Connect with us

Video Stories

വിദ്യാധനം സര്‍വധനാല്‍ പ്രധാനം ‘ഹരേക്കള ഹജബ്ബ’ കേരളത്തില്‍

Published

on

തെരുവിലെ ഓറഞ്ചു വില്‍പ്പനക്കാരന്റെ അറിവും കഴിവും സ്വപ്‌നവുമെല്ലാം നമ്മുടെ കണക്കുകൂട്ടലില്‍ വലിയ ഉയരത്തിലൊന്നും ആകാനിടയില്ല. ഒട്ടും അക്ഷരാഭ്യാസമില്ലാത്ത ആളാണെങ്കിലോ? പറയുകയേ വേണ്ട. എന്നാല്‍ ലോക പ്രശസ്തമായ മംഗലാപുരം ഹജബ്ബ മോഡല്‍ സ്‌കൂളിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ സ്‌കൂള്‍ ഒരു വിദ്യാലയം മാത്രമല്ല. ‘അക്ഷരങ്ങളുടെ സന്യാസി’യെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഹാജബ്ബ’യെന്ന ഓറഞ്ചു വില്‍പ്പനക്കാരന്റെ ചരിത്രത്തിന്റെ ആരംഭം കൂടിയാണിത്.

മംഗലാപുരത്ത് നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹരേക്കള യെന്ന കന്നഡ ഗ്രാമത്തിലെത്താം. ഇവിടെയാണ് ഹാജബ്ബയെന്ന ഓറഞ്ചു വില്‍പ്പനക്കാരന്റെ വീട്. മംഗലാപുരം ടൗണില്‍ ഓറഞ്ച് വിറ്റുകിട്ടുന്ന സംഖ്യയില്‍ നിന്നു മിച്ചം വെച്ച് അക്ഷരാഭ്യാസമില്ലാത്ത തന്റെ നാട്ടിലെ കുരുന്നുകള്‍ക്കായി ആരംഭിച്ച വിദ്യാലയം ഇന്നു സര്‍ക്കാറിന്റെയും മറ്റു അഭ്യുദയകാംക്ഷികളുടെയും സംഭാവനകള്‍ കൊണ്ട് ‘ഹാജബ്ബാസ് സ്‌കൂള്‍’ പ്രശസ്തമായ വിദ്യാലയമായി മാറി. ഓറഞ്ചു വിറ്റു ദിവസേന കിട്ടുന്ന ലാഭവിഹിതമായ എഴുപത് രൂപ സമാഹരിച്ച് ഒരു ഒറ്റമുറി വിദ്യാലയം തുടങ്ങുകയായിരുന്നു. സ്‌കൂള്‍ കാണാതെ കളിച്ചു വളരുന്ന പതിനെട്ട് കുട്ടികളായിരുന്നു ഇവിടത്തെ പഠിതാക്കള്‍. ഹാജബ്ബയുടെ വിയര്‍പ്പില്‍ വിദ്യാലയം വളര്‍ന്നു . തന്റെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ ഹിജബ്ബ മോഡല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഏറ്റെടുത്തു.
സ്‌കൂളിനൊപ്പം ഹാജബ്ബയും പ്രശസ്തിയുടെ പടവുകള്‍ പിന്നിട്ടു. സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇസ്മത് പജീര്‍ ഹരേക്കള ഹാജബ്ബാര ജീവന ചരിത്രെ എന്ന പേരില്‍ ഹാജബ്ബയുടെ ജീവിതചരിത്രം പ്രസിദ്ധീകരിചിട്ടുണ്ട്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി അവരുടെ ജീവചരിത്രം സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സിലബസ്സിലും അദ്ധേഹത്തെ പരാമര്‍ശിക്കുന്നു. 2012 നവംബറില്‍ ബി. ബി. സി ‘ഡിഹലേേലൃലറ ളൃൗശെേലഹഹലൃ’ െകിറശമി ലറൗരമശേീി റൃലമാ’ (നിരക്ഷരനായ പഴ വില്‍പ്പനക്കാരന്റെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ ) എന്ന പേരില്‍ അദ്ധേഹത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. സി. എന്‍. എന്‍. ഐ. ബി എനും റിലയന്‍സ് ഫൗണ്ടേഷനും ‘ഞലമഹ ഒലൃീല’െ (റിയല്‍ ഹീറോസ്) എന്ന പേരില്‍ സംപ്രേഷണം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. ലോക പ്രശസ്തനായി മാറിയിട്ടും ഹജബ്ബ പഴയ ഓറഞ്ചു വില്‍പ്പനക്കാരന്റെ താഴ്മയിലും വിനയത്തിലും തന്നെ. പുലര്‍ച്ചെ സ്‌കൂളില്‍ എത്തി അടിച്ചുവാരുന്നതും അതിഥികള്‍ക്ക് തെങ്ങില്‍ കയറി ഇളനീരിട്ടു കൊടുക്കുന്നതും സ്‌കൂളിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലുള്ള ഹജബ്ബയാണ്. പഴയ ഓടിട്ട വീട്ടില്‍ തന്നെയാണ് ഇപ്പോഴും ജീവിതം. കുടുംബം കഴിയുന്നത് ഭാര്യയുടെ ബീഡി തെറുപ്പ് ജോലി കൊണ്ടും കൂടിയായിരുന്നു. ഏക മകളുടെ ചികിത്സാചെലവിനു ബുദ്ധിമുട്ടുമ്പോഴും സാധാരണക്കാരന്റെ വേഷത്തിലും വിനയത്തിലും കഴിയുന്ന ഹജബ്ബ കൈ നീട്ടിയത് സ്‌കൂളിനു വേണ്ടി മാത്രം. മുക്കം നെല്ലിക്കാപ്പറമ്പ് ഗ്രീന്‍ വാലി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നാളെ നടക്കുന്ന അക്കാദമി ഫോര്‍എക്‌സലന്‍സ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണ് ഹരേക്കള ഹജബ്ബ കേരളത്തില്‍ എത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending