kerala
കരിപ്പൂരിലെ ഹജ്ജ് യാത്ര; അമിത നിരക്ക് തടയാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം- പി.കെ കുഞ്ഞാലിക്കുട്ടി
ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂർ വിമാനത്താവളത്തിലൂടെയുള്ള ഹജ്ജ് യാത്രികരിൽനിന്ന് അമിതനിരക്ക് ഈടാക്കാനുള്ള വിമാനക്കമ്പനികളുടെ തീരുമാനത്തിനെതിരെ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവുമധികം ഹാജിമാർ ഹജ്ജിനായി പോകുന്ന ഒരു വിമാനത്താവളത്തിലെ എംബാർക്കേഷൻ വിഷയം വളരെ ഗൗരവമായെടുക്കും.
പാർലമെന്റിലും നിയമസഭയിലും വിഷയം ഉയർത്തും. നിവേദനങ്ങൾ നൽകുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കും. വലിയ വിമാനങ്ങൾ വരുന്നില്ല എന്നു കരുതി ഹാജിമാരെ ശിക്ഷിക്കാൻ പാടില്ലല്ലോ. ഇപ്പോൾ നിരക്ക് കുറച്ചുനൽകുകയാണ് വേണ്ടത്. ബാക്കി കാര്യങ്ങൾ പിന്നെയാണ്. പോവാൻ തയാറായി നിൽക്കുന്നവരുടെ ഹജ്ജ് മുടക്കാൻ പാടില്ല. ഇത്രയും ഭാരിച്ച ചെലവ് പലർക്കും താങ്ങാൻ കഴിയില്ല -അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയിൽനിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്മാറ്റം സംബന്ധിച്ച ചോദ്യത്തിന്, അദ്ദേഹം എപ്പോഴും എയറിൽ നിൽക്കുന്നയാളല്ലേ എന്നായിരുന്നു മറുപടി.
വേലിപ്പുറത്ത് സ്ഥിരമായി ഇരിക്കുന്ന അദ്ദേഹം എപ്പോഴാണ് എങ്ങോട്ടാണ് ചാടുക എന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ ചാട്ടം സംബന്ധിച്ച് കുറച്ചുദിവസമായി കേൾക്കുന്നുണ്ടായിരുന്നു. സ്ഥിരമായി വേലിചാടുന്നവരെ ഇത്തവണ ജനം ശിക്ഷിക്കും. ബിഹാറിൽ അദ്ദേഹത്തിന് പിന്തുണ കുറഞ്ഞുവരുകയാണ്. അതാണ് അദ്ദേഹത്തിന് ആത്മവിശ്വാസക്കുറവ്. ആത്മവിശ്വാസം നഷ്ടപ്പെട്ട നിതീഷ് കുമാറാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ട് ഇന്ത്യ മുന്നണിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഗവൺമെന്റും ഗവർണറും മോശം എന്നതാണ് സ്ഥിതി. ഭരണം നൽകേണ്ടവരുടെ നിലവാരം താഴ്ന്ന പ്രകടനം ജനങ്ങളെ മടുപ്പിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
kerala
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്കി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒറ്റയടിക്ക് 600 രൂപയുടെ ഇടിവ്
ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു. ഇതോടെ 73,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
kerala
വി.എസ് ഐസിയുവില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം
തിരുവനപുരത്തെ എസ് യുടി ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ് വിഎസ്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ഐസിയുവില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനപുരത്തെ എസ് യുടി ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ് വിഎസ്.
ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala3 days ago
എൻ.പ്രശാന്ത് IAS ന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചെന്ന് രേഖകൾ
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്