Connect with us

GULF

നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മുസ്തഫ മുട്ടുങ്ങല്‍ ഇനി നാട്ടില്‍

Published

on

ഷാര്‍ജ: 40 വര്‍ഷത്തിലേറെ നീണ്ട പ്രവാസം മതിയാക്കി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ മുസ്തഫ മുട്ടുങ്ങല്‍ നാട്ടിലേക്ക് മടങ്ങുന്നു. സൗമ്യവും ശുദ്ധവുമായ സാമൂഹിക ഇടപെടലുകളിലൂടെ ജനമനസുകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു കൊണ്ടാണ് അദ്ദേഹ ജന്മദേശത്തേയ്ക്ക് മടങ്ങുന്നത്. ഈ പ്രവാസ ലോകമാണ് തനിക്കെല്ലാം നല്‍കിയതെന്ന് അദ്ദേഹം അഭിമാനപൂര്‍വം പറയുന്നു.

1983ല്‍ ഡിഗ്രി ഫൈനല്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബന്ധു അയച്ചു കൊടുത്ത വിസയിലാണ് മുസ്തഫ മുട്ടുങ്ങല്‍ ഷാര്‍ജയിലെത്തിയത്. ബന്ധുവിന്റെ പുതുതായാരംഭിച്ച റെഡിമെയ്ഡ് ഷോപ്പില്‍ പിറ്റേ ദിവസം തന്നെ ജോലിയില്‍ കയറി.10 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ പങ്കാളിത്തം നല്‍കി തുടങ്ങിയ കടയിലക്ക് മാറി. സ്‌കൂള്‍ യുനിഫോമുകള്‍ പ്രാധാനമായും വില്‍പന നടത്തിയിരുന്ന പ്രസ്തുത കട 2015 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. സ്‌കൂളുകള്‍ തന്നെ യൂണിഫോം വിതരണം തുടങ്ങിയതോടെ വില്‍പന കുറഞ്ഞ് 2021ലെത്തുമ്പോള്‍ സ്ഥാപനം നഷ്ടത്തിലായി ‘അല്‍ഫദ്‌വ യൂനിഫോംസ്’ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

കോവിഡ് സ്ഥാപനത്തിന്റെ പതനത്തിന് ആക്കം കൂട്ടി. ചെറുകിട സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്ന സ്വാഭാവികമായ പതനം കൂടിയായിരുന്നു അത്. എങ്കിലും, വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് പറയാം. പിന്നെയും ചില പരിശ്രമങ്ങള്‍ക്ക് തുനിഞ്ഞെങ്കിലും വന്‍കിടക്കാരുടെ കുത്തൊഴുക്കില്‍ ചെറുകിട മേഖല വിജയിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹസത്തിന് മുതിരാതെ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുക്കയായിരുന്നു.

ഇവിടെ എത്തിയ വര്‍ഷം തന്നെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തില്‍ അംഗമായി ചേര്‍ന്ന മുസ്തഫ മുട്ടുങ്ങല്‍, പിന്നീട് കെഎംസിസിയായി മാറിയ അതേ സംഘടനയില്‍ 1990 വരെ സംസ്ഥാന കമ്മിറ്റിയംഗമായി. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറി, ജന.സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ചു. ഇടക്ക് സംസ്ഥാന സെക്രട്ടറിയുമായി. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായാണ് പിരിഞ്ഞത്. സിഎച്ച് സെന്റര്‍, തണല്‍ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥിയായിരുന്നു. നിലവില്‍ തണല്‍ എക്‌സിക്യൂട്ടീവ് മെംബറും യുഎഇ വിംഗ് ജന.സെക്രട്ടറിയുമാണ്.
വടകര ഓര്‍ക്കാട്ടേരി എംഇഎസ് സ്‌കൂള്‍, എംഎച്ച്ഇഎസ് കോളജ് വടകര എന്നിവയുടെ ഫൗണ്ടര്‍ മെംബറും ഇപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മുക്കം ദാറുസ്സലാഹ് അറബിക് കോളജ് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനുമായിരുന്നു. ഈ നിലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞത് പ്രവാസത്തിന്റെ ശേഷിപ്പാണ്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈഫ് മെംബറാണ്. പല തവണ അസോസിയേഷന്റെ ലിറ്റററി, പബ്‌ളികേഷന്‍ കമ്മിറ്റികളില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും അതു വഴി ഷാര്‍ജയിലെ സാഹിത്യ-സാംസ്‌കാരിക മേഖലകളിലുള്ളവരുമായി അടുത്തിടപഴകാന്‍ സാധിക്കുകയും ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറിയായിരുന്നു. 1990 മുതല്‍ ചന്ദ്രിക ഷാര്‍ജ ലേഖകനായിരുന്നു. 2015 വരെ അത് തുടര്‍ന്നു. ഷാര്‍ജ മദ്രസ തുര്‍മുദി, ദഅ്‌വാ സെന്റര്‍, എംഐസി കാസര്‍കോട് എന്നീ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം സമസ്തയുടെ പണ്ഡിതന്‍മാരുമായി അടുത്തിടപഴകാന്‍ അവസരം നല്‍കി. മടപ്പള്ളി ഗവ.കോളജ് അലൂംനി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടുമായിരുന്നു.

യുഎഇയുടെ കണ്ണഞ്ചിക്കുന്ന വികസന കുതിപ്പിന് സാക്ഷിയാവാന്‍ അദ്ദേഹത്തിന് സാധിച്ചു. അത് ലോകത്തിന് നല്‍ കിയ നന്‍മയുടെയും അച്ചടക്കത്തിന്റെയും സമാധാനത്തിന്റെയും ഈ തുരുത്തില്‍ നാലു പതിറ്റാണ്ട് ജീവിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രവാസത്തിന്റെ ബാക്കിപത്രം. ഒപ്പം, കുറെ നല്ല സുഹൃദ് ബന്ധങ്ങളും. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലിടപെടാന്‍ കഴിഞ്ഞതും ഈ സൗഹൃദ ബന്ധങ്ങളുടെ കരുത്തിലാണ്. മകന്‍ മുനീബ് ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. വടകരക്കടുത്ത് മുട്ടുങ്ങല്‍ ചോറോട് ഗെയ്റ്റിലാണ് മുസ്തഫ മുട്ടുങ്ങല്‍ താമസിക്കുന്നത്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending