Connect with us

gulf

കോവിഡിന്റെ ആഘാതം ലഘൂകരിക്കാൻ ജി 20 കൂടായ്മക്ക് സാധിച്ചു – സൽമാൻ രാജാവ്

ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ് . എന്നാൽ കോവിഡിന്റെ ഞെട്ടലിൽ നിന്ന് ലോകം മുക്തരായിട്ടില്ലെന്നും ലോക ജനത നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്‌ട്ര സഹകരണത്തിലൂടെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ദ്വിദിന വിർച്വൽ ഉച്ചകോടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജി 20 രാജ്യങ്ങളുടെ സൽമാൻ രാജാവ്. ചുരുങ്ങിയ സമയം കൊണ്ട് ആഗോളതലത്തിൽ ഭീതി വിതച്ച കോവിഡ് സാമൂഹികവും സാമ്പത്തികവുമായ കനത്ത നഷ്ടങ്ങളാണ് വരുത്തിയത് . ആഗോള പ്രതിസന്ധിയെ നേരിടാനും ലോക ജനതക്ക് നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കാനും പ്രത്യാഘാതങ്ങളിൽ നിന്ന് മോചിതരാക്കാനും നിർണ്ണായക ഇടപെടലുകൾ നടത്താൻ റിയാദ് ഉച്ചകോടിയിലൂടെ ജി 20 കൂട്ടായ്‌മക്ക് സാധിക്കും. കഴിഞ്ഞ 12 വർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്.

കോവിഡ് മൂലം അടിയന്തര ഉച്ചകോടി കഴിഞ്ഞ മാർച്ചിൽ ഓൺലൈനിൽ ചേർന്നിരുന്നെങ്കിലും ജി 20 രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ഇത്തവണ റിയാദിൽ നേരിട്ട് ഒത്തുചേരാൻ സാധിക്കുമെന്നായിരുന്നു കരുതിയത്. കോവിഡ് പശ്ചാത്തലത്തിൽ അസാധാരണമായ സാഹചര്യത്തിലായതിനാൽ അതിനു സാധ്യമായില്ലെന്ന് രാജാവ് പറഞ്ഞു. ചരിത്രപരമായ ദൗത്യമാണ് സഊദി നിറവേറ്റുന്നത്. പ്രത്യേക സാഹചര്യത്തിലായാലും ഒരു വർഷത്തിനകം രണ്ട് തവണ ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളാനും സഊദിക്ക് സാധിച്ചു . ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങളെ ഉപയോഗപ്പെടുത്തൽ എന്ന പ്രമേയത്തിൽ നടക്കുന്ന ലോക രാജ്യങ്ങളുടെ സംഗമത്തിന്റെ ഭാഗമായി നൂറിലധികം വിർച്വൽ മീറ്റിംഗുകൾ പൂർത്തിയാക്കിയിരുന്നു.

അഭൂതപൂർവമായ ആഘാതമാണ് കോവിഡ് സൃഷ്ടിച്ചത്. മഹാമാരിയെ നേരിടാനുള്ള ശ്രമത്തിൽ ആഗോളതലത്തിൽ 21 ബില്യൺ ഡോളറും ആശങ്കയിലായ സംരംഭങ്ങൾക്ക് ആശ്വാസമായി കമ്പനികൾക്കും സംരംഭകർക്കും 11 ട്രില്യൺ ഡോളറും സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക് പ്രത്യേക സഹായങ്ങളും നൽകി. നിലവിലുള്ളതും ഭാവിയിലുമുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ അന്താരാഷ്‌ട്ര വ്യാപാരം കൂടുതൽ ഊർജ്ജിതമാക്കണം . ആഗോള സമ്പദ്ഘടനക്ക് ശക്തി പകരുന്ന വിധത്തിൽ വാണിജ്യ ചരക്ക് നീക്കങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികളും തുടരണം. അതിനായി സമ്പദ് വ്യവസ്ഥ യും അതിർത്തികളും തുറന്നിടണം.

കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് വികസ്വര രാജ്യങ്ങളെയുൾപ്പടെ കൊണ്ടുവരാനുള്ള ഏകോപനമുണ്ടാകണം. പരിസ്ഥിതിയും ഭൂമിയിലെ ജൈവ ഘടനയെയും സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനങ്ങളെ പിടിച്ചു നിർത്താൻ സുസ്ഥിരമായ ഊർജ സംവിധാനങ്ങൾ രൂപെടുത്തണം. യുവാക്കൾക്കും സ്‌ത്രീകൾക്കും സമൂഹത്തിലും തൊഴിൽ വിപണിയിലും അർഹമായ അവസരങ്ങൾ നൽകണം. അതിനായി വിദ്യാഭ്യാസം, പരിശീലനം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ , സംരംഭകർക്കുള്ള സാമ്പത്തിക പിന്തുണ നൽകൽ, ഡിജിറ്റൽ വിഭജനം തുടങ്ങി ശക്തവും സുസ്ഥിരവുമായ സംവിധാനങ്ങൾ ക്രമപ്പെടുത്തണം. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷമുള്ള ജി 20 കൂട്ടായ്മയുടെ ശ്രമങ്ങളെ ലോകം ഉറ്റുനോക്കുകയാണെന്നും സൽമാൻ രാജാവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending