Connect with us

More

പത്തു പേരെ ജയിലില്‍ വെച്ചു കാണാന്‍ ആഗ്രഹമെന്ന് ഗുര്‍മീത്; പട്ടികയില്‍ ഭാര്യയില്ല

Published

on

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് രോഹ്തകിലെ ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിന് 10 പേരെ കാണണമെന്ന് ആഗ്രഹം. വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്റെ പേരാണ് പട്ടികയില്‍ ആദ്യമുള്ളത്. പിന്നാലെ മക്കളുടെയും മരുമക്കളുടെയും പേരുണ്ട്. അതേസമയം, ഭാര്യ ഹര്‍ജീത് കൗറിന്റെ പേരില്ല. അമ്മ നസീബ് കൗര്‍, മകന്‍ ജസ്മീത് ഇന്‍സാന്‍, മരുമകള്‍ ഹുസന്‍പ്രീത് ഇന്‍സാന്‍, മകള്‍ അമര്‍പ്രീത്, മറ്റൊരു മകള്‍ ചരണ്‍ പ്രീത്, മരുമക്കളായ ഷാനെമീത്, റൂഹെ മീത്, ദേര മാനേജ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ വിപാസന, മുന്‍ അനുയായി ദാന്‍ സിങ് എന്നിവരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.
ചട്ടപ്രകാരം തനിക്ക് കാണാന്‍ ആഗ്രഹമുള്ളയാളെ ജയില്‍പ്പുള്ളിക്ക് അധികൃതരെ എഴുതി അറിയിക്കാം. ഇവരെയല്ലാതെ മറ്റൊരാളെയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. പൊലീസ് പരിശോധനകള്‍ നടന്ന ശേഷം മാത്രമേ ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ തീരുമാനമെടുക്കൂ. പൊലീസ് വെരിഫിക്കേഷനില്‍ വിപാസനയെ മാത്രമേ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ റോഹ്തകിലെ സുനരിയ ജയിലിലെ 8647ാം നമ്പര്‍ തടവുകാരനാണ് ഗുര്‍മീത്്. പൂന്തോട്ടപരിപാലനമാണ് ജയിലിലെ ജോലി. നാല്‍പ്പത് രൂപയാണ് ദിനസശമ്പളം.
നേരത്തെ, തന്റെ കൂടെ ജയിലില്‍ താമസിക്കാന്‍ ഹണിപ്രീതിനും അവസരം നല്‍കണമെന്ന് ഗുര്‍മീത് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ഫിസിയോതെറാപിസ്റ്റും ഉഴിച്ചിലുകാരിയുമാണ് അവര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഗുര്‍മീത് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിക്കുകയായിരുന്നു.

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

News

അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

Published

on

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

Continue Reading

Trending