Video Stories
മോദി സര്‍ക്കാരിന്റേത് പൗരാവകാശ ലംഘനം
മാധ്യമ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം സ്വകാര്യതകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തിയിരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്താകെ പെരുമഴയായി ആഞ്ഞുവീശുകയാണ്. വ്യാഴാഴ്ച പ്രമുഖ വ്യക്തികളുടെ ഫോണുകളിലെ വിവരങ്ങളാണ് ചോര്‍ത്തിയതായി വാര്‍ത്ത വന്നതെങ്കില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ സ്വകാര്യ സന്ദേശങ്ങളിലേക്കാണ് അജ്ഞാതര്‍ കടന്നുചെന്നെന്ന വിവരം ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാലയാണ് ഞായറാഴ്ച പ്രതിപക്ഷത്തെ പ്രമുഖ നേതാവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പുത്രിയുമായ പ്രിയങ്കക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ രഹസ്യ ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തിയത്. സ്വകാര്യ സന്ദേശ സംവിധാനമായ വാട്സാപ്പാണ് ആദ്യം വിവരം പുറത്തുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസിന്റെ വെളിപ്പെടുത്തല്‍.
2019 മേയിലെ ലോക്സഭാതെരഞ്ഞെടുപ്പിനുമുമ്പാണ് പ്രതിപക്ഷ നേതാക്കളുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും അടക്കം 1400ഓളം പേരുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെട്ടിരിക്കുന്നത്. ഇതിനുപിന്നിലെ അന്തര്‍നാടകത്തെക്കുറിച്ച് ചില തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. വാട്ആപ്പ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുനടത്തിയ നീക്കമാണ് ഇതെന്ന് കരുതുന്നതിലപ്പുറം ഇസ്രാഈലിലെ എന്‍.എസ്.ഒ കമ്പനിയാണ് ചാരപ്പണി നടത്തിയതെന്ന വാര്‍ത്തയാണ് ഭീതിജനകമായിരിക്കുന്നത്. എന്‍.എസ്.ഒ ഗ്രൂപ്പിന്റെ കീഴിലുള്ള പെഗാസസ് എന്ന ഇസ്രാഈല്‍ ചാര സോഫ്്റ്റ്വെയര്‍ കമ്പനിയാണത്രെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഇത് സത്യത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവും ഞെട്ടിപ്പിക്കുന്നതുമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ഭരണകക്ഷി സര്ക്കാര്സംവിധാനങ്ങള് ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ പല വിദ്യയും ചെയ്യാറുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും വാട്സ്ആപ്പിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നത് ഇതാദ്യമാണ്.
ഇതുകൊണ്ട് മറുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ സര്‍ക്കാരിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ആളുകള്‍ക്ക് കഴിഞ്ഞിരിക്കുമെങ്കിലും മറ്റൊരു രാജ്യത്തെ കമ്പനിയാണ് ഇത് ചെയ്തുവെന്നത് ഇതിലെ ഗുരുതരമായ ഘടകമാണ്. ഈ വിവരങ്ങള്‍ ലോകത്ത് ആരെല്ലാമാണ് ഉപയോഗിക്കുകയെന്ന് ഇനി പറയാനാകില്ല. അതിലുപരി പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം വലിയ ഭരണഘടനാപ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍തന്നെ വാട്ആപ്പ് ഉടമകളായ ഫെയ്സ്ബുക്ക് കേന്ദ്ര സര്‍ക്കാരിന് ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നതായാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്കുന്ന വിവരം. തെരഞ്ഞെടുപ്പിനുശേഷം സെപ്തംബറിലും കൂടുതല്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ അവര്‍ സര്‍ക്കാരിന് നല്കുകയുണ്ടായി. മാത്രമല്ല, ആഗസ്തിലും സെപ്തംബറിലും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഫെയ്സ്ബുക്ക് വൈസ്പ്രസിഡന്റ് നിക് ക്ലെക്ഷിനെ നേരില്‍കണ്ടതായും കോണ്‍ഗ്രസ് വെളിപ്പെടുത്തുന്നു. ഇതിനര്‍ത്ഥം മോദി സര്‍ക്കാരിന് തന്നെയാണ് ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യ പങ്കെന്നാണ് വ്യക്തമാകുന്നത്. കള്ളന് കപ്പലില്‍തന്നെ എന്നര്‍ത്ഥം. മോദി സര്‍ക്കാരിന്റെ ഇസ്രാഈല്‍ വിധേയത്വം കുപ്രസിദ്ധമാണ്. ഇസ്രാഈല്‍ സാങ്കേതിക വിദ്യയാണ് മോദി സര്‍ക്കാര്‍ സ്വന്തം പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായ നിലക്ക് അതിന് അവര്‍ക്ക് അനുമതി നല്‍കിയത് ആരാണെന്നാണ് ഇനി വ്യക്തമാകേണ്ടത്്. കാര്‍ഗില്‍ യുദ്ധകാലത്ത് ഇസ്രാഈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചതായി കഴിഞ്ഞദിവസമാണ് യുദ്ധ വൈമികനായ മലയാളി വെളിപ്പെടുത്തിയത്. ഇസ്രാഈലിന്റെ സാങ്കേതിക വിദ്യയും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള പ്രാവീണ്യവും അംഗീകരിക്കുമ്പോള്‍തന്നെ ഇന്ത്യക്കാരുടെകൂടി സ്വകാര്യതയിലേക്ക് കൈകടത്താന്‍ അവര്‍ക്ക് അനുമതി നല്കുകവഴി മോദി സര്‍ക്കാര്‍ ശരിക്കും രാജ്യദ്രോഹക്കുറ്റമാണ് നടത്തിയിരിക്കുന്നത്.
ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളുംവഴി വിവരങ്ങള്‍ ചോരുന്നുവെന്ന പരാതിക്ക് അവയുണ്ടായതുമുതല്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല സാമൂഹിക മാധ്യമ ഉപാധികളും വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ സ്ഥാപിതതാല്പര്യങ്ങള്ക്കുവേണ്ടി ചോര്‍ത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതി നിലവിലുണ്ട്. എന്നാല്‍ ഭരണകൂടംതന്നെ ഇതിന് കൂട്ടുനില്‍ക്കുകയും പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നുവെന്നതിനെ നിസ്സാരമായി കരുതാന്‍ വയ്യ. കോണ്‍ഗ്രസിന്റെ ആരോപണത്തെ ബി.ജെ.പി വക്താവ് തള്ളിക്കളഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ വയ്യാത്തവിധത്തില്‍ ഫെയ്സ്ബുക്ക് തന്നെ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നു. ഇസ്രാഈലിന്റെ സോഫ്റ്റ്വെയര് കമ്പനിക്ക് ഇതില്‍ താല്പര്യം ഉണ്ടാകാനുള്ള സാധ്യതയാണ ്സത്യത്തില്‍ ഞെട്ടിപ്പിക്കുന്നത്.
അമേരിക്കയുടെ പല സംഘടനകള്‍ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി 2019 ജനുവരിയില്‍തന്നെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാട്സ്ആപ്പ് പോലെ സ്വകാര്യമായ വിവരങ്ങളും ആശയവിനിമയവും കൈകാര്യം ചെയ്യുന്ന സംവിധാനംകൂടി അപകടത്തിലായിരിക്കുന്നു എന്നത് വലിയ നൈതിക പ്രശ്നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൗരന്റെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന ഭരണകൂടങ്ങളുടെ പ്രവണത അടുത്തകാലത്തായി തുടങ്ങിയതാണ്. രാജ്യസുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് ഭരണക്കാര്‍ പറയുന്നത്. പ്രിയങ്കയുടെയും മറ്റും കാര്യത്തില്‍ പെഗാസസ് പറഞ്ഞതും മറ്റൊന്നല്ല. തങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ മറ്റാര്‍ക്കുമല്ല, ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് കൈമാറിയതെന്നാണ് അവര്‍ പറയുന്നത്. ഇത് വിശ്വസിച്ചാല്‍തന്നെ അതിനെന്തവകാശമാണ് കേന്ദ്ര സര്‍ക്കാരിന് പൗരന്മാരുടെ മേലുള്ളത്. വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് 2017ല്‍ സുപ്രീംകോടതി വിധിയിലൂടെ ഓര്‍മിപ്പിച്ചതാണ്. എന്നിട്ടും ചാരപ്പണിക്ക് മോദി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയത് അവരുടെ തനിനിറമാണ് ഒരിക്കല്‍കൂടി തുറന്നുകാട്ടിയിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം കയ്യോടെ പിടികൂടിയപ്പോള്‍ ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ഏതായാലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ രണ്ടു സമിതികള്‍ വിഷയത്തെക്കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്കുള്ള ആശ്വാസമാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

