Connect with us

Football

ആരായിരിക്കും ബെസ്റ്റ്? മെസി, ക്രിസ്റ്റ്യാനോ ആധിപത്യത്തില്‍ ഒരു പൊളിച്ചെഴുത്തുണ്ടാകുമോ? ലോക ഫുട്‌ബോളറെ ഇന്നു രാത്രി പ്രഖ്യാപിക്കും

രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്‌ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും

Published

on

ഫിഫയുടെ മികച്ച കളിക്കാരനെ ഇന്നറിയാം. രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്‌ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. കഴിഞ്ഞവര്‍ഷം ജൂലൈ 20 മുതല്‍ ഈ ഒക്‌ടോബര്‍ ഏഴുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. 11 കളിക്കാരില്‍നിന്നാണ് അന്തിമപട്ടിക തെരഞ്ഞെടുത്തത്.

ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍, ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ നല്‍കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുക. മികച്ച വനിതാ താരം, പരിശീലകന്‍, ഗോള്‍കീപ്പര്‍ തുടങ്ങിയ പുരസ്‌കാരങ്ങളുമുണ്ട്. കഴിഞ്ഞവര്‍ഷത്തെ ബാഴ്‌സലോണ താരം മെസിക്കായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്. ബാലന്‍ ദിയോറും മെസിക്കു തന്നെയായിരുന്നു.

ബയേണ്‍ മ്യൂണിച് മുന്നേറ്റ താരം ലെവന്‍ഡോവ്‌സ്‌കിക്കാണ് സാധ്യത ഏറ്റവും കൂടുതലായി കരുതപ്പെടുന്നത്. പോയ സീസണില്‍ ബയേണിനെ ചാമ്പ്യന്മാരാക്കുന്നതില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 55 ഗോളുകള്‍ അടിച്ചു കൂട്ടി അദ്ദേഹം. ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ ലീഗ് ഉള്‍പെടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കി. ഈ വര്‍ഷത്തെ ബാലന്‍ ദ്യോര്‍ ലഭിക്കുമെന്ന് ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ആളായിരുന്നു. പക്ഷേ, കോവിഡിനെ തുടര്‍ന്ന് ഇത്തവണ പുരസ്‌കാരം വേണ്ട എന്നു വച്ചത് തിരിച്ചടിയായി.

ബാഴ്‌സക്കായി സ്പാനിഷ് ലീഗില്‍ 25 ഗോളും 21 അവസരങ്ങളും ഒരുക്കിയ മെസിയും സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ കിരീടങ്ങള്‍ ഒന്നും നേടാനായില്ല. രണ്ടുവട്ടം ഫിഫയുടെ നേട്ടം സ്വന്തമാക്കിയ റൊണാള്‍ഡോയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായി മുപ്പത്തഞ്ചുകാരന്റെ മികവ്. ആകെ 31 ഗോളുകള്‍ അടിച്ചുകൂട്ടി. പോര്‍ച്ചുഗലിനായും മിന്നി.

മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധക്കാരി ലൂസി ബ്രോണ്‍സ്, ചെല്‍സി മുന്നേറ്റക്കാരി പെര്‍ണിലെ ഹാര്‍ഡെര്‍, ല്യോണ്‍ പ്രതിരോധക്കാരി വെന്‍ഡി റെനാര്‍ഡ് എന്നിവരാണ് വനിതകളുടെ അന്തിമപട്ടികയില്‍. അമേരിക്കയുടെ മേഗന്‍ റാപിനൊയാണ് നിലവിലെ ജേതാവ്. ഹാന്‍സി ഫ്‌ലിക് (ബയേണ്‍ മ്യൂണിക്ക്), യുര്‍ഗന്‍ ക്ലോപ് (ലിവര്‍പൂള്‍), മാഴ്‌സെലൊ ബിയേല്‍സ (ലീഡ്‌സ് യുണൈറ്റഡ്) എന്നിവര്‍ പരിശീലകനാകാനും മത്സരിക്കുന്നു.

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending