Connect with us

Video Stories

തോക്കിന്‍തുമ്പിലെ മാധ്യമസ്വാതന്ത്ര്യം

Published

on


ലോകത്തെ ഏറ്റവുംവലുതും മഹത്തായതുമായ ജനാധിപത്യമായാണ് നമ്മുടെ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യമാത്രമല്ല ഈ വിശേഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ജനായത്തഭരണപാരമ്പര്യത്തെ അനുകരിച്ചും സ്വാംശീകരിച്ചുമുള്ള ജനാധിപത്യനിയമസംഹിതയാണ് നാം സ്വാതന്ത്ര്യാനന്തരം അനുവര്‍ത്തിച്ചുവരുന്നതെന്നതാണ് അതിന് കാരണം. രണ്ടുതട്ടിലുള്ള പാര്‍ലമെന്റുകള്‍, നിയമസഭകള്‍, തദ്ദേശസ്ഥാപനങ്ങള്‍, ജുഡീഷ്യറി, അവയെക്കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഭരണനിര്‍വഹണവിഭാഗം എന്നിവക്കുപുറമെ ശക്തമായ ഒരു നാലാംതൂണ്‍ അഥവാ മാധ്യമരംഗംകൂടി നമുക്കുണ്ടെന്നാണ് സങ്കല്‍പം. എന്നാല്‍ കഴിഞ്ഞഅഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ മാധ്യമരംഗം കടുത്തപ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.ലോകജനാധിപത്യത്തിലെ ഇന്ത്യയുടെ മഹനീയമായസ്ഥാനത്തിന് ഇടിവുതട്ടുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
റിപ്പോര്‍ട്ടര്‍ സാന്‍സ് ഫ്രണ്ടയേഴ്‌സ് (അതിരുകളില്ലാത്ത ലേഖകര്‍) എന്ന സംഘടനയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യസൂചിക ലോകത്തെ 180 രാജ്യങ്ങളില്‍ 140-ാം സ്ഥാനത്താണ്. കമ്യൂണിസ്റ്റ് ഏകാധിപത്യചൈനയും ഉത്തരകൊറിയയുമാണ് ഈവിഷയത്തില്‍ നമ്മുടെ ഏറെയകലയല്ലാതെ നിലകൊള്ളുന്നതെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ആകുലപ്പെടേണ്ടതുതന്നെയാണ്. രണ്ടുവര്‍ഷം മുമ്പ് 138-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വീണ്ടും രണ്ടുപോയിന്റ് കൂടിയാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ നാം വീണ്ടുംപുറകോട്ട് പോകുകയാണെന്ന സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞഅഞ്ചുവര്‍ഷംകൊണ്ട് പത്തുപോയിന്റ് കൂടുതലാണ് ഇന്ത്യയുടെ മാധ്യമഅസ്വാതന്ത്ര്യം. ഇന്ത്യയുടെ വാര്‍ത്താവിനിമയരംഗം കൂടുതല്‍ ജനകീയമല്ലാതാകുന്നു എന്നാണിതിനര്‍ത്ഥം. കോര്‍പറേറ്റുകളും കുത്തകകളും അധികാരിവര്‍ഗവും ചേര്‍ന്ന് മാധ്യമമേഖല കീഴടക്കുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വേണ്ട വിവരങ്ങള്‍ അറിയാതെ പോകുന്നുവെന്നാണ് ഇത് നല്‍കുന്ന ഭയാനകമായ സൂചന. ഭയരഹിതമായി റിപ്പോര്‍ട്ട്‌ചെയ്യാന്‍ കഴിയാത്ത കാലത്തോളം ഏതുസമൂഹത്തിലെയും മാധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും അതുവഴി ഭരണവും ജനങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുകയുംചെയ്യുക സ്വാഭാവികം.
ഫിന്‍ലന്റ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ തീരെചെറിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നിലെങ്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം മാധ്യമസ്വാതന്ത്ര്യനിലവാരം കീഴോട്ട് പോയതായാണ് ആര്‍.എസ്.എഫ് ശേഖരിച്ചിരിക്കുന്ന വിവരം. 170-ാം സ്ഥാനത്തുള്ള ചൈനയില്‍ അറുപതോളം മാധ്യമപ്രവര്‍ത്തകരാണ് അഴിക്കുള്ളില്‍ കഴിയുന്നത്. പാക്കിസ്താനും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തില്‍ നമ്മോടൊപ്പമാണെങ്കിലും അവിടുത്തെയും ഭരണരീതിയനുസരിച്ച് ഇതിനെ സ്വാഭാവികതയായി കാണാവുന്നതാണ്. പാക്കിസ്താന്‍ 142-ാം സ്ഥാനത്താണെങ്കില്‍ ബംഗ്ലാദേശ് 150-ാം സ്ഥാനത്താണ്. ഇതുപോലെയുള്ള ഭരണസംവിധാനമല്ല ഇന്ത്യയിലുള്ളതെന്നോര്‍ക്കണം. കഴിഞ്ഞവര്‍ഷം ആറ് മുഴുസമയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്് ബുഖാരി, ബീഹാറിലെ നവീന്‍ നിശ്ചല്‍, ഛത്തീസ്ഗഡിലെ അച്യുത് സാഹു,ഝാര്‍ഖണ്ടിലെ ചന്ദന്‍തിവാരി, ആസാമിലെ അരിന്തം ചൗധരി, മധ്യപ്രദേശിലെ സന്ദീപ്ശര്‍മ എന്നിവരാണിവര്‍. ഗ്രാമീണമാധ്യമപ്രവര്‍ത്തകരുടെ മരണസംഖ്യ ഇതിനുപുറമെയാണ്. സിറിയയെയോ ഇറാഖിനെയോപോലെ യുദ്ധസ്ഥിതിവിശേഷം ഇല്ലാതിരുന്നിട്ടും ഈ കൊലപാതകങ്ങള്‍ നടന്നതിനെ സമൂഹത്തില്‍ പടര്‍ത്തിവിടുന്ന വിദ്വേഷരാഷ്ട്രീയവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പൊലീസും ഇതരസുരക്ഷാസേനകളും, ഭരണകക്ഷിക്കാര്‍, മാവേയിസ്്റ്റുകള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍ സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് മുഖ്യമായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം നേരിടേണ്ടിവരുന്നതെന്ന് ഇന്ത്യയെസംബന്ധിച്ച വിവരങ്ങളില്‍ പറയുന്നു. ഈ ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നു.
പൊതുസമൂഹത്തിന്റെ കാര്യം ഇരിക്കട്ടെ, മാധ്യമങ്ങള്‍ക്ക് തണലാകേണ്ട ഭരണാധികാരികളുടെ നിലയെന്താണ് ? രാജ്യത്ത് ഇതാദ്യമായി, അധികാരമേറ്റ് അഞ്ചുസംവല്‍സരം പിന്നിടുമ്പോഴും ഒരൊറ്റ ഔദ്യോഗികവാര്‍ത്താസമ്മേളനംപോലും നമ്മുടെ പ്രധാനമന്ത്രി നടത്തിയില്ല എന്നതുമാത്രംമതി ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യത്തെയും ഭരണരംഗത്തെയുംകുറിച്ച് ബോധ്യപ്പെടാന്‍. പ്രധാനമന്ത്രിക്ക് മാധ്യമമേഖലയുമായി ബന്ധമില്ല എന്നതിനര്‍ത്ഥം ജനങ്ങളുമായി അദ്ദേഹത്തിന് വേണ്ടത്ര ബന്ധമില്ല എന്നുതന്നെയാണ്. തന്റെ പാര്‍ട്ടിയുമായി മാത്രം ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളുമായി നേരിട്ട് ആശവിനിമയം നടത്താമെന്ന ആശയമായിരിക്കാം മോദിക്കുള്ളത്. പകരം 2016നും 2018നും ഇടയില്‍ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ സംഖ്യ കുത്തനെ ഉയര്‍ന്നു-1.68 കോടിയില്‍നിന്ന് 3.26 കോടി. കള്ളങ്ങളും അര്‍ധസത്യങ്ങളും സ്വാഭാവികമായും ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.എന്നാല്‍ ചില കോര്‍പറേറ്റ്‌നിയന്ത്രിത മാധ്യമങ്ങളുമായി സംസാരിക്കാന്‍ നരേന്ദ്രമോദി തയ്യാറായെന്ന വസ്തുത വിസ്മരിക്കാനാകില്ല. തങ്ങളെ വിമര്‍ശിച്ചതിന് ന്യൂഡല്‍ഹി ടി.വിയെ ഒരുദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഭരണകൂടമാണ് മോദിയുടേത്. എതിരായ വാര്‍ത്തഎഴുതിയതിന്റെ പേരില്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ കൊല്ലപ്പെട്ടത് അറുപതോളംപേരാണ്. ബംഗളൂരുവിലെ പ്രമുഖമാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് തന്റെ ജോലി കഴിഞ്ഞുമടങ്ങവെ കൊലചെയ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരെയും പൗരാവകാശപ്രവര്‍ത്തകരെയും നിരന്തരമായ ആക്രമിച്ചു. ഈ കാലത്തുതന്നെയാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇടതുപക്ഷസര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ ഭത്‌സനങ്ങള്‍. മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് പുറത്ത് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷക്കാര്‍ സ്വതന്ത്രമീഡിയ എന്ന സംവിധാനത്തെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നതെന്നതിന് കേരളത്തിലുള്‍പ്പെടെ നിരവധിസംഭവങ്ങള്‍ തെളിവാണ്. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന പറയുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകവകുപ്പ് ഇല്ലാത്തത് പൗരനുതുല്യമാണ് മാധ്യമപ്രവര്‍ത്തകരും എന്നതുകൊണ്ടാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയും അപഹസിച്ചുമുള്ള അധികാരികളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും നടപടികള്‍ പൗരനെതിരെയുള്ളതുതന്നെയാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending