Connect with us

kerala

നാട്ടുകാരുടെ പരാതിക്ക് പുല്ല് വില; ഒരു മാസത്തിനിടെ ആനയെത്തി മതില്‍ തകര്‍ത്തത് 11 തവണ

മതില്‍ തകര്‍ന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പില്‍ പലതവണ പരാതിപ്പെട്ടതാണ്

Published

on

നിലമ്പൂര്‍ മുത്തേടത്ത് വനാതിര്‍ത്തിയിലെ തകര്‍ന്ന കരിങ്കല്‍ഭിത്തി അധികൃതര്‍ ശ്രദ്ധിക്കാതെയായപ്പോള്‍ കര്‍ഷകര്‍ പുതുക്കിപ്പണിതു. പടുക്ക വനം സ്‌റ്റേഷന് സമീപം ചീനിക്കുന്ന് തീക്കടിയില്‍ വനാതിര്‍ത്തിയിലെ മതിലാണ് നാട്ടുകാര്‍ നിര്‍മിച്ചത്. കരുളായി വനത്തില്‍നിന്നു നാട്ടിലേക്കിറങ്ങിയെത്തുന്ന ആനകളെ പ്രതിരോധിക്കാന്‍ വനം വകുപ്പ് നിര്‍മിച്ച കരിങ്കല്‍ മതില്‍ തീക്കടി കോളനിക്ക് സമീപം ഒരു വര്‍ഷം മുന്‍പാണ് തകര്‍ത്തത്.

മതില്‍ തകര്‍ന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പില്‍ പലതവണ പരാതിപ്പെട്ടതാണ്. വന്യമൃഗശല്യം തടയുന്നതിന് വനംവകുപ്പ് കെട്ടിയ കരിങ്കല്‍ ഭിത്തി രണ്ടിടങ്ങളില്‍ കാട്ടാന തകര്‍ത്തിരുന്നു.

ഇതുവഴി ആനകള്‍ നാട്ടിലിറങ്ങലും വിളനശിപ്പിക്കലും പതിവായിരുന്നുവെന്ന് നാട്ടുകാര്‍. മതില്‍ പുനര്‍നിര്‍മിക്കാനെന്ന പേരില്‍ 5 തവണ വനപാലകരെത്തി അളന്ന് പോയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രമായി 11 തവണയാണ് ഇതിലൂടെ ആനക്കൂട്ടം നാട്ടിലെത്തിയത്.

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന ഭിത്തി നന്നാക്കണമെന്ന് പലകുറി അധികൃതരോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ രംഗത്തിറങ്ങി മതില്‍ കെട്ടിയത്.

kerala

‘ഒരു മാസത്തെ ശമ്പളം മുടക്കി വന്നു, മെസ്സി 10 മിനിറ്റ് മാത്രമെത്തി’; കൊല്‍ക്കത്തയില്‍ ആരാധക പ്രതിഷേധം

മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.

Published

on

കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസ്സി വളരെ കുറച്ചുസമയം മാത്രമേ പങ്കെടുത്തുള്ളൂ എന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.

മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ആരാധകരെ അഭിസംബോധന ചെയ്യാതെയും ഫുട്ബോള്‍ കളിക്കാതെയും അദ്ദേഹം ഏകദേശം 10 മിനിറ്റ് മാത്രം വേദിയില്‍ ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ‘കൊല്‍ക്കത്തയ്ക്ക് ഇന്ന് കറുത്ത ദിനമാണ’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

‘മുഴുവന്‍ ഗതാഗതക്കുരുക്കായിരുന്നു, മാനേജ്മെന്റ് വളരെ മോശമായിരുന്നു. ഇവിടെ ഉള്ള എല്ലാവര്‍ക്കും ഫുട്ബോളിനോട് സ്നേഹമുണ്ട്. ഞങ്ങള്‍ മെസ്സിയെ കാണാന്‍ മാത്രമാണ് വന്നത്. പക്ഷേ ഇത് വലിയൊരു തട്ടിപ്പായി മാറി. പണം തിരികെ വേണം. മന്ത്രിമാര്‍ അവരുടെ കുട്ടികളുമായി മുന്‍നിരയില്‍ ഉണ്ടായിരുന്നു, സാധാരണ ആരാധകര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.

ഞങ്ങള്‍ വളരെ ദുഃഖിതരാണ്,’ ഒരു ആരാധകന്‍ പറഞ്ഞു. മറ്റൊരു ആരാധകന്‍ ദേഷ്യത്തോടെ പ്രതികരിച്ചു, ‘ഒരു ഗ്ലാസ് തണുത്ത പാനീയത്തിന് പോലും 150-200 രൂപയാണ് വില. എന്നിട്ടും കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ല. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി. ഒരു മാസത്തെ ശമ്പളം ചെലവഴിച്ചാണ് ആളുകള്‍ വന്നത്. മെസ്സിയെ കാണാനാണ് ഞങ്ങള്‍ വന്നത്, രാഷ്ട്രീയക്കാരെ കാണാനല്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സെല്‍ഫിയെടുക്കുകയായിരുന്നു.

ഇതിന് മുഴുവന്‍ ഉത്തരവാദിത്തം മാനേജ്മെന്റിനാണ്.’ ‘അദ്ദേഹം ഒരു കിക്ക് പോലും എടുത്തില്ല, ഒരു പെനാല്‍റ്റി പോലും എടുത്തില്ല. ഷാരൂഖ് ഖാനെയും എത്തിക്കുമെന്ന് പറഞ്ഞു, ആരെയും കൊണ്ടുവന്നില്ല. വെറും 10 മിനിറ്റ് വന്ന് പോയി. ഇത്രയും പണവും സമയവും നഷ്ടമായി,’ മറ്റൊരു ആരാധകനും പ്രതികരിച്ചു. മെസ്സിയെ ചുറ്റിപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും മന്ത്രിമാരും നിലയുറപ്പിച്ചതോടെ, ആരാധകര്‍ പലതവണ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും അത് അംഗീകരിച്ചില്ല.

സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ ഒപ്പമുണ്ടായിരുന്നു. ആളുകളുടെ തിരക്കിനെ തുടര്‍ന്ന് പ്രസ് ബോക്സില്‍ നിന്നുപോലും മെസ്സിയെ വ്യക്തമായി കാണാനായില്ലെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മെസ്സി ഗ്രൗണ്ട് വിട്ടതോടെ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിയുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Continue Reading

kerala

നീതി തേടി പാര്‍വതി; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി പ്രതികരണം

പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ‘പ്രതികള്‍ക്ക് മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരിടമില്ല. അത് തിരിച്ചറിയുന്നു’ എന്ന കുറിപ്പോടെയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

ക്രിമിനലുകള്‍ അപേക്ഷിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുന്നുവെന്നും, ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നതെന്നും പാര്‍വതി കുറിച്ചു. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം, പിന്നീട് നിയമത്തെയും അതിജീവിക്കണോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലമായി പരിഗണിക്കുമെന്ന ഉത്തരവിനെ തുടര്‍ന്ന്, ആദ്യം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്‍സര്‍ സുനിയായിരിക്കും. 2017ല്‍ നടന്ന കുറ്റകൃത്യത്തിന് ശേഷം ഏഴ് വര്‍ഷം ആറുമാസം 29 ദിവസം സുനി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനി ഏകദേശം 12 വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി അഞ്ച് വര്‍ഷവും 21 ദിവസവും ഇതിനകം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇനി 14 വര്‍ഷവും 11 മാസവും കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.

ആറാം പ്രതിയായ പ്രദീപ് ഇളവ് അപേക്ഷിച്ച് കോടതി മുറിയില്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. തന്റെ പേരില്‍ മുമ്പ് ഒരു ചെറിയ പെറ്റിക്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതിയായ മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞു.

ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മണികണ്ഠന്‍ ആവശ്യപ്പെട്ടു. കോടതിക്ക് പുറത്തുവെച്ച് മകളെ കെട്ടിപ്പിടിച്ച് മണികണ്ഠന്‍ കരഞ്ഞത് ശ്രദ്ധേയമായി. നാലാം പ്രതിയായ വിജീഷ് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും താന്‍ തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതിയായ വടിവാള്‍ സലിം കോടതിയില്‍ പറഞ്ഞു. കോടതി വിധിയും പാര്‍വതിയുടെ പ്രതികരണവും സംസ്ഥാനത്ത് സ്ത്രീസുരക്ഷയും നിയമനീതിയും സംബന്ധിച്ച ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 

Continue Reading

kerala

സെമി ഫൈനലില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്, 2026ല്‍ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും’; പി കെ ഫിറോസ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്.

Published

on

കോഴിക്കോട്: തദ്ദശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സെമിഫൈനല്‍ മത്സരത്തിന് എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്. 2026 ല്‍ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും’യെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. നാല് കോര്‍പറേഷനുകള്‍ യുഡിഎഫ് നേടിയപ്പോള്‍ ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും ഭൂരിപക്ഷം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് യുഡിഎഫ് നേടിയത്. കോഴിക്കോട് യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎക്കാണ് ജയം.

 

Continue Reading

Trending