More
ഉദ്വേഗം, ആകാംക്ഷ, ഒടുവില്‍ സന്തോഷം
ന്യൂഡല്‍ഹി: ഉദ്വേഗഭരിതമായിരുന്നു ഇന്നലെ സുപ്രീംകോടതിയും പരിസരവും. ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ എന്തു വിധിയുണ്ടാകുമെന്ന ആകാംക്ഷ നിറഞ്ഞുനില്ക്കവെ, ആര്‍ക്കും പരിക്കില്ലാത്ത വിധം അതിസമര്‍ത്ഥമായാണ് സുപ്രീംകോടതി കേസ് കൈകാര്യം ചെയ്തത്. ഹാദിയയെ പഠിക്കട്ടെ എന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനത്തോട് ഭര്‍ത്താവ് ഷഫിന്‍ ജഹാനും അച്ഛന് അശോകന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെയ്ക്കും സന്തോഷം.
‘സാധാരണ പെണ്‍കുട്ടിയുടെ വാദം കേട്ട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഇത് അസാധാരണ കേസാണ്’ എന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ അഭിപ്രായപ്രകടനം മാത്രം മതി കേസ് എന്തു മാത്രം ഉദ്വേഗം നിറച്ചിരുന്നു എന്നറിയാന്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ, വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് കേരള ഹൗസില്‍ നിന്ന് ഹാദിയയെയും കുടുംബത്തെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുപോയത്. ഡല്‍ഹി പൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് കാറാണ് ഇതിനായി ഉപയോഗിച്ചത്.
കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വാദങ്ങള്‍. ഹിപ്നോട്ടിക് കൗണ്‍സിലിങും ന്യൂറോ ലിന്‍ഗ്വിസ്റ്റിക് പ്രോഗ്രാമിങും വഴി കേരളത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനം വഴിയാണ് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ മതംമാറ്റം നടത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ശ്രമം നടത്തുന്നു എന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മൂന്നു മണിക്ക് കോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി.വൈ ചന്ദ്രചൂഢ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബഞ്ചിനു മുമ്പില്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിരാ ജെയ്സിങ് എന്നിവരാണ് ഹാജരായത്. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, ഹാദിയയുടെ അച്ഛന് വേണ്ടി അഡ്വ. ശ്യാം ദിവാന്, മാധവി ദിവാന് എന്നിവരും. നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന അശോകന്റെ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്. രഹസ്യസ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി ആ ആവശ്യം തുടക്കത്തിലേ തള്ളി. തൊട്ടുപിന്നാലെ, തീരുമാനമെടുക്കും മുമ്പ് തങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിശോധിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. ഈ വേളയില്‍ ഇടപെട്ട കപില്‍ സിബല്‍ എന്‍.ഐ.എയുടേതിനേക്കാള്‍ പ്രധാനമാണ് ഹാദിയയുടെ മൊഴി എന്ന് വാദിച്ചു. ഹാദിയയെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്നറിയാന്‍ അവരുമായി സംസാരിക്കുകയാണ് വേണ്ടതെന്നും സിബല്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഖാന്‍വില്‍ക്കറും വ്യക്തിപരമായ രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. ഇതുപോലൊരു കേസ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിന്റെ പ്രതികരണം. പെണ്‍കുട്ടിയെ കേട്ട് തീരുമാനിക്കുകയാണ് ഇത്തരം കേസുകളിലെ പതിവെന്നും ഇത് അസാധാരണ കേസാണ് എന്നുമായിരുന്നു ഖാന്‍വില്‍ക്കര്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഹാദിയയോട് കോടതി വ്യക്തിപരമായ ചോദ്യങ്ങള്‍ചോദിച്ചത്.
ഭാവി സ്വപ്നം എന്താണ് എന്നതായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ആദ്യ ചോദ്യം. ‘ എനിക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന്’ ഹാദിയ മറുപടി നല്കി. നല്ല പൗരയും നല്ല ഡോക്ടറുമാകണം, വിശ്വാസ പ്രകാരം സത്യസന്ധമായി ജീവിക്കണം, കോളജിലേക്ക് പഠനത്തിന് അയക്കണം, ഭര്‍ത്താവിനെ രക്ഷിതാവാക്കണം എന്നിങ്ങനെയായിരുന്നു ഹാദിയയുടെ ആവശ്യങ്ങള്‍. ഈ ഘട്ടത്തിലാണ് ഹാദിയയ്ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേരള-തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടത്. ഹാദിയയെ പഠിക്കാന്‍ വിടണമെന്ന് ഉത്തരവിട്ട കോടതി ഷെഫിന് ജഹാനുമായുള്ള ഇവരുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിയിലേക്ക് കടക്കാതിരുന്നത് ശ്രദ്ധേയമായി.
അഖിലയില്‍ നിന്ന് ഹാദിയയിലേക്ക്
ന്യൂഡല്‍ഹി: 2016 ജനുവരി മുതല്‍ രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങളും വിവാദങ്ങളും കൂടിക്കുഴഞ്ഞതാണ് ഹാദിയ കേസ്. നാള്‍വഴി;
ച്ച 2016 ജനുവരി 06.
അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അച്ഛന് അശോകന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്കി. സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അന്ന് അഖില. സഹപാഠികളായിരുന്ന ഫസീന, ജസീന എന്നിവര്‍ക്കൊപ്പമാണ് അഖില താമസിച്ചിരുന്നത്. അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം ഫസീനയുടെയും ജസീനയുടെയും പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ച്ച 2016 ജനുവരി 18
ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരായി. ആരും തടവില്‍ വെച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വ്യക്തമാക്കി. പൊലീസ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച് കേസ് തീര്‍പ്പാക്കി. മഞ്ചേരിയിലെ സത്യസരണിയില്‍ മതം പഠിക്കണമെന്ന ഹാദിയയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. 2016 മാര്‍ച്ച് മാസത്തില്‍ സത്യസരണിയില്‍ നിന്ന് അഖില എന്ന ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.
ച്ച 2016 ഓഗസ്റ്റ് 16
ഹൈക്കോടതിയില്‍ അശോകന് രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കി. മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമമുണ്ട് എന്നായിരുന്നു ആരോപണം. കേസില്‍ ആഗസ്റ്റ് 22നും സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും 27നും ഹാദിയ കോടതിയില്‍ ഹാജരായി.
ച്ച ഡിസംബര്‍ 19
കോട്ടക്കലിലെ പുത്തൂര്‍ മഹലില്‍ വെച്ച് ഷെഫിന് ജഹാനും ഹാദിയയും വിവാഹതിരായി. ഡിസംബര്‍ 21ന് ഷഫിന്‍ ജഹാനൊപ്പം ഹൈക്കോടതിയില്‍ ഹാജരായി. വിവാഹം അംഗീകരിക്കാതിരുന്ന കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു. ഹാദിയയെ കാണുന്നതിന് വിലക്കുമേര്‍പ്പെടുത്തി. വിവാഹത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചു.
ച്ച 2017 മെയ് 24
ഷെഫിന് ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. അന്നു മുതല്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും വരെ അശോകന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി.
ച്ച 2017 ജൂലൈ 05
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു.
ച്ച 2017 ഓഗസ്റ്റ് 16
ഹാദിയയുടെ മതംമാറ്റം, വിവാഹം എന്നിവ അന്വേഷിക്കാന്‍ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്.വി.രവീന്ദ്രന് പിന്നീടു പിന്മാറി.
ച്ച 2017 ഒക്ടോബര്‍ 09- ഹൈക്കോടതിക്ക് വിവാഹം അസാധുവാക്കാനുള്ള അധികാരം ചോദ്യം ചെയ്ത് സുപ്രീംകോടതി. യുവതിക്ക് മാനസിക പ്രശ്നങ്ങളില്ലാതെ പിതാവിന്റെ കസ്റ്റഡിയില്‍ വെക്കാനാകില്ലെന്നും കോടതി.
ച്ച 2017 ഒക്ടോബര്‍ 30- ഹാദിയയെ നവംബര്‍ 27ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്.
ച്ച 2017 നവംബര്‍ 27 – ഹാദിയ നേരിട്ട് സുപ്രീംകോടതിയില്‍. ഹാദിയയെ കോടതി പഠിക്കാന്‍ വിട്ടു. അച്ഛന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചു.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

