Connect with us

More

‘സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ശരിയാക്കി’ യൂത്ത് ലീഗ് ഇരിപ്പുസമരം 14ന്

Published

on

കല്‍പ്പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാവിലെ 9 മണി മുതല്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് ഇരിപ്പുസമരം നടത്തും. സമരം സംസ്ഥാന ട്രഷറര്‍ എം. എ സമദ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും ഒരു ജനതയുടെ ചിരകാലസ്വപ്‌നമായ വയനാട് മെഡിക്കല്‍ കോളജിനെ പരാമര്‍ശിച്ചിരുന്നില്ല. ആദ്യബജറ്റില്‍ തുക വകയിരുത്താത്തതിനെ ചൊല്ലി ജില്ലയിലുട നീളം പ്രതിഷേധ കൂട്ടായ്മകള്‍ രൂപപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ മെഡിക്കല്‍ കോളജിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ബീഫ് ബജറ്റ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം ബജറ്റിലും പരാമര്‍ശമില്ലാത്ത സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ഇരിപ്പു സമരം നടത്തുന്നത്. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 900 കോടിയുടെ മെഡിസിറ്റി എന്ന ബൃഹദ് പദ്ധതിയാണ് എല്‍ ഡി എഫ് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ട് ത്രിശങ്കുവിലായിരിക്കുന്നത്. കല്‍പ്പറ്റയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെ കോട്ടത്തറ വില്ലേജില്‍ 50 ഏക്കറില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അഭിമാനപദ്ധതിയായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപഥത്തിലെത്തുന്നതോടെ ജില്ലയിലെ 8,16,558 പേര്‍ക്കും ആശ്വാസമാവുമായിരുന്നു. 2 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്്തൃതിയില്‍ ദേശീയ നിലവാരത്തിലാണ് കോളജ് പണിയാന്‍ ഉദ്ദേശിച്ചത്. 7,701 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ജില്ലയിലെ നിലവിലെ ഡോക്ടര്‍രോഗി അനുപാതം. 170 ലധികം ഡോക്ടര്‍മാരാണ് ജില്ലയില്‍ നിലവിലുള്ള ആസ്പത്രികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്. നാല്‍പ്പതിലധികം ഡോക്ടര്‍മാരുടെ കുറവ് ഇവിടെ വര്‍ഷങ്ങളായുണ്ട്. ജില്ലാ ആസ്പത്രിയില്‍ 33 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് അത്രയും ഡോക്ടര്‍മാര്‍ നിലവിലില്ല. പ്രത്യേക ചികിത്സ വേണ്ടിവരുന്നവര്‍ക്കു ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ ചെയ്ത മെഡിക്കല്‍ കോളജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് തറക്കല്ലിട്ടതൊഴിച്ചാല്‍ യാതൊരു പുരോഗതിയും മെഡിക്കല്‍ കോളജിന്റെ കാര്യത്തിലുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് രണ്ടാമതും സമരവുമായി രംഗത്തെത്തുന്നത്. നേരത്തേ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജ് വിഷയത്തില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കലക്ടറേറ്റ്, സെക്രട്ടറിയേറ്റ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. സമരത്തെത്തുടര്‍ന്ന് പദ്ധതികള്‍ക്ക് ഗതിവേഗം കൂടുകയും 69 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Published

on

നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപയില്‍ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്  അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം,പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ആലപ്പുഴയില്‍ കോടതി വളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്

Published

on

ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘര്‍ഷം. ഭാര്യയും, ഭര്‍ത്താവിന്റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.

വിവാഹമോചനത്തിനൊടുവില്‍ കുഞ്ഞിനെ ഭര്‍ത്താവിന് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കോടതിവളപ്പില്‍ ഇരുവരും തമ്മില്‍ തല്ലുന്നത് നാലാം തവണയാണ്.

കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്.

ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്.

Continue Reading

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

Trending