Connect with us

More

ബെയില്‍ തിരിച്ചുവരുന്നു; ഇന്ന് ഫുലന്‍ബര്‍ദായെ നേരിടുന്ന റയല്‍ സംഘത്തില്‍

Published

on

മാഡ്രിഡ്: കഴിഞ്ഞ സെപ്തംബര്‍ 26 നാണ് ജെറാത്ത് ബെയില്‍ അവസാനമായി റയല്‍ മാഡ്രിഡിനായി കളിച്ചത്. കോടികള്‍ നല്‍കി സ്വന്തമാക്കിയ വെയില്‍സ് താരം നിരന്തര പരുക്കിന്റെ പിടിയില്‍ റിസര്‍വ് ബെഞ്ചില്‍ തന്നെയായപ്പോള്‍ റയല്‍ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം വിയര്‍ത്തിരുന്നു. ഒടുവില്‍ അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുകയാണ്. കിംഗ്‌സ് കപ്പില്‍ ഇന്ന് ഫുലന്‍ബര്‍ദായെ നേരിടുന്ന റയല്‍ സംഘത്തില്‍ ബെയില്‍ കളിക്കുമെന്നാണ് സൂചന. ബെര്‍ണബുവില്‍ നടക്കുന്ന മല്‍സരത്തില്‍ റയലിന് കാര്യമായ വെല്ലുവിളിയില്ല. മൂന്നാം ഡിവിഷന്‍ ടീമാണ് പ്രതിയോഗികള്‍. അതിനാല്‍ തന്നെ കോച്ച് സൈനുദ്ദീന്‍ സിദാന്‍ ബെയിലിന് അവസരം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

ബൊറുഷ്യ ഡോര്‍ട്ട്മണ്ടിനെതിരെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് ബെയില്‍ അവസാനമായി കളിച്ചത്. അതിന് ശേഷം ചാമ്പ്യന്‍സ് ലീഗിലും ലാലീഗിലുമായി റയല്‍ 11 മല്‍സരങ്ങള്‍ കളിച്ചു. ഈ മല്‍സരങ്ങളില്ലെല്ലാം ബെയില്‍ പുറത്തായിരുന്നു. ലാലീഗയില്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലും റയല്‍ തപ്പിതടഞ്ഞു. ലാലീഗയില്‍ ഇപ്പോഴും ബാര്‍സക്ക് വളരെ പിറകിലാണ് ടീം. ചാമ്പ്യന്‍സ് ലീഗിലാവട്ടെ ടോട്ടനത്തോട് വെംബ്ലിയില്‍ ദയനീയമായി പരാജയപ്പെട്ടു. അപ്പോള്‍ നിക്കോഷ്യക്കെതിരെ നേടിയ ആറ് ഗോള്‍ ജയമാണ് മുഖം രക്ഷിച്ചത്. ലാലീഗയിലും ടീം കഴിഞ്ഞ മല്‍സരം വിജയിച്ചിരുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending