Connect with us

GULF

തൊഴിലാളികള്‍ക്ക് ആശ്വാസമായി അഞ്ച് എമിറേറ്റുകളില്‍ നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് 

തൊഴിലാളികള്‍ക്ക് ആശ്വാസമായി യുഎഇയിലെ അഞ്ച് എമിറേറ്റുകളില്‍കൂടി നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാപല്യത്തില്‍ വരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: തൊഴിലാളികള്‍ക്ക് ആശ്വാസമായി യുഎഇയിലെ അഞ്ച് എമിറേറ്റുകളില്‍കൂടി നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാപല്യത്തില്‍ വരുന്നു. ഷാര്‍ജ,അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്.
അബുദാബിയിലാണ് ആദ്യമായി എല്ലാവര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് 2007ല്‍ നിയമം കൊണ്ടുവന്നത്. തുടര്‍ന്ന് 2016ല്‍ ദുബൈയിലും നിര്‍ബന്ധമാക്കി. യുഎഇയില്‍ അവശേഷിക്കുന്ന അഞ്ച് എമിറേറ്റുകളിലാണ് നാളെ മുതല്‍ ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നത്.
യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഈയിടെ ഉത്തരവിറക്കിയത്. യുഎഇ കാബിനറ്റ് അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി നി ലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമാണ് നാളെ മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കിയട്ടുള്ളത്.
ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, ആരോഗ്യ-പ്രതിരോധ മന്ത്രാ ലയം എന്നിവയുടെ സഹകരണത്തോടെ നിരവധി ഇന്‍ഷുറന്‍സ് കമ്പനികളെ ഏകോപിപ്പിച്ചാണ് ആരോ ഗ്യ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നത്. അഞ്ച് എമിറേറ്റുകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് പുതുവര്‍ഷത്തി ല്‍ കിട്ടുന്ന സമ്മാനമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ.
പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാ ണെന്ന് ലേബര്‍ മാര്‍ക്കറ്റ് ആന്റ് എമിറേറ്റൈസേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍സെക്രട്ടറി ഖലീല്‍ അല്‍ഖൂരി പറഞ്ഞു: ”തൊഴില്‍ വിപണിയിലുടനീളമുള്ള എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാ നം വ്യാപിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമിലൂടെ നടപ്പാ ക്കുന്നത്.
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസംവിധാനവും ചികിത്സയും ഉറപ്പ് വരുത്തുകയെന്ന ല ക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറക്കുന്നതിനും ഇത് സഹായകമാകും.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പലരും രോഗം വ ന്നാലും സാമ്പത്തിക പ്രയാസംമുലം ചികിത്സ തേടാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറ ന്‍സ് പ്രാപല്യത്തില്‍ വരുന്നതോടെ എത്രയും വേഗം ചികിത്സ ലഭിക്കാനും രോഗമുക്തി നേടാനും കഴിയു മെന്നത് പ്രവാസികളെ വിശിഷ്യാ ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറും.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് നിശ്ചിത മാനദണ്ഡങ്ങളുണ്ടെങ്കിലും രോഗിയായാല്‍ ചികിത്സ തേടുമെന്നതില്‍ സംശയമില്ല. പലരും ഡോക്ടറെ കാണാതെയും രോഗ നിര്‍ണ്ണയം നടത്താതെയും മരുന്ന് വാങ്ങിക്കഴിക്കുന്ന അവസ്ഥയുമുണ്ട്. പല മരുന്നുകളും ലഭിക്കുന്നതിന് കര്‍ശനമായ നിബന്ധനകളുണ്ടെങ്കിലും സാധാരണ മരുന്നുകള്‍ വാങ്ങി കഴിക്കുന്നവര്‍ ഏറെയാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതോടെ തുടക്കത്തില്‍തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും.

GULF

മലയാളി യുവാവ് കുവൈത്തിൽ അപകടത്തിൽ മരിച്ചു

Published

on

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തിൽ എണ്ണ മേഖലയിലുണ്ടായ അപകടത്തിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് മരിച്ചത്.

തെന്നി വീണ് കമ്പിയിൽ തലയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. ഏതാനും മാസം മുമ്പാണ് കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

GULF

ഒഴൂർ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Published

on

ദമ്മാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ദമാമിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹ്യദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസിക്കുന്നത്. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ & ഫോർമിംഗ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ പത്ത് വർഷമായി ഓഫിസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഏഴര മണിക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിന്റെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: റഹീന. മക്കൾ : റിഫാന , ഷിഫാന, ആയിഷ ഹുസ്ന എന്നിവർ വിദ്യാർത്ഥികളാണ്. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ മറവു ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്
കെ എം സി സി അറിയിച്ചു.

Continue Reading

gulf

ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപവത്കരിച്ചു

റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.

Published

on

റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സ്വാന്തന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി റിലീഫ് വിങ്ങിന്റെ കീഴിൽ ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപവത്കരിച്ചു.

റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.

യോഗത്തിൽ റിലീഫ് വിങ് ചെയർമാൻ നാസർ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.

സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, പി.സി. മജീദ്, അഷ്‌റഫ്‌ കല്പകഞ്ചേരി, ഷാഫി തുവ്വൂർ, നജീബ് നെല്ലാം കണ്ടി, ബഷീർ വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സിറാജ് മേടപ്പിൽ സ്വാഗതവും മൊയ്തീൻ ബാവ നന്ദിയും പറഞ്ഞു.

Continue Reading

Trending