Culture
ഐ.എസ്.എല്‍; ബംഗളൂരുവും ചെന്നൈയും നേര്‍ക്കുനേര്‍
ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ ബെംഗഌരു എഫ്.സിയെ നേരിടും. ബംഗളുരുവിന് 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റും ചെന്നൈക്ക് 12 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമുണ്ട്. ഇന്ന് ചെന്നൈയിന്‍ ജയിച്ചാലും ബംഗളുരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമുണ്ടാവില്ല.
ദക്ഷിണേന്ത്യന്‍ ഡെര്‍ബി എന്നു വിശേഷിപ്പിച്ച ആദ്യ പാദത്തില്‍ ചെന്നൈയിന്‍ 2-1നു ജയിച്ചിരുന്നു. ചെന്നൈയിന്‍ വിജയം ആവര്‍ത്തിച്ചാല്‍ ബംഗളുരുവിന്റെ ലീഡ് കേവലം ഒരു പോയിന്റ് ആയി കുറയും. എന്നാല്‍ അതെത്ര എളുപ്പമല്ല. തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായാണ് ബംഗളുരു ചെന്നൈയില്‍ എത്തുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗളുരു മൂംബൈ സിറ്റിയേയും നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും ഒടുവില്‍ കൊല്‍ക്കത്തയെയും തോല്‍പ്പിച്ചിരുന്നു അതേസമയം ചെന്നൈയിന്‍ കഴിഞ്ഞ മുന്ന് മത്സരങ്ങള്‍ എടുത്താല്‍ പൂനെക്കെതിരെ ജയിച്ചു. അതിനുശേഷം എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റു. കൊല്‍ക്കത്തക്കെതിരെ 2-1നു ജയിച്ചു. പ്രതീക്ഷയിലാണ് ചെന്നൈ കോച്ച്. എന്നെ സംബന്ധിച്ചു സീസണ്‍ ആരംഭിക്കുന്നതേ ഉള്ളുു. ഫോര്‍മുല വണ്‍ മത്സരത്തിന്റെ പരിശീലന ഓട്ടം പോലെയാണ് ഇത്. നിലവില്‍ രണ്ടാം സ്ഥാനത്തു നിന്നു ഞങ്ങളുടെ യഥാര്‍ത്ഥ പോരാട്ടം നാളെ ആരംഭിക്കുന്നതേ ഉള്ളു. അടുത്ത 17 ദിവസത്തിനുള്ളില്‍ അഞ്ച് മത്സരങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. അതുകൊണ്ടു തന്നെ പ്ലേ ഓഫിലേക്കുള്ള വിധിയെഴുതുന്നത് വരാനിരിക്കുന്ന മത്സരങ്ങളായിരിക്കും- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു.
പാരമ്പര്യ വൈരികളായ ബംഗളുരുവിനെതിരായ മത്സരത്തിലേക്കുള്ള ആദ്യ ഇലവനെ നിശ്ചയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച ജോണ്‍ ഗ്രിഗറി തന്റെ മുന്നിലുള്ള മുഴുവന്‍ ടീം അംഗങ്ങളില്‍ നിന്നും മത്സരത്തിനു മുമ്പ് മാത്രമായിരിക്കും ആരെ എല്ലാം ഉള്‍പ്പെടുത്തണമെന്ന കാര്യം തീരുമാനിക്കുയുള്ളുവെന്നു വ്യക്തമാക്കി. നിര്‍ണായക മത്സരത്തിനു വേണ്ടി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിനുവേണ്ടി എല്ലാവരും പൂര്‍ണമായും തയ്യാറാണ്. അതേ പോലെ ആരോഗ്യ പ്രശ്‌നങ്ങളും ഒന്നുമില്ല. മികച്ച മെഡിക്കല്‍ സ്റ്റാഫ് ഒപ്പമുള്ളതിനാല്‍ കളിക്കാര്‍ക്ക് നല്ല പരിചരണം ലഭിക്കുന്നുണ്ട്- ഗ്രിഗറി തുടര്‍ന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ചെന്നൈയിനോട് എറ്റ തോല്‍വി രണ്ടാം പാദത്തില്‍ തന്റെ ടീമിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നു ബംഗളുരു എഫ്.സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.
അതൊരിക്കലും മനസില്‍ വെച്ചു കൊണ്ടായിരിക്കുകയില്ല കളിക്കാനിറങ്ങുക. ചെന്നൈയിനോടുള്ള തോല്‍വി അത്രമാത്രം ആഘാതം സൃഷ്ടിച്ചിരുന്നില്ല. സ്പഷ്ടമായി പറഞ്ഞാല്‍ എല്ലാ മത്സരങ്ങളും ജയിക്കാനാണ് ആഗ്രഹിക്കുന്നത്. വിരോചിതമായി പോരാടി മൂന്നു പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യം-റോക്ക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.നവാഗതരായ ബംഗളുരു എഫ്.സിയെ സംബന്ധിച്ചു ഈ ആദ്യ സീസണ്‍ അവര്‍ ശരിക്കും ആസ്വദിച്ചു തന്നെയാണ് കളിക്കുന്നത്. പൂതിയ ലീഗില്‍ കളിക്കേണ്ട രീതികള്‍ എല്ലാം റോക്കയുടെ കുട്ടികള്‍ വളരെ എളുപ്പം തന്നെ പഠിച്ചു അതെല്ലാം നടപ്പാക്കി. ടീമിന്റെ ഈ വിജയങ്ങളുടെ എല്ലാം പിന്നില്‍ ഈ സ്പാനീഷ് പരിശിലകന്റെ തന്ത്രങ്ങളാണ്. എന്നാല്‍ ടീമിന്റെ നിലവിലെ മികച്ച പ്രകടനത്തില്‍ അദ്ദേഹം അമിത ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. അതിന്റെ സമയം ആയിട്ടില്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഇതുവരെ അവസാനം ആയിട്ടില്ല,ആദ്യമായി ഞങ്ങളുടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയകട്ടെ, അതിനുശേഷം നമുക്ക് ഇതേക്കുറിച്ച് അല്‍പ്പം സംസാരിക്കാം. അതേപോലെ ഇനി പ്ലേ ഓഫിലേക്കും പ്രവേശിക്കേണ്ടതുണ്ട് .നിലവില്‍ ആറ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തില്‍ രംഗത്തുള്ളത്. അതുകൊണ്ടു തന്നെ ആദ്യ കടമ്പ ആദ്യ നാല് ടീമുകളില്‍ ഒന്നാകുക എന്നതാണ്. ഇന്ന് മൂന്നു പോയിന്റ് ലഭിച്ചാല്‍ ഈ ലക്ഷ്യത്തിനു വളരെ അടുത്തെത്തും- ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം
-
kerala3 days ago
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി