Connect with us

Video Stories

ആരാണ് ഹ്യൂമ ആബിദീന്‍; അമേരിക്കക്കാര്‍ ചോദിക്കുന്നു ഹിലരിയുടെ ഈ പേഴ്‌സണല്‍ അസിസ്റ്റന്റ് ആരെന്ന്

Published

on

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയുടെ പേര് ഉയര്‍ന്നുകേട്ടതു മുതല്‍ മുതല്‍ അമേരിക്കക്കാര്‍ പതിവായി കേള്‍ക്കുന്ന പേരാണ് ഹ്യൂമ ആബിദീന്‍. ഹിലരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും പ്രചരണ വിഭാഗം ഉപനേതാവുമാണ് ഹ്യൂമ. കാമ്പയിന്‍ മാനേജര്‍ റോബിന്‍ മോക്കിനെ നിര്‍ദേശിച്ചതും ഇന്റര്‍വ്യൂ ചെയ്തതും ഇവര്‍ തന്നെ.

ഹിലരിയുടെ ബോഡി വുമണ്‍ എന്നാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഇന്തോ അമേരിക്കന്‍ മുസ്ലിമായ ഹ്യൂമ, ഇന്ത്യയിലെ അറിയപ്പെട്ട പ്രൊഫസര്‍മാരിലൊരാളായിരുന്ന ഡോ. ആബിദീന്റെ മകളാണ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ആബിദീന്‍ 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഹ്യൂമയുടെ മാതാവ് ജിദ്ദ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പിതാവ് ആബിദീന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം സ്വന്തമാക്കിയത്.

ബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായ സമയത്ത് ഹിലരിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇന്റേണായി ജോയിന്‍ ചെയ്തതുമുതല്‍ തുടങ്ങിയതാണ് ഹിലരിയുമായുള്ള ചങ്ങാത്തം. പിന്നീടിങ്ങോട്ട് ഹിലരിയുടെ ഏറ്റവും ഉറ്റ സുഹൃത്തായി അവരുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. 2000ല്‍ ഹിലരി ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്ററായപ്പോള്‍ ഹ്യൂമ അവരുടെ പ്രധാന സ്റ്റാഫുകളിലൊരാളായി. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായപ്പോള്‍ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് പദവിയേക്കുയര്‍ന്നു ഹ്യൂമ. ഇപ്പോള്‍ ഹിലരിയെ കാണമെങ്കില്‍ ആദ്യം ഹ്യൂമയെക്കാണണമെന്നാണ് പലരും പറയുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുമായും കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് ഉറ്റ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് ഹ്യൂമ. ചില വലതു തീവ്ര റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഹ്യൂമയെ അറബ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ജോണ്‍ മക്കൈനടക്കമുള്ള സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു.

ഹ്യൂമ ഹിലരിക്കയച്ച ചില മെയിലുകള്‍ പരിശോധിക്കണമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ യുഎസ് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് പത്ത് ദിവസം മാത്രം ശേഷിക്കെ ഈ വാര്‍ത്ത യുഎസില്‍ വന്‍ രാഷ്ട്രീയ കൊടുങ്കാറ്റാണുയര്‍ത്തിയത്. റിപ്പബ്ലിക്കന്‍ മെമ്പറായ എഫ്ബിഐ ഡയറക്ടര്‍ കോമോയാണ് ഹിലരിക്കെതിരെ ഇപ്പോള്‍ ഈമെയില്‍ ആരോപണത്തിന് പിന്നില്‍. ഇതോടെ ഇപ്പോള്‍ വീണ്ടും ചാനലുകളില്‍ ഹ്യൂമ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അവരെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് മാത്രമല്ല, എഫ്ബിഐയെ കടന്നാക്രമിക്കുകയാണ് ഹിലരി ചെയ്തത്.

ഇടക്ക് അമേരിക്കന്‍ പാര്‍ലമെന്റംഗം ആന്റണി വെയ്‌നറുമായി വിവാഹിതയായിരുന്നു ഹ്യൂമ. എന്നാല്‍ ഈ വര്‍ഷമാദ്യം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഹിലരി പ്രസിഡണ്ടായാല്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ ഉന്നത പദവിയിലെത്തും ഹ്യൂമയെന്നുറപ്പ്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending