Connect with us

india

ഗുജറാത്ത് കലാപകേസിലെ 26 പ്രതികളെ കോടതി വെറുതെവിട്ടു

കേസിൽ ആകെ 39 പ്രതികളാണ് ഉണ്ടായിരുന്നത്

Published

on

2002 ലെ ​ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സം​ഗക്കേസിലും കൊലപാതകക്കേസിലുമുൾപ്പെട്ട 26 പ്രതികളെ ​ഗുജറാത്ത് കോടതി വെറുതെവിട്ടു. 20 വർഷം പഴക്കമുള്ള കേസിൽ തെളിവില്ലാത്തതിനാലാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.പഞ്ച്മഹൽ ജില്ലയിലെ ഹാലോളിലുളള അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസമയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ ആകെ 39 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സൽമാൻഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസ്; പ്രതികളിലൊരാള്‍ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു

കേസിലെ പ്രതിയായ അനുജ് താപ്പനാണ് മരിച്ചത്.

Published

on

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കേസിലെ പ്രതിയായ അനുജ് താപ്പനാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയത്. അനൂജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ചവര്‍ക്ക് ആയുധം നല്‍കിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍25നാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഭാഷ് ചാന്ദര്‍ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബില്‍ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

ഏപ്രില്‍ 14 പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്മന്റെിന് മുന്നല്‍ വെടിയുതിര്‍ത്തത്. അജ്ഞാതര്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.

അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്ണോയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Continue Reading

india

‘കോൺഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നൽകും’; ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിദ്വേഷം തുപ്പി ബിജെപി

കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്‌ലിംകളാണെന്ന് ഈ വിഡിയോയില്‍ പറയുന്നു.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം തുപ്പി ബിജെപി. കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രചാരണ വിഡിയോ. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് ഈ പ്രസ്താവന പ്രധാന പ്രചാരണായുധമായി ഉയര്‍ത്തിപ്പിടിച്ച് ബിജെപി രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്.

ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച ഒരു അനിമേറ്റഡ് വിഡിയോയിലാണ് ഈ പ്രസ്താവനയുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്‌ലിംകളാണെന്ന് ഈ വിഡിയോയില്‍ പറയുന്നു.

കഴിഞ്ഞ മാസം 21ന് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്‌ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

പ്രസ്താവന വിവാദമായതോടെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയാണ് വിശദീകരണം നല്‍കിയത്. ഇതോടെ, മോദിയുടെ പേര് പരാമര്‍ശിക്കാതെ സ്റ്റാര്‍ ക്യാമ്പയിനര്‍ കുറച്ചുകൂടി നിയന്ത്രിതമായി സംസാരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മോദി വീണ്ടും വിവാദ പരാമര്‍ശം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങള്‍, താലിമാല എന്നിവയുടെ എക്‌സ് റേ എടുക്കും. അവര്‍ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് പുനര്‍വിതരണം ചെയ്യുകയും ചെയ്യും. മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ല. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Continue Reading

india

സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മോദി ഇപ്പോഴും ലജ്ജാകരമായ മൗനം പാലിക്കുന്നു -രാഹുൽ ഗാന്ധി

മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്‍റെ ഭാഗമാകുന്നത് കുറ്റവാളികൾക്കുള്ള സംരക്ഷണമാണോയെന്ന് രാഹുൽ ചോദിച്ചു.

Published

on

ജെ.ഡി (എസ്) നേതാവ് പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാക്രമണ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്‍റെ ഭാഗമാകുന്നത് കുറ്റവാളികൾക്കുള്ള സംരക്ഷണമാണോയെന്ന് രാഹുൽ ചോദിച്ചു.

കർണാടകയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ എല്ലായ്‌പ്പോഴും എന്നപോലെ നരേന്ദ്ര മോദി ലജ്ജാകരമായ മൗനം പാലിക്കുകയാണ്. എല്ലാം അറിഞ്ഞിട്ടും നൂറുകണക്കിന് പെൺമക്കളെ ചൂഷണം ചെയ്ത പിശാചിന് വേണ്ടി അദ്ദേഹം എന്തിനാണ് വോട്ടിന് വേണ്ടി പ്രചാരണം നടത്തിയത്?, ഇത്രയും വലിയ കുറ്റവാളി എങ്ങനെയാണ് രാജ്യത്ത് നിന്ന് ഇത്ര എളുപ്പത്തിൽ രക്ഷപ്പെട്ടത്? -ഇതിനെല്ലാം പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരും -രാഹുൽ പറഞ്ഞു.

കൈസർഗഞ്ച് മുതൽ കർണാടക വരെയും, ഉന്നാവോ മുതൽ ഉത്തരാഖണ്ഡ് വരെയും പെൺമക്കളോട് ക്രൂരത ചെയ്യുന്നവർക്ക് പ്രധാനമന്ത്രി നൽകുന്ന നിശബ്ദ പിന്തുണ രാജ്യത്തുടനീളമുള്ള കുറ്റവാളികൾക്ക് ധൈര്യം നൽകുന്നതാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം, ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചു. അച്ഛനോടും മകനോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്. പ്രജ്വൽ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകൾ പുറത്തുവന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയുടെ പരാതിയിലെ കേസിൽ സമൻസ് അയച്ചിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മരുമകനുമാണ് പ്രജ്വൽ. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.

പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു.

Continue Reading

Trending