Connect with us

More

ബി.ജെ.പിക്ക് വീണ്ടും അഗ്നി പരീക്ഷ

Published

on

 

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിക്ക് പുതിയ അഗ്നി പരീക്ഷ. ഉത്തര്‍പ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
മാര്‍ച്ച് 11നാണ് വോട്ടെടുപ്പ്. ബിഹാറിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം ജനവിധി നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, ഫുല്‍പ്പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവ രണ്ടും ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. യോഗി ആദിത്യനാഥും കേശവ പ്രസാദ് മൗര്യയും യു.പിയില്‍ യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആയി ചുമതലയേറ്റതിനെതുടര്‍ന്ന് രാജിവെച്ചതിനാലാണ് രണ്ട് മണ്ഡലങ്ങളിലും ഒഴിവു വന്നത്. ബിഹാറിലെ അറേരിയ ലോക്‌സഭാ മണ്ഡലത്തിലാണ് ജനവിധി നടക്കുന്നത്. ആര്‍.ജെ.ഡിയുടെ മുഹമ്മദ് തസ്്‌ലീമുദ്ദീന്റെ വിയോഗത്തെതുടര്‍ന്നാണ് ഇവിടെ ഒഴിവു വന്നത്. ബാബുവ, ജഹനാബാദ് എന്നിവയാണ് ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍. ബി.ജെ.പി എം. എല്‍.എയായിരുന്ന ആനന്ദ് ഭൂഷണ്‍ പാണ്ഡെയുടെ വിയോഗത്തെതുടര്‍ന്നാണ് ബാബുവയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മുന്‍ ആരോഗ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ മുന്ദ്രിക സിങ് യാദവ് ഡങ്കിപ്പനി ബാധിച്ച് മരിച്ചതിനെതുടര്‍ന്നാണ് ജഹനാബാദ് സീറ്റില്‍ ഒഴിവു വന്നത്. രാജസ്ഥാനിലെ രണ്ട് ലോക്‌സഭാ സീറ്റിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും 2018 ജനുവരി അവസാനം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി തോറ്റിരുന്നു. ബി.ജെ.പിയുടെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്ത കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയമാണ് കാഴ്ച വെച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലമെന്ന നിലയില്‍ ജനവിധിയെ ബി.ജെ.പി നിസ്സാര വല്‍ക്കരിക്കുന്നുണ്ടെങ്കിലും 2018 അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കണക്കാക്കുന്നത്.
സമാന സാഹചര്യം തന്നെയാണ് യു.പിയിലുമുള്ളത്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ജനപ്രീതി അളക്കുന്നതാവും ഉപതെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര, സംസ്ഥാന ഭരണങ്ങളുടെ എല്ലാ സാധ്യതകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി. ജെ. പി ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്.
ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങള്‍ കൂടിയാണ് ഗൊരഖ്പൂരും ഫുല്‍പ്പൂരും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനു മുന്നില്‍ വിജയ സാധ്യത കുറവാണ്. എങ്കിലും ശക്തമായ മത്സരം കാഴ്ച വെക്കാമന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിഹാറില്‍ ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും ജെ.ഡിയുവിനും ഉപതെരഞ്ഞെടുപ്പ് ഫലം ഒരുപോലെ നിര്‍ണായകമാണ്. ബി.ജെ.പി വിരുദ്ധ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്‍ വിജയം നേടിയ ജെ.ഡി.യു, പിന്നീട് കാലുമാറി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
മാത്രമല്ല, കാലിത്തീറ്റ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലായത് ബി. ജെ.പിയുടേയും ജെ.ഡി.യുവിന്റെയും രാഷ്ട്രീയ പകപോക്കലാണെന്ന് ആര്‍.ജെ.ഡി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടത്തിനാകും ആര്‍.ജെ.ഡി തയ്യാറെടുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending