Connect with us

More

‘സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ശരിയാക്കി’ യൂത്ത് ലീഗ് ഇരിപ്പുസമരം 14ന്

Published

on

കല്‍പ്പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാവിലെ 9 മണി മുതല്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് ഇരിപ്പുസമരം നടത്തും. സമരം സംസ്ഥാന ട്രഷറര്‍ എം. എ സമദ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും ഒരു ജനതയുടെ ചിരകാലസ്വപ്‌നമായ വയനാട് മെഡിക്കല്‍ കോളജിനെ പരാമര്‍ശിച്ചിരുന്നില്ല. ആദ്യബജറ്റില്‍ തുക വകയിരുത്താത്തതിനെ ചൊല്ലി ജില്ലയിലുട നീളം പ്രതിഷേധ കൂട്ടായ്മകള്‍ രൂപപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ മെഡിക്കല്‍ കോളജിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ബീഫ് ബജറ്റ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം ബജറ്റിലും പരാമര്‍ശമില്ലാത്ത സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ഇരിപ്പു സമരം നടത്തുന്നത്. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 900 കോടിയുടെ മെഡിസിറ്റി എന്ന ബൃഹദ് പദ്ധതിയാണ് എല്‍ ഡി എഫ് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ട് ത്രിശങ്കുവിലായിരിക്കുന്നത്. കല്‍പ്പറ്റയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെ കോട്ടത്തറ വില്ലേജില്‍ 50 ഏക്കറില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അഭിമാനപദ്ധതിയായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപഥത്തിലെത്തുന്നതോടെ ജില്ലയിലെ 8,16,558 പേര്‍ക്കും ആശ്വാസമാവുമായിരുന്നു. 2 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്്തൃതിയില്‍ ദേശീയ നിലവാരത്തിലാണ് കോളജ് പണിയാന്‍ ഉദ്ദേശിച്ചത്. 7,701 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ജില്ലയിലെ നിലവിലെ ഡോക്ടര്‍രോഗി അനുപാതം. 170 ലധികം ഡോക്ടര്‍മാരാണ് ജില്ലയില്‍ നിലവിലുള്ള ആസ്പത്രികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്. നാല്‍പ്പതിലധികം ഡോക്ടര്‍മാരുടെ കുറവ് ഇവിടെ വര്‍ഷങ്ങളായുണ്ട്. ജില്ലാ ആസ്പത്രിയില്‍ 33 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് അത്രയും ഡോക്ടര്‍മാര്‍ നിലവിലില്ല. പ്രത്യേക ചികിത്സ വേണ്ടിവരുന്നവര്‍ക്കു ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ ചെയ്ത മെഡിക്കല്‍ കോളജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് തറക്കല്ലിട്ടതൊഴിച്ചാല്‍ യാതൊരു പുരോഗതിയും മെഡിക്കല്‍ കോളജിന്റെ കാര്യത്തിലുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് രണ്ടാമതും സമരവുമായി രംഗത്തെത്തുന്നത്. നേരത്തേ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജ് വിഷയത്തില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കലക്ടറേറ്റ്, സെക്രട്ടറിയേറ്റ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. സമരത്തെത്തുടര്‍ന്ന് പദ്ധതികള്‍ക്ക് ഗതിവേഗം കൂടുകയും 69 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നത്’: രാഹുൽ ഗാന്ധി

നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

Published

on

കോഴിക്കോട്: ആർഎസ്എസും ബിജെപിയും ഭരണഘടനയെ നശിപ്പിക്കുന്നുവെന്നും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാൻ നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കൊടിയത്തൂരിൽ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു. കടലിനടിയിലും ആകാശത്തും അദ്ദേഹത്തെ കാണാം. എന്നാൽ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി അഴിമതി മറിച്ചു വെയ്ക്കാൻ ശ്രമിച്ചു. ഇലക്ടറൽ ബോണ്ട് അഴിമതി മറയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സിബിഐയെ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് വഴി പണം സമാഹരിച്ചു. സർക്കാരിൻ്റെ റോഡ് നിർമാണ കരാർ നൽകിയ കരാറുകാരനിൽ നിന്നും ബോണ്ട് സ്വീകരിച്ചു. തെരുവ് ഗുണ്ടകളെ പോലെ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി. പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് മാധ്യമങ്ങൾ പറയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദരിദ്ര കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി ദരിദ്ര കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീയുടെ അക്കൗണ്ടിൽ കോൺഗ്രസ് ഓരോ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ചൂണ്ടിക്കാണിച്ചു. തൊഴിലില്ലായ്മ പരിഹരിക്കും. കർഷകർക്ക് താങ്ങുവില ഉറപ്പുനൽകും. ഒരു നികുതി, ഏറ്റവും കുറഞ്ഞ നികുതി എന്നത് നടപ്പിലാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി കോൺഗ്രസ് റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ ജോലിയിലെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാത്രിയാത്ര നിരോധനം, വന്യ ജീവി സംഘർഷം, വയനാട് മെഡിക്കൽ കോളജ് എന്നീ പ്രധാന വിഷയങ്ങൾ വയനാട്ടിലുണ്ട്. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുല്‍ ഗാന്ധിയുടെ ജനസമ്പർക്ക പരിപാടി രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക.

Continue Reading

kerala

‘മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല’: രമേശ് ചെന്നിത്തല

യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാൻ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങൾ കെ റെയിൽ പദ്ധതിയെ കണ്ടത്. കെ ഫോൺ എപ്പോൾ പൂട്ടുമെന്ന് കണ്ടാൽ മതി, ഏകദേശം നിലച്ച മട്ടിൽ ആണ്. യഥാർത്ഥത്തിൽ കെ ഫോണും പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇവർക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂർ ബോംബ് നിർമാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സർക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശ്ശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറി. ചിലപ്പോൾ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ജോസ് കെ മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികം. തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

Continue Reading

kerala

എക്സാലോജിക് സിഎംആർഎൽ ഇടപാട്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം

Published

on

സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്.

തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്.

Continue Reading

Trending