റില്ലല്ലോ?. സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ മറുപടി കുറിക്കു കൊള്ളുന്ന വിധം വേണമല്ലോ. ഇനിയിപ്പോള്‍ ടാറ്റക്കു വേണ്ടി ടാറ്റ കൊടുത്തത് ആരെന്നതാണ് അണ്ടിയും മാങ്ങയും തമ്മിലുള്ള മൂപ്പിളമയിലെ പ്രധാന പ്രശ്നം. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.എമ്മാണെന്ന് സാക്ഷാല്‍ ബംഗാളിനെ കൂട്ടു പിടിച്ച് സി.പി.ഐക്കാര്‍ പറയുന്നു. ബംഗാളെന്ന് കേട്ടാല്‍ തന്നെ ചോര തിളക്കുന്നതിനു പകരം കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്ന സി.പി.എമ്മിന് മുറിവില്‍ ഉപ്പു തേച്ച് പിടിപ്പിച്ച് സി.പി.ഐക്കാര്‍ തങ്ങളാലാവും വിധം കൊഴുപ്പിക്കുന്നുണ്ട്. അല്ലേലും തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണല്ലോ കാനം സഖാവിന്റേത്. ബംഗാളില്‍ കോണ്‍ഗ്രസുകാരുടെ തോളില്‍ കയ്യിട്ട് നടന്നിട്ട് കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി ആരും ഭയപ്പെടുത്തേണ്ടെന്നാണ് കാനം സഖാവ് പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ചുപ് രഹോ അല്ല പിന്നെ.
ലാസ്റ്റ് ലീഫ്:
കോണ്‍ഗ്രസുമായി കൂട്ടു കൂടാന്‍ ബംഗാളില്‍ യാതൊരു തടസവുമില്ലെന്ന് സംസ്ഥാന സി.പി.എം സെക്രട്ടറി. നോട്ടയോട് ഏറ്റുമുട്ടി മടുത്തുവെന്ന് സാരം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്