Video Stories
പൊതുമേഖലയെ പിറകോട്ടു വലിക്കരുത്
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖല പാടെ സ്തംഭിച്ചിരിക്കുകയാണ്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാത്ത സര്‍ക്കാര്‍ പൊതുവിപണിയിലെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുന്നത് ആപത്കരമാണ്. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അവസരം നല്‍കാതെ, പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന കാര്യം തീര്‍ച്ച. റേഷന്‍ കടകള്‍ അടച്ചിടുകയും വ്യാപാരികള്‍ സമര ഗോദയിലിറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത തേടി പൊതുചര്‍ച്ച നടത്തുന്നതിനു പകരം ഒളിച്ചോടുന്നത് ജനാധിപത്യ സര്‍ക്കാറിന്റെ മര്യാദയല്ല. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലുണ്ടായ പ്രതിസന്ധിയേക്കാള്‍ തീക്ഷ്ണമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കൂടിയാണ്. എന്നാല്‍ പൊതുവിതരണ രംഗത്ത് പ്രയാസങ്ങളൊന്നുമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും രംഗത്തെത്തിയത് ഏത് അടിസ്ഥാനത്തിലാണ്? റേഷന്‍ വ്യാപാരികളുടെ മാത്രം പ്രശ്‌നമായി ഇതിനെ ലഘൂകരിച്ചു കാണാനാവില്ല. വിദൂരമല്ലാത്ത ഭാവിയില്‍ കേരളം കൊടും പട്ടിണിയിലേക്കു നീങ്ങുന്നതു തടയാനുള്ള പ്രായോഗിക നിലപാട് രൂപീകരിക്കേണ്ട സമയമാണിത്. പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ചിത്രം കാണാതെ കണ്ണടച്ചു ഇരുട്ടാക്കാനുള്ള കുടിലതന്ത്രം പൊതുസമൂഹം അംഗീകരിക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുതില്‍ ഇടതു സര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവം തുടര്‍ന്നതാണ് കേരളത്തിന്റെ കഞ്ഞിയില്‍ കല്ലുവീഴാന്‍ കാരണമായത്. മാത്രമല്ല, റേഷന്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേന്ദ്ര വിഹിതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പാകപ്പിഴവുകള്‍ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റത്തിന് അവസരമൊരുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു കിലോ അരിക്ക് അമ്പതു രൂപ വരെ എത്തി നില്‍ക്കുകയാണ്. ധനവകുപ്പും സിവില്‍ സപ്ലൈ വകുപ്പും തമ്മിലെ ചക്കളത്തിപ്പോരും വിഷയം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിതിലൂടെയുള്ള നഷ്ടം നികത്താന്‍ ബദല്‍ സംവിധാനമൊരുക്കുന്നതിന് ധനകാര്യ വകുപ്പ് സഹകരിക്കുന്നില്ല. അധിക ബാധ്യത ഏറ്റെടുക്കാന്‍ തയാറല്ലെന്ന ധനകാര്യ വകുപ്പിന്റെ കടുംപിടുത്തമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നേരത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ധനമന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും ഉറപ്പിന്‍മേല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും ഇവ്വിഷയത്തില്‍ സര്‍ക്കാറിന് പെട്ടെന്നു പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പ്.
ഭക്ഷ്യ സുരക്ഷാ നിയമം ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഫെബ്രുവരി മുതല്‍ അരിവിതരണം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാലു മാസം മുമ്പത്തെ ഈ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും ജലരേഖയായി കിടക്കുകയാണ്. പ്രയോറിറ്റി ലിസ്റ്റ് സംബന്ധമായ നടപടികള്‍ ഇതുവരെ സര്‍ക്കാറിന് പൂര്‍ത്തിയാക്കാനായിട്ടില്ല. അതിനാല്‍ ആവശ്യമായ റേഷന്‍ വിഭവങ്ങളുടെ കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഏപ്രില്‍ ഒുന്നു മുതല്‍ കേന്ദ്ര വിഹിതം വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത് ഗൗരവമായി കണ്ട് നടപടികള്‍ വേഗത്തിലാക്കാതെ ഗുരുതരമായ വീഴ്ച വരുത്തുകയായിരുന്നു സര്‍ക്കാര്‍.
എ.പി.എല്‍ കാര്‍ഡുഡമകളുടെ അരി വിഹിതം വെ’ിക്കുറക്കുക മാത്രമല്ല, ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം ലഭിക്കു 25 കിലോ അരി 17.5 കിലോയായി കുറക്കുമെന്നും കേന്ദ്രം മുറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ എ.പി.എല്‍ സബ്‌സിഡിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള അരിവിഹിതത്തിലും നേര്‍പകുതി കുറവ് വരത്തുമെന്ന് അറിയിച്ചതാണ്. ബി.പി.എല്‍ കാര്‍ഡിലെ ഗോതമ്പിന്റെ അളവ് അഞ്ചു കിലോയില്‍ നിന്ന് 3.65 കിലോയായി കുറക്കാനും തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ സജീവമായ ഇടപെടലുകളുണ്ടാകുമെന്ന് വലിയ വായയില്‍ വീമ്പു പറഞ്ഞ വകുപ്പ് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുത് കുറ്റകരമായ കൃത്യവിലോപമാണ്. റേഷന്‍ കടകളുടെ എണ്ണം കുറക്കാനുള്ള നീക്കം ഇതിനിടെ നടക്കുന്നുവെന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സപ്ലൈകോക്ക് വേണ്ടി അര്‍ഹമായ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ വരാനിരിക്കുന്ന അപകടത്തിന്റെ മണം വ്യക്തമായിരുന്നു. കേരളത്തിന്റെ മണ്ണെണ്ണ വിഹതം ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചപ്പോള്‍ പ്രതികരണത്തിന്റെ ഒരക്ഷരം പോലും ഉരിയാടാത്ത സര്‍ക്കാറാണിത്. മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം കടുത്ത അവഗണന നേരിടുന്നില്ല എന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ചിറ്റമ്മ നയവും സംസ്ഥാന സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വവുമാണ് പൊതുവിതരണ മേഖല നിശ്ചലമായതിന്റെ മുഖ്യകാരണങ്ങള്‍. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള അവസാന കടലാസു പണികളും പൂര്‍ത്തീകരിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ അവിടിന്നിങ്ങോട്ട് ഇതു വരെ സ്‌ക്രിയമായ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. പ്രയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ് എടുത്തുപറയാനുള്ള ഒരേയൊരു പ്രവര്‍ത്തനം. ഇതുതന്നെ അപാകതകളുടെ കൂത്തരങ്ങായി മാറി എന്നതാണ് വാസ്തവം. ഇപ്പോഴും അപാകതകള്‍ പരിഹരിച്ച് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് സാധ്യമായിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു ദിവസം പോലും റേഷന്‍ വിതരണം മുടങ്ങിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയെ സര്‍ക്കാര്‍ വീഴ്ചകളുടെ മറപടിക്കാനുള്ള ശ്രമം പൊതുജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. രാജ്യത്തെ 2 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന് മാത്രം സങ്കീര്‍ണമാണെ് പറയുന്നതില്‍ അര്‍ഥമില്ല. നടപടിക്രമങ്ങളിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പദ്ധതിയെ പിറകോട്ടു വലിക്കാനുള്ള നീക്കം കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന തിരിച്ചറിവാണ് സര്‍ക്കാറിനു വേണ്ടത്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
india2 days ago
തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല