Connect with us

kerala

വീണ്ടും സാങ്കേതിക തകരാർ; സംസ്ഥാനത്തെ റേഷൻ വിതരണം നിർത്തിവെച്ചു

പുതിയ ബില്ലിംഗ് രീതി നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായി തടസ്സം നേരിട്ടിരുന്നു

Published

on

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. ബില്ലിംഗിൽ തടസ്സം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തിവെക്കാൻ നിർദേശം നൽകിയത്. പുതിയ ബില്ലിംഗ് രീതി നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായി തടസ്സം നേരിട്ടിരുന്നു.

സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ പിന്നാലെ സാങ്കേതിക തടസ്സമുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയുമായിരുന്നു. പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതിനാലാണ് തടസ്സപ്പെട്ടത്. നാളെ മുതൽ റേഷൻ വിതരണം പുനഃസ്ഥാപിക്കും.

kerala

പൊന്നാനിയില്‍ വ്യാജ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് റാക്കറ്റ്; 10 പേര്‍ അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

മലപ്പുറം: വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത സംഘത്തെ പൊന്നാനി പൊലീസ് പിടികൂടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

ശിവകാശിയും പൊള്ളാച്ചിയും ആസ്ഥാനങ്ങളാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 22 സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. മൂച്ചിക്കല്‍ സ്വദേശിയായ ഇര്‍ഷാദ്, തിരൂര്‍ സ്വദേശികള്‍ രാഹുല്‍, നിസാര്‍, തിരുവനന്തപുരം സ്വദേശികളായ ജസീം, ഷെഫീഖ്, രതീഷ്, ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദിന്‍, അരവിന്ദ്, വെങ്കിടേഷ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

സംഘത്തിന്റെ പക്കല്‍ നിന്ന് വ്യാജ മാര്‍ക്ക് ലിസ്റ്റുകളും, സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ ചെയ്ത ഡെസ്‌ക്ടോപ്പും ലാപ്പ്ടോപ്പും, അത്യാധുനിക പ്രിന്ററുകളും വ്യാജ സീലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും പൊലീസ് പിടിച്ചെടുത്തു. നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ശിവകാശിയിലും പൊള്ളാച്ചിയിലുമാണെന്ന് പൊലീസ് അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകളുടെ വില ആവശ്യാനുസരിച്ച് വ്യത്യസ്തമായി നിശ്ചയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് വര്‍ഷ ബിരുദ സര്‍ട്ടിഫിക്കറ്റ് 50,000 മുതല്‍ 75,000 രൂപ വരെ, ബിരുദാനന്തര ബിരുദം ഏകദേശം ഒരു ലക്ഷം രൂപ, ബി.ടെക് സര്‍ട്ടിഫിക്കറ്റ് 1.5 ലക്ഷം രൂപ വരെയുമായിരുന്നു നിരക്ക്.

കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഏജന്റുമാര്‍ വഴിയാണ് ഇവ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

kerala

മലപ്പുറം കൊണ്ടോട്ടിയില്‍ എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍

ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ വലിയ തോതില്‍ എംഡിഎംഎയും പണവും പിടികൂടിയ കേസില്‍ മറ്റൊരാള്‍ കൂടി പൊലീസ് വലയിലാക്കി. ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രദേശത്ത് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ശിഹാബുദ്ദീന്‍ പിടിയിലായത്. മുന്‍പ് ആറാം പ്രതിയായ കോഴിക്കോട് കൊമ്മേരി സ്വദേശി സുബിനെ കൊണ്ടോട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

153 ഗ്രാം എംഡിഎംഎ, അര ലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവ ഒക്ടോബര്‍ 6-ന് ഐക്കരപടിയില്‍ നിന്നാണ് നാല് പ്രതികളില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ ഇതുവരെ ആറു പേരാണ് പിടിയിലായത്. ഒരാള്‍ കൂടി ഓടോടെയെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

കോഴിക്കോട് നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.

Published

on

കോഴിക്കോട്: നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം പ്രദേശവാസികളെ ഭീതിയിലാക്കി. മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യവശാല്‍ വലിയ മനുഷ്യപഹതിയൊന്നും റിപ്പോര്‍ട്ടായിട്ടില്ല.

സംഭവസ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Continue Reading

Trending