Connect with us

Culture

ഗൗരി ലങ്കേഷ് വധം; പ്രതിഷേധങ്ങളെ ചോദ്യംചെയ്ത് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിലെ പ്രതിഷേങ്ങളെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തിയത്. കര്‍ണാടകയിലും കേരളത്തിലും ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ മതേതര സുഹൃത്തുക്കള്‍ പ്രതികരിക്കാതിരുന്നത് എന്തെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ചോദ്യം. ഗൗരി ലങ്കേഷിന്റെ വധത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും തീവ്രഹിന്ദുത്വ സംഘടനകളിലേക്ക് അന്വേഷണത്തിന്റെ മുന നീളുകയും ചെയ്തത് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ്, പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. തീവ്രഹിന്ദുത്വ വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, എം.എം കലബുറഗി തുടങ്ങിയവരെ വധിച്ചതിനു പിന്നാലെയാണ് സമാനമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയായ ഗൗരി ലങ്കേഷിനെയും വകവരുത്തിയത്.

കര്‍ണാടകിയലും കേരളത്തിലും നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്. ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ ആരും ഇതിനെതിരെ ശബ്ദിക്കുന്നതായി കണ്ടിട്ടില്ല. മതേതര ചിന്താഗതിക്കാരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ഈ കൊലപാതകങ്ങളില്‍ മൗനം പാലിക്കുന്നത് – രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
ഗൗരി ലങ്കേഷിന് സുരക്ഷ ഒരുക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന ന്യായീകരണവും മന്ത്രി ഉയര്‍ത്തി.

നക്‌സലുകളെ കീഴടങ്ങലിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരി ലങ്കേഷ് നടത്തിയിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. എന്തുകൊണ്ടാണ് ഗൗരിക്ക് സുരക്ഷ ഒരുക്കാതിരുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സുരക്ഷാ വീഴ്ചയെ പഴിചാരി തലയൂരാനുള്ള ബി.ജെ.പി നീക്കത്തിന് മറുപടിയുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി രംഗത്തെത്തി.

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഒരിക്കല്‍പോലും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും പലപ്പോഴും അവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അന്നൊന്നും ജീവന് ഭീഷണിയുള്ളതായി അവര്‍ പറഞ്ഞിട്ടുമില്ല. സുരക്ഷ ഒരുക്കിയില്ലെന്ന് പറഞ്ഞ് കൊലപാതകികളെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.
അവര്‍(ഗൗരി) സുരക്ഷ ആവശ്യപ്പെട്ടിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അത് നല്‍കാന്‍ ഒരുക്കമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ എന്നല്ല, സുരക്ഷ ആവശ്യപ്പെട്ടാല്‍ ഏത് സര്‍ക്കാറും അത് നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും അവര്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍പോലും സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending