Connect with us

Video Stories

ഫ്രാന്‍സ് വീണു

Published

on

 

ലണ്ടന്‍: ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്നലെ മൂന്ന് ഗ്രൂപ്പുകളിലായി ഒമ്പത് മല്‍സരങ്ങള്‍. വീറും വാശിയും പ്രകടമായ മൈതാനങ്ങളില്‍ പിറന്നത് 21 ഗോളുകള്‍. തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് സ്വീഡന്‍. അവര്‍ യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിനെ മറിച്ചിട്ടത് 2-1ന്. അട്ടിമറി വിജയം നേടിയത് അന്‍ഡോറ. അവര്‍ കരുത്തരായ ഹംഗറിയെ ഒരു ഗോളിന് വീഴ്ത്തി. വലിയ വിജയം സ്വന്തമാക്കിയത് ഡച്ചുകാര്‍. അവര്‍ ദുര്‍ബലരായ ലക്‌സംബര്‍ഗ്ഗിനെ അഞ്ച് ഗോളിന് വീഴ്ത്തി. സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് നടത്തിയത് പതിവ് പോലെ കൃസ്റ്റിയാനോ റൊണാള്‍ഡോ- ലാത്‌വിയക്കെതിരെ പോര്‍ച്ചുഗല്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടും ഈ റയല്‍ താരത്തിന്റെ വകയായിരുന്നു. ചരിത്രത്തിലിടം നേടിയത് ഡച്ചുകാരുടെ വെസ്‌ലി സ്‌നൈഡര്‍ എന്ന മധ്യനിരക്കാരന്‍. ഇന്നലെ മൈതാനത്തിറങ്ങുക വഴി അദ്ദേഹം രാജ്യത്തിനായി ഏറ്റവുമധികം മല്‍സരം കളിക്കുന്ന താരമായി.ഗ്രൂപ്പ് എയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ആവേശകരമാവുന്നത്. ഇത് വരെ ഫ്രഞ്ചുകാരുടെ ആധിപത്യമായിരുന്നെങ്കില്‍ ഇന്നലെ സ്വന്തമാക്കാനായ വിജയം വഴി സ്വിഡിഷ് ടീം അവര്‍ക്കൊപ്പമെത്തി. ഹോളണ്ടുകാര്‍ വിജയിച്ചതോടെ അവരും പിറകെയുണ്ട്. ഗ്രൂപ്പില്‍ നിന്ന് ആദ്യമെത്തുന്നവര്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ട് ബെര്‍ത്ത് എന്നിരിക്കെ ഇനി കാര്യങ്ങള്‍ കടുപ്പമേറും. മികച്ച രണ്ടാം സ്ഥാനക്കാരായാലും ലോകകപ്പ് അവസരമുണ്ട്. സ്വിഡിഷ് നഗരമായ സോള്‍നയില്‍ നടന്ന മല്‍സരത്തില്‍ ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സാണ് ആദ്യം ഗോള്‍ നേടിയത്. ഒലിവര്‍ ജിറോര്‍ഡിന്റെ ഗോളില്‍ മുപ്പത്തിയേഴാം മിനുട്ടില്‍ അവര്‍ മുന്നിലെത്തി. പക്ഷേ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ജിമ്മി ഡുര്‍മാസ് സ്വിഡിഷുകാരെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിലായിരുന്നു ആതിഥേയരുടെ വിജയ ഗോള്‍. ഗ്രൂപ്പില്‍ 13 പോയന്റാണ് ഫ്രാന്‍സിനും സ്വിഡനും. ഡച്ചുകാര്‍ക്ക് 10 പോയന്റ്. ബെലാറൂസിനോട് അപ്രതീക്ഷിതമായി തോറ്റെങ്കിലും ബള്‍ഗേറിയ ഒമ്പത് പോയന്റുമായി പിറകിലുണ്ട്.
ഗ്രൂപ്പ് ബിയില്‍ ആറാം മല്‍സരം കളിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലീന്‍ സ്ലേറ്റുമായി ആറാം വിജയം നേടി റഷ്യന്‍ ടിക്കറ്റ് ഉറപ്പിച്ച മട്ടാണ്. ഫറോ ഐലാന്‍ഡ്‌സിനെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയത് വഴി ലഭിച്ച മൂന്ന് പോയന്റുള്‍പ്പെടെ അവര്‍ക്കിപ്പോള്‍ 18 വിലപ്പെട്ട പോയന്റുകളായി. രണ്ടാം സ്ഥാനത്തുളള കൃസ്റ്റിയാനോയുടെ പോര്‍ച്ചുഗലിന് 15 പോയന്റുണ്ട്. ഗോളടിക്കാരനായ കൃസ്റ്റിയാനോ ഇന്നലെ സ്വന്തം ബൂട്ട് വക രണ്ട് ഗോളുകള്‍ എതിര്‍വലയില്‍ എത്തിച്ചു. ലാത്‌വിയക്കെതിരെ മൂന്ന് ഗോളിന്റെ ജയം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് സൂപ്പര്‍ താരം പറഞ്ഞു. പക്ഷേ കൈയ്യടി നേടിയ ടീം അന്‍ഡോറയാണ്. ഗ്രൂപ്പില്‍ ഇത് വരെ ഒരു ജയമില്ലാതെ നിരാശപ്പെടുത്തിയ ടീം ഇന്നലെ ഹംഗറിക്കാരെയാണ് ഒരു ഗോളിന് വിറപ്പിച്ചത്.
ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം അതിവേഗം മുന്നോട്ട് പോവുകയാണ്. എസ്‌റ്റോണിയക്കെതിരെ നേടിയ അനായാസ വിജയം വഴി ഗ്രൂപ്പിലിപ്പോള്‍ 16 പോയന്റാണ് അവര്‍ക്ക്. ബോസ്‌നിയക്കെതിരായ സമനില ഗ്രീസിന് തിരിച്ചടിയായി. അവര്‍ക്ക് ഒമ്പത് പോയന്റാണ്. മൂന്ന് ഗ്രൂപ്പിലെയും അടുത്ത മല്‍സരം ഓഗസ്റ്റ് 31 നാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending