Connect with us

Culture

ഐ.എസ്.എല്‍; ബംഗളൂരുവും ചെന്നൈയും നേര്‍ക്കുനേര്‍

Published

on

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ ബെംഗഌരു എഫ്.സിയെ നേരിടും. ബംഗളുരുവിന് 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റും ചെന്നൈക്ക് 12 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമുണ്ട്. ഇന്ന് ചെന്നൈയിന്‍ ജയിച്ചാലും ബംഗളുരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമുണ്ടാവില്ല.

ദക്ഷിണേന്ത്യന്‍ ഡെര്‍ബി എന്നു വിശേഷിപ്പിച്ച ആദ്യ പാദത്തില്‍ ചെന്നൈയിന്‍ 2-1നു ജയിച്ചിരുന്നു. ചെന്നൈയിന്‍ വിജയം ആവര്‍ത്തിച്ചാല്‍ ബംഗളുരുവിന്റെ ലീഡ് കേവലം ഒരു പോയിന്റ് ആയി കുറയും. എന്നാല്‍ അതെത്ര എളുപ്പമല്ല. തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായാണ് ബംഗളുരു ചെന്നൈയില്‍ എത്തുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗളുരു മൂംബൈ സിറ്റിയേയും നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും ഒടുവില്‍ കൊല്‍ക്കത്തയെയും തോല്‍പ്പിച്ചിരുന്നു അതേസമയം ചെന്നൈയിന്‍ കഴിഞ്ഞ മുന്ന് മത്സരങ്ങള്‍ എടുത്താല്‍ പൂനെക്കെതിരെ ജയിച്ചു. അതിനുശേഷം എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റു. കൊല്‍ക്കത്തക്കെതിരെ 2-1നു ജയിച്ചു. പ്രതീക്ഷയിലാണ് ചെന്നൈ കോച്ച്. എന്നെ സംബന്ധിച്ചു സീസണ്‍ ആരംഭിക്കുന്നതേ ഉള്ളുു. ഫോര്‍മുല വണ്‍ മത്സരത്തിന്റെ പരിശീലന ഓട്ടം പോലെയാണ് ഇത്. നിലവില്‍ രണ്ടാം സ്ഥാനത്തു നിന്നു ഞങ്ങളുടെ യഥാര്‍ത്ഥ പോരാട്ടം നാളെ ആരംഭിക്കുന്നതേ ഉള്ളു. അടുത്ത 17 ദിവസത്തിനുള്ളില്‍ അഞ്ച് മത്സരങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. അതുകൊണ്ടു തന്നെ പ്ലേ ഓഫിലേക്കുള്ള വിധിയെഴുതുന്നത് വരാനിരിക്കുന്ന മത്സരങ്ങളായിരിക്കും- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു.

പാരമ്പര്യ വൈരികളായ ബംഗളുരുവിനെതിരായ മത്സരത്തിലേക്കുള്ള ആദ്യ ഇലവനെ നിശ്ചയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച ജോണ്‍ ഗ്രിഗറി തന്റെ മുന്നിലുള്ള മുഴുവന്‍ ടീം അംഗങ്ങളില്‍ നിന്നും മത്സരത്തിനു മുമ്പ് മാത്രമായിരിക്കും ആരെ എല്ലാം ഉള്‍പ്പെടുത്തണമെന്ന കാര്യം തീരുമാനിക്കുയുള്ളുവെന്നു വ്യക്തമാക്കി. നിര്‍ണായക മത്സരത്തിനു വേണ്ടി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിനുവേണ്ടി എല്ലാവരും പൂര്‍ണമായും തയ്യാറാണ്. അതേ പോലെ ആരോഗ്യ പ്രശ്‌നങ്ങളും ഒന്നുമില്ല. മികച്ച മെഡിക്കല്‍ സ്റ്റാഫ് ഒപ്പമുള്ളതിനാല്‍ കളിക്കാര്‍ക്ക് നല്ല പരിചരണം ലഭിക്കുന്നുണ്ട്- ഗ്രിഗറി തുടര്‍ന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ചെന്നൈയിനോട് എറ്റ തോല്‍വി രണ്ടാം പാദത്തില്‍ തന്റെ ടീമിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നു ബംഗളുരു എഫ്.സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.

അതൊരിക്കലും മനസില്‍ വെച്ചു കൊണ്ടായിരിക്കുകയില്ല കളിക്കാനിറങ്ങുക. ചെന്നൈയിനോടുള്ള തോല്‍വി അത്രമാത്രം ആഘാതം സൃഷ്ടിച്ചിരുന്നില്ല. സ്പഷ്ടമായി പറഞ്ഞാല്‍ എല്ലാ മത്സരങ്ങളും ജയിക്കാനാണ് ആഗ്രഹിക്കുന്നത്. വിരോചിതമായി പോരാടി മൂന്നു പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യം-റോക്ക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.നവാഗതരായ ബംഗളുരു എഫ്.സിയെ സംബന്ധിച്ചു ഈ ആദ്യ സീസണ്‍ അവര്‍ ശരിക്കും ആസ്വദിച്ചു തന്നെയാണ് കളിക്കുന്നത്. പൂതിയ ലീഗില്‍ കളിക്കേണ്ട രീതികള്‍ എല്ലാം റോക്കയുടെ കുട്ടികള്‍ വളരെ എളുപ്പം തന്നെ പഠിച്ചു അതെല്ലാം നടപ്പാക്കി. ടീമിന്റെ ഈ വിജയങ്ങളുടെ എല്ലാം പിന്നില്‍ ഈ സ്പാനീഷ് പരിശിലകന്റെ തന്ത്രങ്ങളാണ്. എന്നാല്‍ ടീമിന്റെ നിലവിലെ മികച്ച പ്രകടനത്തില്‍ അദ്ദേഹം അമിത ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. അതിന്റെ സമയം ആയിട്ടില്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഇതുവരെ അവസാനം ആയിട്ടില്ല,ആദ്യമായി ഞങ്ങളുടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയകട്ടെ, അതിനുശേഷം നമുക്ക് ഇതേക്കുറിച്ച് അല്‍പ്പം സംസാരിക്കാം. അതേപോലെ ഇനി പ്ലേ ഓഫിലേക്കും പ്രവേശിക്കേണ്ടതുണ്ട് .നിലവില്‍ ആറ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തില്‍ രംഗത്തുള്ളത്. അതുകൊണ്ടു തന്നെ ആദ്യ കടമ്പ ആദ്യ നാല് ടീമുകളില്‍ ഒന്നാകുക എന്നതാണ്. ഇന്ന് മൂന്നു പോയിന്റ് ലഭിച്ചാല്‍ ഈ ലക്ഷ്യത്തിനു വളരെ അടുത്തെത്തും- ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending