Connect with us

Video Stories

വിദ്യാധനം സര്‍വധനാല്‍ പ്രധാനം ‘ഹരേക്കള ഹജബ്ബ’ കേരളത്തില്‍

Published

on

തെരുവിലെ ഓറഞ്ചു വില്‍പ്പനക്കാരന്റെ അറിവും കഴിവും സ്വപ്‌നവുമെല്ലാം നമ്മുടെ കണക്കുകൂട്ടലില്‍ വലിയ ഉയരത്തിലൊന്നും ആകാനിടയില്ല. ഒട്ടും അക്ഷരാഭ്യാസമില്ലാത്ത ആളാണെങ്കിലോ? പറയുകയേ വേണ്ട. എന്നാല്‍ ലോക പ്രശസ്തമായ മംഗലാപുരം ഹജബ്ബ മോഡല്‍ സ്‌കൂളിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ സ്‌കൂള്‍ ഒരു വിദ്യാലയം മാത്രമല്ല. ‘അക്ഷരങ്ങളുടെ സന്യാസി’യെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഹാജബ്ബ’യെന്ന ഓറഞ്ചു വില്‍പ്പനക്കാരന്റെ ചരിത്രത്തിന്റെ ആരംഭം കൂടിയാണിത്.

മംഗലാപുരത്ത് നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹരേക്കള യെന്ന കന്നഡ ഗ്രാമത്തിലെത്താം. ഇവിടെയാണ് ഹാജബ്ബയെന്ന ഓറഞ്ചു വില്‍പ്പനക്കാരന്റെ വീട്. മംഗലാപുരം ടൗണില്‍ ഓറഞ്ച് വിറ്റുകിട്ടുന്ന സംഖ്യയില്‍ നിന്നു മിച്ചം വെച്ച് അക്ഷരാഭ്യാസമില്ലാത്ത തന്റെ നാട്ടിലെ കുരുന്നുകള്‍ക്കായി ആരംഭിച്ച വിദ്യാലയം ഇന്നു സര്‍ക്കാറിന്റെയും മറ്റു അഭ്യുദയകാംക്ഷികളുടെയും സംഭാവനകള്‍ കൊണ്ട് ‘ഹാജബ്ബാസ് സ്‌കൂള്‍’ പ്രശസ്തമായ വിദ്യാലയമായി മാറി. ഓറഞ്ചു വിറ്റു ദിവസേന കിട്ടുന്ന ലാഭവിഹിതമായ എഴുപത് രൂപ സമാഹരിച്ച് ഒരു ഒറ്റമുറി വിദ്യാലയം തുടങ്ങുകയായിരുന്നു. സ്‌കൂള്‍ കാണാതെ കളിച്ചു വളരുന്ന പതിനെട്ട് കുട്ടികളായിരുന്നു ഇവിടത്തെ പഠിതാക്കള്‍. ഹാജബ്ബയുടെ വിയര്‍പ്പില്‍ വിദ്യാലയം വളര്‍ന്നു . തന്റെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ ഹിജബ്ബ മോഡല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഏറ്റെടുത്തു.
സ്‌കൂളിനൊപ്പം ഹാജബ്ബയും പ്രശസ്തിയുടെ പടവുകള്‍ പിന്നിട്ടു. സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇസ്മത് പജീര്‍ ഹരേക്കള ഹാജബ്ബാര ജീവന ചരിത്രെ എന്ന പേരില്‍ ഹാജബ്ബയുടെ ജീവിതചരിത്രം പ്രസിദ്ധീകരിചിട്ടുണ്ട്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി അവരുടെ ജീവചരിത്രം സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സിലബസ്സിലും അദ്ധേഹത്തെ പരാമര്‍ശിക്കുന്നു. 2012 നവംബറില്‍ ബി. ബി. സി ‘ഡിഹലേേലൃലറ ളൃൗശെേലഹഹലൃ’ െകിറശമി ലറൗരമശേീി റൃലമാ’ (നിരക്ഷരനായ പഴ വില്‍പ്പനക്കാരന്റെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ ) എന്ന പേരില്‍ അദ്ധേഹത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. സി. എന്‍. എന്‍. ഐ. ബി എനും റിലയന്‍സ് ഫൗണ്ടേഷനും ‘ഞലമഹ ഒലൃീല’െ (റിയല്‍ ഹീറോസ്) എന്ന പേരില്‍ സംപ്രേഷണം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. ലോക പ്രശസ്തനായി മാറിയിട്ടും ഹജബ്ബ പഴയ ഓറഞ്ചു വില്‍പ്പനക്കാരന്റെ താഴ്മയിലും വിനയത്തിലും തന്നെ. പുലര്‍ച്ചെ സ്‌കൂളില്‍ എത്തി അടിച്ചുവാരുന്നതും അതിഥികള്‍ക്ക് തെങ്ങില്‍ കയറി ഇളനീരിട്ടു കൊടുക്കുന്നതും സ്‌കൂളിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലുള്ള ഹജബ്ബയാണ്. പഴയ ഓടിട്ട വീട്ടില്‍ തന്നെയാണ് ഇപ്പോഴും ജീവിതം. കുടുംബം കഴിയുന്നത് ഭാര്യയുടെ ബീഡി തെറുപ്പ് ജോലി കൊണ്ടും കൂടിയായിരുന്നു. ഏക മകളുടെ ചികിത്സാചെലവിനു ബുദ്ധിമുട്ടുമ്പോഴും സാധാരണക്കാരന്റെ വേഷത്തിലും വിനയത്തിലും കഴിയുന്ന ഹജബ്ബ കൈ നീട്ടിയത് സ്‌കൂളിനു വേണ്ടി മാത്രം. മുക്കം നെല്ലിക്കാപ്പറമ്പ് ഗ്രീന്‍ വാലി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നാളെ നടക്കുന്ന അക്കാദമി ഫോര്‍എക്‌സലന്‍സ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണ് ഹരേക്കള ഹജബ്ബ കേരളത്തില്‍ എത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending