Connect with us

Video Stories

മെട്രോ മാന്‍ മടങ്ങുമ്പോള്‍

Published

on

സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ മറ്റൊരു പ്രതിഫലനമായി മാറിയിരിക്കുകയാണ് കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നുള്ള ഡി.എം.ആര്‍.സിയുടെ പിന്മാറ്റം. വാചക കസര്‍ത്തുകള്‍ക്കപ്പുറം നാടിന്റെ അടിസ്ഥാന വികസന മേഖലയില്‍ ഈ സര്‍ക്കാര്‍ എത്രത്തോളം താല്‍പര്യമെടുക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിത്തരുന്നതാണ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളിതുവരെ കൈക്കൊണ്ട നടപടികള്‍. ഈ മാസം പതിനഞ്ചോടെ തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്നാണ് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയതിലൂടെ ഡി.എം.ആര്‍.സിക്ക് വന്‍ നഷ്ടമാണുണ്ടായതെന്നും പ്രവര്‍ത്തികളൊന്നും ആരംഭിക്കാത്ത സാഹചര്യത്തില്‍ പ്രതിമാസം 16 ലക്ഷം രൂപമുടക്കി ഓഫീസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കൊച്ചി മെട്രോയോടൊപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു സ്വപ്‌ന പദ്ധതിയായിരുന്നു തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ രൂക്ഷമായ ഗതാതഗതക്കുരുക്കിന് പരിഹാരമായുള്ള ലൈറ്റ് മെട്രോ പദ്ധതി. രണ്ടു നഗരങ്ങളിലും മോണോ റെയില്‍ പദ്ധതിയായിരുന്നു ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും പിന്മാറി 2014ലാണ് ലൈറ്റ് മെട്രോ ആശയം രൂപപ്പെടുന്നത്. ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 2014 ഒക്ടോബറില്‍ ഡി.എം.ആര്‍.സി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രൊജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചു. 2015 ജൂണില്‍ കേരള റെയില്‍ട്രാന്‍സ് പോര്‍ട്ട് ലിമിറ്റഡ് (കെ.ആര്‍.ടി.എല്‍) രൂപവത്കരിച്ചു. 2015 സെപ്തംബറില്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ പദ്ധതി രേഖ അംഗീകരിക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുക്കുമെന്നതിനാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാമെന്ന് സംസ്ഥാന സര്‍ക്കാരിനെ ഡി.എം.ആര്‍.സി അറിയിക്കുകയും ചെയ്തു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളും ഇത്തരത്തിലാണ് തുടങ്ങിയത്.
സര്‍ക്കാര്‍ മാറിയ ശേഷം പുതിയ മുഖ്യമന്ത്രി 2016 ജൂലൈയില്‍ പ്രോജക്ട് വിശകലനം ചെയ്തു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത് പോലെ തന്നെ നടപടികള്‍ പുരോഗമിക്കട്ടെയെന്ന് പറഞ്ഞ് ഡി.എം.ആര്‍.സിയെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഒരു തരത്തിലുള്ള താല്‍പര്യവും പ്രകടമായില്ല. ഡി.എം.ആര്‍.സി സര്‍ക്കാറിനെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും നോക്കാം, ശരിയാക്കാം തുടങ്ങിയ പതിവു പല്ലവികളില്‍ അഭയം തേടുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മന്ത്രിസഭയിലെ പല അംഗങ്ങളും ഡി.എം.ആര്‍.സിക്കെതിരെയും ഇ.ശ്രീധരനെതിരെയും ഒളിയമ്പുകളെയ്തു കൊണ്ടിരിക്കുകയും ചെയ്തു. ഇതോടെ തന്നെ ഇനി കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ലെന്ന് ഏതാണ്ട് വ്യകതമായിരുന്നു.
2016 ഡിസംബറില്‍ തിരുവനന്തപുരത്തെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് വേണ്ടി കരട് രേഖ കെ.ആര്‍.ടി.എല്‍ സമര്‍പിച്ചെങ്കിലും അത് അംഗീകരിച്ച് ഉത്തരവ് ഒപ്പിട്ട് നല്‍കിയില്ലെന്ന് ഡി.എം.ആര്‍.സി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും കണ്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2017 മെയ് മാസത്തില്‍ കമ്പനി കത്തു നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് മൂന്ന് മാസമായിട്ടും അനുമതി ലഭിക്കാത്തതിനാല്‍ ഒരു ജോലിയുമില്ലാതെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പദ്ധതിയില്‍നിന്നും പിന്മാറുന്നതെന്നുമാണ് ഡി.എം.ആര്‍.സി അറിയിച്ചത്. പിന്‍മാറിയെന്ന് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഉന്നയിച്ചത്.
അതിനിടെയാണ് ശ്രീധരന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകളും പുറത്തുവന്നത്. പദ്ധതിക്കുള്ള കരാര്‍ ഉടന്‍ ഒപ്പിടാമെന്ന് രണ്ടുതവണ രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിശദമായ പദ്ധതിരേഖ സംബന്ധിച്ച് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഇ. ശ്രീധരന് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെയും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റെയും കത്തുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ഡി.എം.ആര്‍.സിയും ഇ. ശ്രീധരനും കരാറിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പിന്മാറിയെന്ന ബാലിശമായ വാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉയര്‍ത്തിയത്. ലൈറ്റ് പദ്ധതി നിര്‍വഹണത്തിന് ഡി.എം.ആര്‍.സി തന്നെ വേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ പുതിയ ചോദ്യം. എന്നാല്‍ വസ്തുതകള്‍ മറന്നുകൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയുന്നത്. മെട്രോ, മോണോ റെയില്‍ ഗതാതവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. ഡി.എം.ആര്‍.സിക്ക് പുറമെ ആന്ധ്രാ സര്‍ക്കാറും യു.പി സര്‍ക്കാറും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജോലി ഭാരം കാരണം ആന്ധ്രാസര്‍ക്കാറുമായുള്ള കരാര്‍ അദ്ദേഹം ഉപേക്ഷിച്ചിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് ഡി.എം.ആര്‍.സിയും ഇ. ശ്രീധരനും തങ്ങളുടെ സേവനം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറായത്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിന്റെയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടേയും ഇടപെടലിലൂടെയാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം അവര്‍ ഏറ്റെടുത്തത്. തന്റെ ജന്മനാടിനുവേണ്ടിയുള്ള വികസന പ്രവര്‍ത്തനമെന്ന നിലയില്‍ പ്രത്യേക താല്‍പര്യവും മെട്രോ, ലൈറ്റ് മെട്രോ പദ്ധതികളിലെല്ലാം അദ്ദേഹം പ്രകടമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യമായി വിഭാവനം ചെയ്യപ്പെടുന്ന ലൈറ്റ് മെട്രോ പദ്ധതിയെ വളരെ പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം നോക്കി കണ്ടിരുന്നത്. എന്നാല്‍ ഈ സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് അത് സ്വപ്‌നമായി അവശേഷിക്കുകയാണ്. ഒരു ചെറിയ പ്രവൃത്തി പോലും പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചതില്‍നിന്നും രണ്ടും മൂന്നും വര്‍ഷമൊക്കെ അധികമെടുക്കുന്ന നമ്മുടെ നാട്ടില്‍ കൊച്ചി മെട്രോ എന്ന വന്‍കിട പദ്ധതി സമയ ബന്ധിതമായി നടപ്പാക്കാനായത് അല്‍ഭുതകരമാണ്. കേരളം നെഞ്ചേറ്റിയ ഈ പദ്ധതിയില്‍ പോലും ഡി.എം.ആര്‍.സിയോടും ശ്രീധരനോടുമുള്ള വിരോധം കാരണം ന്യൂനത കണ്ടെത്തുന്നത് ക്രൂരതയാണ്. കൊച്ചി മെട്രോ നഷ്ടത്തിലാണെന്ന വാദമാണ് സര്‍ക്കാര്‍ പുതുതായി ഉയര്‍ത്തുന്നത്. എന്നാല്‍ ലോകത്ത് ഒരു മെട്രോയും സര്‍വീസ് കൊണ്ട് മാത്രം ലാഭത്തിലോടിയിട്ടില്ലെന്നും ഇതിന് അനുബന്ധ പദ്ധതികള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങളൊന്നും ഗൗരവത്തിലെടുക്കാന്‍ സന്നദ്ധമാവാത്ത സര്‍ക്കാര്‍ തന്നെയാണ് ഇതിനുത്തരവാദിയെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പൊന്നാനി നഗര വികസന പദ്ധിതിയുള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തികളില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറിയത് സംസ്ഥാനത്തിന്റെ വികസനരംഗത്തുണ്ടാകുമായിരുന്ന വന്‍കുതിപ്പിന് വിഘാതമാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending