Culture
മഴക്ക് ശമനമായെങ്കിലും ദുരിതമൊഴിയാതെ വടക്കെ വയനാട്

മാനന്തവാടി: ജലപ്രളയം ഒഴിവായെങ്കിലും വടക്കേ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വൈള്ളത്തില്‍ തന്നെ. പല വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തോണിച്ചാലില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസമുണ്ടായി. 91 ക്യാമ്പുകളിലായി 3921 കുടുംബങ്ങളിലെ 14298 പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. വെള്ളപൊക്കത്തിന് പുറമെ മണ്ണിടിച്ച് ഭീഷണിയും വടക്കെ വയനാടിനെ അസ്വസ്ഥമാക്കുകയാണ്. ഇക്കഴിഞ്ഞ എട്ടിന് തുടങ്ങിയ മഴക്ക് അല്പം ശമനമായത് ഇപ്പോള്‍ മാത്രം. കലിതുള്ളി പൊയ്ത തീരാ ദുരിതമാണ് വരുത്തിവെച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു വീടുകളില്‍ വെള്ളം കയറിയതെങ്കില്‍ ഇത്തവണ ഒരാഴ്ചയോളം വീടുകകളില്‍ വെള്ളം കയറി കിടന്നതിനാല്‍ ഒട്ടുമിക്ക വീടുകളും വാസയോഗ്യമല്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ മാത്രമല്ല വീടകളില്‍ താമസിക്കുന്നവരും ദുരിതത്തില്‍ തന്നെ.
ആഴ്ചകളായി വീട്ടിലുള്ളവര്‍ പണിയും മറ്റും ഇല്ലാത്തതിനാല്‍ പല കുടുംബങ്ങളും ആവശ്യ സാധനങ്ങള്‍ക്കാന്‍ നെട്ടോട്ടമോടുകയാണ്. ശനിയാഴ്ച മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നിന്നും 900 പേര്‍ക്ക് പത്ത് കിലോ അരി നല്‍കിയിരുന്നു. കാസര്‍കോട് ജനമൈത്രി പോലീസ് എത്തിച്ച അരിയാണ് വിതരണം ചെയ്തത്. ഇതറിഞ്ഞ് ഞായറാഴ്ച രാവിലെ തന്നെ നൂറ് കണക്കിന് ആളുകളാണ് സ്റ്റേഷന് പരിസരത്ത് എത്തിയത്. കാസര്‍കോട് നിന്ന് എത്തിച്ച അരി തീര്‍ന്നെങ്കിലും അരി ലഭിക്കുന്ന മുറക്ക് മറ്റ് കുടുംബങ്ങള്‍ക്കും അരി നല്‍കുമെന്ന് പൊലീസ് അറിയിച്ചു. തോണിച്ചാലില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നതിനാല്‍ ഇതു വഴി ഗതാഗത തടസവും നേരിടുകയാണ്. ശനിയാഴ്ച ഭൂമിക്ക് വിള്ളല്‍ ഉണ്ടായ പാലാക്കാവില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, ഡെപ്യൂട്ടി കലക്ടര്‍ ഇ.പി.മേഴ്സി എന്നിവരെത്തി പരിശോധന നടത്തി. തല്ക്കാലം മഴ ശമിക്കും വരെ ഇവിടെ നിന്നും മാറ്റി താമസിപ്പിച്ച കുടുംബങ്ങളോട് ക്യാമ്പില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്കി.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala23 hours ago
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു