crime
ഉത്തരഖണ്ഡിലെ ‘ഗോരക്ഷ കൊല’; വസീമിനായി കോൺഗ്രസ് സമരരംഗത്ത്
ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുസ്ലിം യുവാവിന് നീതി ചോദിച്ച് ശനിയാഴ്ച റൂർക്കി കോടതിക്ക് മുമ്പാകെ ഉത്തരഖണ്ഡ് കോൺഗ്രസ് നേതാക്കൾ സമരം നടത്തി.
മുസ്ലിം ന്യൂനപക്ഷത്തിനു നേരെ നിരന്തരം ഹിന്ദുത്വ വർഗീയ ആക്രമണങ്ങൾ അരങ്ങേറുന്ന ഉത്തരഖണ്ഡിൽ മുസ്ലിം യുവാവിന്റെ കൊലപാതകത്തിൽ നീതി ചോദിച്ച് കോൺഗ്രസ് സമരരംഗത്തിറങ്ങി. ഗോമാംസം വെച്ചുവെന്നാരോപിച്ച് ജിം നടത്തിപ്പുകാരനായ 22കാരൻ വസീമിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയത്. ഇസ്ലാമോഫോബിയക്ക് ഇരയായി നിരവധിപേർ കൊല്ലപ്പെട്ട ഉത്തരഖണ്ഡിൽ ഹിന്ദുത്വ വോട്ട്ബാങ്കിനെ ഭയന്ന് ഇതുവരെ പാലിച്ചിരുന്ന മൗനം കോൺഗ്രസ് ഇതാദ്യമായി ഭഞ്ജിച്ചു.
വസീം പൊലീസിനെ കണ്ടപ്പോൾ കുളത്തിലേക്ക് എടുത്തുചാടി മുങ്ങി മരിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. വസീം ഗോമാംസവുമായി പോകുകയായിരുന്നു എന്ന സംശയത്തിലാണ് പൊലീസിന്റെ ഗോരക്ഷ വിഭാഗം അദ്ദേഹത്തിന്റെ സ്കൂട്ടറിന് പിന്നാലെ പോയതെന്ന് എഫ്.ഐ.ആറിലുണ്ട്.
അതേസമയം, വസീമിനെ വെടിവെച്ചു വീഴ്ത്തി അതിക്രൂരമായി മർദിച്ച് മൃതപ്രായനാക്കി കുളത്തിലേക്ക് എറിയുകയായിരുന്നുവെന്ന് പറഞ്ഞാണ് 150ഓളം നാട്ടുകാർ പൊലീസ് സംഘത്തെ വളഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നും ദേഹത്ത് പരിക്കുകളൊന്നുമില്ലെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്.
എന്നാൽ, പൊലീസിെന്റ അടിയേറ്റ് വസീമിന്റെ പല്ലുകൾ തകർന്നതായി കുടുംബവും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കാലുകൾ കയർകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ കുളത്തിൽനിന്ന് വസീമിന്റെ മൃതദേഹം എടുത്തതും പൊലീസിന്റെ വാദം ഖണ്ഡിക്കുന്നു. വസീമിനെ രക്ഷിക്കാൻ കുളത്തിലേക്കിറങ്ങിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചാണ് അയാളുടെ മരണം പൊലീസ് ഉറപ്പുവരുത്തിയതെന്നും എം.എൽ.എ ഖാസി നിസാമുദ്ദീൻ പറഞ്ഞു.
ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുസ്ലിം യുവാവിന് നീതി ചോദിച്ച് ശനിയാഴ്ച റൂർക്കി കോടതിക്ക് മുമ്പാകെ ഉത്തരഖണ്ഡ് കോൺഗ്രസ് നേതാക്കൾ സമരം നടത്തി. റാവത്തിനൊപ്പം പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ, യു.പി സഹാറൻപുർ ലോക്സഭ എം.പി ഇംറാൻ മസ്ഊദ്, ഉത്തരഖണ്ഡ് പി.സി.സി പ്രസിഡന്റ് കരൺ മഹ്റ, വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മന, എം.എൽ.എമാരയ പ്രീതം സിങ്, ഫുർഖാൻ അഹ്മദ്, ഖാസി നിസാമുദ്ദീൻ എന്നിവർ കൊല്ലപ്പെട്ട വസീമിന്റെ വീട്ടിലെത്തുകയും ചെയ്തു.
പൊലീസിന്റെ അതിക്രൂരമായ പീഡനത്തിനിരയായ വസീമിന്റെ കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം ആവശ്യപ്പെട്ട് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെയും കണ്ടു. സമരം ആവശ്യമെങ്കിൽ ഡൽഹിയിലേക്കും വ്യാപിപ്പിക്കുമെന്ന് റാവത്ത് പറഞ്ഞു.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

