Video Stories
ആരാണ് ഹ്യൂമ ആബിദീന്‍; അമേരിക്കക്കാര്‍ ചോദിക്കുന്നു ഹിലരിയുടെ ഈ പേഴ്സണല്‍ അസിസ്റ്റന്റ് ആരെന്ന്
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയുടെ പേര് ഉയര്‍ന്നുകേട്ടതു മുതല്‍ മുതല്‍ അമേരിക്കക്കാര്‍ പതിവായി കേള്‍ക്കുന്ന പേരാണ് ഹ്യൂമ ആബിദീന്‍. ഹിലരിയുടെ പേഴ്സണല്‍ അസിസ്റ്റന്റും പ്രചരണ വിഭാഗം ഉപനേതാവുമാണ് ഹ്യൂമ. കാമ്പയിന് മാനേജര്‍ റോബിന് മോക്കിനെ നിര്‍ദേശിച്ചതും ഇന്റര്‍വ്യൂ ചെയ്തതും ഇവര്‍ തന്നെ.
ഹിലരിയുടെ ബോഡി വുമണ്‍ എന്നാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഇന്തോ അമേരിക്കന്‍ മുസ്ലിമായ ഹ്യൂമ, ഇന്ത്യയിലെ അറിയപ്പെട്ട പ്രൊഫസര്‍മാരിലൊരാളായിരുന്ന ഡോ. ആബിദീന്റെ മകളാണ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ആബിദീന്‍ 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഹ്യൂമയുടെ മാതാവ് ജിദ്ദ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പിതാവ് ആബിദീന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം സ്വന്തമാക്കിയത്.
ബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായ സമയത്ത് ഹിലരിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഇന്റേണായി ജോയിന്‍ ചെയ്തതുമുതല് തുടങ്ങിയതാണ് ഹിലരിയുമായുള്ള ചങ്ങാത്തം. പിന്നീടിങ്ങോട്ട് ഹിലരിയുടെ ഏറ്റവും ഉറ്റ സുഹൃത്തായി അവരുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. 2000ല്‍ ഹിലരി ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്ററായപ്പോള്‍ ഹ്യൂമ അവരുടെ പ്രധാന സ്റ്റാഫുകളിലൊരാളായി. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായപ്പോള്‍ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് പദവിയേക്കുയര്‍ന്നു ഹ്യൂമ. ഇപ്പോള്‍ ഹിലരിയെ കാണമെങ്കില്‍ ആദ്യം ഹ്യൂമയെക്കാണണമെന്നാണ് പലരും പറയുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുമായും കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് ഉറ്റ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് ഹ്യൂമ. ചില വലതു തീവ്ര റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഹ്യൂമയെ അറബ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ജോണ്‍ മക്കൈനടക്കമുള്ള സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു.
ഹ്യൂമ ഹിലരിക്കയച്ച ചില മെയിലുകള്‍ പരിശോധിക്കണമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ യുഎസ് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് പത്ത് ദിവസം മാത്രം ശേഷിക്കെ ഈ വാര്‍ത്ത യുഎസില്‍ വന്‍ രാഷ്ട്രീയ കൊടുങ്കാറ്റാണുയര്‍ത്തിയത്. റിപ്പബ്ലിക്കന്‍ മെമ്പറായ എഫ്ബിഐ ഡയറക്ടര്‍ കോമോയാണ് ഹിലരിക്കെതിരെ ഇപ്പോള്‍ ഈമെയില്‍ ആരോപണത്തിന് പിന്നില്‍. ഇതോടെ ഇപ്പോള്‍ വീണ്ടും ചാനലുകളില്‍ ഹ്യൂമ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അവരെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് മാത്രമല്ല, എഫ്ബിഐയെ കടന്നാക്രമിക്കുകയാണ് ഹിലരി ചെയ്തത്.
ഇടക്ക് അമേരിക്കന്‍ പാര്‍ലമെന്റംഗം ആന്റണി വെയ്നറുമായി വിവാഹിതയായിരുന്നു ഹ്യൂമ. എന്നാല്‍ ഈ വര്‍ഷമാദ്യം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഹിലരി പ്രസിഡണ്ടായാല്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ ഉന്നത പദവിയിലെത്തും ഹ്യൂമയെന്നുറപ്പ്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
news
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി
കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.
പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന് കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.
പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
kerala14 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

